Links

ഏകീകൃത സിവിൽ നിയമം വരുന്നു, സാഗതം ചെയ്യാം നമുക്ക് ..


കോൺഗ്രസ്സ് പാർട്ടിയുടെ ശവപ്പെട്ടിയിൽ അടിക്കാനുള്ള അവസാനത്തെ ആണിയും അണിയറയിൽ തയ്യാറാവുകയാണ്. അതാണ് യൂനിഫോം സിവിൽ കോഡ്. അതൊരു ബിൽ ആയി അവതരിപ്പിച്ച് പാർലമെൻ്റിൽ പാസ്സാക്കിയെടുക്കാനാണ് ബെ.ജെ.പി. ഉദ്ദേശികുന്നത്. അങ്ങനെ അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം ഏകീകൃത സിവിൽ നിയമം ആയിരിക്കും. അതോടെ രാജ്യത്തെ കോൺഗ്രസ്സുകാർക്ക് ഹാലിളകും. മാർക്സിസ്റ്റുകാർക്ക് എന്ത് ഇളകിയാലും ആ ഇളക്കം കേരളം എന്ന ഇട്ടാവട്ടത്തിൽ മാത്രമല്ലേ ഉണ്ടാകൂ. അല്ലെങ്കിലും കേരളത്തിലെ 20 പാർലമെൻ്റ് സീറ്റുകളും ശരീയത്തിന് അനുകൂലമായിരിക്കും. തൃശൂരിൽ ജയിക്കും എന്ന് ബി.ജെ.പി.ക്കാർ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അത് കണ്ട് കൊണ്ട് അറിയണം. എന്തായാലും ഇക്കാര്യത്തിൽ സി.പി.എമ്മിന് ഒന്നും സംഭവിക്കാനില്ല. പക്ഷെ കോൺഗ്രസ്സുകാർ ശരീയത്തിന് അനുകൂലമായി തെരുവിൽ ഇറങ്ങുന്നതോടെ ആ പാർട്ടി രാജ്യത്ത് നിന്ന് തുടച്ചു നീക്കപ്പെടാൻ പോവുകയാണ്.

ഏകീകൃത സിവിൽ നിയമത്തെ മഹാഭൂരിപക്ഷം ഹിന്ദുക്കളും കൃസ്ത്യാനികളും പിന്നെ എല്ലാ പുരോഗമന ചിന്തകരും അംഗീകരിക്കും. കൂടാതെ അത് നടപ്പാക്കണം എന്ന് ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ എഴുതി വെക്കുകയും സുപ്രീം കോടതി അക്കാര്യം കേന്ദ്രസർക്കാരിനെ ഓർമ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2014 ലും 2019 ലും ഈ നിയമം നടപ്പാക്കും എന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തതാണ്. ഇനി വാഗ്ദാനമില്ല. ഏകീകൃത സിവിൽ കോഡ് പാർലമെൻ്റിൽ അവതരിപ്പിച്ചിട്ടാണ് 2024 ലെ തെരഞ്ഞെടുപ്പിനെ ബി.ജെ.പി. നേരിടുക. അതോടെ ദേശവിരുദ്ധർ പേടിക്കുന്ന മൂന്നിൽ രണ്ട് ഭൂരിപക്ഷം ബി.ജെ.പി.ക്ക് കിട്ടുകയും കോൺഗ്രസ്സ് ഇല്ലാതാവുകയും ചെയ്യും. ഏകീകൃത സിവിൽ നിയമത്തെ അനുകൂലിക്കുകയാണെങ്കിൽ കോൺഗ്രസ്സിന് പിടിച്ചു നിൽക്കാൻ പറ്റും. പക്ഷെ മുസ്ലീങ്ങളെ സുഖിപ്പിക്കുക എന്ന അജണ്ടയല്ലാതെ മറ്റൊരു നിലപാടും ഇല്ലാത്ത കോൺഗ്രസ്സിന് അത് കഴിയില്ല.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഈ രാജ്യത്ത് എല്ലാ പൗരന്മാർക്കും ഒരൊറ്റ സിവിൽ ക്രിമിനൽ നിയമങ്ങൾ മാത്രമേ പറ്റൂ. പക്ഷെ ഈ മതേതരത്വം നടപ്പാക്കാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. അതും ബി.ജെ.പി. ഒരൊറ്റ പാർട്ടി എന്ന നിലയിൽ വളർന്നു വരികയും ആരെയും ആശ്രയിക്കാതെ ഭരിക്കാൻ കഴിയും എന്ന നിലയിൽ ജനപിന്തുണ ആർജ്ജിച്ചത് കൊണ്ട് മാത്രം. കോൺഗ്രസ്സ് എന്ന മുസ്ലീം പ്രീണന, ഹിന്ദു വിരുദ്ധ പാർട്ടിയാണ് ഇപ്പോഴും ഭരിക്കുന്നതെങ്കിൽ ഈ നിയമത്തെ പറ്റി സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു. ശരീയത്ത് ഇല്ലാതെ ജീവിയ്ക്കാൻ കഴിയില്ല എന്ന കടുത്ത നിലപാടുള്ള മുസ്ലീങ്ങൾക്ക് ഇന്ത്യ വിട്ട് പോകേണ്ടി വരും. കോൺഗ്രസ്സുകാർ എവിടെ പോകും എന്നറിയില്ല. ഇവിടെ എല്ലാ പൗരന്മാരും ഒരൊറ്റ നിയമം അനുസരിച്ച് ജീവിയ്‌ക്കേണ്ടി വരും.
എന്താണ് ഈ ശരീയത്ത് നിയമം? അത് ആറാം നൂറ്റാണ്ടിൽ മുഹമ്മദ് നബി എന്ന ഭരണാധികാരി അറേബ്യയിൽ സ്വേച്ഛാപരമായി നടപ്പാക്കിയതാണ്. ആ പ്രാകൃത നിയമത്തിന് ഈ ആധുനിക കാലത്ത് ഇന്ത്യയിൽ എന്ത് പ്രസക്തിയാണുള്ളത് എന്ന് ചിന്തിക്കാൻ കോൺഗ്രസ്സുകാർക്ക് കഴിയണ്ടേ? ശരീയത്ത് എന്നാൽ അള്ളാ ഇറക്കി തന്ന നിയമം ആണെന്ന് മുസ്ലീങ്ങൾ അവകാശപ്പെടുന്നുണ്ട്. ആ അവകാശവാദം മുസ്ലീങ്ങളും കോൺഗ്രസ്സുകാരും അല്ലാതെ മറ്റൊരാളും മുഖവിലയ്ക്ക് എടുക്കുകയില്ല. ഇനി ആരാണ് ഈ അള്ളാ എന്നറിയണ്ടേ? ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ അനേകം ഗോത്രങ്ങളും ഓരോ ഗോത്രത്തിനും ആരാധിക്കാൻ ഓരോ ഗോത്ര ദേവനും ഉണ്ടായിരുന്നു. അങ്ങനെ മുഹമ്മദിൻ്റെ ഗോത്രം ആരാധിച്ചിരുന്ന ദേവൻ ആയിരുന്നു അള്ളാ. മുഹമ്മദ് അറേബ്യയിൽ അധികാരം കൈക്കലാക്കിയപ്പോൾ മറ്റെല്ലാ ഗോത്രദേവന്മാരെയും ആരാധിക്കുന്നത് നിരോധിച്ചു. എൻ്റെ ഗോത്രദേവൻ ആയ അള്ളാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഉത്തരവിറക്കി. ഇത് ചരിത്രത്തിലെ ഒരു യാദൃച്ഛിക സംഭവം മാത്രമാണ്. മുഹമ്മദിന് പകരം മറ്റൊരു ഗോത്രക്കാരൻ ആയിരുന്നു അധികാരം പിടിച്ചതെങ്കിൽ ആ ഗോത്രക്കാരൻ്റെ ദേവൻ ആരാധിക്കപ്പെടുമായിരുന്നു. സാർവ്വലൗകികമായ ദൈവം എന്ന സങ്കല്പവുമായി അള്ളാഹുവിന് ഒരു ബന്ധവും ഇല്ല.
കോൺഗ്രസ്സുകാരും ഫെയിക്ക് മതേതരവാദികളും എന്തിനാണ് ആറാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസങ്ങളെ ഇത്രമാത്രം താലോലിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്തായാലും നമുക്ക് നമ്മുടെ ഹൈന്ദവ സംസ്ക്കാരത്തെ ആധുനിക വിജ്ഞാനവുമായി സമന്വയിപ്പിച്ച് പരിപോഷിപ്പിക്കേണ്ടതുണ്ട്. ഹിന്ദു എന്നാൽ ഇന്ത്യയിൽ ജനിച്ച ഓരോ ഇന്ത്യൻ പൗരൻ്റെയും വിളിപ്പേര് ആണെന്ന് ആറെസ്സെസ്സും ബി.ജെ.പി.യും ആവർത്തിച്ച് പറയുന്നുണ്ട്. എല്ലാ മതക്കാരും ഹിന്ദു എന്ന സംജ്ഞയിൽ വരും. പക്ഷെ ആ ഹിന്ദു വേറെ ബി.ജെ.പി.യുടെയും ആറെസ്സെസ്സിൻ്റെയും ഹിന്ദു വേറെ എന്ന് മുസ്ലീങ്ങളും കോൺഗ്രസ്സുകാരും പറയുന്നുണ്ട്. അങ്ങനെയൊരു പ്രത്യേക ഹിന്ദു ഇവിടെയില്ല. ബി.ജെ.പി.യും ആർ.എസ്.എസ്സും ഇവിടെയുള്ള ഹൈന്ദവ സംസ്ക്കാരവും ദേശീയതയും സംരക്ഷിക്കാനും , ഹൈന്ദവതക്കെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് നിലകൊള്ളുന്നത് എന്നത് നേരാണ്. അത് മുസ്ലീങ്ങൾക്കും കോൺഗ്രസ്സുകാർക്കും സഹിക്കുന്നില്ലെങ്കിൽ സഹിച്ചേ പറ്റൂ എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് ഏകീകൃത സിവിൽ നിയമം വരട്ടെ, അതിനെതിരെ തെരുവിൽ നിലവിളിക്കാൻ പോകുന്ന കോൺഗ്രസ്സുകാരെയോർത്ത് നമുക്ക് സഹതപിക്കാം.

വിരുദ്ധാഹാരം വിഷമോ?

പഴയ വിശ്വാസങ്ങൾ ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. പണ്ടത്തെ വിശ്വാസങ്ങൾ പലതും ശരിയല്ലെന്നും അവയൊക്കെ അന്നത്തെ ഊഹങ്ങളും അനുമാനങ്ങളും ആണെന്നും ഇന്ന് അവയെ പറ്റി കാര്യകാരണ സഹിതം വിശദീകരിക്കുന്ന അറിവുകൾ സയൻസിൽ ഉണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. സയൻസ് എന്ന് പറയുന്നത് പ്രകൃതിയിലും പ്രപഞ്ചത്തിലും നടക്കുന്ന പ്രതിഭാസങ്ങളുടെ കാര്യകാരണങ്ങളുടെ കണ്ടെത്തലാണ്. തെളിയിക്കപ്പെട്ട വിവരങ്ങളാണ് സയൻസിൽ ഉള്ളത്. എന്നാൽ വിശ്വാസങ്ങളിൽ തെളിയിക്കപ്പെട്ട വിവരങ്ങൾ ഒന്നുമില്ല എന്ന് പറയേണ്ടി വരും.

അങ്ങനെയുള്ള വിശ്വാസങ്ങളിൽ ഒന്നാണ് വിരുദ്ധാഹാരം എന്നത്. ഈ വിശ്വാസപ്രകാരം ചില ആഹാരങ്ങൾ ഒരുമിച്ച് കഴിച്ചാൽ അത് വിഷം ആവുകയും ആ വിഷം ശരീരത്തിൽ കെട്ടിക്കിടന്ന് രോഗങ്ങളായി പുറത്ത് വരികയും ചെയ്യുന്നു. ഈ അന്ധവിശ്വാസത്തിൻ്റെ കാരണം എന്താണ് ആഹാരത്തിൻ്റെ ദഹനം എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് വായ മുതൽ ഗുദം വരെയുള്ള ദഹന നാള (digestive tract) ത്തിൻ്റെ ഉൾഭാഗം ശരീരത്തിൻ്റെ അകമല്ല പുറംഭാഗമാണ് എന്നതാണ്. അതായത് ശരീരത്തിൽ കൂടി കടന്നു പോകുന്ന ഒരു കുഴൽ ആണിത്. ഇതിൻ്റെ രണ്ടറ്റവും പുറത്തേക്കാണ് തുറന്നിരിക്കുന്നത്. (ചിത്രം നോക്കുക) നമ്മൾ കഴിക്കുന്ന ആഹാരം ശരീരത്തിൻ്റെ അകത്ത് കടക്കുന്നത് ഈ ദഹനനാളത്തിൻ്റെ ഒരു ഭാഗമായ ചെറുകുടലിൽ ഉള്ള നേരിയ സുഷിരങ്ങളിൽ കൂടിയാണ്.
ഇങ്ങനെ ചെറുകുടലിലെ ഭിത്തിയിലുള്ള സുഷിരങ്ങളിൽ കൂടി കടക്കണമെങ്കിൽ ആഹാരം വിഘടിക്കപ്പെടേണ്ടതുണ്ട്. ആ പ്രക്രിയയെ ആണ് ദഹിക്കൽ അഥവാ ദഹനം എന്ന് പറയുന്നത്. ഓരോ ആഹാരപദാർത്ഥവും ദഹിക്കാൻ ഓരോ തരം എൻസൈമുകൾ ശരീരത്തിലെ അതാത് ഗ്രന്ഥികൾ സ്രവിക്കുന്നു. നമ്മൾ ആഹാരം ചവയ്ക്കുമ്പോൾ തന്നെ വായയിൽ വെച്ച് ഈ ദഹന പ്രക്രിയ തുടങ്ങുന്നു. പിന്നീട് ആമാശയവും കടന്ന് ചെറുകുടലിൽ എത്തുമ്പോൾ ദഹനം പൂർത്തിയായി അവിടെ വെച്ച് സുഷിരങ്ങൾ വഴി രക്തത്തിലാണ് ചേരുന്നത്. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇതൊന്നും നേരിട്ട് രക്തത്തിൽ കലരാൻ പാടില്ല.
എന്ത് കഴിച്ചാലും ഭക്ഷണത്തിൽ കൂടി നമ്മുടെ ശരീരത്തിനു കിട്ടുന്നത് അന്നജം, പ്രോട്ടീൻ, കൊഴുപ്പ്. വൈറ്റമിനുകൾ, ധാതുലവണങ്ങൾ, വെള്ളം എന്നിങ്ങനെ ആറ് ഘടകങ്ങൾ മാത്രമാണ്. അതായത് ഈ ആറ് ഘടകങ്ങൾ മാത്രമാണ് ശരീരത്തിന് വേണ്ടത്. ഇതിൽ മൂന്ന് ഘടകങ്ങൾ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ നേരിട്ട് രക്തത്തിൽ കലരാൻ പാടില്ല എന്ന് പറഞ്ഞല്ലോ. അന്നജം ഗ്ലൂക്കോസ് ആയും പ്രോട്ടീൻ അമിനോ ആസിഡുകളായും കൊഴുപ്പ് ഫാറ്റി ആസിഡുകളായും വിഘടിക്കപ്പെട്ടാണ് രക്തത്തിൽ കലരുന്നത്. അതായത് എന്ത് കഴിച്ചാലും ശരീരത്തിൽ കടക്കുന്നത് ഗ്ലൂക്കോസ് , അമിനോ ആസിഡ്സ് , ഫാറ്റി ആസിഡ് , വിവിധ വൈറ്റമിനുകൾ, മിനറൽസ് ആൻഡ് സാൾട്ട്സ്, വെള്ളം എന്നിവ മാത്രമാണ്.
കഴിക്കുന്ന എന്തും ആമാശയത്തിൽ വെച്ച് ഒരു മിശ്രിതം ആയിട്ടാണ് താഴോട്ട് ചെറുകുടലിൽ എത്തുന്നത്. അതൊക്കെ ദഹിച്ച് ഗ്ലൂക്കോസും അമിനോ ആസിഡുകളും ഫാറ്റി ആസിഡും ആയി രക്തത്തിൽ കലരുമ്പോൾ ഇത് മാംസത്തിൽ നിന്നാണോ അരിയിൽ നിന്നാണോ പരിപ്പിൽ നിന്നാണോ പാലിൽ നിന്നാണോ മുട്ടയിൽ നിന്നാണോ തൈരിൽ നിന്നാണോ എന്നൊന്നും ശരീരത്തിന് അറിയില്ല. അതുകൊണ്ടാണ് പറയുന്നത് വിരുദ്ധാഹാരം എന്നൊന്നില്ല. ഒന്നും ശരീരത്തിൽ കെട്ടിക്കിടക്കുകയും ഇല്ല. കാരണം രക്തം ഓരോ സെക്കൻ്റിലും ശുദ്ധീകരിക്കപ്പെടുകയും അനാവശ്യമായവ അപ്പപ്പോൾ പുറന്തള്ളുകയും ചെയ്യുന്നുണ്ട്. ഒരു വിഷവും ശരീരത്തിൽ നിൽക്കില്ല. അതിനാണ് നമ്മുടെ കിഡ്നിയും ലിവറും ഒക്കെ സദാ ജാഗരൂഗതയോടെ പ്രവർത്തിക്കുന്നത്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് കൊളസ്ട്രോളിനെ പറ്റിയും രണ്ട് വാക്ക് പറയാം. ഡോക്ടർമാർക്കിടയിൽ ഇപ്പോഴും ഉള്ള അന്ധവിശ്വാസമാണ് നല്ലതും ചീത്തയും എന്ന് രണ്ട് തരം കൊളസ്ട്രോൾ ഉണ്ട് എന്നത്. അത് തെറ്റാണ് കൊളസ്ട്രോൾ ഒന്നേയുള്ളൂ. അത് കൊഴുപ്പല്ല. കൊഴുപ്പ് പോലത്തെ പദാർത്ഥമാണ്. മാംസാഹാരത്തിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. അത് ദഹിക്കാനൊന്നുമില്ല. കൊളസ്ട്രോൾ നേരിട്ട് രക്തത്തിൽ കലരുകയാണ്. കൊളസ്ട്രോൾ ശരീരത്തിൻ്റെ വിവിധ ആവശ്യങ്ങൾക്ക് അനിവാര്യമാണ്. പ്രത്യേകിച്ച് പുതിയ കോശങ്ങൾ ഉണ്ടാകാൻ. നിങ്ങൾ മാംസാഹാരം ഒന്നും കഴിച്ചില്ലെങ്കിലും, ലിവർ ആവശ്യമുള്ള കൊളസ്ട്രോൾ നിർമ്മിക്കും. അതായത് ഗ്ലൂക്കോസ് കൊണ്ട് തന്നെ ലിവർ കൊളസ്ട്രോൾ ഉണ്ടാക്കിക്കോളും. HDL , LDL എന്ന് പറയുന്നത് കൊളസ്ട്രോൾ അല്ല, രക്തത്തിൽ കൂടി കോശങ്ങളിലേക്ക് കൊളസ്ട്രോൾ വഹിച്ചു കൊണ്ട് പോകുന്ന പായ്ക്കറ്റുകളാണ് അവ . കോളസ്ട്രോൾ ഒരിക്കലും അധികമോ കുറവോ ആകില്ല. ഇതിനെ പറ്റി മറ്റൊരു പോസ്റ്റിൽ എഴുതിയത് കൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല. അന്ധവിശ്വാസങ്ങൾ അകറ്റാൻ സയൻസ് മാത്രം. അതുകൊണ്ട് ചിലർ സയൻസിനെ വെറുക്കുന്നത് കഷ്ടമാണ്.