Links

ജയമോഹനും ഞാനും


പതിനാലാം വയസ്സിൽ ഞാനും വീട്ടിൽ നിന്ന് ഒളിച്ചോടിയതാണ്. അച്ഛന്റെ മരണം. പഠിത്തം തുടരാൻ കഴിയാത്ത നിരാശ. വീട്ടിലെ ദാരിദ്ര്യവ...
Posted by KP Sukumaran on Tuesday, 29 December 2015

എട്ടുകാലി മമ്മൂഞ്ഞും സാമ്പത്തികനയവും



ചരക്ക്സേവന നികുതി നിയമം (ജി.എസ്.ടി) മോദിയുടെ കണ്ടുപിടുത്തമാണെന്ന് സംഘികൾ പ്രചരിപ്പിക്കുന്നുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് ആകാ...
Posted by KP Sukumaran on Saturday, 28 November 2015

ചുംബനസമരത്തിന്റെ ഭാവി

രാഹുൽ പശുപാലനും പങ്കാളി രശ്മിയും ഫ്രോഡുകൾ ആണെന്ന് തന്നെയാണ് വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. പക്ഷെ അവരുടെ പാവം ആ
കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോഴാണ് സങ്കടം തോന്നുന്നത്. അവർക്ക് മാന്യമായ ജോലി ചെയ്ത് ആ മകനെയും വളർത്തി ഡീസന്റായി ജീവിയ്ക്കാമായിരുന്നു.  എത്രയെത്ര
തട്ടിപ്പുകൾ പിടിക്കപ്പെടുന്നു, എന്നിട്ടും വിവരവും വിദ്യാഭ്യാസവും ഉള്ള ഇവരെ പോലെയുള്ളവർ തട്ടിപ്പുകളുടെ പുതിയ പുതിയ ചക്രവാളങ്ങൾ തേടിപ്പോയി പിടിയിലാകുന്നല്ലോ എന്നത് അതിശയം തന്നെ. ഉപ്പ് തിന്നവർ തീർച്ചയായും വെള്ളം കുടിക്കണം. അവരവർക്ക് അവരവരുടെ സൗകര്യം പോലെ പണം ഉണ്ടാക്കി ജീവിയ്ക്കാം. പക്ഷെ മറ്റുള്ളവരെയും കെണിയിൽ പെടുത്തി വാണിഭം നടത്തി പണമുണ്ടാക്കുന്നത് അങ്ങേയറ്റം നീചമാണ്. അങ്ങനെയുള്ളവർ ഒരു സഹതാപവും അർഹിക്കുന്നില്ല. പക്ഷെ പാവം ആ കുട്ടിയുടെ ഭാവി?

ചുംബനസമരം അന്നും ഇന്നും , സദാചാരപോലീസുകൾ വിളയാടുന്ന കാലം വരെ പ്രസക്തിയുള്ള ഒരു പ്രതിഷേധരീതി തന്നെയാണ്. അത് എല്ലാവർക്കും മനസ്സിലാവില്ല. സമൂഹത്തിൽ പിന്തിരിപ്പൻ ആശയങ്ങൾ മുറുകെ പിടിക്കുന്നവരും, ലിബറലായ  പുരോഗമനാശയങ്ങൾ വെച്ചുപുലർത്തുന്നവരും അങ്ങനെ രണ്ട്  വിഭാഗങ്ങളുണ്ട്. വിരുദ്ധധ്രുവങ്ങളിൽ ചിന്തിക്കുന്ന ഈ രണ്ട് വിഭാഗവും തമ്മിൽ ആശയസംഘർഷങ്ങൾ എന്നുമുണ്ടാകാറുമുണ്ട്. ചുംബനസമരത്തിൽ ഈ രണ്ട്  ആശയങ്ങളുമാണ് ഏറ്റുമുട്ടിയത്. ലിബറൽ ആശയക്കാർ ആ സമരത്തെ അനുകൂലിച്ചു. എനിക്ക് ലിബറൽ ആശയക്കാരോടൊപ്പം നിൽക്കാനേ പറ്റുമായിരുന്നുള്ളൂ. കാരണം
മനുഷ്യരാശി ആശയപരമായും വൈജ്ഞാനികമായും സാങ്കേതികവിദ്യകളോടെയും മുന്നോട്ടേക്കാണ് സഞ്ചരിക്കുന്നത്.

പഴഞ്ചൻ ആശയക്കാർ സമൂഹത്തെ പിന്നോട്ടേക്കാണ് എല്ലായ്പ്പോഴും വലിച്ചുകൊണ്ടിരിക്കുക. ഭൂതകാലത്തിന്റെ കുറ്റിയിൽ സമൂഹത്തെ കെട്ടിയിടാനാണ് പിന്തിരിപ്പൻ
ചിന്താഗതിക്കാർ ശ്രമിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അവരവരുടേതായ ശക്തിയും പരിമിതികളുമുണ്ട്.  സ്ത്രീകളെ പുരുഷന്മാരോടൊപ്പം സമഭാവനയോടെ കാണുകയും
പരിഗണിക്കുകയും ചെയ്യുന്നതാണ് ലിബറൽ ആശയം.  പുരുഷകേന്ദ്രീകൃതമായതാണ് നിലവിലെ നിയമങ്ങളും വിശ്വാസങ്ങളും കീഴ്‌വഴക്കങ്ങളും എല്ലാം, ഭാഷ പോലും. അത് കൊണ്ടാണ് പെൺവാണിഭം പോലെ ആൺവാണിഭം എന്നൊരു പദം ഇല്ലാത്തത്. കന്യകാത്വവും ചാരിത്ര്യവും  സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നത്.

സ്ത്രീകൾക്ക് ഇനിയും എത്രയോ നീതിയും അംഗീകാരവും പരിഗണനയും വ്യക്തി എന്ന നിലയിൽ തുല്യപദവിയും കിട്ടേണ്ടതുണ്ട്. അതൊന്നും പുരുഷന്മാരുടെ ഔദാര്യമല്ല. പുരുഷന് മാത്രം അങ്ങനെയൊരു വിവേചനം പാടില്ല. അത് കൊണ്ട് ചുംബനസമരം പോലുള്ള ജനാധിപത്യ പ്രതിഷേധങ്ങൾ ഇനിയും നടക്കും. സമൂഹത്തിൽ എക്കാലത്തും  പിന്തിരിപ്പൻ ആശയക്കാർക്കായിരുന്നു മുൻതൂക്കവും ഭൂരിപക്ഷവും. അങ്ങനെയുള്ള ഭൂരിപക്ഷത്തെ വെല്ലുവിളിച്ചും നേരിട്ടുമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ  ജനാധിപത്യം പോലും നേടിയെടുത്തത്.  അത്കൊണ്ട് ഒരു പശുപാലനും  പത്നിയും കുറ്റം ചെയ്തതിന്റെ പേരിൽ ജയിലിലായെങ്കിൽ പുരോഗമന മുന്നേറ്റങ്ങൾ ഇവിടെ നിലയ്ക്കുന്നില്ല എന്ന് എല്ല്ലാവരും മനസ്സിലാക്കുന്നത് നന്ന്.

ഫേസ്‌ബുക്ക് ടോക്ക്



കാരായിമാർ കണ്ണൂരിൽ മത്സരിക്കുന്നത് സി.പി.എമ്മിന്റെ തനിനിറം വ്യക്തമാക്കുന്നു...




https://www.facebook.com/kpsukumaran/videos/10153697815387658/?l=5472841074022034193

ഹരീഷ് വാസുദേവൻ എന്ന അല്പനും അനുയായികളും പിന്നെ നമ്മുടെ ജനാധിപത്യവും

മുഖമന്ത്രി ശ്രീ, ഉമ്മൻ ചാണ്ടിയെ കരണത്തടിക്കാൻ ആഹ്വാനം ചെയ്യുന്ന ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് 6500ഓളം ലൈക്കുകൾ കിട്ടുകയുണ്ടായി. നമ്മുടെ ഒരു രീതി അനുസരിച്ച് നമ്മൾ വിശ്വസിക്കാത്ത പാർട്ടിയുടെ ഭരണാധികാരികൾ നല്ലത് ചെയ്താലോ തെറ്റ് ചെയ്താലോ എതിർപാർട്ടിക്കാരൻ എന്ന ഒറ്റക്കാരണത്താൽ വെറുക്കുകയും സദാ കുറ്റം പറയുകയും ചെയ്യുക എന്നത് ഒരു ശീലമാണ്. വേറെ പാർട്ടി ഭരിക്കുന്നത് ഉൾക്കൊള്ളാനുള്ള വിവേകവും ജനാധിപത്യമര്യാദയും നമുക്ക് കുറവാണ്. അത്കൊണ്ട് ഏത് സർക്കാർ വിരോധ പ്രസ്താവങ്ങളും ഉടലെടുക്കുന്നത് ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ വിശ്വസിക്കുന്ന പാർട്ടിയല്ല സർക്കാരിനെ നയിക്കുന്നത് എന്ന കാരണത്താലാണ്.

ശ്രീ.ഉമ്മൻ ചാണ്ടി കേരളത്തിൽ എത്രയോ പേർക്ക് അനഭിമതനാണ്. കാരണം അദ്ദേഹം കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയാണ്. അതേ സമയം ശ്രീ. ഉമ്മൻ ചാണ്ടി എത്രയോ പേർക്ക് പ്രിയപ്പെട്ട മുഖ്യമന്ത്രിയുമാണ്. സ്ഥാനമേറ്റത് മുതൽ ശ്രീ. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെയിടയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ആ പ്രവർത്തനങ്ങളുടെ ഫലമായി അദ്ദേഹം തന്നെ വീണ്ടും കേരള മുഖ്യമന്ത്രിയാകും എന്ന പ്രതീക്ഷ പലർക്കുമുണ്ട്. അതെന്തായാലും അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ അക്കാര്യം വ്യക്തമാവുകയുള്ളൂ.

മുഖ്യമന്ത്രിയെ കരണത്തടിക്കാൻ മാത്രം ആഹ്വാനം ചെയ്യാൻ ഹരീഷ് വാസുദേവനെ പ്രകോപിപ്പിച്ചത് എന്തെന്നറിയില്ല.  എല്ലാവരും ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെ പേരിൽ തന്നെയാണ് സംസാരിക്കാറുള്ളത്. നമുക്കറിയാം നമ്മുടേത് കക്ഷിരാഷ്ട്രീയത്താൽ വിഭജിക്കപ്പെട്ട ജനങ്ങളാണെന്നത്.  എന്നാലും ഏത് കക്ഷിനേതാവും ഏത് പാർട്ടിയുടെ മന്ത്രിയും ജനങ്ങൾ എന്ന് പറയുമ്പോൾ അതേത് ജനം എന്നാരും ചോദിക്കാറില്ല. ജനങ്ങൾക്ക് വേണ്ടി എല്ലാവർക്കും സംസാരിക്കാം എന്നൊരു ധാരണയിലായിരിക്കാം അതാരും ചോദ്യം ചെയ്യാത്തത്.  ഹരീഷ് വാസുദേവനു മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലും ഭരണനടപടികളിലും ക്ഷമയുടെ നെല്ലിപ്പലക കണ്ടുപോലും.

ഇനി തീരെ ക്ഷമിക്കാൻ കഴിയില്ല എന്നത് കൊണ്ടാണത്രെ ആരെങ്കിലും ശിക്ഷ അനുഭവിക്കാൻ തയ്യാറായിക്കൊണ്ട് മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് ഒന്ന് അടിച്ചു തരുമോ എന്ന് ചോദിക്കുന്നത്. പ്രേരണാകുറ്റത്തിന്റെ ശിക്ഷ താൻ അനുഭവിച്ചോളാം എന്നും അയാൾ ഉറപ്പ് തരുന്നുണ്ട്. ഈ ആഹ്വാനം അല്പത്വമാണ്. അത്കൊണ്ടാണ് ഹരീഷ് വാസുദേവൻ ശ്രീദേവി എന്ന ആ പൗരനും അയാളുടെ പോസ്റ്റ് ലൈക്ക് ചെയ്ത അത്രയും പേരും അല്പന്മാരാകുന്നത്. എന്തെന്നാൽ പലവിധ വിശ്വാസങ്ങളാലും നയങ്ങളാലും വിഘടിച്ചു നിൽക്കുന്ന പൗരന്മാരുള്ള നമ്മുടെ രാജ്യത്ത് നൂറ് ശതമാനം പേരും അംഗീകരിക്കുന്ന , ഇഷ്ടപ്പെടുന്ന ഭരണാധികാരികൾ ഒരു കാലത്തും വരാൻ പോകുന്നില്ല.

ഏത് പാർട്ടി ഭരിച്ചാലും ഏത് നേതാവ്  അധികാരത്തിൽ ഇരുന്നാലും ആ സർക്കാരിനെയും മന്ത്രിമാരെയും വേറെ പാർട്ടിക്കാരൻ എന്ന നിലയിൽ വെറുക്കുന്നവരും ക്ഷമ നശിക്കുന്നവരും ഉണ്ടാകും. അങ്ങനെ ക്ഷമ നശിക്കുന്നവരൊക്കെ മുഖ്യമന്ത്രിയെയോ പ്രധാന മന്ത്രിയെയോ ഒന്ന് കരണത്തടിച്ചു തരുമോ എന്ന് ചോദിച്ച് രംഗത്ത് വന്നാൽ എങ്ങനെയിരിക്കും. എങ്ങനെയുമില്ല, ആ ചോദിച്ചവന്റെയും ആ ചോദ്യം ഏറ്റെടുത്തവരുടെയും മനസ്സിലെ അല്പത്വവും വൈകൃതവും പുറത്ത് വരുന്നു എന്നേയുള്ളൂ. ആരും അടിക്കാനും പോകുന്നില്ല, അങ്ങനെ ആഹ്വാനം ചെയ്യപ്പെട്ടത്കൊണ്ട് ബന്ധപ്പെട്ട ഭരണാധികാരിക്ക് ഒന്നും സംഭവിക്കാനും പോകുന്നില്ല. ആനപ്പുറത്ത് ഇരിക്കുന്നവനെ നോക്കി പട്ടികൾ കുരയ്ക്കുന്നത് പോലെ മാത്രമേയാകൂ ആ ആഹ്വാനം. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ അടുത്ത പ്രാവശ്യം പിണറായി മുഖ്യമന്ത്രി ആവുകയാണെങ്കിൽ അദ്ദേഹത്തിന്റെയോ കരണക്കുറ്റിക്ക് ഒന്നടിച്ച് വരാമോ എനിക്ക് ക്ഷമ നശിച്ചിട്ടാ എന്ന് ഏത് ഒരുത്തൻ നൊടിഞ്ഞാലും അതും പട്ടി കുരച്ചതിന് സമം തന്നെയായിരിക്കും. മറ്റ് പട്ടികൾ ഏറ്റ് പിടിച്ചു കുരക്കുകയും ചെയ്യും എന്ന് മാത്രം. ഇങ്ങനെ പറയാൻ കാരണം ഒന്ന് മാത്രം, മുഴുവൻ പേരെയും തൃപ്തിപ്പെടുത്തി ഭരിക്കൽ ഒരിക്കലും നടക്കില്ല. അത് കൊണ്ട് ഏതെങ്കിലും മനോരോഗിക്ക് ആരെങ്കിലും ഭരിക്കുമ്പോൾ ക്ഷമ നശിക്കുന്നെങ്കിൽ അടുത്ത എലക്‌ഷൻ വരെ കാത്തിരിക്കണം. എന്നിട്ടും ക്ഷമിക്കാൻ കഴിയുന്നവർ ഭരണത്തിൽ വരുന്നില്ലെങ്കിൽ സഹിക്കണം. ഒന്ന് കരണത്തടിച്ച് താപ്പാ എന്ന് നിലവിളിക്കരുത്, ഈ ഹരീഷ് വാസുദേവൻ എന്ന അല്പനെ പോലെ.

മുഖ്യമന്ത്രിയെ കരണത്തടിച്ച് തരുമോ എന്ന് ഹരീഷ് വാസുദേവനു കരയാനും അയാളോടൊപ്പം ഒപ്പാരി വയ്ക്കാനും നമ്മുടെ ജനാധിപത്യത്തിൽ അവകാശമുണ്ട്. അടിക്കില്ലല്ലൊ. കരഞ്ഞു തീർക്കുകയല്ലേയുള്ളൂ. അഥവാ അടിച്ചാലും ഒരു പെറ്റിക്കേസ് മാത്രമേയുണ്ടാകൂ. അതും അടി കൊള്ളുന്നത് ശ്രീ.ഉമ്മൻ ചാണ്ടിയാണെങ്കിൽ അദ്ദേഹം ക്ഷമിച്ചുകളയും. പിണറായിക്കാണ് അടി കൊള്ളുന്നതെങ്കിൽ അപ്പോൾ തന്നെ പാർട്ടിക്കോടതി കൂടി അടിച്ചവന് വധശിക്ഷ നടപ്പാക്കും. കണ്ണൂരിൽ ശ്രീ. ഉമ്മൻ ചാണ്ടിക്ക് നെറ്റിയിൽ കല്ലേറ് കൊണ്ടപ്പോഴും,  സി.പി.എമ്മിന്റെ നേതാക്കൾ സഞ്ചരിക്കുന്ന കാറിന്റെ ചില്ലിന് പോറൽ ഏറ്റപ്പോഴും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. ഉമ്മൻ ചാണ്ടി ക്ഷമിച്ചു. പ്രതിയെ കിട്ടാതായപ്പോൾ കിട്ടിയവനെ പ്രതിയാക്കി അരിയിൽ ഷുക്കൂറിനെ കുത്തിക്കൊല്ലാൻ സി.പി.എം. പാർട്ടിക്കോടതി വിധിച്ചു.

ഹരീഷ് വാസുദേവന്റെ പൗരസ്വാതന്ത്ര്യം അദ്ദേഹത്തിനെന്ന പോലെ നമുക്കെല്ലാവർക്കും അവശ്യം ആവശ്യമാണ്. ചൈനയിലാണ് ഇങ്ങനെയൊരു ഹരീഷ് പോസ്റ്റ് എഴുതുകയും അതിന് ആയിരക്കണക്കിനു പേർ പേർ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നുവെങ്കിൽ (അവിടെ ഫേസ്‌ബുക്കോ മറ്റ് സോഷ്യൽ മീഡിയകളോ അനുവദനീയമല്ല) പോസ്റ്റിട്ടവനും ലൈക്കിയവരും മണിക്കൂറുകൾക്കകം  ഈ ഭൂമിയിൽ നിന്ന് യാത്ര പറഞ്ഞിരിക്കും. നമുക്ക് ഈ ജനാധിപത്യവും സ്വാതന്ത്ര്യവും തന്നെയാണ് വലുത്. ശ്രീ. ഹരീഷ് വാസുദേവന് തന്റെ അക്ഷമ പ്രകടിപ്പിക്കാൻ കഴിഞ്ഞല്ലോ എന്നത് നല്ല കാര്യമാണ്. അദ്ദേഹത്തിനു ആ സ്വാതന്ത്ര്യം വേണം എന്ന് ഞാൻ വാദിക്കും. കരണത്തടിക്കാൻ പറഞ്ഞത് അല്പത്വം തന്നെ. അല്പന്മാരുടേതും കൂടിയാണ് ഈ ഇന്ത്യ.

സംവരണം , ഒരു വിയോജനക്കുറിപ്പ് !

ജാതി സംവരണത്തെ അനുകൂലിച്ചുകൊണ്ട് വാദിക്കുന്നവർ പ്രധാനമായും പറയുന്നത് , ആയിരക്കണക്കിനു വർഷങ്ങൾ മേൽജാതിക്കാർ അധികാരം കൈയ്യാളിയത്കൊണ്ട് , താഴ്ന്ന ജാതിക്കാരനും അധികാരസ്ഥാനങ്ങളിൽ എത്താൻ വേണ്ടിയാണു സംവരണം എന്നാണു. സർക്കാർ സർവ്വീസിൽ ജോലി കിട്ടിയാൽ എങ്ങനെയാണു ഈ അധികാരം കരഗതമാവുക എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അധികാരം ഉണ്ട് എന്ന് പറഞ്ഞാലും അത് അവരുടെ കർത്തവ്യമണ്ഡലങ്ങളിൽ മാത്രമല്ലേ? ഉദാഹരണത്തിനു ഒരു വില്ലേജ് ആഫീസർക്ക് അധികാരം വില്ലേജ് ആഫീസിൽ മാത്രം. ആ അധികാരം പ്രയോഗിക്കുന്നത് ആ വില്ലേജിലെ ജനങ്ങളോടും. ഒരു പട്ടികജാതിക്കാരൻ ഒരു വില്ലേജിൽ ആഫീസർ ആയാൽ മറ്റ് പട്ടികജാതിക്കാർക്കെല്ലാം ആ അധികാരം കിട്ടുമോ? പട്ടികജാതിക്കാരൻ കലക്ട്രർ ആയാൽ ആ ജില്ലയിലെ പട്ടികജാതിക്കാരെല്ലാം കലക്ടറെ പോലെയാകുമോ? ഞാൻ ഒരു തീയ്യൻ ആണു. മറ്റൊരു തീയ്യൻ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയാൽ എനിക്കെന്ത് കിട്ടി?

ചോദ്യം ബാലിശമായി തോന്നാം. എന്നാൽ ഇതിൽ വാസ്തവമുണ്ട്.  ഒരു ജാതിയിൽ പെട്ടവർക്ക് സംവരണം കിട്ടാൻ വേണ്ടി സമരം തുടങ്ങിയാൽ, ആ ജാതിയിൽ പെട്ടവരെല്ലാം ആ പ്രക്ഷോഭത്തിൽ അണിചേരും. എന്നാൽ ആ ജാതിക്ക്  സംവരണം അനുവദിച്ചാൽ ആ ജാതിയിൽ പെട്ട എത്ര പേർക്ക് സർക്കാരിൽ ജോലി കിട്ടും? കുറച്ചു പേർക്ക് കിട്ടിയാൽ മറ്റെല്ലാ പേർക്കും കിട്ടിയത് പോലെയാകുമോ? എത്ര ആയിരം വർഷം സമവരണം നീട്ടിയാലും ഒരു ജാതിയിൽ പെട്ട എല്ലാവർക്കും സർക്കാർ ജോലി കൊടുക്കാൻ കഴിയുമോ? കുറച്ച് പേർക്ക് കിട്ടിയാൽ എല്ലാവർക്കും കിട്ടിയ പോലെ ഭാവിച്ച് താഴ്ന്ന ജാതിക്കാർ മൊത്തം അധികാരസ്ഥാനങ്ങളിൽ എത്തി എന്ന് സമാധാനിച്ചാൽ മതിയോ? എന്നാൽ ഇനി സംവരണം നിർത്തിക്കൂടേ? കാരണം ഇനിയും പതിനായിരം വർഷം സംവരണം തുടർന്നാലും പിന്നെയും ഒന്നും കിട്ടാത്ത ജാതിക്കാർ ഭൂരിപക്ഷവും ബാക്കിയുണ്ടാകുമല്ലൊ.

മനുഷ്യരുടെ പ്രശ്നം ജാതിയല്ല സാമ്പത്തികമാണെന്നാണു എന്റെ പക്ഷം. ജാതിയെന്നത് ഉപരിപ്ലവമായ ഒരു വർഗ്ഗീകരണമാണു. അയിത്തം, തീണ്ടായ്മ അതൊക്കെയാണു ജാതിയുടെ ഭൗതികരൂപങ്ങൾ. അതൊക്കെയാണു പരിഹരിക്കപ്പെടേണ്ടത്, ഇനിയും നിലനിൽക്കുന്നുണ്ടെങ്കിൽ. ജാതി ഏതായാലും മനുഷ്യർ നേരിടുന്ന പ്രശ്നം സാമ്പത്തികപരാധീനതകളാണു. അത്കൊണ്ട് സാമ്പത്തിക സംവരണമാണു വേണ്ടത് എന്ന് വാദിക്കുന്നവരുണ്ട്. സാമ്പത്തികം കുറഞ്ഞവർക്ക് സംവരണം കൊടുത്ത് ഭൂരിപക്ഷം പാവങ്ങളെയും ഉയർത്താൻ കഴിയുമോ? അപ്പോഴും കുറച്ച് പേർക്കല്ലേ അതിന്റെ പ്രയോജനവും കിട്ടുകയുള്ളൂ.

അത്കൊണ്ട് സംവരണം എന്ന ഏർപ്പാട് നീതിയുക്തമാക്കാൻ കഴിയില്ല എന്നാണു എന്റെ വാദം. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും വരുമാനവും കിട്ടാവുന്ന രീതിയിൽ ഇൻഫ്രാസ്ട്രക്‌ചർ ഒരുക്കുകയാണു വേണ്ടത്. സംവരണം കൊണ്ട് ചെറിയ ശതമാനം പേർക്ക് സർക്കാർ ജോലി കിട്ടിയാലും കിട്ടിയവർ ശമ്പളവും കിമ്പളവും കൊണ്ട് രക്ഷപ്പെട്ട് അവരുടെ തലമുറയെയും രക്ഷപ്പെടും എന്നല്ലാതെ സർക്കാർ ജോലി കിട്ടാതെ പുറത്ത് എല്ലായ്പോഴും ബഹുഭൂരിപക്ഷവും സാമ്പത്തികപരാധീനതകളുമായി കഴിയുന്നുണ്ടാകും. സംവരണം ഒറ്റമൂലിയല്ല. ഭരണഘടന എഴുതിയവരുടെ ഉദ്ദേശ്യശുദ്ധി നല്ലത് തന്നെ, പക്ഷെ ഇന്ന് ചിന്തിച്ചാൽ സംവരണം ഒരസംബന്ധമാണു. ജാതി ഏതായാലും ജനങ്ങളുടെ വരുമാനം വർദ്ധിക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള പദ്ധതികളാണു വേണ്ടത്.

ഹാർദ്ദിക് പട്ടേലിന്റെ പ്രക്ഷോഭത്തെ ഞാൻ പിന്തുണയ്ക്കാൻ കാരണം, ആ പ്രക്ഷോഭം മിക്ക ജാതികളും ഏറ്റുപിടിക്കും. ഞങ്ങളുടെ ജാതിയ്ക്കും സംവരണം വേണം എന്ന് പറഞ്ഞ് പല ജാതികളും മുന്നോട്ട് വരും. പ്രക്ഷോഭം ആളിപ്പടരും. അതിന്റെ കൂടെ സാമ്പത്തിക സംവരണക്കാരും കൂടും. എന്നാൽ പ്രക്ഷോഭം വിജയം കാണുകയില്ല. കാരണം എല്ലാ ജാതികൾക്കും, എല്ല്ലാ പാവങ്ങൾക്കും സംവരണവും സർക്കാർ ജോലിയും നൽകാൻ കഴിയില്ലല്ലൊ. ഫലത്തിൽ ഇന്നല്ലെങ്കിൽ നാളെ സംവരണപ്രശ്നത്തിൽ ഒരു പുനർവിചിന്തനം വേണ്ടി വരും. സംവരണം എടുത്തുകളയാൻ ഏറ്റവും നല്ല വഴി സംവരണത്തിനു വേണ്ടി നാനാജാതികളും പ്രക്ഷോഭത്തിൽ ഇറങ്ങലാണു. എനിക്ക് ജാതികളിൽ വിശ്വാസമില്ല. ജാതിയേ പാടില്ല എന്നാണു എന്റെ അഭിപ്രായം. മനുഷ്യർ സാമ്പത്തികമായി പല തട്ടുകളിലാണു. അത് മാത്രമാണു റിയാലിറ്റി. സാമ്പത്തികമായി ഏറ്റവും താഴെ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ട് വരാൻ, മുകളിൽ നിൽക്കുന്നവരിൽ നിന്നും അധികം നികുതി വാങ്ങി ആവശ്യമായ ഇഫ്രാസ്ട്രക്ചർ ഒരുക്കണം എന്നാണു എന്റെ അഭിപ്രായം.

ഇനി, താഴ്ന്ന ജാതിക്കാരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കണം എങ്കിൽ അതിനു വേണ്ടത് പഞ്ചായത്ത് മുതൽ ലോകസഭ വരെ 75 ശതമാനമെങ്കിലും സീറ്റുകൾ താഴ്ന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി സംവരണം ചെയ്യുകയാണു വേണ്ടത്. അതിൽ ഒരു ന്യായമുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ അധികാരകേന്ദ്രങ്ങല്ല്ല. അധികാരം കൈയ്യാളുന്നത് ജനപ്രധികളാണു. അത്കൊണ്ട് ഇന്നത്തെ സംവരണ സമ്പ്രദായത്തെ ഞാൻ എതിർക്കുകയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമനിർമ്മാണ സഭകളിലേക്കും സംവരണം 100 ശതമാനമാക്കിയാൽ പോലും  പിന്തുണയ്ക്കുകയും ചെയ്യുന്നു

എന്താണ് ക്യാൻസർ ?

ക്യാൻസർ എന്നാൽ എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ കോശങ്ങളെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും മനസ്സിലാക്കണം. നമ്മുടെ ശരീരത്തിന്റെ അടിസ്ഥാന യൂനിറ്റ് ആണു കോശം. ഇഷ്ടികകൾ ചേർത്ത് വെച്ച് കെട്ടിടങ്ങൾ പണിതിരിക്കുന്നത് പോലെയാണു കോശങ്ങൾ ചേർന്ന് ശരീരം രൂപം കൊണ്ടിട്ടുള്ളത്. പിതാവിന്റെ അർദ്ധകോശവും(ബീജം) മാതാവിന്റെ അർദ്ധകോശവും (അണ്ഡം) ചേർന്ന് സിക്താണ്ഡം അഥവാ ഭ്രൂണം എന്ന ഒരൊറ്റ കോശത്തിൽ നിന്നാണു മനുഷ്യന്റെ തുടക്കം. ഒരൊറ്റ കോശമായ ഭ്രൂണം വിഭജിച്ച് രണ്ട് കോശമായും പിന്നെ നാലായും അങ്ങനെ തുടർച്ചയായി കോശം വളർന്നും വിഭജിച്ചും ഗർഭസ്ഥശിശുവും പിറന്നതിനു ശേഷം കുഞ്ഞും വളരുന്നു. കോശങ്ങൾ വിഭജിക്കലും പുതിയ കോശങ്ങൾ ഉണ്ടാകലും പഴയ കോശങ്ങൾ നശിക്കലും ജീവിതാവസാനം വരെയിലും തുടരുന്നു.

നമ്മുടെ ശരീരത്തിൽ എത്ര കോശങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ ട്രില്ല്യൻ കണക്കിലാണു പറയുക. 10 ട്രില്ല്യൻ മുതൽ 100 ട്രില്ല്യൻ വരെ കോശങ്ങളുണ്ടാകാം. വ്യത്യസ്ത കോശങ്ങൾ ഉണ്ടെങ്കിലും ഓരോ കോശങ്ങളിലും ഉള്ള പദാർത്ഥങ്ങളും ജീനുകളും പ്രവർത്തനങ്ങളും ഒന്ന് തന്നെയായിരിക്കും. ഒരു കോശം എന്നത് സ്വയം‌പര്യാപ്തമായ ഒരു ജൈവയൂനിറ്റ് ആണു. ഒരേ ഒരു കോശം മാത്രമുള്ള ഏകകോശജീവികളാണു ഭൂമിയിൽ കൂടുതൽ ഉള്ളത്. നമ്മുടെ ശരീരത്തിൽ തന്നെ അസംഖ്യം ഏകകോശജീവികൾ പാർക്കുന്നുണ്ട്. വിഭജിക്കുക, വളരുക, നശിക്കുക എന്നതാണു കോശങ്ങളുടെ ജൈവസവിശേഷത. ഈ പ്രവർത്തനങ്ങൾ ഒക്കെ നിയന്ത്രിക്കുന്നതും നിർദ്ദേശങ്ങൾ നൽകുന്നതും കോശങ്ങളിലെ ജീനുകൾ ആണു. നമ്മൾ എന്തായിരിക്കണം എന്നതിന്റെ സ്ക്രിപ്റ്റ് ജീനുകളിലാണുള്ളത്. മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നതാണു ഈ സ്ക്രിപ്റ്റ്. പിതാവിന്റെ ബീജത്തിലുള്ള 23 ക്രോമോസോമും മാതാവിന്റെ അണ്ഡത്തിലുള്ള 23 ക്രോമോസോമും ചേർന്ന് 23 ജോഡി ക്രോസോസോമുകളിലാണു ഈ സ്ക്രിപ്റ്റ് അടക്കം ചെയ്തിരിക്കുന്നത്.

ശരീരത്തിൽ കോശങ്ങൾ വിഭജിക്കപ്പെട്ട് പുതിയ കോശങ്ങൾ രൂപപ്പെടുന്നതും ഉള്ള കോശങ്ങൾ വളർച്ച പൂർത്തിയാക്കി മരണമടയുന്നതും ഓരോ സെക്കന്റിലും നടക്കുന്നുണ്ട്. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ ഓരോ മിനിറ്റിലും 96 ദശലക്ഷം കോശങ്ങൾ നശിക്കുന്നുണ്ട്. അത്രയും കോശങ്ങൾ ഒരോ മിനിറ്റിലും ഉണ്ടാവുകയും ചെയ്യുന്നു. അതായത് ശരീരം അനവരതം പുതുപ്പിക്കപ്പെടുന്നു. ഏഴ് വർഷങ്ങൾക്ക് മുൻപുള്ള നമ്മളല്ല ഇപ്പോൾ ഉള്ളത്, തികച്ചും പുതിയ ആളാണെന്ന് പറയാറുണ്ട്. ആ പറച്ചിൽ പക്ഷെ പൂർണ്ണമായും ശരിയല്ല. വ്യത്യസ്ത കോശങ്ങളുടെ ആയുസ്സും വ്യത്യസ്തമാണു. ഉദഹരണത്തിനു ബീജകോശത്തിന്റെ ആയുസ്സ് മൂന്ന് ദിവസം ആണെങ്കിൽ മസ്തിഷ്കകോശങ്ങളുടെ ആയുസ്സ് നമ്മുടെ ജീവിതകാലം മുഴുവനുമാണു. തൊലിയുടെ കോശങ്ങൾ രണ്ട് മുതൽ നാല് ആഴ്ചകളിൽ പുതുപ്പിക്കപെടുമ്പോൾ എല്ലിലെ കോശങ്ങൾക്ക് 10വർഷത്തെ ആയുസ്സുണ്ട്. രക്തത്തിലെ ചുകപ്പ് കോശങ്ങളുടെ ആയുസ്സ് നാല് മാസമാണെന്നും കണക്കാക്കിയിട്ടുണ്ട്.

ഇനി എന്താണു ക്യാൻസർ എന്ന് നോക്കാം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കോശങ്ങൾ ക്രമം തെറ്റി വളർന്ന് ട്യൂമർ ആയി രൂപാന്തരപ്പെടുന്നതാണു ക്യാൻസർ. പുറ്റ് പോലെ വളരുന്നത് കൊണ്ട് ക്യാൻസറിനു തമിഴിൽ പുറ്റ്‌നോയ് എന്നാണു പറയുന്നത്. ഏതോ കോശത്തിലെ ജീനുകൾക്ക് മ്യൂട്ടേഷൻ (ഉൽപരിവർത്തനം) ഉണ്ടായിട്ടാണു ഇങ്ങനെ സംഭവിക്കുന്നത്. സാധാരണഗതിയിൽ കോശങ്ങളുടെ വളർച്ചയും വിഭജനവും ആയുസ്സ് പൂർത്തിയാകലും ജീനുകളാണു നിയന്ത്രിക്കുന്നത്. എന്നാൽ ക്യാൻസർ കോശങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാവുന്നില്ല. അവ ഒരിക്കലും നശിക്കാതെ വിഭജിച്ച് പെരുകിക്കൊണ്ടേ പോകുന്നു. ഈ അനാവശ്യകോശങ്ങളാണു ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. തുടക്കത്തിൽ ഇത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണു. ക്യാൻസർ കോശങ്ങൾ ഉണ്ടാകാനുള്ള സാധ്യത ചിലർക്ക് പാരമ്പര്യമായി തന്നെ ജീനുകളിലൂടെ ലഭിക്കുന്നുണ്ട്. മറ്റ് കാരണങ്ങളാലും ക്യാൻസർ ഉണ്ടാകുന്നു. കീമോതെറാപ്പി, റേഡിയേഷൻ ചികിത്സ എന്നിവയിലൂടെ ക്യാൻസർ മുഴകൾ നീക്കം  ചെയ്ത് മാറ്റിയാലും ചിലർക്ക് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. എത്രയും നേരത്തെ ക്യാൻസർ കണ്ടുപിടിക്കുന്നുവോ അത്രയും എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാനും കഴിയും. 

വിൻഡോസ് 10 അപ്‌ഡേറ്റ്

വിൻഡോസ് 10 അപ്-ഗ്രേഡ് ചെയ്യാൻ മീഡിയ ക്രിയേഷൻ ടൂൾ ഡൗൺലോഡ് ചെയ്യുക.  64ബിറ്റ് വിന്‍ഡോസ്‌ ഉള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.  32ബിറ്റ് വിന്‍ഡോസ്‌ ഉള്ളവര്‍  ഈ ലിങ്കില്‍  ക്ലിക്ക് ചെയ്യുക. ഡൌൺ‌ലോഡ് ആയ ഫയൽ ഓപൻ ചെയ്താൽ സ്ക്രീനിൽ തുറക്കുന്ന വിൻഡോയിൽ കാണുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്താൽ മതി. 



വിശ്വാസങ്ങൾ ഇരുമ്പുലക്കയല്ല !


വിശ്വാസം ഒരു നിമിഷം പോലും ഉപേക്ഷിക്കുകയില്ലെന്നും വിശ്വാസത്തിനു വേണ്ടി മരിക്കുമെന്നും ചിലർ എന്റെ പോസ്റ്റിൽ കമന്റ് എഴുതുക...
Posted by KP Sukumaran on Tuesday, 28 July 2015

സി.പി.എം. പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും , എന്ത്കൊണ്ട് ?

മാർക്സിസ്റ്റ് പാർട്ടിക്ക് മേലുള്ള കുരുക്ക് മുറുകുകയാണു എന്നാണു മനസ്സിലാക്കേണ്ടത്. ഇപ്പോൾ അവധിയിൽ പ്രവേശിച്ചു എന്ന് കേൾക്കുന്ന സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടരി പി.ജയരാജൻ ഒരു കൊലക്കേസിൽ പ്രതിയായേക്കും എന്നുള്ള സൂചനകളും വാർത്തകളിൽ കാണുന്നു. ടി.പി.വധക്കേസിലെ ഗൂഢാലോചനയും ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിന്റെ പുനരന്വേഷണവും സി.ബി.ഐ. ഏറ്റെടുത്തേക്കുമെന്നും ഒക്കെ വാർത്തകൾ വരുന്നുണ്ട്. അങ്ങനെയൊക്കെ വരുമ്പോൾ സി.പി.എം. അകപ്പെടുന്ന പ്രതിസന്ധികളിൽ നിന്ന് ആ പാർട്ടിക്ക് പുറത്ത് കടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

സി.പി.എമ്മിൽ നിന്ന് ആളുകൾ ബി.ജെ.പി.യിലേക്ക് ഒഴുകുന്ന സാഹചര്യവുമുണ്ട്. മുൻപൊക്കെ കോൺഗ്രസ്സിൽ നിന്നാണു ആളുകൾ ഒറ്റയും തെറ്റയുമായി ബി.ജെ.പി.യിലേക്ക് ചേക്കേറിയിരുന്നത്. കോൺഗ്രസ്സ് ക്ഷയിച്ചാൽ മാത്രമേ കേരളത്തിൽ ബി.ജെ.പി. വളരൂ എന്നൊരു സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. കോൺഗ്രസ്സിൽ നിന്ന് ആരും കൂട്ടത്തോടെ മറ്റ് പാർട്ടികളിലേക്ക് പോവുകയില്ല. കോൺഗ്രസ്സുകാർ അക്രമണോത്സുക രാഷ്ട്രീയത്തിന്റെ ആൾക്കാരല്ല. ശാന്തിയും സമാധാനവും ആണു അവർക്ക് വേണ്ടത്. ഇനി സി.പി.എം. ശോഷിച്ചാലാണു ബി.ജെ.പി. വളരുക. ആ സാഹചര്യമാണു ഇപ്പോൾ കേരളത്തിലുള്ളത്.

ജാതിയും മതവും ഇന്ന് പൊളിറ്റിക്സിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. ഇതും സി.പി.എം. തന്നെയാണു കേരളത്തിൽ വളർത്തിക്കൊണ്ട് വന്നത്. എല്ലാ തിന്മകളും രാഷ്ട്രീയത്തിൽ കലർത്തിയത് സി.പി.എം. തന്നെയാണു. എല്ലാറ്റിനും അടവ്‌നയം എന്ന ഓമനപ്പേരിടും. സംശുദ്ധമായ പ്രത്യയശാസ്ത്രവും അഹിംസാസിദ്ധാന്തവും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാ‍ഗമാക്കി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം സമ്പാദിച്ചു തരികയും , ജനാധിപത്യവും മതനിരപേക്ഷവുമായ ഒരു ഭരണഘടന രാജ്യത്തിനു പ്രദാനം ചെയ്യുകയും ചെയ്ത കോൺഗ്രസ്സിനു രാഷ്ട്രീയത്തിൽ മാലിന്യം കലർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചരിത്രം നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് അത് മനസ്സിലാകും. പ്രചരണങ്ങൾ ഒന്നും വസ്തുനിഷ്ഠമായിരിക്കില്ല.

കമ്മ്യൂണിസ്റ്റ് തത്വത്തിലെ സ്റ്റാലിനിസ്റ്റ് രീതിയുടെ ആരാധകരാണു സി.പി.എമ്മിൽ ഊറിക്കൂടിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സ്റ്റാലിനിസ്റ്റുകൾ സി.പി.എമ്മിലും സ്റ്റാലിനിസ്റ്റ് വിരുദ്ധർ സി.പി.ഐ.യിലും അണിനിരന്നു. ദൌർഭാഗ്യവശാൽ ഏ.കെ.ജി. എന്ന മഹാനായ മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ് സി.പി.എമ്മിൽ ചേർന്നു. ഏ.കെ.ജി.യെ സ്നേഹിക്കുന്നവരായിരുന്നു സാധാരണക്കാരായ ആളുകൾ ഏറെയും. സി.പി.എമ്മിൽ അണികൾ ഭൂരിപക്ഷവും അണിചേരാൻ അതായിരുന്നു കാരണം. ചിന്തിക്കുന്ന ഭൂരിപക്ഷം നേതാക്കളും സി.പി.ഐ.യിലും ഉറച്ചു നിന്നു. ആളുകൾ കൂടുതലും സി.പി.എമ്മിൽ ആണെന്ന് മനസ്സിലാക്കി അത് വരെ കയ്യാലപ്പുറത്ത് നിന്നിരുന്ന തന്ത്രജ്ഞനായ നമ്പൂതിരിപ്പാട് പിന്നീട് സി.പി.എമ്മിൽ ചേരുകയും , തന്റെ കുബുദ്ധി കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസത്തെ കുളിപ്പിച്ച് കിടത്തി എന്നതും ചരിത്രം.

ചരിത്രം രചിക്കപ്പെടുന്നത് ആകസ്മികമായ സംഭവങ്ങളിലൂടെയാണു. ഒന്നും മുൻ‌കൂട്ടി എഴുതപ്പെട്ട തിരക്കഥയുടെ ഭാഗമായല്ല സംഭവിക്കുന്നത്. യാദൃഛികസംഭവങ്ങൾ ചരിത്രത്തെ നിർമ്മിക്കുകയാണു. ഇന്ത്യയിലേക്ക് യാത്ര തിരിച്ച കൊളംബസ്സ് വഴി തെറ്റി അമേരിക്കയിൽ എത്തിപ്പെട്ടത് ലോകത്തിന്റെ ചരിത്രത്തെ മാറ്റി മറിച്ചില്ലേ? രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയിലേക്ക് മുന്നേറിയ നാസി സൈന്യം സൈബിരിയയിൽ ഉണ്ടായ മഞ്ഞുവീഴ്ച മൂലം തിരിച്ചുപോരേണ്ടി വന്നു. അത്കൊണ്ടാണു റഷ്യയും അമേരിക്കയും ബ്രിട്ടനും ഉൾപെടുന്ന സഖ്യകക്ഷികൾക്ക് ജർമ്മനിയെയും സഖ്യകക്ഷികളെയും തോല്പിക്കാൻ കഴിഞ്ഞത്. യാദൃഛികമായ ഒരു മഞ്ഞ് വീഴ്ച ലോകത്തിന്റെ ചരിത്രത്തെയും അതിർത്തികളെയും നിർണ്ണയിക്കുകയായിരുന്നു.

കമ്മ്യൂണിസം അതിന്റെ മാനവികമായ അടിത്തറയിൽ തന്നെ ലോകത്ത് പരീക്ഷിക്കപ്പെടുമായിരുന്നു. ജോസഫ് സ്റ്റാലിൻ എന്ന ക്രൂരതയുടെ പര്യായമായ ഒരൊറ്റ വ്യക്തി ലോകത്ത് മുഴുവൻ ആ സാധ്യത ഇല്ലാതാക്കി എന്നതാണു ഇന്നത്തെ കമ്മ്യൂണിസ്റ്റ് ബാക്കിപത്രം. കണ്ണൂർകാരായ സി.പി.എമ്മുകാർ കറ കളഞ്ഞ സ്റ്റാലിനിസ്റ്റുകളാണു. അങ്ങനെയാണു കൊലപാതകവും അക്രമണവും മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയാകുന്നത്. സി.പി.എം. വെറുക്കപ്പെടാനും അതിന്റെ അണികളാൽ ആരാധിക്കപ്പെടാനും കാരണം ഈ അക്രമണോത്സുകത തന്നെ. ഭൂരിപക്ഷം ജനങ്ങൾക്കും വേണ്ടത് സമാധാനമാണു. അത്കൊണ്ട് സി.പി.എമ്മിന്റെ വളർച്ച മുരടിച്ചു.

സി.പി.എമ്മിന്റെ കൊലപാതകങ്ങളും അക്രമങ്ങളും ചുണ്ടിക്കാണിക്കുമ്പോൾ മറ്റ് പാർട്ടികളും കൊന്നില്ലേ , അക്രമം നടത്തിയില്ലേ എന്ന ഞഞ്ഞാമിഞ്ഞ ന്യായം കൊണ്ട് പ്രതിരോധിക്കാനും ന്യായീകരിക്കാനും ചിലർ മുതിരാറുണ്ട്. എന്നാൽ ആ ന്യായം ജനാധിപത്യവിശ്വാസികൾക്കും സമാധാനപ്രിയർക്കും ബോധ്യമാകുന്നതല്ല. എന്തെന്നാൽ കൊല്ലാനും ഏത് നിമിഷവും ആരെയും അക്രമിക്കാനും സദാ സജ്ജമായ ഒരു പാർട്ടിമെഷിനറി കേരളത്തിൽ ഒരു പക്ഷെ ഇന്ത്യയിൽ തന്നെ സി.പി.എമ്മിനു മാത്രമേയുള്ളൂ. ആ തിരിച്ചരിവ് കൊണ്ട് ആളുകൾ സി.പി.എമ്മിനെ സദാ പേടിക്കുന്നു. പെട്ടെന്ന് കിട്ടുന്ന ഒരടിയേക്കാളും കത്തിക്കുത്തിനേക്കാളും മാരകമാണു നിരന്തരം പിന്തുടരുന്ന ആ പേടി. സി.പി.എമ്മിനു ഇനി നന്നാകാനോ മാറാനോ കഴിയില്ല. യു.ഡി.എഫിന്റെ ഭരണത്തുടർച്ചയോടെ കേരളത്തിലും സി.പി.എം. നാമാവശേഷമാകാനാണു പോകുന്നത്.

Intel Compute Stick ( മിനി കമ്പ്യൂട്ടർ )

ആദ്യമേ പറയട്ടെ, കമ്പ്യൂട്ടറിന്റെ എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാവുന്ന ഒരു ഫുൾ കമ്പ്യൂട്ടർ അല്ല ഇത്. എന്നാൽ ഈ കമ്പ്യൂട്ട് സ്റ്റിക്ക് വാങ്ങുമ്പോൾ  യഥാർഥത്തിൽ ഇതിലുള്ള വിൻഡോസ് 8.1 സോഫ്റ്റ്‌വേറിന്റെ പൈസ മാത്രമേ ചെലവാകുന്നുള്ളൂ. മാത്രമല്ല വിൻഡോസ് 10 സോഫ്റ്റ്‌വേർ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട് കിട്ടുകയും ചെയ്യും. അപ്പോൾ നമ്മൾ 9,999 രൂപ കൊടുത്ത് വിൻഡോസ്10 ഓ.എസ് (സോഫ്റ്റ്‌വേർ) വാങ്ങി എന്ന് കരിതിയാൽ ഈ മിനി കമ്പ്യൂട്ടർ നമുക്ക് വെറുതെ കിട്ടുന്നതാണു. നിലവിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും ചെറിയ പേഴ്‌സണൽ കമ്പ്യൂട്ടർ ആണു ഈ ഇന്റൽ കമ്പ്യൂട്ട് സ്റ്റിക്ക് എന്ന് പറയാം.
ഇതിന്റെ സ്പെസിഫിക്കേഷൻ ഇതാണു:

ഒരു സ്മാർട്ട് ടിവിയും ബ്രോഡ്‌ബാന്റ് കണൿഷനും ഉണ്ടെങ്കിൽ നമുക്ക് ഇത് ടിവിയിൽ കണക്ട് ചെയ്ത് ടിവിയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാം. ഒരു വയർലസ്സ് കീബോർഡും മൌസും വാങ്ങി സെറ്റിയിൽ ഇരുന്നുകൊണ്ട് കമ്പ്യൂട്ടറിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ടിവിയിൽ ചെയ്യാം. അതായത് ടിവിയെ നമ്മൾ പേഴ്സണൽ കമ്പ്യൂട്ടറിന്റെ മോണിട്ടർ ആക്കി മാറ്റുകയാണു. ടിവി എത്ര ഇഞ്ച് വലുപ്പം ഉള്ളതായാലും സാരമില്ല. ദൂരെ സോഫയിൽ ഇരുന്നുകൊണ്ട് കീബോർഡിൽ മംഗ്ലീഷിൽ മലയാളം പോലും ടൈപ്പ് ചെയ്യാം. കീമാൻ ഡെസ്ൿടോപ്-9 എന്ന സോഫ്റ്റ്‌വേർ ഇൻസ്റ്റാൾ ചെയ്യണം എന്ന് മാത്രം. ഏത് കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലും ഇപ്പറഞ്ഞ കീമാൻ ഇൻസ്റ്റാൾ ചെയ്താൽ ഫേസ്‌ബുക്കിലും മറ്റും മലയാളം നേരിട്ട് ടൈപ്പ് ചെയ്യാം. കീമാൻ ഇവിടെ നിന്ന് ഡൌൺ‌ലോഡ് ചെയ്യാം. ഞാൻ ടിവിയിൽ കീമാൻ ഡൌൺ‌ലോഡ് ചെയ്യുന്നത് നോക്കുക:


കമ്പ്യൂട്ടറിലും ആൻഡ്രോയ്‌ഡ് ഫോണിലും ഐപാഡിലും മലയാളത്തിൽ ടൈപ്പ് ചെയ്യാനും വായിക്കാനും ഇന്ന് എല്ലാവർക്കും കഴിയുന്നുണ്ടെങ്കിലും മലയാളം എഴുതാൻ അറിയാതെ മംഗ്ലീഷിൽ എഴുതുന്നവരും ധാരാളമുണ്ട്. അത്തരക്കാർ കമ്പ്യൂട്ടറിൽ മേൽക്കാണുന്ന ലിങ്കിൽ നിന്ന് കീമാൻ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. വിൻഡോസ് 7ലും 8ലും ഇത് വർക്ക് ചെയ്യും. ആൻഡ്രോയ്‌ഡിലും  ഐപാഡിലും  മലയാളം എഴുതാൻ വരമൊഴി ആപ്പ് തന്നെയാണു നല്ലത്. കൂടാതെ ഒരു യുനികോഡ് ഫോണ്ടും കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യണം. പഴയ ഒരു യുനിക്കോഡ് ഫോണ്ട് ആണു അഞ്ജലി‌ഓൾഡ്‌ലിപി. ഞാൻ ഇതാണു ഇന്നും ഉപയോഗിക്കുന്നത്. ഈ അഞ്ജലി‌ഓൾഡ്‌ലിപി ഇവിടെ നിന്ന് ഡൌൺ‌ലോഡ് ചെയ്ത് കോപ്പി ചെയ്തതിനു ശേഷം കമ്പ്യൂട്ടറിലെ C ഡ്രൈവ് തുറന്ന് Windows ഫോൾഡറിൽ Font സബ് ഫോൾഡർ തുറന്ന് അതിൽ പേസ്റ്റ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് വെബ്‌പേജുകൾ പഴയ മലയാളം ലിപിയിൽ വായിക്കാൻ പറ്റും.

ബ്രോഡ്‌ബാൻഡ് കണൿഷനും വയർലെസ് മോഡവും ഇല്ലെങ്കിലും സ്മാർട്ട് ടിവിയും ആൻഡ്രോയ്‌ഡ് ഫോണും ഉണ്ടെങ്കിലും Intel Compute Stick ഉപയോഗിച്ച് ടിവിയെ കമ്പ്യൂട്ടറാക്കി മാറ്റി നെറ്റ് സർച്ച് ചെയ്യാം. ഫേസ്‌ബുക്കിൽ പോസ്റ്റുകൾ എഴുതാം. 3ജി ആകുമ്പോൾ നല്ല സ്പീഡും കിട്ടും. പരിസരത്ത് ഏതാണോ നല്ല കവറേജും സ്പീഡും ഉള്ളത് ആ സിം കാർഡ് വാങ്ങിയാൽ മതി. ഐഡിയയും എയർടെല്ലും നല്ല സ്പീഡ് കിട്ടും എന്നാണു എന്റെ അനുഭവം. ഇനി അഥവാ സ്മാർട്ട് ടിവി ഇല്ലെങ്കിൽ HDMI പോർട്ട് ഉള്ള ഒരു മോണിട്ടർ വാങ്ങിയാലും മതി.  9,999 രൂപയ്ക്ക് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഈ മിനി കമ്പ്യൂട്ടർ വാങ്ങുന്നത് ഒരിക്കലും നഷ്ടമല്ല എന്നും ആ പൈസയുടെ മൂല്യം അതിനുണ്ട് എന്നുമാണു എന്റെ അഭിപ്രായം. ടിവിയും കമ്പ്യൂട്ടറും ബ്രോഡ്‌ബാൻഡും ഫോണും എല്ലാം ഉള്ളവർക്ക് ഒരു ഫാൻസി ഐറ്റമായും ഇത് വാങ്ങാം. അത്രയല്ലേ വിലയുള്ളൂ. ഫ്ലിപ്‌കാർട്ടിൽ ഓർഡർ ചെയ്താൽ വീട്ടിൽ എത്തുകയും ചെയ്യും.






യോഗ അടുത്ത നൂറ്റാണ്ടിന്റെ സംയോജിത-സമഗ്ര ആരോഗ്യപദ്ധതിയാണു.

2300 വർഷങ്ങൾക്ക് മുൻപ് പതജ്ഞലി മഹർഷിയാണു യോഗ കണ്ടുപിടിച്ചത്. പരമശിവൻ പാർവ്വതിക്ക് ഉപദേശിച്ചതാണു യോഗ എന്നൊരു വിശ്വാസം നിലവിലുണ്ടെങ്കിലും പതജ്ഞലി മുനിയാണു യോഗയുടെ പിതാവ് എന്ന കാര്യത്തിൽ തർക്കമില്ല. ആയുർവേദത്തേക്കാളും പ്രധാനപ്പെട്ട ചികിത്സാപദ്ധതിയാണു യോഗ. ആയുർവേദം ശരീരത്തെ മാത്രം ചികിത്സിക്കുമ്പോൾ യോഗ ശരീരം, ആത്മാവ്, മനസ്സ് എന്നിങ്ങനെ മൂന്നിനെയും ശുദ്ധീകരിക്കുകയും പ്രതിരോധിക്കുകയും ആരോഗ്യപൂർണ്ണമാക്കുകയും  ചെയ്യുന്ന സമ്പൂർണ്ണചികിത്സാപദ്ധതിയാണു. ലോകജനതയ്ക്ക് ശാരീരികമായും മാനസീകമായും ആത്മീയമായും സമ്പൂർണ്ണസുഖവും ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഈ ദിവ്യചികിത്സാസമ്പ്രദായം രണ്ടായിരത്തിമുന്നറു സംവത്സരങ്ങളായി പൊടി പിടിച്ചു കിടക്കുകയായിരുന്നു.

അത് പൊടിതട്ടിയെടുത്ത് ലോകജനതയ്ക്ക് സമർപ്പിക്കാൻ ഒരു നരേന്ദ്ര മോദി വേണ്ടി വന്നു. മോദി നേതൃത്വം നൽകി. ലോകജനത നമിച്ചു. മോദിയോടൊപ്പം ഇന്നലെ (21-06-2015) ലോകം യോഗദിനം ആചരിച്ചു. അങ്ങനെ പതജ്ഞലി മുനിയോടൊപ്പം നരേന്ദ്രമോദിയുടെ പേരും ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു. ലോകത്തിനു ഭാരതം നൽകിയ ഏറ്റവും വലിയ സംഭാവനയാണു യോഗ. സൂര്യനമസ്ക്കാരം യോഗയുടെ അവിഭാജ്യഘടകം ആണെങ്കിലും മുസ്ലീങ്ങൾക്ക് വേണ്ടി അതിൽ ഇളവ് വരുത്തിയിട്ടുണ്ട്. അങ്ങനെയാണു ലോകമുസ്ലീം രാജ്യങ്ങളിൽ ഏറിയകൂറും യോഗയിൽ അണിനിരന്നത്.

യോഗ മോദി തട്ടിയെടുക്കുകയാണു എന്ന നിലവിളിയുമായി അസൂയാലുക്കളായ കോൺഗ്രസ്സുകാർ രംഗത്തെത്തിയിട്ടുണ്ട്. ഗാന്ധിജിയും നെഹൃവും ഇന്ദിരാഗാന്ധിയും യോഗ ചെയ്യുന്നതിന്റെ ഫോട്ടോകളും അവർ പുറത്ത് വിട്ടു. വെറും യോഗ ചെയ്താൽ ആയോ? പതജ്ഞലി മുനിയാൽ താളിയോലകളിൽ വിരചിതമായ യോഗശാസ്ത്രം ആധുനികമായ ശാസ്ത്രസാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ലോകത്ത് മൊത്തം എത്തിച്ചത് ആരാണു? സാക്ഷാൽ നരേന്ദ്ര മോദി. ഭാരതീയ പാരമ്പര്യം മൊത്തമായി മോദി കൈവശപ്പെടുത്തുകയാണെന്നും കോൺഗ്രസ്സുകാർ വിലപിക്കുന്നു.

കോൺഗ്രസ്സുകാർക്ക് അങ്ങനെ തന്നെ വേണം. മതേതരം പറഞ്ഞ് വൈദേശികമതത്തിന്റെ അനുയായികളായ മുസ്ലീങ്ങൾക്കും കൃസ്ത്യാനികൾക്കും വേണ്ടി കൂടി കോൺഗ്രസ്സ് എന്തിനാണു നിലകൊള്ളുന്നത്? എന്നിട്ടിപ്പോൾ കരയുന്നോ? ഭാരതീയപാരമ്പര്യം ഹിന്ദുക്കളുടേതാണു. അതിന്റെ അനന്തരാവകാശികൾ ബി.ജെ.പി.യും അത് വഴി മോദിയും മാത്രമാണു. ഇസ്ലാം, കൃസ്ത്യൻ വിദേശമതങ്ങൾ സ്വീകരിക്കുമ്പോൾ ഭാരതീയപാരമ്പര്യവും ഉപേക്ഷിക്കേണ്ടതാകുന്നു. വേണമെങ്കിൽ തിരിച്ചുവരാം. അതിനാണു ഘർ വാപസ്സി.

യോഗദിനത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തോട് സംസാരിച്ചത് 2014 സെപ്തംബര്‍ 28നാണ്. മൂന്ന് മാസത്തിന് ശേഷം ഡിസംബര്‍ 11ന് യുഎന്‍ അന്താരാഷ്ട്ര യോഗദിനമായി ജൂണ്‍ 21 അംഗീകരിക്കുന്നു. എന്തായിരിക്കും ഇതിന് കാരണം? 50 മുസ്ലിം രാജ്യങ്ങളില്‍ 44 രാജ്യങ്ങളും യോഗദിനം എന്ന ആശയത്തെ പിന്തുണച്ചതിന് എന്തായിരിക്കും അടിസ്ഥാനം? മോദിയെ ലോകം വിശ്വസിക്കുന്നു. ലോകത്തിനു പൂർണ്ണ ആരോഗ്യം - ശാരീരികവും,മാനസികവും,ആത്മീയവും-  ഉറപ്പ് വരുത്തുന്ന ആധുനിക ഹോളിസ്റ്റിക്ക് ചികിത്സാസമ്പ്രദായമായി യോഗയെ ലോകം നെഞ്ച്ചേറ്റിക്കഴിഞ്ഞു. യോഗയിലൂടെ എയിഡ്‌സ്,ക്യാൻസർ പോലുള്ള മാരകവ്യാധികളും ഗുണപ്പെടുത്താം എന്ന് ഭാരതം തെളിയിച്ചുകഴിഞ്ഞതാണു. ഇന്നത്തെ സംഘർഷഭരിതമായ ലൗകികപരിസ്ഥിതിയിൽ യോഗ സമ്പൂർണ്ണ സമാധാനം കൈവരുത്തുക തന്നെ ചെയ്യും. മനസ്സും ആത്മാവും കൂടി ശുദ്ധീകരിക്കപ്പെട്ടാൽ ലോകത്ത് പിന്നെ എന്ത് അക്രമം, എന്ത് അനീതി?

അടുത്ത വർഷം മുതൽ ജൂൺ 21 യോഗദിനമായി ഇന്ത്യയിൽ സമുചിതമായി ആചരിക്കും. പ്രോട്ടോക്കോൾ പ്രകാരം ജനവരി 26നും ആഗസ്റ്റ് 15നും മുന്നിൽ ആയിരിക്കും ജൂൺ 21ന്റെ സ്ഥാനം. അതായത് സ്വാതന്ത്ര്യദിനത്തേക്കാളും റിപ്പബ്ലിക്ക് ദിനത്തേക്കാളും പ്രാമുഖ്യം യോഗദിനത്തിനായിരിക്കും. അന്നേ ദിവസം ലോകം മുഴുക്കെ യോഗോത്സവത്തിൽ ആറാടും. ഇതും സ്വച്ഛ് ഭാരത് പോലെ ഒരു ദിവസത്തിൽ ഒടുങ്ങിപ്പോകും എന്ന് ആരും വിചാരിക്കണ്ട. നമുക്ക് യോഗ സർവ്വകലാശാലകളും യോഗ മെഡിക്കൽ കോളേജുകളും പഞ്ചായത്തുകൾ തോറും യോഗകേന്ദ്രങ്ങളും വേണം. അങ്ങനെ ഭാരതീയർ ആയുരാരോഗ്യം കൈവരിക്കട്ടെ. യോഗ അടുത്ത നൂറ്റാണ്ടിന്റെ സംയോജിത-സമഗ്ര ആരോഗ്യപദ്ധതിയാണു.

വാൽക്കഷണം: ജൂൺ 21 വീരസവർക്കറുടെ ചരമദിനം ആണെന്ന് ചില ദുഷ്ടബുദ്ധികൾ പറയുന്നത് തള്ളിക്കളയുക.




പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?

പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍

നമ്മുടെ നാട്ടില്‍ കാണുന്ന ഭൂരിഭാഗം പാമ്പുകളും (80% ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല.
വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ ഉണ്ടാവുന്നത്.കാരണം കടിയ്ക്കുന്ന പാമ്പിന്റെ ഇച്ഛാനുസരണം ആയിരിക്കും ഉള്ളിലേക്ക് വിഷം കുത്തി വെക്കുന്നതിന്റെ തോത് നിശ്ചയിക്കപ്പെടുക.വിഷസഞ്ചിയില്‍ അധികം വിഷം ഇല്ലാത്ത അവസ്ഥയില്‍ വിഷം കുത്തി വെക്കാന്‍ പാകമായ രീതിയില്‍ പാമ്പ് കടിച്ചാല്‍ പോലും അധികം വിഷബാധ ഉണ്ടാവുന്നില്ല.ഒരു വിഷപ്പാമ്പ് കടിച്ചാല്‍ ഉടനെ മരണത്തെ മുന്നില്‍ കണ്ടു പരിഭ്രമിക്കേണ്ടതില്ല എന്ന് പ്രത്യേകം ഓര്‍ക്കുക.

പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/പ്രാഥമിക ശുശ്രൂഷ

രോഗിയെ എത്രയും പെട്ടന്ന് Anti snake venom (ASV) ചികില്‍സാ സംവിധാനം ഉള്ള ആശുപത്രിയില്‍ എത്തിക്കുക എന്നുള്ളതാണ് ആത്യന്തികമായി ഏറ്റവും പ്രധാനപ്പെട്ട കാര്യം,എന്നാല്‍ ഇതിനിടയില്‍ ചെയ്യേണ്ടതും,ചെയ്യരുതാത്തതും ആയ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

ചെയ്യേണ്ട കാര്യങ്ങള്‍

വീണ്ടും ഒരിക്കല്‍ കൂടെ പാമ്പ് കടി ഏല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക,സുരക്ഷിതമായ അകലം കാത്തു സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
കടിയേറ്റാല്‍ പേടിക്കാതെ,പരിഭ്രമിക്കാതെ,അധികം ശരീരം അനക്കാതെ,സമചിത്തതയോടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നതാണ് തുടക്കത്തില്‍ ഏറ്റവും പ്രധാനം.കടിയേറ്റാല്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നത്,പരിഭ്രമിക്കുന്നത് പോലെ ഉള്ള കാര്യങ്ങള്‍ കൂടുതല്‍ അപകടം വിളിച്ചു വരുത്തും.കാരണം അങ്ങനെ ഒക്കെ ഉള്ള അവസ്ഥയില്‍ ഹൃദയം കൂടുതല്‍ വേഗതയില്‍ മിടിക്കുകയും കൂടുതല്‍ രക്തചംക്രമണം നടക്കുകയും അതോടെ വിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വേഗത്തില്‍ പടരുകയും ആണ് ഉണ്ടാവുക.
രോഗിയെ കഴിയുന്നതും അനങ്ങാന്‍ അനുവദിക്കാതെ വേണം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത്.കടിയേറ്റ ഭാഗം അനക്കാതെ വെയ്ക്കാനും ശ്രദ്ധിക്കുക.

കഴിയുന്നതും രോഗിയുടെ ശരീരം ചലിക്കാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത് പ്രത്യേകിച്ചും കടിയേറ്റ കൈ കാലുകള്‍.കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവല്‍ നേക്കാള്‍ താഴ്ന്നു ഇരിക്കുന്ന രീതിയില്‍ പൊസിഷന്‍ ചെയ്യുന്നതാവും ഉത്തമം.കടി ഏറ്റത് കയ്യിലോ കാലിലോ ഒക്കെ ആണെങ്കില്‍ ഉയര്‍ത്തി പിടിക്കാതെ ശ്രദ്ധിക്കണം.
കടിച്ച പാമ്പിന്റെ പ്രത്യേകതകള്‍ കഴിയുമെങ്കില്‍ ഓര്‍മ്മയില്‍ സൂക്ഷികുന്നത് നന്നാവും അതല്ലാതെ പാമ്പിനെ പിടിക്കാന്‍ പോയി വീണ്ടും കടി വാങ്ങാന്‍ സാധ്യത ഉണ്ടാക്കുന്നതും, വിലയേറിയ സമയം കളയുന്നത് അബദ്ധം ആവും.മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ ഈ യുഗത്തില്‍പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കാവുന്നതാണ്(സുരക്തിതമായ അകലത്തില്‍ ആണെങ്കില്‍ മാത്രം).ഇതിന്റെ ഉദ്ദേശം കടിച്ച പാമ്പിനെ തിരിച്ചറിയുകയും അതിലൂടെ ഏതു തരം വിഷമാണ് ഉള്ളില്‍ എത്തിയത് എന്നും അറിഞ്ഞു മറു മരുന്ന് കൊടുക്കാന്‍ ആണ്.

ചെയ്യരുതാത്തവ

രോഗിക്ക് ഭക്ഷ്യവസ്തുക്കള്‍/ മരുന്നുകള്‍/ മദ്യം/ സിഗരറ്റ് ഇത്യാദി കൊടുക്കാതിരിക്കുക കാരണം ചില വസ്തുക്കള്‍ ഹൃദയമിടിപ്പ്‌ കൂട്ടുന്നു രക്ത ചംക്രമണം കൂടുതല്‍ വേഗത്തില്‍ ആക്കുന്നു.
പാമ്പ് കടിച്ച ഭാഗത്തു മുറിവുണ്ടാക്കി രക്തം ഒഴുക്കി കളയാന്‍ ശ്രമിക്കാന്‍ പാടില്ല.കാരണം ഇത് കൊണ്ട് കാര്യമായ ഗുണം ഇല്ല എന്നത് മാത്രം അല്ല ,വൈദ്യ പരിശീലനം നേടാത്ത ഒരു വ്യക്തി സംഭ്രമത്തോടെ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്‌താല്‍ തൊലി,രക്തക്കുഴലുകള്‍,tendons,നാഡികള്‍ മറ്റു ശരീര ഭാഗങ്ങള്‍ എന്നിവ അപകടകരമായ രീതിയില്‍ മുറിയാം അത് കൂടുതല്‍ അപകടകരമായ സാഹചര്യം ക്ഷണിച്ചു വരുത്തും.
യാതൊരു കാരണവശാലും മുറിവില്‍ നിന്ന് രക്തം വാ കൊണ്ട് വലിച്ചു എടുത്തു തുപ്പിക്കളയാന്‍ ശ്രമിച്ചു കൂടാ.ഇങ്ങനെ ചെയുന്നതിന് കാര്യമായ ഫലം ഉണ്ടാക്കാന്‍ കഴിയില്ല മാത്രമല്ല ഇത് ചെയ്യുന്ന വ്യക്തിക്ക് കൂടെ വിഷബാധ ഏല്‍ക്കാന്‍ ഉള്ള സാധ്യത ഉണ്ട്.സക്ഷന്‍ പമ്പുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം എന്നാല്‍ ഇതിനും നേരിയ ഫലമേ ഉള്ളൂ.
മുറിവിന് മുകളില്‍ തുണി/ചരട് എന്നിവ കെട്ടി രക്തചംക്രമണത്തിന്റെ തോത് കുറയ്ക്കുന്നതിന് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല/ഉപയോഗിക്കേണ്ടത് തന്നെ ഇല്ല എന്നാണു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പലതും പറയുന്നത്.

അഥവാ അങ്ങനെ കെട്ടുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്.

*കയ്യുടെയോ കാലിന്റെയോ പാദത്തിന് അടുത്തായി കടിയെല്‍ക്കുമ്പോള്‍ മുട്ടിനു മുകളില്‍ വെച്ച് വേണം കെട്ടാന്‍.കാരണം മുട്ടിനു താഴെ രണ്ടു അസ്ഥികള്‍ ഉണ്ട് ഈ അസ്ഥികള്‍ക്ക് ഇടയിലൂടെ രക്തക്കുഴലുകള്‍ സഞ്ചരിക്കുന്നുണ്ട് അതിനാല്‍ കെട്ടിയാലും രക്തചംക്രമണ തോത് അധികം കുറയ്ക്കാന്‍ കഴിയില്ലാ,എന്നാല്‍ മുട്ടിനു മുകളില്‍ കെട്ടുമ്പോള്‍ രക്തക്കുഴലിന് മുകളില്‍ നേരിട്ട് സമ്മര്‍ദം കൂടുതല്‍ ഫലപ്രദമായി കൊടുക്കാം.കെട്ടുമ്പോള്‍ അമിതമായി മുറുക്കി കെട്ടരുത്,ഒരു വിരല്‍ ഇട എങ്കിലും നില നിര്‍ത്തി വേണം മുറുക്കാന്‍.അമിതമായി മുറുക്കിയാല്‍ രക്ത ഓട്ടം തീരെ ഇല്ലാതായി ആ കൈകാലുകളുടെ പ്രവര്‍ത്തനത്തെ തന്നെ അത് സാരമായി ബാധിച്ചേക്കാം.
lymphatic system അഥവാ ലസിക വ്യവസ്ഥ വഴി വിഷം പടരുന്നത് തടയാന്‍ മുറിവിന് 3-4 ഇഞ്ച് മുകളില്‍ അധികം മുറുക്കാതെ കെട്ടാം എന്ന് ചില നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
രക്തം നിലയ്ക്കാതെ വരുന്നുണ്ടെങ്കില്‍ അധികം അമര്‍ത്താതെ വൃത്തി ഉള്ള തുണി കൊണ്ട് അയവുള്ള രീതിയില്‍ മുറിവ് മൂടി വെക്കാം. ഐസ് മുറിവിനു മുകളില്‍ വെയ്ക്കാന്‍ പാടില്ല.

കൈ കാലുകളില്‍ ആണ് കടിയേറ്റത് എങ്കില്‍ മുറുകി കിടക്കുന്ന വസ്ത്രം,ആഭരണങ്ങള്‍,വാച്ച് പോലുള്ളവ ഊരി മാറ്റുക.പിന്നീട് നീര് വെച്ചാല്‍ ഇവ അവിടെ കുടുങ്ങി ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്.

ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാന കാര്യം എത്രയും പെട്ടന്ന് ശരിയായ ചികില്‍സ നല്‍കുന്നതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്.
പാമ്പ് കടിയുടെ കാര്യത്തില്‍ ,അശാസ്ത്രീയ ചികില്‍സാ സങ്കേതങ്ങള്‍ തേടി പോയി വിലയേറിയ സമയം നഷ്ടപ്പെടുത്താതെ ഇരിക്കുന്നതായിരിക്കും ഉചിതം.

കടപ്പാട് : ജോയ്‌സ് പുന്തല.

ആധാരമെഴുത്ത് തൊഴിലോ ബിസിനസ്സോ ?


ഇന്ത്യയിലെ ആദ്യത്തെ റജിസ്റ്റർ ഓഫീസായ അഞ്ചരക്കണ്ടി റജിസ്ട്രാഫീസിന്റെ നൂറ്റിയമ്പതാം വാർഷികം ഈയ്യിടെ ആഘോഷിക്കുകയുണ്ടായി. തദവസരത്തിൽ പ്രസംഗിച്ച മന്ത്രി അനൂപ് ജേക്കബ് പറഞ്ഞത് ആധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യുമെന്നും അതേസമയം ആധാരമെഴുത്തുകാരുടെ ജോലി സംരക്ഷിക്കുമെന്നുമാണു. ഇത് രണ്ടും എങ്ങനെ നടപ്പാക്കുമെന്ന് അറിയില്ല. 150 വർഷത്തിലധികം പഴക്കമുള്ളതാണു ഇന്നും തുടരുന്ന ആധാരമെഴുത്ത് രീതി. ഇന്നത്തെ കാലത്ത് വസ്തുവിന്റെ ഉടമയ്ക്ക് ഈ ആധാരക്കെട്ട് ആവശ്യമില്ല. ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് മതി. അതിൽ വസ്തുവിന്റെ സർവ്വേ നമ്പറും മറ്റ് പ്രസക്തമായ വിവരങ്ങളും രേഖപ്പെടുത്തിയാൽ മതി. അപ്പോൾ ആധാരമെഴുത്തുകാർക്ക് പണി ഇല്ലാതെയാകും. വസ്തുവിന്റെ റജിസ്ട്രേഷൻ ഡിജിറ്റൽ ആക്കണം എന്ന ആവശ്യം സർക്കാർ പരിഗണിക്കാൻ തുടങ്ങിയതോടെ ആധാരമെഴുത്തുകാർ സംഘടിച്ചു. പിന്നെ നിവേദനമായി, പണിമുടക്കായി കോലാഹലമായി. അങ്ങനെ  ആധാരമെഴുത്ത് ജോലി സംരക്ഷിക്കണം എന്ന ന്യായേന റജിസ്ട്രേഷൻ സമ്പ്രദായം ആധുനികവൽക്കരിക്കപ്പെടാതെ ഇന്നും പഴയപടി തുടരുകയാണു.

എന്നാൽ ആധാരമെഴുത്ത് ഇന്ന് ഒരു തൊഴിലാണോ അതോ ബിസിനസ്സ് ആണോ? സംഘടനയുടെ ബലത്തിൽ ആധാരമെഴുത്ത് മാഫിയ രൂപപ്പെട്ടിരിക്കുന്നു എന്നതാണു വസ്തുത. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല. ആധാരം എഴുതിയാൽ വസ്തുവിനു എത്രയാണോ രേഖയിൽ വില കാണിച്ചിരിക്കുന്നത്, അതിന്റെ ഒന്നര ശതമാനം തുകയാണു ആധാരമെഴുത്തുകാർ പ്രതിഫലമായി വാങ്ങുന്നത്. അതായത് ഒരു കോടി രൂപ ആധാരത്തിൽ വില കാണിക്കുന്നെങ്കിൽ ഒന്നര ലക്ഷം രൂപയാണു ആധാരമെഴുത്തുകാർ വാങ്ങിക്കുന്നത്. ഇതെന്ത് ന്യായം?

ഓരോ പ്രദേശത്തും ഭൂമിക്ക് സർക്കാർ ന്യായവില നിശ്ചയിച്ചിട്ടുണ്ട്. ആ വില അനുസരിച്ച് നിശ്ചിതശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഉണ്ട്. അത് പോലെ തന്നെ വസ്തുവിന്റെ വിലയുടെ ഒന്നര ശതമാനം എഴുത്തുകൂലി ആവശ്യപ്പെടുമ്പോൾ ആധാരമെഴുത്ത് എങ്ങനെയാണു തൊഴിൽ ആവുക? ഒരുമാതിരി നോക്കുകൂലിയോ പിടിച്ചുപറിയോ അല്ലേ ഇത്? ഈ പിടിച്ചുപറിക്കൂലിയാണു സർക്കാർ സംരക്ഷിക്കും എന്ന് പറയുന്നത്. ആധാരമെഴുത്ത് സംഘടനക്കാർ റജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കോഴ കൊടുത്തിട്ടാണോ ഈ ആധാരക്കൊള്ളയെ തൊഴിൽ സംരക്ഷണമായി ന്യായീകരിക്കുന്നത് എന്നറിയില്ല. കോഴയും കൈക്കൂലിയും ഇല്ലാത്ത ഒരു സർക്കാർ ഏർപ്പാടും നാട്ടിൽ ഇല്ല എന്നാർക്കാണറിയാത്തത്.

വസ്തുവിനു സർക്കാർ ന്യായവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിലും എത്രയോ അധികമാണു യഥാർത്ഥ വില്പനവില. യഥാർഥ വിലയുടെ മൂന്ന് ശതമാനം തുകയാണു ബ്രോക്കർമാർ കമ്മീഷനായി വാങ്ങുന്നത്. അതായത് ഒരു കോടി രൂപയാണു ആധാരത്തിൽ കാണിക്കുന്നെങ്കിൽ മൂന്ന് കോടിയായിരിക്കും വില്പനവില. അപ്പോൾ ബ്രോക്കർക്ക് കമ്മീഷൻ 9ലക്ഷം കിട്ടും. ബ്രോക്കർമാർ, റജിസ്ട്രാർമാർ, ആധാരമെഴുത്തുകാർ മുതലായവർ അടങ്ങുന്ന മാഫിയയാണു നിലവിലുള്ളത്. വസ്തു ഇടപാടുകൾ സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മാസത്തിൽ ഒരു വില്പന നടന്നാൽ തന്നെ ബ്രോക്കർമാർക്ക് കുശാലായി.

എന്നാൽ ആധാരമെഴുത്തുകാർക്ക് എന്നും തിരക്ക് തന്നെയാണു. പലവിധത്തിലുള്ള ആധാരങ്ങൾ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഏത് ആധാരമായാലും അതിൽ വസ്തുവിന്റെ വില രേഖപ്പെടുത്തണം. അങ്ങനെ രേഖപ്പെടുത്തുന്ന വിലയുടെ ഒന്നര ശതമാനം തുക ആധാരമെഴുത്തുകാർ വാങ്ങുന്നത് സംഘടനാബലത്തിൽ ജനങ്ങളെ കൊള്ളയടിക്കലാണു. ആധാരമെഴുത്ത് എന്ന പറഞ്ഞാൽ രേഖയിൽ ആളുകളുടെ പേരു മാത്രമേ മാറുന്നുള്ളൂ. ബാക്കിയെല്ലാം പഴയത് തന്നെയായിരിക്കും. അതും ഇപ്പോൾ എഴുത്ത് എന്നത് ഇല്ല്ല. കമ്പ്യൂട്ടറിൽ ഡി.ടി.പി. ചെയ്യുകയാണു ചെയ്യുന്നത്. തൊഴിൽ സംരക്ഷണം എന്ന പേരിൽ നടക്കുന്ന ഈ കൊള്ള സർക്കാർ അടിയന്തിരമായി നിർത്തലാക്കുകയും റജിസ്ട്രേഷൻ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കുകയും വേണം. തൊഴിൽ എന്ന് പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കാൻ സംഘടനയുണ്ട് എന്നതിന്റെ പേരിൽ സർക്കാർ ആധാരമെഴുത്തുകാരെ അനുവദിക്കരുത്.

പലവിധ ആധാരങ്ങൾ ഇവിടെ കാണുക.

മാങ്ങകൾ പഴുക്കുന്നത് എങ്ങനെ ?

മാങ്ങ സീസൺ കഴിയാറായി. ഇത്തവണ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്ന മാങ്ങ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. കണ്ണൂരിലെ കാര്യമാണു പറയുന്നത് മറ്റ് ജില്ലകളിലെ കാര്യം അറിയില്ല. കാൽസിയം കാർബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുമ്പോൾ അത് തിന്നുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. മൂപ്പെത്താത്ത 'ചള്ള് ' മാങ്ങകൾ പറിച്ചെടുത്ത് കാൽസിയം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്നതാണു കുറെക്കാലമായി നമുക്ക് മാർക്കറ്റിൽ കിട്ടുന്നത്. ഈ മാങ്ങ മുറിച്ചാൽ ഉള്ളിൽ വെള്ള നിറം ആയിരിക്കും. അതിന്റെ അണ്ടി തീരെ മൂത്തിരിക്കുകയില്ല.  എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം, ഉപഭോക്താക്കൾ പോയി തുലയട്ടെ എന്നൊരു മനോഭാവമാണു വ്യാപാരികൾക്കും മധ്യവർത്തികൾക്കും മാങ്ങ പാട്ടത്തിനെടുക്കുന്ന മുതലാളിമാർക്കും എല്ലാം. നമ്മൾ വിൽക്കുന്ന സാധനം വാങ്ങുന്ന ആൾക്ക് ഗുണത്തിനായി വരേണം എന്നൊരു ആത്മാർത്ഥത ആർക്കുമില്ല. എങ്ങനെയും പണം വാരണം എന്ന് മാത്രമാണു ചിന്ത.

മാങ്ങകൾ നല്ല വണ്ണം മൂപ്പ് എത്തിയാൽ പറിച്ചെടുത്ത് വൈക്കോൽ നിറച്ച പെട്ടികളിലാക്കി മാർക്കറ്റിൽ എത്തിച്ചാൽ അതിലെ എതിലിൻ വാതകത്തിന്റെ സാന്നിദ്ധ്യത്തിൽ മാങ്ങകൾ പഴുക്കുകയും ഉപഭോക്താവിനു അത് സ്വാഭാവികരുചിയോടെ വാങ്ങാനും കഴിയുമായിരുന്നു. പക്ഷെ പണത്തോടുള്ള ദുര നിമിത്തം മാങ്ങ പാട്ടം എടുക്കുന്നവരും വിൽക്കുന്ന കച്ചവടക്കാരും അതിനു തയ്യാറല്ല.

മാങ്ങ എങ്ങനെയാണു പഴുക്കുന്നത് എന്ന സംഗതിയാണു ഞാൻ പറയാൻ പോകുന്നത്. പച്ചമാങ്ങയും പഴുത്ത മാങ്ങയും തമ്മിൽ എന്തൊക്കെയാണു വ്യത്യാസങ്ങൾ? പച്ച മാങ്ങ ഉറപ്പുള്ളതായിരിക്കും. പുളിപ്പുരുചി ആയിരിക്കും. മണത്ത് നോക്കിയാൽ ഒരു ഫ്ലേവറും ഉണ്ടാവുകയില്ല. പുറമേക്ക് പച്ച നിറമായിരിക്കും. പഴുത്തമാങ്ങയോ? സോഫ്റ്റ് ആയിരിക്കും. പുളിപ്പിനു പകരം മധുരം ആയിരിക്കും. മണത്ത് നോക്കിയാൽ നല്ല ഫ്ലേവർ ആയിരിക്കും. വാസനയും കൂടി ചേർന്നതാണു സ്വാദ് എന്ന് പറയുന്നത്. നാക്കും മൂക്കും പ്രവർത്തിച്ചിട്ടാണു ഏത് രുചിയും നമ്മൾ അറിയുന്നത്. പിന്നെ മാങ്ങയുടെ പുറംതൊലിക്ക് മഞ്ഞയോ ചുകപ്പോ നിറമായിരിക്കും. ഇത്രയും മാറ്റങ്ങൾ എങ്ങനെയാണു ഉണ്ടാകുന്നത്? എതിലിൻ എന്ന വാതകമാണു ഈ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. Ethylene is a hydrocarbon which has the formula H₂C=CH₂ 

കാലാവസ്ഥയുമായി ബന്ധപ്പെട്ടാണു മാങ്ങയുടെ പഴുക്കൽ പ്രക്രിയ ആരംഭിക്കുന്നത്. ഏപ്രിലിൽ തുടങ്ങുന്ന സമ്മർ സീസണിലാണു പൊതുവെ മാങ്ങ പഴുക്കുക. അപ്പോൾ എതിലിൻ എന്ന വാതകം മാവിൽ ഉണ്ടാവുകയും എതിലിന്റെ സമ്പർക്കത്തിൽ മാങ്ങയിലെ സ്റ്റാർച്ച് വിഘടിച്ച് ഫ്രക്ടോസ് എന്ന ലഘുപഞ്ചസാര തന്മാത്രയായി മാറുന്നു. അങ്ങനെയാണു മാങ്ങയ്ക്ക് മധുരം ഉണ്ടാകുന്നത്. പുളിപ്പിനു നിദാനമായ ആസിഡ് അപ്പോഴും മാങ്ങയിലുണ്ട്. പക്ഷെ പഞ്ചസാര കൂടുതലുള്ളതിനാൽ പുളിപ്പ് നമ്മൾ അറിയുന്നില്ല. സ്റ്റാർച്ച് ഫ്രക്റ്റോസ് ആയി മാറുന്ന പ്രക്രിയയാണു പഴുക്കൽ എന്ന് പറയാം. മാങ്ങ സോഫ്റ്റ് ആകാനും കാരണം ഇത് തന്നെ.

പച്ചമാങ്ങയുടെ തൊലിയിലെ ക്ലോറോഫിൽ വിഘടിച്ചു പോവുകയും മഞ്ഞ, ചുകപ്പ് പോലുള്ള വർണ്ണകങ്ങൾ അപ്പോൾ ദൃശ്യമാവുകയും ചെയ്യുന്നു. അങ്ങനെയാണു മാങ്ങയുടെ നിറം മാറുന്നത്. കൂടാതെ സ്റ്റാർച്ച് വിഘടിച്ച് മറ്റ് ആരോമാറ്റിക്ക് സംയുക്തങ്ങളും മാങ്ങയിൽ ഉണ്ടാവുകയും അത് മാങ്ങയ്ക്ക് നല്ല വാസനകൾ നൽകുന്നു. സ്റ്റാർച്ച് എന്നാൽ വളരെ വലിയ കാർബോഹൈഡ്രേറ്റ് തന്മാത്ര (കാർബൺ,ഹൈഡ്രജൻ, ഓക്സിജൻ മൂലകങ്ങൾ ചേർന്നത്) ആണെന്നും ഫ്രക്റ്റോസ് (ഗ്ലൂക്കോസ്) എന്നാൽ വളരെ ലഘുവായ കാർബോഹൈഡ്രേറ്റ് ആണെന്നും മനസ്സിലാക്കണം. ഈ പഞ്ചസാരയെ മോണോ കാർബോഹൈഡ്രേറ്റ് എന്നാണു പറയുക. അസംഖ്യം മോണോകാർബോഹൈഡ്രേറ്റ് ചേർന്നതാണു സ്റ്റാർച്ച്. വാസന അല്ലെങ്കിൽ ഫ്ലേവർ നൽകുന്ന തന്മാത്രയെ ഹൈഡ്രോകാർബൺ എന്നാണു പറയുക. ഹൈഡ്രോകാർബണിൽ ഓക്സിജൻ ഇല്ല.

ശരി, ഈ സ്റ്റാർച്ച് നിർമ്മിക്കാൻ മാവിനു കാർബണും ഹൈഡ്രജനും ഓക്സിജനും എവിടെ നിന്നാണു കിട്ടുന്നത്? തീർച്ചയായും നമ്മൾ കൊടുക്കുന്ന വളത്തിൽ നിന്നല്ല. മണ്ണിൽ നിന്നു പോലും അല്ല. അന്തരീക്ഷത്തിൽ നിന്ന് കാർബണും ജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും സ്വീകരിക്കുന്നു. ഈ സ്റ്റാർച്ച് ആണു എല്ലാ ജീവികളുടെയും ഊർജ്ജസ്രോതസ്സ്. എന്നാൽ ഊർജ്ജം ഇപ്പറഞ്ഞ മൂലകങ്ങളുടെയൊന്നും അല്ല താനും. ഊർജ്ജം സൂര്യന്റെയാണു. അതായത് സസ്യങ്ങൾ കാർബണും ഹൈഡ്രജനും ഓക്സിജനും സംഭരിച്ച് സ്റ്റാർച്ച് ആക്കി മാറ്റാൻ സൗരോർജ്ജവും സ്വീകരിക്കുന്നു. ആ ഊർജ്ജമാണു നമുക്കെല്ലാം കിട്ടുന്ന ഊർജ്ജം. നമ്മൾ സ്റ്റാർച്ച് കഴിക്കുന്നു. അത് കുടലിൽ വെച്ച് ഗ്ലൂക്കോസ് ആയി മാറി രക്തത്തിൽ കലരുന്നു. രക്തം ഗ്ലൂക്കോസിനെ ഓരോ കോശത്തിലും എത്തിക്കുന്നു. കോശത്തിൽ വെച്ച് ഗ്ലൂക്കോസ് ശ്വസിക്കുന്ന വായുവിലെ ഓക്സിജനുമായി ചേർന്ന് കത്തുന്നു. ഊർജ്ജം റിലീസ് ആകുന്നു. 

വാസ്തുക്കാരും മറ്റും ഇപ്പോൾ പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി എന്നൊക്കെ പറയുന്നുണ്ട്. എനർജിയിൽ നെഗറ്റീവും പോസിറ്റീവും ഒന്നുമില്ല. എനർജി എന്നാൽ എനർജി മാത്രം. ഊർജ്ജം. ഈ പോസിറ്റീവ് , നെഗറ്റീവ് , എനർജി എന്നൊക്കെയുള്ള പദങ്ങൾ വാസ്തുക്കാരനു എവിടെ നിന്ന് കിട്ടി? ഈ വാക്കുകളുമായി വാസ്തുവിനു എന്ത് ബന്ധം. തട്ടിപ്പുകളൊക്കെ ഇപ്പോൾ ഇങ്ങനെയാണു, സയൻസിൽ നിന്ന് വാക്കുകൾ മോഷ്ടിക്കുക. എന്നിട്ട് ഒരു വ്യാജസയൻസ് ഭാവന പോലെ ഉണ്ടാക്കുക. 

മാവോയിസവും ജനാധിപത്യവും

മാവോയിസ്റ്റുകൾ രാജ്യദ്രോഹികളാണു. നമ്മുടെ രാജ്യത്ത് പാർലമെന്ററി ജനാധിപത്യസമ്പ്രദായമാണു നിലവിലുള്ളത്. മനുഷ്യർക്ക് ഏറ്റവും പ്രധാനം വ്യക്തിസ്വാതന്ത്ര്യമാണു. സ്വാതന്ത്ര്യമില്ലെങ്കിൽ മരണമാണു ജീവിതത്തേക്കാൾ നല്ലത്. വ്യക്തിസ്വാതന്ത്ര്യം പൂർണ്ണമായ അർത്ഥത്തിൽ ഉറപ്പ് തരുന്ന സമ്പ്രദായമാണു പാർലമെന്ററി ജനാധിപത്യം. രാജ്യത്ത് എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യരീതിയിൽ പരിഹരിക്കാൻ കഴിയും. എന്നാലും പ്രശ്നങ്ങൾ മുഴുവനും പരിഹരിച്ച് പ്രശ്നരഹിതമായ സമൂഹം സൃഷ്ടിക്കാൻ കഴിയില്ല. പ്രശ്നങ്ങൾ സമൂഹജീവിതത്തിന്റെ കൂടപ്പിറപ്പാണു. ഒന്ന് തീരുമ്പോൾ മറ്റ് പലത് ഉടലെടുക്കും.

പ്രശ്നങ്ങൾ ഉണ്ടാവുകയും അവ പരിഹരിക്കുകയും വീണ്ടും ഉണ്ടാകുന്നത് പിന്നെയും പരിഹരിക്കുക. ഇതൊരു തുടർപ്രക്രിയയാണു. ജനാധിപത്യസർക്കാരാകുമ്പോൾ നമുക്ക് പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം തേടാനും കഴിയും. മറ്റ് ഭരണസമ്പ്രദായത്തിൽ പൗരന്മാർക്ക് ഈ സ്വാതന്ത്ര്യം ലഭ്യമല്ല. ഭരണകൂടം ചെയ്യുന്നത് കണ്ടിരിക്കാനേ പറ്റൂ. അത്കൊണ്ട് നിലവിലുള്ള സമ്പ്രദായങ്ങളിൽ ഏറ്റവും മികച്ചത് പാർലമെന്ററി ജനാധിപത്യമാണു.

കമ്മ്യൂണിസ്റ്റുകളിൽ പല ഗ്രൂപ്പുകളുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും നിലവിലെ ബൂർഷ്വാ വ്യ്വസ്ഥിതിയാണു കാരണമെന്നും അത് കൊണ്ട് നിലവിലെ ബൂർഷ്വാഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിച്ച് പാർട്ടിയുടെ സ്വേച്ഛാധിപത്യഭരണം സ്ഥാപിച്ചാൽ എല്ലാ പ്രശ്നങ്ങളും പാർട്ടിനേതാക്കൾ പരിഹരിക്കും എന്നുമാണു കമ്മ്യൂണിസ്റ്റുകൾ പൊതുവെ മുന്നോട്ട് വയ്ക്കുന്ന ആശയം. ഇതിൽ വിപ്ലവത്തിനുള്ള മാർഗ്ഗങ്ങളിലാണു കമ്മ്യൂണിസ്റ്റുകൾ വ്യത്യാസപ്പെട്ട് പല ഗ്രൂപ്പുകളാകുന്നത്. സായുധവിപ്ലവത്തിൽ വിശ്വസിക്കുകയും അതിനായി നിലകൊള്ളൂകയും ചെയ്യുന്ന ഗ്രൂപ്പാണു മാവോയിസ്റ്റുകൾ. ഗ്രാമങ്ങളിൽ പാവങ്ങളെ പ്രലോഭിപ്പിച്ച് സംഘടിപ്പിച്ച് ആയുധങ്ങളുമായി നഗരം വളഞ്ഞ് പിടിച്ച് വിപ്ലവം നയിച്ച് ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണു മാവോയിസ്റ്റ് തന്ത്രം.

ഈ മാവോയിസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗറില്ലകൾ ഇന്ത്യയിൽ നിരവധിയുണ്ട്. അതിലും പല ഗ്രൂപ്പുകളുമുണ്ട്. ഈ മാവോയിസ്റ്റുകൾ പാർലമെന്ററി ജനാധിപത്യത്തിന്റെയും അത് വഴി നിരുപാധികമായ പൗരസ്വാതന്ത്ര്യത്തിന്റെയും ശത്രുക്കളാണു. ഇത്കൊണ്ടാണു പരിഷ്കൃതസമൂഹം കമ്മ്യൂണിസത്തെയും അതിലെ അവാന്തരവിഭാഗങ്ങളെയും തിരസ്ക്കരിക്കുന്നത്. ആദ്യം സ്വാതന്ത്ര്യം പിന്നെ ജീവിതം. ഇതാണു നമ്മൾ ആഗ്രഹിക്കുന്നത്.

കോടതിയിലെ ഒരു ജഡ്‌ജി പറഞ്ഞാൽ മാവോയിസം നമുക്ക് സ്വീകാര്യമാവുകയില്ല. ഇരിക്കുന്ന കൊമ്പ് ആരെങ്കിലും മുറിക്കുമോ? അനുഭവിക്കുന്ന സ്വാതന്ത്ര്യം ആവശ്യമില്ല്ല എന്ന് ആരെങ്കിലും പറയുമോ? ഒരു ജഡ്‌ജി പറഞ്ഞെങ്കിൽ അത് ആ ജഡ്‌ജിയുടെ സ്വന്തം അഭിപ്രായം. ജനങ്ങൾ അത് അംഗീകരിക്കുകയില്ല. മാവോയിസ്റ്റുകളുടെ മാനവികത എന്ന് പറയുന്നത് പാർട്ടി അടിമത്വത്തിലേക്ക് ചൂണ്ടയിട്ട് പിടിക്കലാണു. ജനാധിപത്യം അനുഭവിക്കുമ്പോൾ അതാണു നല്ലത് എന്ന് ചിലർക്ക് തോന്നാം. അങ്ങനെ ആർക്ക് തോന്നിയാലും അവരൊക്കെ രാജ്യദ്രോഹികളാണു.

മാവോയിസം ഒരിക്കലും ഇന്ത്യയിൽ വിജയിക്കുകയില്ല. ഇവിടെ പ്രശ്നങ്ങൾ ഉള്ളത് മാറി മാറി വരുന്ന ജനാധിപത്യസർക്കാരുകൾ കാലാകാലങ്ങളിൽ പരിഹരിച്ചു വരും. വിപ്ലവം നടത്താൻ ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിനെയും ഇന്ത്യൻ ജനത അനുവദിക്കുകയില്ല. അത് സി.പി.എം. ആയാലും മാവോയിസ്റ്റുകൾ ആയാലും. ഇങ്ക്വിലാബിന്റെ പകൽകിനാവ് എല്ലാ കമ്മ്യൂണിസ്റ്റുകളും ഉപേക്ഷിക്കണം എന്ന് ഇന്ത്യൻ ജനങ്ങൾക്ക് വേണ്ടി ഞാൻ ആവശ്യപ്പെടുന്നു.

സി.പി.എമ്മിന്റെ ഫാസിസത്തിനു കവി കെ.സി.ഉമേഷ് ബാബുവിന്റെ മുഖവുര

ആരായിരുന്നു ഈ കെ.സി.ഉമേഷ് ബാബു ? പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാക്കമ്മറ്റി മുന്‍ സെക്രട്ടരി. അക്കാലത്ത് കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ തീപ്പൊരി പ്രാസംഗികന്‍. സി.പി.എം. ഭരിക്കുന്ന വായനശാലകളുടെയും കലാസാംസ്ക്കാരിക സമിതികളുടെയും വാര്‍ഷികാഘോഷങ്ങളിലെ സ്ഥിരം സാംസ്ക്കാരികപ്രഭാഷകന്‍. ഞങ്ങളുടെ നാട്ടിലെ വായനശാലയുടെ വാര്‍ഷികത്തിനു ഒരിക്കല്‍ പ്രസംഗിക്കാന്‍ വന്നു. വായനശാല പടുത്തിയര്‍ത്തിയത് നാട്ടിലെ എല്ലാ അക്ഷരസ്നേഹികളും കൂടിയായിരുന്നു എന്നത് ചരിത്രം. വായനശാലകള്‍, കലാസമിതികള്‍, സഹകരണസംഘങ്ങള്‍ എല്ലാം ആദ്യകാലത്ത് കെട്ടിപ്പടുത്തത് എല്ല്ലാ വിഭാഗം സഹൃദയരും ചേര്‍ന്ന് ഐക്യത്തോടെയായിരുന്നു. പില്‍ക്കാലത്ത് ഇപ്പറഞ്ഞത് എല്ലാം സി.പി.എം. കൈയ്യൂക്കും ആള്‍ബലവും കൊണ്ട് പിടിച്ചെടുക്കുകയായിരുന്നു.
അങ്ങനെയാണു വായനശാല വാര്‍ഷികത്തിനു ഉമേഷ് ബാബു പ്രസംഗിക്കാന്‍ എന്റെ നാട്ടിലും എത്തിയത്.

നാട് പാര്‍ട്ടിഗ്രാമം എന്ന് പറയാന്‍ പറ്റില്ലെങ്കിലും കോണ്‍ഗ്രസ്സുകാര്‍ ഭീരുക്കള്‍ ആയത്കൊണ്ട് ഫലത്തില്‍ പാര്‍ട്ടിയാധിപത്യം പുലരുന്നതായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ക്രൂരതകളുടെ ചരിത്രം ഞാന്‍ ആഴത്തില്‍ പഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പോരാത്തതിനു , ലോകത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണെന്നും താമസിയാതെ കമ്മ്യൂണിസം ലോകത്ത് മൊത്തം വ്യാപിക്കുമെന്നും സഖാക്കള്‍ പ്രസംഗിച്ചു പേടിപ്പിച്ചുകൊണ്ടിരുന്ന കാലം. ഉമേഷ് ബാബുവിന്റെ പ്രസംഗം എനിക്ക് കേട്ടിരിക്കാന്‍ കഴിഞ്ഞില്ല. കേള്‍ക്കെ കേള്‍ക്കെ കമ്മ്യൂണിസം സര്‍വ്വരാജ്യങ്ങളെയും അടിമത്വത്തിലേക്ക് നയിക്കുന്ന പോലെ ഒരു പ്രതീതി. സോള്‍ സെനിറ്റ്സണ്‍ എഴുതിയ The Gulag Archipelago എന്ന പുസ്തകത്തിലെ വരികള്‍ എന്നെ ഭീതിയിലാഴ്ത്തി. ഉമേഷ് ബാബുവിന്റെ വാക്കുകള്‍ വിഷം വമിക്കുന്ന പോലെ തോന്നിയതിനാല്‍ ഞാന്‍ പ്രസംഗം തുടര്‍ന്ന് കേള്‍ക്കാതെ വീട്ടിലേക്ക് മടങ്ങി.

ലളിതമായ വസ്തുക്കളില്‍ നിന്ന് സങ്കീര്‍ണ്ണമായ പദാര്‍ത്ഥങ്ങളിലേക്കും, ഏകകോശ ജീവികളില്‍ നിന്ന് വളര്‍ച്ച പ്രാപിച്ച തലച്ചോറുള്ള ജീവികളിലേക്കും, പ്രാകൃത മനുഷ്യനില്‍ നിന്ന് ആധുനിക മനുഷ്യനിലേക്കും, രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും തിന്മയില്‍ നിന്നും നന്മയിലേക്കും ആണ് ലോകം പുരോഗമിക്കുന്നത് എന്നതിനാല്‍, അധികാരകേന്ദ്രീകരണത്തിന്റെ പ്രതിലോമപരപായ തിന്മ ഉള്ളടങ്ങിയതിനാല്‍ പ്രകൃതിനിയമം അനുസരിച്ച് കമ്മ്യൂണിസം ലോകത്ത് നശിക്കേണ്ടതാണെന്ന് ഞാന്‍ അന്ന് വെറുതെ ചിന്തിച്ചിരുന്നു. അതാരോടും പറയാനുള്ള ധൈര്യം ഉണ്ടാ‍യില്ല.

അത് കഴിഞ്ഞ് പത്ത് വര്‍ഷം കൊണ്ട് ലോകത്ത് കമ്യൂണിസം തവിട് പൊടിയായി. പോളണ്ടില്‍ സോളിഡാരിറ്റിയുടെ പ്രക്ഷോഭം ആവേശം വളര്‍ത്തിയെങ്കിലും സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് സാമ്രാജ്യങ്ങള്‍ ഇത്ര വേഗത്തില്‍ നിലം‌പരിശാകുമെന്ന് സ്വപ്നം പോലും കണ്ടതല്ല. ഈ ജീവിതത്തില്‍ തന്നെ ലോകത്തില്‍ കമ്മ്യൂണിസവും ഇന്ത്യയിലെ ബംഗാളില്‍ സി.പി.എമ്മും തകരുന്നത് കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ഇനി ഒരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു. അത്, ചൈനയില്‍ ജനാധിപത്യം നിലവില്‍ വരണമെന്നും തിബത്ത് സ്വതന്ത്ര രാജ്യമാകണമെന്നുമാണു. അതിവിദൂരമല്ലാത്ത ഭാവിയില്‍ അത് യാഥാര്‍ഥ്യമാകാതിരിക്കില്ല.
ഇങ്ങനെയെഴുതാന്‍ എങ്ങനെ കഴിയുന്നു എന്ന് എന്റെ ചില സുഹൃത്തുക്കള്‍ക്കെങ്കിലും സംശയം തോന്നാം. പാര്‍ലമെന്ററി ജനാധിപത്യസമ്പ്രദായമാണു നിലവിലെ ഏറ്റവും നീതിപൂര്‍ണ്ണവും യുക്തിസഹവുമായ ഭരണസംവിധാനം എന്ന് കരുതുന്ന ഒരു ജനാധിപത്യവാദിയ്ക്ക് ഇങ്ങനെയല്ലാതെ എങ്ങനെയാണു എഴുതാന്‍ കഴിയുക? ജനാധിപത്യം മഹത്തരവും ഉദാത്തവുമാണു, നമ്മള്‍ ആ സിസ്റ്റം ആവശ്യപ്പെടുന്ന പാകതയും പക്വതയും ആര്‍ജ്ജിച്ചാല്‍.

ഇന്നിപ്പോള്‍ ഉമേഷ് ബാബുവിന്റെ ഈ തുറന്നുപറച്ചിലും വായിക്കാന്‍ ഭാഗ്യമുണ്ടായി. എന്നിട്ടും നേരം വെളുക്കാത്തവരെ പറ്റി സഹതപിക്കാനേ കഴിയൂ..

ഉമേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍  ഇവിടെ ക്ലിക്ക് ചെയ്ത്  വായിക്കുക.

ഉത്തര ഉണ്ണികൃഷ്ണൻ - ബേബി സാറ - ശൈവം

ശൈവം എന്ന പടത്തിൽ പാടിയ 8 വയസ്സ് മാത്രം പ്രായമുള്ള ഉത്തര ഉണ്ണികൃഷ്ണൻ ഈ വർഷത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിൽ നമുക്ക് അഭിമാനിക്കാം. അത് പോലെ തന്നെ ആ പടത്തിൽ നായികയായി അഭിനയിച്ചതും ബേബി സാറ എന്ന ബാലതാരമാണു. ദൈവത്തിരുമകൾ എന്ന ചിത്രത്തിലാണു ബേബി സാറ ബാലതാരമായി ആദ്യം അഭിനയിക്കുന്നത്. ദിവസത്തേക്ക് ഒരു ലക്ഷം രൂപയാണത്രെ പ്രതിഫലമായി നൽകിയത്. രണ്ടാമത്തെ പടമാണു ശൈവം. ദൈവത്തിരുമകളിനു ശേഷം പടങ്ങൾ ഒന്നും ഇല്ലാ‍ത്തപ്പോൾ പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ പ്രതിദിനം രണ്ട് ലക്ഷം പ്രതിഫലം ലഭിച്ചിരുന്നുവത്രെ.

നാ.മുത്തുകുമാർ എഴുതിയ ഈ ഗാനത്തിലെ വരികൾ അത്യന്തം മനോഹരം മാത്രമല്ല അർത്ഥപൂർണ്ണവുമാണു. കണ്ണദാസനു ശേഷം അപൂർവ്വമാണു ഇത്രയും സാരഗർഭമായ വരികൾ കേൾക്കാൻ കഴിയാറുള്ളത്.

പാട്ടിലെ വരികൾ:

അഴകേ അഴകേ , എതുവും അഴകേ
അൻ‌പിൻ വിഴിയിൽ എല്ലാം അഴകേ
മഴൈ മട്ടുമാ അഴക്
ചുടും വെയിൽ കൂട ഒരു അഴക്
മലർ മട്ടുമാ അഴക്
വിഴും ഇലൈ കൂട ഒരു അഴക്
പുന്നകൈ വീശിടും പാർവൈകൾ അഴക്
വാർത്തൈകൾ കേൾക്കൈയിൽ മൌനങ്കൾ അഴക്
നന്മൈക്ക് ശൊല്ലിടും പൊയ്‌കളും അഴക്
ഉൺ‌മൈയിൽ അതുതാൻ മെയ്യായ് അഴക്

കുയിൽ ഇശൈ അത് പാടിട
സ്വരവരിശൈകൾ തേവൈയാ
മയിൽ നടനങ്കൾ ആടിട
ജതി ഒലികളും തേവൈയാ

നദി നടന്ത് ശെൻ‌റിട
വഴി തുണൈ താൻ തേവൈയാ
കടൽ‌അലൈ അത് പേശിട
മൊഴി ഇലക്കണം തേവൈയാ

ഇയർകൈയോട് ഇണൈന്താൽ
ഉലകം മുഴുതും അഴക്
കവലൈ യാവും മറന്താൽ
ഇന്ത വാഴ്കൈ മുഴുതും അഴക്

അഴകേ അഴകേ എതുവും അഴകേ

ഇദയം ഒരു ഊഞ്ചലേ
ഇടം വലം അത് ആടിടും
ഇൻ‌പത്തിൽ അത് തോയ്‌ന്തിടും
തുൻ‌പത്തിൽ അത് മൂഴ്‌കിടും

നടന്തതൈ നാം നാളുമേ
നിനൈപ്പതിൽ പൊരുൾ ഇല്ലൈയേ
നടപ്പതൈ നാം എണ്ണിനാൽ
അതൈവിട ഉയർവില്ലൈയേ

പൂക്കും പൂവിൽ വീശും
വാസം എന്ന അഴക്
അതൈയും താണ്ടി വീശും
നം നേശം റൊമ്പ അഴക്.

അഴകേ അഴകേ എതുവും അഴകേ
അൻ‌പിൻ വിഴിയിൽ എല്ലാം അഴകേ......

ഗാനരംഗം ഇവിടെ കാണാം.

പൊങ്കാലകൾ .... പൊങ്കാലകൾ !

അങ്ങനെ ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല ആർഭാടമായി തന്നെ പര്യവസാനിച്ചു. കഥയിൽ ചോദ്യമില്ല എന്ന പോലെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചോദ്യമില്ല. എത്ര ലക്ഷം പേർ ഇക്കുറി പങ്കെടുത്തു എന്നറിയില്ല. 25 മുതൽ 40 ലക്ഷം വരെ സ്ത്രീകൾ പങ്കെടുക്കുമെന്ന് പത്രങ്ങൾ പ്രവചിച്ചിരുന്നു. പൊങ്കാലയ്ക്ക് വരുന്നവർ ആരും പട്ടിണിപ്പാവങ്ങളോ ദരിദ്രരോ അല്ല. ഒരു കണക്കിനു സമ്പന്നർ എന്ന് തന്നെ പറയാം. കാരണം കേരളത്തിലെ ആളുകളുടെ ക്രയശേഷി വികസിതരാജ്യങ്ങളോട് കിട പിടിക്കുന്നതാണു. പണത്തിനു ഒരു പഞ്ഞവും ഇല്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത്കൊണ്ടാണു ആളുകൾക്ക് വിശ്വാസം കൂടി വരുന്നതും ചടങ്ങുകൾ അത്യന്താപേക്ഷിതമാകുന്നതും?

പണ്ട് പണം ഒരപൂർവ്വ വസ്തു ആയിരുന്നപ്പോഴും സർവ്വത്ര ദാരിദ്ര്യവും പട്ടിണിയും നാട്ടിൽ ക്ഷാമവും ഉണ്ടായിരുന്ന കാലത്ത് ഇത് പോലെ വിശ്വാസങ്ങളോ ആചാരങ്ങളോ ഉണ്ടായിരുന്നില്ലല്ലൊ. ഇപ്പോൾ അതിസമ്പത്ത് എന്ന അവസ്ഥ വന്നപ്പോഴാണു വിശ്വാസങ്ങൾക്ക് കടുപ്പം ഏറിയതും പറഞ്ഞ് കേൾക്കാതിരുന്ന  ചടങ്ങുകൾക്ക് പ്രചാരം വർദ്ധിച്ചതും. അതിനനുസരിച്ചാണു ആചാരങ്ങളുടെ ആർഭാടധാരാളിത്തവും. കലവറ നിറക്കൽ എന്നൊരു ചടങ്ങ് മലബാറിൽ ഇപ്പോൾ വ്യാപകമാണു. എത്ര ആർഭാടമായാണു സ്ത്രീകൾ കലവറ നിറയ്ക്കാനുള്ള പദാർത്ഥങ്ങളുമായി ഊർവലം വരുന്നത് എന്നോ. ആരാണു ഇമ്മാതിരി ചടങ്ങുകൾ കണ്ടുപിടിക്കുന്നത് എന്നറിയില്ല.

പൊങ്കാലയ്ക്ക് സമാപനം കുറിച്ചത് വിളംബരം ചെയ്തുകൊണ്ട് ടിവി അവതാരക പറഞ്ഞത് ഇക്കൊല്ലത്തെ പൊങ്കാലയുടെ സമാപനത്തോടെ അടുത്ത പൊങ്കാലയ്ക്കുള്ള കാത്തിരിപ്പിനും തുടക്കമാകുന്നു എന്നാണു. അപ്പോൾ സ്ത്രീജനങ്ങൾക്ക് ഒരിക്കലും ഒഴിവില്ല. പൊങ്കാലയും പൊങ്കാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും. എന്തുകൊണ്ടായിരിക്കും ഇങ്ങനെ പൊങ്കാലയ്ക്ക് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്? നിസ്വാർഥമായ ഭക്തിയും ആത്മീയതയും കൊണ്ടായിരിക്കുമോ? ഇത്രയും ഐശ്വര്യവും സൗകര്യങ്ങളും നൽകിയതിനു നന്ദി പ്രകാശിപ്പിക്കാനോ? അതോ ഇനിയും പോര എന്ന ഉദ്വേഗമോ? അതോ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒരുപാട് ബാക്കി കിടക്കുന്നത് കൊണ്ടോ?

ആർക്കും തന്നെ രണ്ട് തരത്തിലുള്ള പ്രശ്നങ്ങളാണു ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരിക. ഒന്നാമത്തെ തരത്തിൽ വരുന്ന പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ കഴിയുന്നതാണു. ചിലപ്പോൾ ആഞ്ഞ് പരിശ്രമിക്കേണ്ടി വരും എന്ന് മാത്രം. എങ്ങിനെയും പരിഹൃതമാകുന്ന പ്രശ്നങ്ങളാണവ, അങ്ങനെയാണു നമ്മളൊക്കെ ഇന്ന് വരെ ജീവിച്ചതും നാളെ ജീവിയ്ക്കാൻ പോകുന്നതും. രണ്ടാമത്തെ തരത്തിലുള്ള പ്രശ്നം നമ്മൾ തലകുത്തി മറിഞ്ഞാലും പരിഹരിക്കാൻ കഴിയാത്തതാണു. അമ്മാതിരി പ്രശ്നങ്ങൾ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വിചാരിച്ചാൽ പോലും നമുക്കായി പരിഹരിച്ച് തരാൻ കഴിയില്ല. പിന്നെയല്ലേ അങ്ങിങ്ങ് സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന ലോക്കൽ ദൈവങ്ങൾ പരിഹരിച്ചു തരാൻ. നമ്മൾ പ്രാർത്ഥിക്കുകയും കാണിക്കയും നിവേദ്യവും നൽകിയും എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടുമായിരുന്നെങ്കിൽ ലോകവും മനുഷ്യരും ഇത് പോലെയല്ല ഉണ്ടാവുക. അത്കൊണ്ട്,  പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പ്രപഞ്ച സൃഷ്ടാവായ സാക്ഷാൽ ദൈവവും അസംഖ്യം പ്രാദേശിക ദൈവങ്ങളും നമ്മെ പോലെ തന്നെ നിസ്സഹായരാണു. അപരിഹാര്യമായ പ്രശ്നങ്ങൾ നമ്മൾ അനുഭവിച്ചേ പറ്റൂ.

പിന്നെ ചില പ്രാർത്ഥനയും കാണിക്കയും ഫലിക്കാറുണ്ട്. അതെങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം. ഞങ്ങളുടെ ഒരു ബന്ധു ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് കുറെയായിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. മോഡേൺ മെഡിസിൻ ഡോക്ടരെ കാണിച്ചു. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഡോക്ടർ പറഞ്ഞു, ഇനി മേലിൽ രാവിലെയും വൈകുന്നേരവും ജോലിക്ക് സൈക്കിൾ ഓടിച്ചു പോകുന്നത് നിർത്തണം. സൈക്കിൾ യാത്രയേ വേണ്ട.  ചിലപ്പോൾ വെരിക്കോസ് വെയിൻ എന്ന അസുഖത്തിനു ശസ്ത്രക്രിയ വേണ്ടി വരും. പുള്ളിക്കാരൻ സൈക്കിൾ യാത്ര നിർത്തി. പക്ഷെ ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല. ഇതിനിടയിൽ ബാംഗ്ലൂരിലെ ഒരു ഹോമിയോ ഡോക്ടരുടെ കീഴിൽ വന്ധ്യതാനിവാരണ ചികിത്സ തുടങ്ങി. രണ്ട് കൊല്ലത്തോളമായിട്ടും ഫലം കണ്ടില്ല. ഒരു പ്രാവശ്യം കണ്ണൂരിൽ വന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ശ്രീ മുത്തപ്പനെ ദർശനം നടത്തി. ഭക്തജനങ്ങളിൽ നിന്ന് കൈമടക്ക് പറ്റിക്കൊണ്ട് പ്രശ്നപരിഹാരം ഉറപ്പ് നൽകുന്ന പതിവുണ്ട് മുത്തപ്പനു. അടുത്ത വർഷം കുഞ്ഞിന്റെ ചോറൂണിനു മുത്തപ്പന്റെ സവിധത്തിൽ വരണം എന്നായിരുന്നു ബന്ധുവിനു മുത്തപ്പൻ നൽകിയ ഉറപ്പ്. കൃത്യമായി ഒരു കൊല്ലത്തിനകം ബന്ധു ഒരു പിതാവായി.

ഇവിടെ ബന്ധുവിനു സന്താനഭാഗ്യം കിട്ടിയത് മുത്തപ്പന്റെ ഉറപ്പ് കൊണ്ടാണോ, ഹോമിയോ ചികിത്സ കൊണ്ടാണോ അതോ മോഡേൺ മെഡിസിൻ ഡോക്‌ടർ നിർദ്ദേശിച്ച പോലെ സൈക്കിൾ യാത്ര നിർത്തിയത്കൊണ്ട് ഞരമ്പുകൾക്ക് ബലക്ഷയം എന്ന അവസ്ഥ മാറിയത് കൊണ്ടോ? കുട്ടികൾ ഇല്ലാത്ത എല്ലാ ദമ്പതികളും എത്രയോ അമ്പലങ്ങളിൽകയറിയിറങ്ങുന്നുണ്ട്. അവരിൽ ഒറ്റപെട്ടവർക്ക് പിൽക്കാലത്ത് കുഞ്ഞുങ്ങൾ പിറക്കുന്നു. അത് ദൈവകടാക്ഷം കൊണ്ടാണെന്ന് അവർ കരുതുന്നു. അത്രയേയുള്ളൂ. അപരിഹാര്യമായ വന്ധ്യതയുള്ളവർക്ക് ക്ഷേത്രങ്ങൾ തോറും  ദർശനം നടത്തിയാൽ കുട്ടികൾ ഉണ്ടാവില്ല എന്നും അതിനു ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കുകയോ അല്ലെങ്കിൽ കുഞ്ഞുങ്ങളെ ദത്ത് എടുക്കുകയോ വേണമെന്ന് ആർക്കാണു അറിഞ്ഞുകൂടാത്തത്. എന്നിട്ടും ആളുകൾ പരാതിയും പരിഭവങ്ങളുമായി പ്രാദേശികദൈവങ്ങളെ നിരന്തരം സന്ദർശിക്കുന്നു.  സാക്ഷാൽ ദൈവത്തെ സന്ദർശിക്കാനോ പരാതി പറയാനോ ലോകത്ത് എവിടെയും ഒരു മതവിശ്വാസിക്കും ദേവാലയങ്ങളോ അമ്പലങ്ങളോ പള്ളികളോ ഇല്ല. ഇക്കാര്യം നിങ്ങൾ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ. അങ്ങനെ നോക്കുമ്പോൾ സാക്ഷാൽ ദൈവം പാവമാണു, തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത പാവം പാവം ദൈവം !  

ബജറ്റ് - 2015

മല എലിയെ പ്രസവിച്ച പോലെയാണു മോദി സർക്കാരിന്റെ ബജറ്റ്. യാതൊരു സാമ്പത്തിക പരിഷ്ക്കരണവും ഇല്ല. ഒരു ദിശാബോധവും ബജറ്റ് നൽകുന്നുമില്ല. ആകെ ചെയ്തത് കോർപ്പറേറ്റുകളുടെ ലാഭവിഹിതത്തിനു നികുതി 30 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി എന്നതാണു. അതേ സമയം ഇടത്തരം വരുമാനക്കാരായ സാലറൈസ്‌ഡ് ആളുകളുടെ വരുമാനനികുതി അടക്കാനള്ള പരിധി 2.5 ലക്ഷം എന്നുള്ളത് ഒട്ടും ഉയർത്തിയുമില്ല. കോർപ്പറേറ്റുകൾക്ക് ലാഭവിഹിതത്തിനു 5 ശതമാനം നികുതിയിളവ് നൽകുകയും ശമ്പളക്കാർക്ക് വരുമാന പരിധി അല്പം പോലും ഉയർത്താതിരിക്കുകയും ചെയ്തത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവം വെളിവാക്കുന്നതാണു. പൊതുവെ ബിസ്സിനസ്സുകാരും കച്ചവടക്കാരും ആണു ബി.ജെ.പി.യുടെ വോട്ട് ബാങ്ക്. അവരെ സന്തോഷിപ്പിക്കുക എന്ന ദൗത്യമാണു അരുൺ ജയറ്റ്‌ലി ഏറ്റെടുത്തത് എന്ന് പറയാം.

രണ്ടര ലക്ഷം രൂപയാണല്ലൊ നിലവിൽ വരുമാന നികുതിക്കുള്ള പരിധി. അതായത്  ഇളവുകൾ കഴിച്ച് പ്രതിദിനം 685 രൂപ റെക്കോർഡ് പ്രകാരം വരുമാനമുള്ള ഒരാൾ ഇൻകം ടാക്സ് അടക്കണം. ഈ 685 രൂപ എന്നത് ഒരു ദിവസം ഒരു പിച്ചക്കാരൻ സമ്പാദിക്കുന്ന കാശേയുള്ളൂ എന്ന് ആർക്കാണറിയാത്തത്. എന്നിട്ടാണു അത്രയും വരുമാനത്തിനു സർക്കാർ നികുതി വാങ്ങുന്നത്. അതേ സമയം രേഖയുള്ള വേതനത്തിനു മാത്രമാണു നികുതി. ഈ തുകയുടെ എത്രയോ ഇരട്ടി പ്രതിദിനം സമ്പാദിക്കുന്നവർക്ക് രേഖ ഇല്ല എന്നതിന്റെ പേരിൽ നയാപൈസ നികുതി കൊടുക്കണ്ട. ഇന്നത്തെ നിലയിൽ വരുമാനപരിധി മിനിമം 5ലക്ഷം ആയെങ്കിലും ഉയർത്തേണ്ടതാണു. എന്നാൽ അരുൺ ജയറ്റ്‌ലി ശമ്പളക്കാരെ പിടിച്ചു പറിക്കുന്നതിൽ ഒരിളവും വരുത്താൻ തയ്യാറായില്ല. കോർപ്പറേറ്റ് മുതലാളിമാർക്ക് ഇളവ് അനുവദിക്കുകയും ചെയ്തു. വർഗ്ഗസ്വഭാവം കാണിക്കുമല്ലോ.  ശമ്പളക്കാർക്ക് ഇതിൽ പ്രതികരിക്കാൻ കഴിയില്ല. അവർ മിണ്ടാപ്രാണികളാണു. നികുതി പിടിച്ചിട്ട് ബാക്കി മാത്രമേ ശമ്പളമായി കൈയിൽ കിട്ടു. ഒരുമാതിരി ഡെമോക്രാറ്റിക്ക് ഫാസിസം.

കോർപ്പറേറ്റുകൾക്ക് ഇളവ് കൊടുത്തതിനെ അൽഫോൻസ് കണ്ണന്താനം ചാനൽ ചർച്ചയിൽ ന്യായീകരിച്ചത് എന്റർപ്രനേഴ്‌സിന്റെ കൈയ്യിൽ പണം സ്വരൂപിക്കാൻ കഴിഞ്ഞാൽ മാത്രമേ പുതിയ വ്യവസായങ്ങൾ തുടങ്ങൂ എന്നും അങ്ങനെ തൊഴിലവസരം വർദ്ധിക്കും എന്നുമാണു. വ്യവസായികളെ സന്തോഷിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ആ യുക്തി മനസ്സിലായിട്ടില്ല. ഇത് വരെ 30 ശതമാനം നികുതി അടയ്ക്കേണ്ടത് കൊണ്ട് വ്യവസായികൾ സംരംഭങ്ങൾ ഒന്നും നടത്താറില്ലേ? കോർപ്പറേറ്റുകളുടെ കീഴിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളി മാസശമ്പളത്തിൽ 30 ശതമാനം നികുതി അടയ്ക്കണം, അതേ സമയം മുതലാളി അയാളുടെ ലാഭത്തിന്റെ 25ശതമാനം നികുതി  അടച്ചാൽ മതി എന്ന ന്യായം എവിടത്തേതാണു മിസ്റ്റർ ധനമന്ത്രീ?  ശൂന്യതയിൽ നിന്ന് തുടങ്ങി കഴിഞ്ഞ 9 മാസം കൊണ്ടാണു രാജ്യത്തെ സാമ്പത്തിക നില ഇക്കാണുന്ന നിലയിലേക്ക് തങ്ങൾ ഉയർത്തിയത് എന്ന് ബജറ്റിന്റെ തുടക്കത്തിൽ മന്ത്രി ഡംഭ് പറയുന്നുമുണ്ട്. ഇമ്മാതിരി ഡംഭ് അല്ലാതെ ബി.ജെ.പി.ക്കാർക്ക് മറ്റൊന്നും ഇല്ല എന്നതിന്റെ ദൃഷ്ടാന്തമായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഈ ബജറ്റ്.

അതേ സമയം അൽഫോൻസ് കണ്ണന്താനം പറഞ്ഞ ഒരു കാര്യത്തോട് ഞാൻ പരിപൂർണ്ണമായി യോജിക്കുന്നു. അതായത് കോർപ്പറേറ്റുകളെ ശത്രുതാപരമായ മനോഭാവത്തോടെ കാണുന്നത് അവസാനിപ്പിക്കണം. രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നത് കോർപറേറ്റ് മേഖലയാണു. അവരാണു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. കോർപ്പറേറ്റ് മേഖലയിലെ മുതലാളിമാരും ജീവനക്കാരും നൽകുന്ന നികുതിപ്പണമാണു ഖജനാവിൽ വന്ന് നിറയുന്നത്. അങ്ങനെയാണു നമ്മുടെ ബജറ്റ് തുകയുടെ സൈസ് വർദ്ധിക്കുന്നത്. ഒരു നാല്പതോ മുപ്പതോ വർഷം മുൻപത്തെ ബജറ്റല്ല ഇന്ന് അവതരിപ്പിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് ഇന്നത്തെ ബജറ്റ് തുക എത്രയോ വലുതാണു. ആ വലിപ്പം ഉണ്ടാക്കിയത് കോർപ്പറേറ്റ് മേഖലയാണു. 

സർക്കാരിനു എല്ലാവക്കും തൊഴിൽ കൊടുക്കാൻ കഴിയില്ല. മാത്രമല്ല സർക്കാർ തൊഴിൽ പ്രത്യുല്പാദനപരമല്ല. സർക്കാർ ജീവനക്കാർ തിന്ന് മുടിക്കുമ്പോൾ കോർപ്പറേറ്റ് ജീവനക്കാർ സമ്പത്ത് ഉല്പാദിപ്പിക്കുകയാണു. ഒരു മൊട്ടുസൂചി നിർമ്മിക്കാനും കോർപ്പറേറ്റ് മേഖല വേണം. അത്കൊണ്ട് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നത് കോർപ്പറേറ്റ് മേഖലയാണു. ആ മേഖല നിഷ്ക്രിയമായിക്കൂട. കോർപ്പറേറ്റുകളെ ഉത്തേജിപ്പിക്കുന്ന ഒരു സർക്കാർ നടപടിയും വെറുതെയാവില്ല. പക്ഷെ ഇപ്പോൾ കോർപ്പറേറ്റുകൾക്ക് ലാഭത്തിൽ അഞ്ച് ശതമാനം നികുതിയിളവ് കൊടുത്തതും ശമ്പളക്കാർക്ക് ഇൻകം ടാക്സ് പരിധി ഉയർത്താത്തതും ന്യായീകരണമില്ലാത്തതാണു. അത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവമാണു താനും. 

മുല്ലപെരിയാറും ജൈവകൃഷിയും

മുല്ലപെരിയാര്‍ അണക്കെട്ട് പൊട്ടുകയില്ല എന്ന് നമ്മള്‍ മലയാളികള്‍ പൂര്‍ണ്ണമായി അംഗീകരിച്ചുകഴിഞ്ഞതായാണു മനസ്സിലാക്കുന്നത്. അത്കൊണ്ട് ഇപ്പോള്‍ എല്ലാവരും സമാധാനമായി ഉറങ്ങുന്നു. മന്ത്രി പി.ജെ.ജോസഫിനു പോലും ഇക്കാര്യത്തില്‍ ഇപ്പോള്‍ പേടിയില്ല എന്നാണു ശ്രുതി. അത്കൊണ്ട് കേരളത്തിന്റെ ഹരജി ഇന്ന് സുപ്രീം കോടതി തള്ളിയപ്പോള്‍ ആര്‍ക്കും വെപ്രാളം കാണുന്നില്ല. ഇനി തമിഴ്‌നാടിനു 142 അടി ജലം ഡാമില്‍ ധാരാളമായി ഉയര്‍ത്താം. തുടക്കം മുതല്‍ ആ ഡാം പൊട്ടുകയില്ല എന്നും മനുഷ്യസാധ്യമാ‍യ വിധത്തില്‍ ഡാം ബലിഷ്ഠമാക്കിയിട്ടുണ്ട് എന്നുമായിരുന്നു എന്റെ നിലപാട്.  അണക്കെട്ടുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ അഭിപ്രായം മുഖവിലക്കെടുക്കുകയാണു ഞാന്‍ ചെയ്തത്. ആളുകള്‍ ഒരുമിച്ച് കൂവിയാലോ ബഹളം വെച്ചാലോ അതൊന്നും വസ്തുതയാകണമെന്നില്ല. മാത്രമല്ല ആളുകള്‍ ഇപ്പോള്‍ ഒരു കാര്യത്തിലും കോമണ്‍ സെന്‍സ് പ്രയോഗിക്കുന്നില്ല. നാലാള്‍ എന്ത് പറയുന്നുവോ അതിന്റെ ഒപ്പം കൂടി വികാരപരമായി ഒച്ച വെക്കുക എന്നതാണു ഇപ്പോഴത്തെ ട്രെന്‍ഡ്.

കൂടംകുളം ആണവനിലയം  നമ്മുടെ ഊര്‍ജസ്വയം‌പര്യാപ്തിക്ക് അനിവാര്യമാണു എന്നായിരുന്നു അക്കാര്യത്തിലും എന്റെ നിലപാട്. ആളുകള്‍ പക്ഷെ ഉദയകുമാറിനെ അനുകരിച്ചുകൊണ്ട് കൂടംകുളം ആണവനിലയം പൊട്ടിത്തെറിച്ച് ആണവദുരന്തം ഉണ്ടാകും എന്ന് ഉറപ്പിച്ച് പറഞ്ഞ് ആണവനിലയങ്ങളേ പാടില്ല എന്ന് ഘോഷം മുഴക്കി. കൂടംകുളത്ത് ഒന്നാമത്തെ യൂനിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാമത്തെ യൂനിറ്റ് പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു. നാലു യൂനിറ്റ് കൂടി അവിടെ സ്ഥാപിക്കാന്‍ നമ്മുടെ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡണ്ട് പുടിനും കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ ഞാന്‍ യുക്തിപരമായാണു ചിന്തിച്ചത്.  എന്‍ഡോസല്‍ഫാന്‍ 50 വര്‍ഷം ലോകത്ത് എല്ലാ രാജ്യങ്ങളിലും ഉപയോഗിച്ചതാണു. ഇന്ത്യയിലും വ്യാപകമായി ഉപയോഗിച്ചതാണു. കാസര്‍ക്കോട്ട് സര്‍ക്കാര്‍ വക കശുവണ്ടി തോട്ടത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണു ഹെലികോപ്റ്റര്‍ മുഖേന സ്പ്രേ ചെയ്തിരുന്നത്. അതായത് ഒരു പ്രാവശ്യം സ്പ്രേ ചെയ്താല്‍ പിന്നെ ആറു മാസം കഴിഞ്ഞിട്ടാണു തളിക്കുക. ആകാശത്ത് നിന്ന് തളിച്ച് മരങ്ങളില്‍ കൂടി ഊര്‍ന്നിറങ്ങി മണ്ണിലെ കരിയിലകള്‍ക്ക് മേല്‍ പതിച്ചാലും എന്‍ഡോസല്‍ഫാനിലെ രാസപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി അവിടെ ശേഷിക്കുകയില്ല. അത് ഡിഗ്രേഡ് ചെയ്യപ്പെട്ട് മറ്റ് പദാര്‍ത്ഥങ്ങളായി മാറും. ചുരുക്കി പറഞ്ഞാ‍ല്‍ സ്ഥിരമായി എന്‍ഡോസല്‍ഫാന്റെ സാന്നിദ്ധ്യം കാസര്‍ക്കോട്ട് ഉണ്ടായിരുന്നില്ല.

മഹരാഷ്ട്രയിലും മറ്റും പരുത്തിക്കര്‍ഷകര്‍ കൈകൊണ്ട് സ്പ്രേ ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ടാണു വര്‍ഷങ്ങളായി എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നത്. എന്‍ഡോസല്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളിലും തൊഴിലാളികള്‍ വര്‍ഷക്കണായി പണി എടുത്ത് വന്നിരുന്നു. അതായത് കാസര്‍ക്കോട്ടെ ജനങ്ങളെക്കാളും എന്‍ഡോസല്‍ഫാന്‍ കൈകൊണ്ട് കൈകാര്യം ചെയ്തവര്‍ ഇന്ത്യയില്‍ എത്രയോ പേര്‍ ഉണ്ടായിരുന്നു. എവിടെ നിന്നും ഒരു പ്രശ്നവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാസര്‍ക്കോട്ട് തന്നെ എന്‍ഡോസല്‍ഫാന്‍ പീഢ ബാധിച്ചു എന്ന് പറയുന്ന പ്രദേശത്ത് രോഗം ബാധിച്ചവര്‍ അവിടത്തെ ജനസംഖ്യയുടെ ചെറിയ ശതമാനമാണു. എന്ത്കൊണ്ട് 50 വര്‍ഷത്തിലധികം ഉപയോഗിച്ചിട്ടും ലോകത്ത് മറ്റൊരിടത്തും ഇന്ത്യയിലും ഒരു സ്ഥലത്തും എന്‍ഡോസല്‍ഫാന്‍ ദുരിതം ഉണ്ടായില്ല. എന്തായാലും കാസര്‍ക്കോട്ട് പ്രദേശത്ത് എന്ത് രോഗം വന്നാലും അത് എന്‍ഡോസല്‍ഫാന്റെ കണക്കില്‍ വരവ് വെച്ച് ആളുകള്‍ക്ക് സര്‍ക്കാര്‍ വക ധനസഹായം കിട്ടുന്നെങ്കില്‍ നല്ല കാര്യം തന്നെ. പക്ഷെ എന്‍ഡോസല്‍ഫാന്‍ നിമിത്തമാണു തലവണ്ണമുള്ള കുഞ്ഞ് ജനിക്കുന്നത് എന്നത് യാതൊരു ശാസ്ത്രീയ പിന്‍‌ബലവും ഇല്ലാത്ത മുന്‍‌വിധി മാത്രമാണു. ഹൈഡ്രോ സെഫാലസ് എന്ന ആ രോഗാവസ്ഥയ്ക്ക് കാരണം പലതാണു. അത് മുന്‍‌കുട്ടി കണ്ടെത്തി തടയുകയാണു വേണ്ടിയിരുന്നത്. 

ഇപ്പോള്‍ ഒരു ജൈവകൃഷി പ്രചരിച്ചുവരുന്നുണ്ട്. ഉഷ്ണമേഖലാപ്രദേശത്ത് കീടങ്ങളും പുഴുക്കളും ഉപദ്രവകാരികളായ സൂക്ഷ്മജീവികളും പെറ്റുപെരുകാന്‍ അനുകൂലമായ കാലാവസ്ഥയാണുള്ളത്. ഇന്ത്യയിലാണു കീടങ്ങള്‍ ഏറ്റവും സാന്ദ്രീകരിച്ചിട്ടുള്ളത്. ഇവിടെ രാസകീടനാശിനി ഉപയോഗിച്ചില്ലെങ്കില്‍ കൃഷി ചെയ്യുന്നതെന്തും കീടങ്ങള്‍ക്ക് മാത്രമേ തികയുകയുള്ളൂ. നാലു വെണ്ടക്കയും പടവലവും ഉണ്ടാക്കി ക്യാമറയ്ക്ക് പോസ് കൊടുത്ത് പത്രങ്ങളില്‍ ഫോട്ടോ വരുത്തിക്കുന്നതല്ല കൃഷി. 120 കോടി ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ വിവിധ ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതാണു കൃഷി. കേരളത്തിലെ പോലെ ഒരു കൃഷിമന്ത്രി മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യക്കാര്‍ പട്ടിണി കൊണ്ട് വേഗം ചത്ത് തീര്‍ന്നോളും. അത്കൊണ്ട് ജൈവകൃഷി കേരളത്തിനു പുറത്ത് പ്രചരിക്കരുതേ എന്ന് എല്ല്ലാവരും പ്രാര്‍ഥിക്കുക.

കക്ഷിരാഷ്ട്രീയം ഒഴിക !

കക്ഷിരാഷ്ട്രീയമാണു ജനാധിപത്യത്തിന്റെ ശാപം. നിലവിലെ പാർട്ടികളെല്ലാം കക്ഷിരാഷ്ട്രീയപാർട്ടികളാണു. വോട്ട് ബാങ്ക് ഉണ്ടാക്കുക, മുന്നണിയുണ്ടാക്കി ഭരിക്കുക, ആസ്തികൾ സ്വരുക്കൂട്ടുക, ബിസിനസ്സ് സംരംഭങ്ങൾ നടത്തുക, പോഷകസംഘടനകൾ ഉണ്ടാക്കുക ഇതൊക്കെയാണു നിലവിലെ പരമ്പരാഗത കക്ഷിരാഷ്ട്രീയശൈലി. ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ അതാത് പാർട്ടിയിലെ മേൽത്തട്ട് നേതാക്കളാണു. ഈ കക്ഷിരാഷ്ട്രീയം നിമിത്തം നമ്മുടെ ജനാധിപത്യം വളർച്ച മുരടിച്ച് സ്തംഭിച്ച് നിൽക്കുകയാണു. ജനങ്ങൾക്ക് ഒരു വിലയും ഇല്ല. ജനങ്ങൾ വെറും വോട്ടുകുത്തി യന്ത്രങ്ങൾ മാത്രം. നേതാക്കൾ വരുമ്പോൾ യജമാനനെ കാണുന്ന പോലെ എഴുന്നേറ്റ് നിന്ന് ഓച്ഛാനിച്ച് തലചൊറിയുന്ന അടിമകൾ മാത്രമാണു ജനങ്ങൾ. ജനങ്ങൾക്ക് തങ്ങളുടെ വില അറിയുന്നില്ല. കക്ഷിരാഷ്ട്രീയം കൊണ്ട് ജനങ്ങൾ ഭിന്നിച്ച് നിൽക്കുന്നതാണു ഈ ദുരവസ്ഥയ്ക്ക് കാരണം.

കക്ഷിരാഷ്ട്രീയത്തിനു എതിരായി ജനങ്ങളുടെ മൂവ്‌മെന്റ് ഉയർന്നുവരണം. അപ്പോൾ ജനങ്ങളായിരിക്കും യജമാനന്മാർ. രാഷ്ട്രീയപ്രവർത്തകർ ജനങ്ങളുടെ സേവകർ മാത്രമായിരിക്കും. ജനങ്ങളെ സേവിക്കാൻ താല്പര്യമുള്ളവർ മാത്രം രാഷ്ട്രീയപ്രവർത്തനത്തിനു വന്നാൽ മതി. രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ നേതാവാകാം , അധികാരം നുണയാം എന്ന് കരുതുന്ന സ്ഥാനമോഹികളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തണം. അപ്പോഴാണു ശരിയായ ജനാധിപത്യം പ്രവർത്തിക്കുക. നമ്മുടെ കാതലായ പ്രശ്നം കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തമാണു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാം കഷിരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണു. കക്ഷിരാഷ്ട്രീയത്തിൽ നിന്നുള്ള മോചനം സ്വതന്ത്ര സിവിൽ സമൂഹം ഉരുത്തിരിയുന്നതിലൂടെയാണു സാധ്യമാവുക.

അതിനാണു പുതിയൊരു പൊളിറ്റിക്കൽ മൂവ്മെന്റ് വേണ്ടത്. ആ മൂവ്മെന്റ് പുതിയൊരു പാർട്ടിയുടെ രൂപത്തിൽ തന്നെയാകാം. ആ പാർട്ടി നിലവിലെ കക്ഷിരാഷ്ട്രീയക്കാരുടെ തെറ്റുകൾ ചെയ്യരുത്. ചില ഉദാഹരണങ്ങൾ: പോഷക സംഘടനകൾ ഉണ്ടാക്കരുത്. ഓരോ വിഭാഗവും സ്വതന്ത്രമായാണു സംഘടിക്കേണ്ടത്. അതായത് യുവാക്കളോ വിദ്യാർത്ഥികളോ തൊഴിലാളികളോ അങ്ങനെ ഏത് വിഭാഗമായാലും അവർ സ്വതന്ത്രരായി സംഘടിക്കട്ടെ. പാർട്ടികളുടെ വാലായി അതാത് വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ ഇടയാകരുത്. പിന്നെ ബിസിനസ്സ് ചെയ്യരുത്, ആസ്തികൾ സ്വരൂപിക്കരുത്. രാഷ്ട്രീയം തൊഴിലാക്കരുത്. നിലവിലെ കക്ഷിരാഷ്ട്രീയക്കാരുമായി ഭരിക്കാൻ വേണ്ടി മുന്നണിയുണ്ടാക്കരുത്. രാഷ്ട്രീയം ഭരിക്കാനുള്ളതല്ല. ഭരണാധികാരം ഏറ്റെടുക്കുന്നത് ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണു. അധികാരം ജനങ്ങൾക്കാണു. ജനങ്ങളുടെ മുന്നിൽ ജനപ്രതിനിധികൾ തല കുനിക്കണം. ജനങ്ങളെ കൊണ്ട് കുനിപ്പിക്കരുത്.

ഇന്നത്തെ പത്രത്തിൽ ആം ആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവ് പ്രസ്താവിച്ച ചില കാര്യങ്ങൾ വായിച്ചു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശരിയായ ജനകീയരാഷ്ട്രീയമാണു. മൂന്നാം മുന്നണി പോലുള്ള സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽ 'സൗകര്യത്തിനു വേണ്ടിയുള്ള ധാരണകൾ' മാത്രമാണെന്നും ഇത് പോലുള്ള സംഘങ്ങളിൽ എ.എ.പി. ചേരില്ല എന്ന് അദ്ദേഹം പറഞ്ഞു. എ.എ.പി. ഒരു കക്ഷിയുമായും ധാരണ ഉണ്ടാക്കില്ല എന്നും ഞങ്ങൾ കക്ഷിരാഷ്ട്രീയത്തിനെതിരായ സംവിധാനമാണെന്നും യോഗേന്ദ്രയാദവ് പറയുകയുണ്ടായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന പാർട്ടിയാണു എ.എ.പി. എന്നും പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം ഉണ്ടാക്കുന്നതിലാണു എ.എ.പി. വിശ്വസിക്കുന്നത് എന്നും യോഗേന്ദ്രയാദവ് കൂട്ടിച്ചേർത്തു.

യോഗേന്ദ്രയാദവിന്റെ വാക്കുകൾ ജനാധിപത്യത്തിനു പ്രതീക്ഷ നൽകുന്നതാണു. കക്ഷിരാഷ്ട്രീയമാണു ജനാധിപത്യത്തിനു ബാധിച്ച അർബുദരോഗമെന്നും അതിനാണു ചികിത്സ വേണ്ടതെന്നും യോഗേന്ദ്ര യാദവ് മനസ്സിലാക്കിയിരിക്കുന്നു. ഒരുപാട് യോഗേന്ദ്രമാർ ഈ സത്യം മനസ്സിലാക്കി രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കാളികളായാൽ നമ്മൾ ആഗ്രഹിക്കുന്ന നേരും നെറിയും നാട്ടിൽ പുലർന്നുകൂടായ്കയില്ല.

യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞത് വായിക്കാം.

വിവരദോഷം വിൽക്കുന്ന പുത്തൻ ലേഖകന്മാർ

വിദ്യാഭ്യാസവും വിവരവും കൂടുന്തോറും പടുവിഢികളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണു മലയാളികളുടേത്. ഇപ്പോൾ ക്യാൻസറിനു മരുന്ന് കണ്ടുപിടിച്ചുപോലും. അത് ലക്ഷ്മിതരു എന്ന സസ്യവും മുള്ളാത്ത എന്ന പഴവും ആണത്രെ. ക്യാൻസറിനു കീമോതെറാപ്പിയോ റേഡിയേഷനോ സർജറിയോ ഒന്നും ആവശ്യമില്ല എന്നും ഡോക്‌ടർമാർ കൈയൊഴിഞ്ഞ ക്യാൻസർ രോഗികൾ പോലും ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് രോഗം നിശ്ശേഷം മാറി പൂർണ്ണ ആരോഗ്യവാന്മാരായി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നാണു പ്രചരണം.

ക്യാൻസർ ഭീതിയിൽ വലയുന്ന മലയാളികൾ ലക്ഷ്മിതരുവിന്റെ ചെടി കിട്ടാൻ നെട്ടോട്ടമോടുകയാണു ഇപ്പോൾ. സസ്യങ്ങൾക്ക് ഔഷധഗുണം എന്നൊന്നില്ല. അഥവാ ഔഷധസസ്യങ്ങൾ എന്നൊന്നില്ല. വെറുതെ നമ്മൾ നിത്യവും ഔഷധം കഴിക്കണോ? എന്തെങ്കിലും രോഗം വന്നാലല്ലേ ഔഷധം കഴിക്കേണ്ടതുള്ളൂ. നമുക്ക് വരുന്ന രോഗങ്ങളിൽ അധികവും ബാക്റ്റീരിയകൾ , വൈറസ്സുകൾ ശരീരത്തിൽ പ്രവേശിച്ച് പെറ്റു പെരുകുന്നത് കൊണ്ടാണു. ആ ബാക്റ്റീരിയകളെ നശിപ്പിക്കാനാണു മോഡേൺ മെഡിസിൻ ആന്റിബയോട്ടിക്ക് മരുന്നുകൾ കണ്ടുപിടിച്ചത്. ആന്റിബയോട്ടിക്ക് മരുന്നുകൾ അല്ലാതെ ഒരു സസ്യം കഴിച്ചാലും ബാക്റ്റീരിയകളെ നശിപ്പിക്കാൻ കഴിയില്ല. ശരീരത്തിനു പുറത്ത് ഒരു മുറിവിൽ ബാക്റ്റീരിയ കടന്നുകൂടി പഴുത്ത് വൃണമായാൽ പോലും ആന്റിബയോട്ടിക്ക് കഴിച്ച് പുണ്ണ് മാറ്റുക എന്നല്ലാതെ എന്ത് സസ്യം കഴിച്ചാലും രക്ഷയുണ്ടാകില്ല.

ഇക്കാലത്ത് എല്ലാ ശസ്ത്രക്രിയകളും വിജയിക്കുന്നത് ആന്റിബയോട്ടിക്ക് മരുന്നുകൾ ഉള്ളത്കൊണ്ടാണു. അല്ലായിരുന്നെങ്കിൽ ഓരോ ഓപ്പറേഷനു ശേഷവും രോഗി അണുബാധയാൽ മരണപ്പെട്ടേനേ. ആളുകൾ ഇന്ന് രോഗമില്ലാതെ കഴിയുന്നെണ്ടെങ്കിൽ അതിനു കാരണം ആന്റിബയോട്ടിക്ക് മരുന്നുകൾ കൊണ്ടാണു. ഇക്കാലത്ത് സർവ്വസാധാരണമായത് കൊണ്ട് ആളുകൾ അത് അറിയുന്നില്ല എന്ന് മാത്രം. അറുപത് വർഷങ്ങൾക്ക് മുൻപ് വരെ രോഗമില്ലാത്ത ആളുകളെ കാണാൻ പ്രയാസമായിരുന്നു. പലവിധ രോഗങ്ങൾ. ചൊറിയും ചിരങ്ങുമില്ലാത്ത കുട്ടികൾ അപൂർവ്വം. അന്നും ഈ സസ്യങ്ങളും നാട്ടുവൈദ്യവും വൈദ്യന്മാരും എല്ലാം ഉണ്ടായിരുന്നു. അതൊന്നും പര്യാപ്തമല്ല എന്നത് കൊണ്ടാണു മോഡേൺ മെഡിസിനിൽ കണ്ടുപിടുത്തങ്ങൾ നടക്കുന്നതും പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതും.

ലോകത്ത് നിന്ന് ഒരുപാട് മാരകരോഗങ്ങൾ മോഡേൺ മെഡിസിൻ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും ഓറൽ ഡ്രോപ്സുകളിലൂടെയും തുടച്ചുനീക്കി. ഒരു സസ്യം കൊണ്ടും ഇതൊന്നും സാധ്യമല്ല്ല. ഏത് സസ്യവും പഴവും ധാന്യവും കിഴങ്ങും മറ്റും നമ്മൾ തിന്നാൽ അതിലുള്ള കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ജീവകങ്ങൾ , ധാതുലവണങ്ങൾ, ജലം എന്നിവയാണു ദഹനത്തിനു ശേഷം ചെറുകുടലിൽ നിന്ന് നേരിയ കുഴലുകളിലൂടെ രക്തത്തിൽ കടന്നു ശരീരകോശങ്ങളിൽ എത്തുന്നത്. ബാക്കി വിസർജ്ജ്യങ്ങളായി കുടലിൽ നിന്ന് പുറംതള്ളപ്പെടുകയും ചെയ്യുന്നു. ഔഷധം എന്ന് പറയാവുന്ന ഒന്നും പ്രത്യേകഘടകമായി അപ്പോൾ കിട്ടുന്നില്ല. എന്നാൽ ആകെമൊത്തം ഭക്ഷണം തന്നെയാണു നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നത്.

ബാക്റ്റീയ പോലുള്ള സൂക്ഷ്മജീവികളുടെ കടന്നാക്രമണം കൊണ്ട് ഉണ്ടാകുന്ന രോഗം കൂടാതെ നമുക്ക് പിന്നെ വരുന്ന രോഗങ്ങൾ മുറിവ് , ചതവ് , അപകടങ്ങളിൽ പെടുക എന്നതൊക്കെയാണു. ഈ കാര്യത്തിൽ സസ്യങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നത് എല്ലാവർക്കും അറിയാം. പിന്നെ വരുന്നത് പോഷകഘടങ്ങളുടെയും ധാതുക്കളുടെയും കുറവാണു. ഉദാഹരണത്തിനു ഇരുമ്പ് കാൽസിയം പോലുള്ളവ. അതിനും ടാബ്‌ലറ്റോ കാപ്സ്യൂളോ തന്നെ കഴിക്കണം. വിറ്റാമിനുകൾ കുറഞ്ഞാൽ ടോണിക്ക് കഴിക്കണം. വിറ്റാമിൻ ഏ പ്രധാനമാണു. അതിന്റെ കുറവ് കലശലായാൽ കണ്ണിന്റെ കാഴ്ച തന്നെ പോകും. പക്ഷെ ഇക്കാലത്ത് ആളുകൾക്ക് ഇതിന്റെയൊന്നും കുറവ് വരുന്നില്ല. കാരണം ആവശ്യത്തിനു സമീകൃതാഹാരം മിക്കവരും ഇപ്പോൾ കഴിക്കുന്നുണ്ട്. പറഞ്ഞത് ഇത്രയേയുള്ളൂ, ആഹാരമാണു പ്രത്യേകിച്ചും വൈവിധ്യപൂർണ്ണമായ ആഹാരമാണു പ്രധാനം. ഇന്നതിൽ ഔഷധഗുണമുണ്ട് , ഇന്നത് കഴിച്ചാൽ ഇന്നയിന്ന രോഗങ്ങൾ വരില്ല എന്ന് പറയുന്നത് വെറുതെയാണു. ആഹാരത്തിൽ എല്ലാ ഘടകങ്ങളും ചേർക്കുക.

ശാസ്ത്രത്തിനു നിരക്കാത്ത, ആളുകളെ വിവരദോഷികളാക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും, കുറിപ്പുകളുമാണു ഇപ്പോഴത്തെ ന്യൂജെൻ ലേഖകന്മാർ എഴുതിവിടുന്നത്. അതൊക്കെ പ്രസിദ്ധീകരിക്കുകയും ആളുകൾ വായിക്കുകയും ചെയ്യുന്നു. അങ്ങനെയാണു ഒരു സമൂഹം മുഴുവൻ വിഢികളാക്കപ്പെടുന്നത്. ഈ അവസ്ഥയിൽ ഇനിയും എന്തിനാണു സ്കൂളുകളിലും കോളേജുകളിലും കെമിസ്ട്രിയും ഫിസിക്സും ബയോളജിയും എല്ലാം പഠിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സമകാലിക വിദ്യാഭ്യാസം ഏറ്റവും വലിയ ദേശീയനഷ്ടമാണു വരുത്തിവയ്ക്കുന്നത് എന്ന് പറയാതെ വയ്യ.