Links

ബ്ലോഗ് ക്യാമ്പും ; ബ്ലോഗ് അക്കാദമിയും !

കേരളത്തില്‍ ഒരു ബ്ലോഗ് ക്യാമ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ബ്ലോഗ് ക്യാമ്പ് കേരളാ എന്ന ഗ്രൂപ്പ് . ബാര്‍കേമ്പ് (BarCamp) എന്ന ഒരു പുതിയ കൂട്ടായ്മയുടെ രൂപത്തിലാണ് ഈ ക്യാമ്പ് ആസൂത്രണം ചെയ്യുന്നത് . ക്യാമ്പ് നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ കുറച്ചു പേര്‍ തിരുവനന്തപുരത്ത് ഒത്ത് ചേരുകയും പരമാവധി പേരെ പങ്കെടുപ്പിച്ച് കൊണ്ട് ക്യാമ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു . നമുക്ക് പരിചിതനായ ബ്ലോഗ്ഗര്‍ അങ്കിളും
അതില്‍ പങ്കെടുത്തിരുന്നു . അപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ .
ബാര്‍ കേമ്പ് എന്നാല്‍ ഇപ്പോള്‍ ലോകമെങ്ങും പ്രചരിച്ചുവരുന്ന ഒരു കൂട്ടായ്മയാണ് . സാങ്കേതിക വിദഗ്ദ്ധരും , തൊഴില്‍ സംരംഭകരും, വിദ്യാര്‍ത്ഥികളും , വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരും തികച്ചും അനൌപചാരികമായി ഒത്ത് കൂടി തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കുന്ന ഒരു രീതിയാണിത് . സാധാരണയായി നാം കണ്ടു വരുന്ന മീറ്റിങ്ങുകളുടെയും സമ്മേളനങ്ങളുടെയും പരമ്പരാഗതമായ ശൈലിയെ ബാര്‍ ക്യാമ്പ് നിരാകരിക്കുന്നു . പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ഇതില്‍ സജീവമായ പങ്കാളിത്തം ലഭിക്കുന്നു . അല്ലാതെ കുറച്ച് പ്രാസംഗികരും കുറെ ഉറക്കം തൂങ്ങി കേള്‍വിക്കാരും എന്ന രീതിയല്ല . വേണമെങ്കില്‍ ഇതിനെ ഒരു വിവര-വിജ്ഞാനോത്സവം എന്ന് വിളിക്കാം . ഏതൊരാള്‍ക്കും കുറെ അറിവുകളും അനുഭവങ്ങളും ഉണ്ടാവുമല്ലോ . ഇങ്ങനെയുള്ള കുറച്ച് പേര്‍ ഒത്ത് ചേര്‍ന്ന് താന്താങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കുമ്പോള്‍ അത് എല്ലാവര്‍ക്കും തങ്ങളുടെ അറിവുകള്‍ പോഷിപ്പിക്കാനുള്ള ഒരു അവസരമായി മാറുന്നു . ഉദാഹരണത്തിന് ക്യാമ്പില്‍ ഒരു ഡോക്ടര്‍ പങ്കെടുത്ത് രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും തന്റെ അറിവുകള്‍ വിവരിക്കുമ്പോള്‍ മറ്റെല്ലാവര്‍ക്കും അത് പ്രയോജനപ്പെടുന്നു . അതേ പോലെ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍ വിവരസാങ്കേതികവിദ്യയിലെ പുത്തന്‍ അറിവുകള്‍ വിവരിക്കുമ്പോള്‍ അത് ഡോക്റ്റര്‍ അടക്കം എല്ലാവര്‍ക്കും പ്രയോജനപ്പെടുകയും എല്ലാവരുടേയും അറിവുകളും അനുഭവങ്ങളും സമ്പന്നമാവുകയും ചെയ്യുന്നു . ശ്രദ്ധിക്കാനുള്ളത് സാധാരണയായി നാം കാണാറുള്ള ക്ലാസ്സ് എടുക്കുന്ന രീതിയല്ല ഇവിടെ എന്നതാണ് . തികച്ചും അനൌപചാരികമായ അറിവ് പകരല്‍ ! കേരളത്തില്‍ ആദ്യമായാണ് ഒരു ബാര്‍ ക്യാമ്പ് അതും ബ്ലോഗിനെക്കുറിച്ച് നടക്കാന്‍ പോകുന്നത് . ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു ബാര്‍ കേമ്പ് ആദ്യമായി നടന്നത് ഡല്‍ഹിയിലാണ് . പിന്നീട് കഴിഞ്ഞ വര്‍ഷം ചെന്നൈയിലും നടക്കുകയുണ്ടായി .
കേരളത്തില്‍ ഒരു ബ്ലോഗ്ഗേര്‍സ് അക്കാദമി രൂപീകരിക്കുക എന്ന ആശയവുമായി പ്രശസ്ത ബ്ലോഗ്ഗര്‍ ചിത്രകാരന്‍
മുന്നോട്ട് വന്നിട്ടുണ്ട് . ഇതിനെക്കുറിച്ച് ചിത്രകാരന്‍ തന്റെ ബ്ലോഗില്‍ എഴുതിയ പോസ്റ്റ് താഴെയുള്ള സ്ക്രോള്‍ ബോക്സില്‍ വായിക്കാവുന്നതാണ് :





നമ്മുടെ സ്വന്തം നാട്ടില്‍,വായനശാല,ക്ലബ്ബ്,സ്കൂള്‍,കോളേജ് , ജോലി സ്ഥലം,തുടങ്ങിയ ഏതെങ്കിലും പ്രവര്‍ത്തന മണ്ഡലങ്ങളോടനുബന്ധിച്ച് കുറഞ്ഞത് രണ്ടോ,മൂന്നോ ബ്ലോഗേഴ്സിന്റെ സഹകരണത്തിലൂടെയെങ്കിലും ഒരു ബ്ലോഗേഴ്സ് അക്കാദമിയോ,അസ്സോസ്സിയേഷനോ,കൂട്ടയ്മയോ, (അല്ലെങ്കില്‍ മറ്റേതെങ്കിലും പേരുകളിലോ) രൂപീകരിച്ച് ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും,സാങ്കേതികമായി സഹായിച്ചും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബൂലോകത്തെ ജനകീയതയും,ജന സാന്ദ്രതയും വര്‍ദ്ധിപ്പിക്കാന്‍ അതു കാരണമാകുകയും, ബൂലോകത്തിന് സാമൂഹ്യ-സാംസ്കാരിക രംഗത്ത് ഫലപ്രദമായി സ്വാധീനം ചെലുത്താനും,സമൂഹത്തില്‍ ആശയവിനിമയത്തിന്റെ കുത്തകകളെ നിര്‍വീര്യമാക്കുന്നതിലൂടെ പൊതുജനത്തിന്റെ അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം കൈവരിക്കുകയും ചെയ്യുന്നതായിരിക്കും.
അഴിമതി,അസമത്വം,അനീതി എന്നിവയെ ചെറുക്കാന്‍ ജനങ്ങള്‍ തന്നെ ഉണര്‍ന്നിരിക്കേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും അത്യാവശ്യമായതിനാല്‍ ബ്ലോഗിന്റെ വികസനം എത്രയും പെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെടേണ്ടത് സാമൂഹ്യമായ ആവശ്യമാണ്.
ഇപ്പോള്‍തന്നെ ധാരാളം മലയാളികള്‍ ബ്ലോഗ് ആരംഭിക്കുന്നുണ്ടെങ്കിലും, മിക്കവരും ഇംഗ്ലീഷില് മാത്രമായോ,നാമമാത്രമായി മലയാളം പോസ്റ്റിട്ട് ബൂലോകത്തിന്റെ പരിചയവലയത്തില്‍ അകപ്പെടാതെയോ ,ഒറ്റപ്പെട്ടോ,ശ്രദ്ധിക്കപ്പെടാതെയോ,(ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സുകള്‍ അറിയാത്തതിനാല്‍ ) ബ്ലോഗ് ഉപേക്ഷിച്ചുപോകുന്നുണ്ട്. ഈ സാങ്കേതിക അലസ്സിപ്പോക്ക് തടയുന്നതിനും, ബ്ലോഗിന്റെ സാധ്യതകള്‍ ക്രിയാത്മകതയുള്ള മലയാളി സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നതിനും പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലകളോ,ക്യാംബുകളോ സംഘടിപ്പിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയിലൂടെ പുതുതായി ബ്ലോഗിലേക്കു പ്രവേശിക്കുന്നവര്‍ക്ക് കോമണ്‍സെറ്റിങ്ങ്സ് നേരിട്ട് ചെയ്ത്കാണിച്ചു കൊടുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താം എന്നതിനാല്‍ ബാലാരിഷ്ടതകള്‍ പെട്ടെന്നു മറികടക്കാനും ബൂലോകത്ത് ദൈര്യസമേതം പ്രവേശിച്ച് ബൂലോകതിനും,സമൂഹത്തിനും തങ്ങളാലാകുന്ന സംഭാവന നല്‍കാനും അനായാസം സാധിക്കുന്നു എന്നത് കംബ്യൂട്ടര്‍ പരിചയമില്ലാത്തവര്‍ക്കുപോലും ബ്ലോഗ് ഹൃദ്യമായ അനുഭവമാക്കും.
ആകെ ആവശ്യമുള്ളത് കംബ്യൂട്ടര്‍ സംബന്ധിയായ അറിവുള്ള രണ്ടോ മൂന്നോ ബ്ലോഗേഴ്സിന്റെ സാങ്കേതികസഹായത്തോടെ ഒരു സംഘടന രൂപീകരിക്കുക, ശില്‍പ്പശാലയുടെ സ്ഥലവും തിയ്യതിയും നിശ്ചയിക്കുക, ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കുന്ന വിവരം പത്രങ്ങളില്‍ പത്രക്കുറിപ്പായി അറിയിക്കുക.ഒരു ഫോണ്‍ നംബര്‍ കൊടുത്ത് പങ്കെടുക്കേണ്ടവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ വെച്ചാല്‍ പങ്കെടുക്കുന്ന ആളുകളുടെ അംഗസംഖ്യയെക്കുറിച്ചും, ഏര്‍പ്പെടുത്തേണ്ട സൌകര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണ ലഭിക്കും.

കണ്ണൂരില്‍ വളരെ ചെറിയ രീതിയില്‍ ഇങ്ങനെയൊരു ശില്‍പ്പശാല സംഘടിപ്പിക്കാന്‍ ചിത്രകാരന്‍ ആലോചിക്കുന്നുണ്ട്. കണ്ണൂര്‍ ടൌണ്‍ പരിസരങ്ങളിലുള്ള ബ്ലോഗേഴ്സ് ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി ഈ മെയിലായി മൊബൈല്‍ നംബര്‍ സഹിതം ബന്ധപ്പെടുക.(e-mail : chithrakaran@gmail.com)
പൂര്‍ണ്ണമായും ലാഭേച്ഛയില്ലാതെ സാമൂഹ്യ മനസാക്ഷിയിലേക്ക് എല്ലാത്തരം അഭിപ്രായമുള്ളവരുടേയും കൂട്ടായ്മ ആവശ്യമാണ് എന്ന തിരിച്ചറിവോടെ ,സ്വന്തം ആശയങ്ങളോ, അഭിപ്രായങ്ങളോ,വിശ്വാസങ്ങളോ എന്തുതന്നെയായാലും പരസ്പര ബഹുമാനത്തോടെ ബ്ലോഗേഴ്സിന്റെ എണ്ണം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നിര്‍ത്തി പ്രവര്‍ത്തിക്കാനാകും എന്ന ഉത്തമവിശ്വാസത്തില്‍ എഴുതിയതാണ്. തുറന്ന മനസ്സൊടെ ബന്ധപ്പെടുക.
സേവന-സഹകരണ സന്നദ്ധതയോടെ....
സസ്നേഹം ,
ചിത്രകാരന്‍



ബ്ലോഗ് ക്യാമ്പ് കേരള ഗ്രൂപ്പില്‍ ( http://groups.google.com/group/blogcampkerala ) ചേര്‍ന്ന് എല്ലാവര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കെടുക്കവുന്നതാണ് . ഒരു സമാന്തര മാധ്യമം എന്ന നിലയിലും ഹോബി എന നിലയിലും മറ്റെല്ലാ തരത്തിലും ബ്ലോഗ്ഗിങ്ങ് ഇന്ന് വളര്‍ന്ന് വരികയാണ് . ബ്ലോഗ്ഗര്‍ കൂട്ടായ്മയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും ഈ മാധ്യമം അനന്തസാധ്യതയാണ് നല്‍കുന്നത് . വെറും നേരമ്പോക്ക് എന്ന നിലയില്‍ നിന്ന് മലയാളം ബ്ലോഗ്ഗിങ്ങ് അതിന്റെ വളര്‍ച്ചയിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന്റെ സുചനകളായിട്ടാണ് ഈ ബ്ലോഗ് ക്യാമ്പിനേയും ചിത്രകാരന്റെ ബ്ലോഗ് അക്കാദമി എന്ന ആശയത്തേയും ഞാന്‍ കാണുന്നത് . ഇത് രണ്ടും ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശിക്കുന്നു .

സ്ത്രീയും സമൂഹവും !





എന്താണിത്ര തുറിച്ച് നോക്കാന്‍

“ I Never Ask For it ” ലോകവനിതാ ദിനമായ ഇന്നലെ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ഇങ്ങനെ ഒരു മുദ്രാവാക്യം ഉയര്‍ന്നു കേട്ടിരിക്കണം. ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, പട്ന , ഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലെ അമ്മമാരും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സ്ത്രീകള്‍ , പൊതു ഇടങ്ങളില്‍ തങ്ങള്‍ക്കുണ്ടാകുന്ന അപമാനങ്ങള്‍ക്കെതിരെയുള്ള ഈ മുദ്രാവാക്യവുമായി ഇന്നലെ തെരുവുകളിലേക്കിറങ്ങിയിട്ടുണ്ടാവും. ഇന്ത്യയിലെ പല നഗരങ്ങളിലെ ഒരു പറ്റം ചെറുപ്പക്കാരികളുടെ കൂട്ടായ്മയായ BLANK NOISE ആയിരുന്നു ഈ പരിപാടിയുടെ ആസൂത്രകര്‍.

ബ്ലാങ്ക് നോയ്‌സിന്റെ ഒരു പ്രവര്‍ത്തകയുടെ അനുഭവം സ്ക്രോള്‍ ബോക്സില്‍ വായിക്കുക :
Over the years, all my harassers have been nameless, faceless men who did what they wanted to do and slowly melted in to the crowd, made themselves invisible in a flash, or even continued to stand and stare lecherously, defiantly, feeling brave in the company of their cronies. But this guy, the one I am going to write about, takes the cake. Every slice of it!

He tried to grope me on a near empty plane in mid-flight, while sitting in the window seat behind mine. Buses, empty streets, crowded and encloses spaces… I'd been through it all, till this happened...

I was on my way home - from Bombay to Bangalore - and was down with a flu or something. I was tried, drowsy from the medication and was trying to lean back and sleep. It was a late evening Air Deccan flight and it was flying half empty. Just when I was dozing off, I felt a hand caress my upper arm from behind – through the gap between the window seat and the wall of the plane. My middle and aisle seats were empty and I remember I was wearing a sleeveless top. I didn't react immediately; it was a plane for god's sake and I was half drugged… was I imagining things? I waited for a few seconds and sure enough, there it was again, only less reluctant this time.

I whipped around in my seat and let our a string of expletives asking Mr. Window Seat (WS) what in *bleeps* name was he doing. And the guy just sat there, looking perfectly calm… even his protests were not very forceful – he said something about trying to shut the window. (On a late evening flight? To keep out the sun? The wind? The mosquitoes? Btw, even his middle and aisle seats were empty)

One of the flight attendants came running to check, and still furious, I asked her to change his seat pronto. (As an aside, through all of this, NO ONE on the plane even breathed a word of support or help or concern). The attendant must've been a junior and she was easily intimidated by WS who asked her to ask me to change my seat since I was the one with a problem while he was *just shutting the window*. She started to mumble and looked at me helplessly… just then, her supervisor arrived though I don't remember whether I asked for her or whether she came on her own accord.

Though I didn't expect much to happen, she simply looked at the guy and said "If the lady has a problem and wants you to change seats, you will have to do it, sir." She was pretty emphatic I think; he didn't whine much and vacated.

I thought that would be the end of it. I though public humiliation (albeit in front of a mute public) was as much as I could do for WS and that was that. Just as I was recovering, the flight supervisor came to my seat and sat next to me, offered me water and asked if I was ok. And then she apologised on behalf of the airline and asked me if I wished to do something about the incident. Like file a complaint. Of course, I said, I bloody well would like to!

As an aside, despite my numerous complaints about low cost as well as full fare airlines with poorly trained executives in customer facing roles, I must say this lady was very professional and showed a great deal of calm and maturity in dealing with something as sticky and embarrassing as this.

So this lady told me that she would radio the ground security folks just before the flight lands and she would move me to a front row seat, so that I could disembark first and identify WS. But by then, his face was already a blank. I told her as much and she agreed to come along and identify him.

The ground security guys (yes, in plural… there were about three or more I think) "escorted" WS and me in a separate coach. His protests didn't amount to much. And once we reached the carousel, it was high drama; more policemen arrived though there were still pretty clueless about why they were taking in WS. They asked me, they asked him, they talked among themselves and there was much excitement about the guy who had "misbehaved" with the lady over there. And then a guy started taking official notes and asked for both our coordinates.

And with that, unlike my previous harassers, WS suddenly had an identity. He was 29 years old, was married, was a software engineer, was a non-Kannadiga, was from some place up north. It turned out that he worked and lived close to my family home in Bangalore. And with that bit of info, the cop taking notes perked up even more; he wanted to know if WS had been stalking me for some time now.

Done with the formalities, the airport security folks asked me to accompany them to the nearest police station to file a formal complaint. By then, WS looked like a mess and was mumbling apologies (I think) to no one in particular. It didn't help that he didn't speak the local language either; the cops had one more reason to be peeved about the "outsider" who was also a pervert. WS's broken English smugness had dissolved by now; he even said something like "ma'am I think you are taking this too far" or something to that effect.

I drove in a friend's car and WS came with the cops. I filed the complaint at the HAL police station.

And by now, with the adrenaline receding and the flu getting worse, I was beginning to feel drained and WS was reduced to feeble mumbles. As part of my last retort, I said something about getting in touch with the HR folks at his work place. And there came my retribution, suddenly. WS said, "I'm sorry ma'am, I got carried away" and trailed off.

I didn't much care what happened to him after that; at best the cops would follow up the case, at worst, they would fleece him of a few hundred rupees and let him go. I turned to leave and told the Sub Inspector just one thing; inform his wife. She should know about this.

I don't know what happened to WS, whether anything happened. But I had never felt better.

I think about it often though… what was he thinking?! On a plane with people in it?! Did he think I would bite my lip and let it pass? Did he think I would invite him to sit in the vacant seat next to mine or hop across to the one next to him? Did he think I would actually enjoy it and jot it down in my list of kinky plane journeys and fantasise about it at night? Just WHAT was he thinking?
We all know that perversion can wear starched white collars too. But till his happened, I had somehow thought that other than in extreme cases (where the perpetrator has strong alibi and a good chance of going free), the garb of civilization keeps depravity in check. At least just enough to stay out of serious trouble.

But I am glad I met WS; it's somewhat easier to yell at or slap the tapori who hangs out near the paanwala at the street corner or the half-drunk, pot-bellied man who is falling all over you in a crowded bus. Till this happened, I would have been hesitant about exposing "someone like us." Some urban, someone who has a corporate job, someone "respectable", someone who looks like a colleague, someone who lives in the same world that we do. But not any more… Not any more.


അഞ്ചു വര്‍ഷം മുന്‍പ് നിശ്ശബ്ദമായി വെറും ഒരു ബ്ളോഗില്‍ തുടങ്ങിയ ബ്ലാങ്ക് നോയ്‌സ് എന്ന ഈ കൂട്ടായ്മ ഇപ്പോള്‍ പത്തോളം നഗരങ്ങളിലെ സജീവമായ സ്ത്രീഗ്രൂപ്പാണ്. മിക്കവാറും ചെറുപ്പക്കാരികള്‍. ബാംഗ്ലൂരിലെ സൃഷ്ടി സ്കൂള്‍ ഓഫ് ആര്‍ട് ആന്‍ഡ് ഡിസൈന്‍ ടെക്നോളജിയിലെ വിദ്യാര്‍ഥിയായിരുന്ന ജാസ്മിന്‍ പതേജ എന്ന കൊല്‍ക്കത്തക്കാരിയാണ് ബ്ലാങ്ക് നോയ്‌സ് എന്ന ബ്ളോഗിനു 2003 ല്‍ തുടക്കമിട്ടത്. തുറിച്ചുനോട്ടം, അശ്ലീലച്ചുവയുള്ള കമന്റുകള്‍, ആംഗ്യങ്ങള്‍, തൊടല്‍, പൊതുനിരത്തില്‍ സ്ത്രീയുടെ നേരെയുണ്ടാകുന്ന പെരുമാറ്റങ്ങള്‍ ഇവയായിരുന്നു ബ്ളോഗിലെ ചര്‍ച്ചാവിഷയം. പബ്ളിക് സ്പേസില്‍ സ്ത്രീയ്ക്കു ശാരീരികമായും മാനസികമായും ആത്മാഭിമാനത്തോടെ ഇടപെടാനും ജീവിക്കാനുമുള്ള സാഹചര്യങ്ങളുണ്ടാവണമെന്നതായിരുന്നു ബ്ളോഗിന്റെ പൊതുവികാരം. അതിനുവേണ്ടതു വെറും വര്‍ത്തമാനങ്ങളല്ലെന്നും യഥാര്‍ഥമായ പ്രവര്‍ത്തന പദ്ധതികളും ബോധവല്‍ക്കരണങ്ങളുമാണെന്നും എല്ലാവരും സമ്മതിച്ചപ്പോള്‍ ബ്ലാങ്ക് നോയ്‌സ് സൈബര്‍‌സ്പേസിനു പുറത്ത് തെരുവില്‍ ഇടപെടുന്ന യുവതികളുടെ കൂട്ടായ്മയായി മാറി.

ബ്ലോഗ് , orkut , facebook പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ കമ്യൂണിറ്റികള്‍, ഗൂഗിള്‍ ഗ്രൂപ്പ് എന്നിവയിലൂടെ ആളെക്കൂട്ടി . ആദ്യം ബാംഗ്ലൂരിലാണ് ബ്ലാങ്ക്നോയ്‌സ് ആക്ടിവിസ്റ്റ് ഗ്രൂപ്പ് നിലവില്‍ വരുന്നത്. ഇപ്പോള്‍ പത്തിലേറെ നഗരങ്ങളില്‍ സജീവം. കൊച്ചിയിലും ബ്ലാങ്ക് നോയ്‌സ് തുടങ്ങാനുള്ള സാഹചര്യങ്ങളുണ്ടെന്നാണു ജാസ്മിന്‍ പതേജയുടെ വിലയിരുത്തല്‍. വെറും മുദ്രാവാക്യം വിളികളോ പ്രകടനങ്ങളോ അല്ലേയല്ല ഇതിന്റെ ന്റെ ആക്ടിവിറ്റീസ്.

ഇതുവരെഗ്രൂപ്പിന്റെപ്രവര്‍ത്തനങ്ങളിലെല്ലാമുണ്ട് ക്രിയേറ്റിവിറ്റിയുടെ ഒരംശം.പൊതു ഇടത്തിലെ പരിപാടികളില്‍ ചിലതു നോക്കുക:

ബാംഗ്ലൂരിലെ തിരക്കേറിയ തെരുവുകളിലൂടെ നടത്തിയ നൈറ്റ് വാക്ക് ആയിരുന്നു ബ്ലാങ്ക്നോയ്‌സിന്റെ ആദ്യ പൊതുപരിപാടി. പ്രാദേശിക എഫ്എം റേഡിയോയുടെ സഹകരണത്തോടെ നടത്തിയ രാത്രി നടത്തത്തില്‍ കേട്ടറിഞ്ഞു പങ്കെടുത്തതു നൂറുകണക്കിനു സ്ത്രീകള്‍.

തുറിച്ചു നോക്കുന്നവരുടേയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നവരുടേയും ഫോട്ടോഗ്രഫുകള്‍ , കയ്യിലുള്ള ക്യാമറ കൊണ്ട് അപ്പോള്‍തന്നെ എടുക്കുക. ചിത്രകാരിയും ഫോട്ടോഗ്രഫറുമായ ജാസ്മിന്‍ തന്നെയാണ് ഈ രീതിക്കു തുടക്കമിട്ടത്. കഴിഞ്ഞവര്‍ഷം വനിതാ ദിനത്തില്‍ ഡല്‍ഹിയിലെ ട്രാഫിക് സിഗ്നലുകളിലൊന്നില്‍, കാത്തുകിടക്കുന്ന വാഹനങ്ങളുടെ മുന്‍പിലേക്ക് ഒരുകൂട്ടം പെണ്‍കുട്ടികള്‍ നിരന്നുനിന്നു. അവരുടെ ഉടുപ്പിലെ അക്ഷരങ്ങള്‍ കൂട്ടിവായിച്ചപ്പോള്‍ ഇതായിരുന്നു വാചകം - WHAT ARE YOU LOOKING FOR ?

തെരുവില്‍ വച്ച് ഒരു പെണ്‍കുട്ടി തുറിച്ച് നോക്കലിന് വിധേയ ആയപ്പോള്‍ ഏതു വസ്ത്രമാണോ ധരിച്ചിരുന്നത് ആ വസ്ത്രങ്ങള്‍ പലരില്‍നിന്നായി ബ്ലാങ്ക് നോയ്‌സ് ശേഖരിച്ച് അത്തരം വസ്ത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. സല്‍വാര്‍ കമ്മീസും സ്കൂള്‍ യൂണിഫോമുകളും വരെ പ്രദര്‍ശനത്തിനെത്തി. സ്ത്രീകളുടെ വസ്ത്രമാണ് തങ്ങളെ പ്രകോപിതരാക്കുന്നതെന്നു പറയുന്ന പുരുഷന്മാരുടെ മുഖത്തുനോക്കിയുള്ള ചോദ്യം ഇതായിരുന്നു - What is wrong with this?

ഓട്ടോറിക്ഷകളില്‍ സ്ത്രീകള്‍ യാത്രചെയ്യുമ്പോള്‍ പലപ്പോഴും ഡ്രൈവറുടെ കണ്ണ് റിയര്‍വ്യൂ മിററിലായിരിക്കും. കണ്ണാടിയിലൂടെ നോക്കി ശരീരം കൊത്തിപ്പറിക്കുന്ന ദുരനുഭവം ഒരുപാട് സ്ത്രീകള്‍ ഇപ്പോഴും അനുഭവിക്കുന്നു. ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്കായി ബ്ലാങ്ക് നോയ്‌സ് ഡിസൈന്‍ ചെയ്ത ടീ ഷര്‍ട്ടില്‍ ഒരു ഹിന്ദിവാചകം തലതിരിച്ചെഴുതിയിരുന്നു. മുന്‍പിലെ കണ്ണാടിയില്‍ ഡ്രൈവര്‍ അത് ഇങ്ങനെ വായിക്കും - ക്യാ ദേഖ് രഹേ ഹോ? വ്യത്യസ്തമായ ആശയങ്ങളാല്‍ ചിന്തിപ്പിച്ചു കൊണ്ട് ബ്ലാങ്ക് നോയ്‌സ് സമൂഹത്തിന്റെ മുഖത്തുനോക്കി ഉറക്കെച്ചോദിക്കുന്നത് ഇതാണ് : എന്താണിത്ര തുറിച്ച് നോക്കാന്‍ ?
*******************************************
സ്ത്രീകള്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങള്‍

1. യാത്രകളില്‍, ജോലിസ്ഥലങ്ങളില്‍, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു വൃത്തിയും സുരക്ഷിതത്വവുമുള്ള മൂത്രപ്പുരകള്‍ ഇല്ലാതിരിക്കുന്നത് സമൂഹം ഗൌരവമായി പരിഗണിക്കാത്തത്.

2. പുറമേ സ്നേഹവും സൌഹൃദവും ഭാവിക്കുകയും സ്ത്രീകളുടെ അഭാവത്തില്‍ പരദൂഷണവും അശ്ലീല കമന്റുകളും പറയുന്ന പുരുഷന്‍മാര്‍, പാരകള്‍.

3. അല്‍പം സൌഹൃദവും സ്വാതന്ത്ര്യവും കൊടുത്താലുടനെ പ്രേമചഷകവുമായി വരുന്നത്. എനിക്കിതു സ്വീകാര്യമല്ല എന്നു പറഞ്ഞാല്‍ അംഗീകരിക്കാത്തത്. അപവാദപ്രചാരണത്തിലൂടെ പ്രതികാരം ചെയ്യുന്നത്.

4. ബസില്‍ തോണ്ടിയവനെ അടിക്കാമായിരുന്നില്ലേ, മുളകുപൊടി എറിയാമായിരുന്നില്ലേ, പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഓടിപ്പോയി പൊലീസിനെ വിളിച്ചുകൊണ്ടുവരാമായിരുന്നില്ലേ എന്നൊക്കെ ചിലര്‍ ചാരിത്ര്യഗവേഷണം നടത്തുന്നത്.

5. വാഹനമോടിക്കുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത. അസമയത്ത് പൊതുസ്ഥലത്ത് കാണുന്ന ഏതു സ്ത്രീയും ലൈംഗിക തൊഴിലാളിയാണെന്ന മട്ടിലുള്ള സമീപനം.

6. സ്വാതന്ത്ര്യത്തില്‍ അമിതമായി കൈകടത്തുന്ന, അമിത അടുപ്പം കാണിക്കുന്ന, ഉപദേശിച്ചു നന്നാക്കാന്‍ വരുന്നവര്‍ (ഓഫിസുകളിലും കോളജിലും അയല്‍പക്കത്തുമെല്ലാം കാണും).

7. എല്ലാവരെയും സഹിച്ച്, ആരെയും കുറ്റം പറയാതെ, പുരുഷസുഹൃത്തുക്കളോട് ഉപദേശനിര്‍ദേശങ്ങള്‍ തേടി ജീവിക്കുന്നവര്‍ മര്യാദക്കാരും അല്ലാത്തവര്‍ അഹങ്കാരികളുമാണെന്നു മുദ്രകുത്തുന്നത്.

8. മൊബൈല്‍ ഫോണിലേക്കു വിളിച്ചു വശംകെടുത്തുന്ന ഞരമ്പുരോഗികള്‍

9.പുരുഷ സ്നേഹിതര്‍ സംഭാഷണമധ്യേ പെട്ടെന്നു സ്ത്രീകളെ ഒഴിവാക്കി അവരുടേതായ തമാശകള്‍ക്കു സ്വകാര്യസംഘം ചേരുന്നത് ഉള്‍പ്പെട്ട അവഗണനകള്‍.

10. സ്ത്രീകളുടെ ഗൌരവമേറിയ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഈ പെണ്ണുങ്ങള്‍ക്കു മാത്രം എന്താണിത്ര പ്രശ്നങ്ങള്‍ എന്നു സമീപിക്കുന്നത്.
***********************************************
പെണ്ണാണ് പൊന്ന് !

പെണ്ണായാല്‍ പൊന്ന് വേണം - എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ക്യാംപസിനു പുറത്തു നിന്നേ ആകാവൂ. ഇവിടെയുണ്ട് ബോള്‍ഡായ പെണ്‍കുട്ടികള്‍.

ദീപ്തി: എന്തിനാണ് പൊന്ന്. ഞങ്ങള്‍ തന്നെ BIS ഹാള്‍മാര്‍ക്കുള്ള തനി തങ്കമാണ്. പിന്നെയെന്തിന് വീണ്ടും സ്വര്‍ണം വാരിയണിയണം. ജീവിതത്തില്‍ സിംപിള്‍ ആകാനുള്ള പ്രതിജ്ഞയാണ് ഞങ്ങളുടേത്. ഒപ്പം സ്വര്‍ണവും സ്ത്രീധനവും നല്‍കിയുള്ളൊരു വിവാഹത്തിനോട് എതിര്‍പ്പും. വിവാഹാലോചനകള്‍ വരുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛന്റെ ബാങ്ക് ബാലന്‍സ് പ്രതീക്ഷിക്കുന്നവരാണ് എല്ലാവരും. പക്ഷേ എനിക്കതു വേണ്ട .

പ്രശാന്ത്: വിവാഹബന്ധം ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. പക്ഷേ അതിന്റെ മൂലധനം പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്പാദ്യം കവര്‍ച്ച ചെയ്താകരുത്. എനിക്കുമുണ്ടൊരു പെങ്ങള്‍. അവളുടെ വിവാഹത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിട്ടറിഞ്ഞതാണ് .

ഈ കോളേജില്‍ അന്‍പതോളം പേരുണ്ട് സ്വര്‍ണം ഉപേക്ഷിക്കാനും സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്നും പ്രതിജ്ഞയെടുത്തവര്‍. ലെസ് മിസറബിള്‍സ് അഥവാ പാവങ്ങള്‍ . കോളജിലെ ഫങ്ഷണല്‍ ഇംഗീഷ് കോഴ്സിന്റെ ഭാഗമായി പുറത്തിറക്കുന്ന ന്യൂസ് ലെറ്ററിന്റെ ചര്‍ച്ചയിലാണ് ആശയം ഉരുത്തിരിഞ്ഞത്. പിന്നീടു കോളജിലെ വിവിധ ക്ലാസുകളില്‍ നോട്ടീസ് നല്‍കി വായിച്ചു. ആശയത്തോടു പ്രതിബദ്ധതയുള്ളവര്‍ മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വീകരിക്കാന്‍ ഏറെപ്പേരുണ്ടായി.

( അവലംബം : മലയാള മനോരമ )

ബ്ലാങ്ക് നോയ്‌സില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് എഴുതുക !

അപൂര്‍വ്വമായ ഒരു അഭിമുഖം !


ചോദ്യം വിജയലക്ഷ്മി ; ഉത്തരം ചുള്ളിക്കാട് !
( മനോരമയുടെ പഴയ ഒരു ലക്കം സണ്‍‌ഡേ സപ്ലിമെന്റില്‍ വാ‍യിച്ച അപൂര്‍വ്വമായ ഈ അഭിമുഖം ഇവിടെ പോസ്റ്റ് ചെയ്യുന്നു . വായിക്കത്തവര്‍ക്ക് വേണ്ടിയും ഇതിന്റെ അപൂര്‍വ്വത ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്കും വേണ്ടി )
വിജയലക്ഷ്മി: നാളെ ജൂലൈ 30നു താങ്കള്‍ക്ക് 50 വയസ്സു തികയുകയാണല്ലോ. എന്തു തോന്നുന്നു?

ബാലചന്ദ്രന്‍ ചുള്ളിക്കാട്:അദ്ഭുതം തോന്നുന്നു. ഇത്രകാലം ജീവിച്ചിരിക്കുമെന്നു പ്രതീക്ഷിച്ചതല്ല. ഒരുപാടു കാലം കഴിഞ്ഞുപോയതുപോലെ. ഉല്‍സവം കഴിഞ്ഞ അമ്പലമുറ്റംപോലെ മനസ്സ് ഒഴിഞ്ഞുകിടക്കുന്നു. വൈലോപ്പിള്ളിയുടെ വരികളാണ് ഓര്‍മവരുന്നത്.
“പണ്ടു നാം സ്നേഹിച്ചവര്‍അകന്നോ മൃതിപ്പെട്ടോവന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നുക്ഷുബ്ധമായ് കലുഷമായ്പ്രവഹിക്കുന്നൂ കാലം.”
ഇന്ന് ആകപ്പാടെ ആലോചിക്കുമ്പോള്‍ എന്റേതല്ലാത്ത മറ്റൊരു ലോകത്തില്‍, എന്റേതല്ലാത്ത മറ്റൊരു കാലത്തില്‍, അനഭിമതവും അനാവശ്യവും അപ്രസക്തവുമായ ഒരു ദുശ്ശകുനമാണ് എന്റെ സാന്നിധ്യം എന്നു തോന്നിപ്പോകുന്നു.

ചോദ്യം : ഇത്രയും കാലത്തിനിടയില്‍ നൂറില്‍താഴെ കവിതകള്‍ മാത്രമേ താങ്കളുടേതായി പുറത്തുവന്നിട്ടുള്ളു. താങ്കള്‍ കുറെക്കാലമായി കവിതകള്‍ എഴുതുന്നുമില്ല. എന്തുകൊണ്ടാണിങ്ങനെ?

ഉത്തരം: ആരും ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ കവിതയെഴുതാന്‍ തുടങ്ങിയത്. എനിക്കു കവിതയെഴുതാന്‍ തോന്നിയപ്പോള്‍ എനിക്കു തോന്നിയതുപോലെ, തോന്നിയതൊക്കെ എഴുതി; അത്രമാത്രം. കുറെക്കാലമായി കവിതയെഴുതാന്‍ തോന്നുന്നില്ല. അതുകൊണ്ട് എഴുതുന്നില്ല. പ്രചോദനമില്ലാതെ എഴുതാനാവില്ല. പ്രചോദനമാകട്ടെ, ഇച്ഛാനുസരണം ഉണ്ടാവുന്നതുമല്ല.
ആയുഷ്കാലം മുഴുവന്‍ കവിതയെഴുതിക്കൊള്ളാമെന്നോ ആയിരക്കണക്കിനു കവിതകളെഴുതിക്കൊള്ളാമെന്നോ ആരുമായും എനിക്കു കരാറില്ല. കവിതാരംഗത്തു നിലനില്‍ക്കാന്‍വേണ്ടി ആഴ്ചതോറും നിര്‍ബന്ധിതമായി കവിതയെഴുതേണ്ട ഗതികേടും എനിക്കില്ല. അതുകൊണ്ട്, എഴുതാന്‍ കഴിയാത്തതിനെക്കുറിച്ചു യാതൊരു ഉത്കണ്ഠയുമില്ല. ചിലപ്പോള്‍ ഇനിയൊരിക്കലും ഒന്നുമെഴുതിയില്ലെന്നുവരാം.കാവ്യകലയെക്കുറിച്ചുള്ള എന്റെ വലിയ സങ്കല്‍പങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു കവിത എഴുതാന്‍ എനിക്കൊരിക്കലും കഴിയില്ല എന്നു ബോധ്യമായി. ഈ ബോധ്യം രചനാപരമായ എന്റെ ഉല്‍സാഹം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

ചോദ്യം : ഏറ്റവും പ്രിയപ്പെട്ട സ്വന്തം കവിത ഏതാണ്?

ഉത്തരം: 1984ല്‍, 27-ാം വയസ്സില്‍ എഴുതിയ ‘ഗസല്‍’ എന്ന കവിതയാണ് എനിക്കേറ്റവുമിഷ്ടം. വൈയക്തികാനുഭവം, ചരിത്രാനുഭവം, സംഗീതാനുഭവം എന്നിവയെ സമന്വയിക്കണം എന്ന മോഹം സാക്ഷാത്കരിക്കാന്‍ ആ കവിതയിലാണു ഞാന്‍ ശ്രമിച്ചത്. ഗുലാം അലി കേരളത്തില്‍ വരുമെന്നോ പാടുമെന്നോ ‘ഗസല്‍” എന്ന കവിത എഴുതിയ 1984ല്‍ ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ പൌരനായ ഗുലാം അലിക്ക് ബോംബെയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ ദുഃഖവും പ്രതിഷേധവും തോന്നിയിരുന്നു. അക്കാലത്ത് അനേകം വേദികളില്‍ ഞാന്‍ ഗസല്‍ എന്ന കവിത ചൊല്ലിയിട്ടുണ്ട്. എന്റെ വികാരങ്ങളെ ശ്രോതാക്കള്‍ കരഘോഷത്തോടെ അംഗീകരിച്ചിരുന്നു.

ചോദ്യം: ഞാന്‍ അടക്കമുള്ള എഴുത്തുകാര്‍ അവാര്‍ഡുകളെ ആദരിക്കുകയും അവാര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്തുപോരുന്നു. എന്നാല്‍, 1990ല്‍ താങ്കള്‍ ഇരുപതിനായിരം രൂപയുടെ സംസ്കൃതി ദേശീയ അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരില്‍ ഒരിക്കലും ഒരവാര്‍ഡും സ്വീകരിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ കുടുംബം സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്ന കാലത്താണു താങ്കള്‍ ഇരുപതിനായിരം രൂപ വേണ്ടെന്നുവച്ചത്. വ്യക്തിപരമായ പ്രശസ്തിക്കുവേണ്ടിയാണ് സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും സാമ്പത്തികാവശ്യങ്ങള്‍പോലും അവഗണിച്ചു താങ്കള്‍ ഇങ്ങനെയൊരു തിരസ്കാരം നടത്തിയത് എന്നു ഞാന്‍ കുറ്റപ്പെടുത്തിയാല്‍?

ഉത്തരം: അതു വളരെ ശരിയാണ്. ഒരിക്കലും സാഹിത്യത്തിന്റെ പേരില്‍ ഒരവാര്‍ഡും സ്വീകരിക്കാതെ ജീവിച്ചു മരിച്ചുപോയ ഒരെഴുത്തുകാരന്‍ എന്ന വ്യക്തിപരമായ പ്രശസ്തി കിട്ടാന്‍വേണ്ടിത്തന്നെയാണു ഞാന്‍ അവാര്‍ഡ് നിരസിച്ചത്. സമൂഹത്തിനുവേണ്ടി സാഹിത്യത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്കുള്ള സര്‍വാധികാരത്തെ ഞാന്‍ അംഗീകരിക്കുന്നുമില്ല. കുടുംബത്തിന്റെ സാമ്പത്തികാവശ്യം പണിയെടുത്തു നിറവേറ്റും എന്നു വിചാരിച്ചു. ആ ഇരുപതിനായിരം രൂപയുടെ കാര്യം നീ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

ചോദ്യം: സാഹിത്യ അക്കാദമിയില്‍ എന്നോടൊപ്പം ഇരിക്കാന്‍ താങ്കളുടെ പുരുഷ മേധാവിത്വബോധം അനുവദിക്കാതിരുന്നതുകൊണ്ടാണോ താങ്കള്‍ അക്കാദമി അംഗത്വം നിരസിച്ചത്? ആദ്യം എനിക്കു സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതുകൊണ്ടാണോ പിന്നീടു താങ്കള്‍ക്ക് അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അതു നിരസിച്ചത്? അക്കാദമിയോടുള്ള വിരോധത്തിനു പിന്നില്‍ എന്നോടുള്ള മല്‍സരബുദ്ധിയുണ്ടോ?

ഉത്തരം: ഒരിക്കലുമില്ല. കേരള സാഹിത്യ അക്കാദമി വര്‍ഷംതോറും യുവസാഹിത്യകാരന്മാര്‍ക്കുള്ള സാഹിത്യ ശില്പശാലകള്‍ നടത്താറുണ്ട്. വിദ്യാര്‍ഥിയായിരുന്ന കാലത്തു ഞാന്‍ ഈ സാഹിത്യ ശില്പശാലകളില്‍ അംഗത്വത്തിനായി മൂന്നുതവണ അപേക്ഷിച്ചിട്ടുണ്ട്. മൂന്നുതവണയും എന്റെ അപേക്ഷ നിഷ്കരുണം തിരസ്കരിക്കപ്പെട്ടു. സാഹിത്യ അക്കാദമിയുടെ അംഗത്വമോ അവാര്‍ഡോ ഇല്ലാതെതന്നെ ഈ സമൂഹത്തിന്റെ അംഗീകാരം നേടിയ കവിയാകണം എന്നത് എന്റെ സ്വപ്നവും വാശിയുമായിരുന്നു. അല്ലാതെ ആരോടും വ്യക്തിപരമായി മല്‍സരബുദ്ധിയോ വിരോധമോ ഉണ്ടായിട്ടല്ല.

ചോദ്യം: 1980 ജനുവരിയില്‍ എറണാകുളത്തു നടന്ന കേരള സര്‍വകലാശാലാ യുവജനോല്‍സവകാലത്തു നാം പരിചയപ്പെടുമ്പോള്‍ താങ്കളും കടമ്മനിട്ട രാമകൃഷ്ണനും നന്നായി മദ്യപിച്ച അവസ്ഥയിലായിരുന്നു. പിന്നീടു ജീവിതകാലം മുഴുവന്‍ താങ്കള്‍ എന്നെക്കാളും സ്വന്തം കുഞ്ഞിനെക്കാളും സ്നേഹിച്ചിരുന്നതു മദ്യത്തെ ആയിരുന്നു. താങ്കളുടെ മദ്യാസക്തി എന്റെയും മകന്റെയും ജീവിതത്തെ നരകമാക്കി. ഞങ്ങളുടെ അവസ്ഥയോ അപേക്ഷയോ താങ്കളെ ഒരിക്കലും മദ്യപാനത്തില്‍നിന്നു പിന്തിരിപ്പിച്ചില്ല. എന്നാല്‍, 1998 ഓഗസ്റ്റില്‍ അമേരിക്കയില്‍ പോയി വന്നശേഷം താങ്കള്‍ മദ്യപിച്ചതായോ പുകവലിച്ചതായോ ഒരിക്കലും കണ്ടിട്ടില്ല. പ്രാണനെപ്പോലെ കരുതിയിരുന്ന മദ്യത്തെയും പുകയിലയെയും ഉപേക്ഷിക്കാന്‍ എങ്ങനെ കഴിഞ്ഞു?

ഉത്തരം: അമേരിക്കയില്‍വച്ച്, ഭൂമിയില്‍ കിട്ടാവുന്ന ഏതാണ്ടെല്ലാത്തരം മദ്യങ്ങളും കഴിച്ചു മടുത്തു. പുകവലിമൂലം ശ്വാസോച്ഛ്വാസംപോലും പ്രയാസമായി. ഏതുവിധത്തിലും പുകയിലയുടെയും മദ്യത്തിന്റെയും പിടിയില്‍നിന്നു രക്ഷപ്പെടണം എന്ന കടുത്ത ആഗ്രഹമുണ്ടായി. അങ്ങനെ എല്ലാ ആത്മശക്തിയും സംഭരിച്ച് മദ്യപാനവും പുകവലിയും നിര്‍ത്തി. ഇപ്പോള്‍, മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ നടുവില്‍ എത്രനേരമിരുന്നാലും യാതൊരു പ്രലോഭനവും ഇല്ല. മാന്യതയ്ക്കുവേണ്ടിയോ സാമൂഹികാംഗീകാരത്തിനുവേണ്ടിയോ അല്ല ഞാന്‍ കുടി നിര്‍ത്തിയത്. എന്റെ മനസ്സമാധാനത്തിനും ആരോഗ്യത്തിനും വേണ്ടിയാണ്.

ചോദ്യം: മദ്യത്തെ ഇത്രമേല്‍ ആശ്രയിക്കുന്ന അവസ്ഥ ചെറുപ്പത്തില്‍ എങ്ങനെയുണ്ടായി?

ഉത്തരം: എന്റെ ചെറുപ്പത്തില്‍ ഞാനാരാധിച്ച കലാകാരന്മാരും എഴുത്തുകാരും നന്നായി മദ്യപിക്കുന്നവരായിരുന്നു. അവരോടൊപ്പം മദ്യപിക്കാന്‍ കൌമാരകാലത്തുതന്നെ എനിക്കവസരം കിട്ടി. തകഴി, വൈക്കം ചന്ദ്രശേഖരന്‍നായര്‍, തോപ്പില്‍ ഭാസി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഒ. വി. വിജയന്‍, കാക്കനാടന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയ എഴുത്തുകാര്‍, പി. കുഞ്ഞിരാമന്‍നായര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, എ. അയ്യപ്പന്‍ തുടങ്ങിയ കവികള്‍, പി. ജെ. ആന്റണി, കൊട്ടാരക്കര ശ്രീധരന്‍നായര്‍, തിക്കുറിശ്ശി, നെടുമുടി വേണു, സുരാസു, സോമന്‍, സുകുമാരന്‍ തുടങ്ങിയ നടന്മാര്‍, അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, ഭരതന്‍, പത്മരാജന്‍, പവിത്രന്‍ തുടങ്ങിയ ചലച്ചിത്രസംവിധായകര്‍....ഇവരോടൊക്കെ ഒപ്പമാണ് എന്റെ ചെറുപ്പത്തില്‍ ഞാന്‍ മദ്യപിച്ചിരുന്നത്. കലയും സൌഹൃദവും മദ്യവും ചേര്‍ന്ന സൌന്ദര്യലഹരി അന്നേ എന്നെ വശീകരിച്ചുകളഞ്ഞു.

ചോദ്യം: ഞാന്‍ പരിചയപ്പെടുന്ന കാലത്തു താങ്കള്‍ സ്വന്തമായി വരുമാനമോ വീടോ കിടക്കാനൊരു സ്ഥലമോ ഇല്ലാത്ത വെറുമൊരു തെണ്ടിയായിരുന്നു. മുഷിഞ്ഞു പിഞ്ഞിയ പഴഞ്ചന്‍ വസ്ത്രങ്ങളുമായി കാലില്‍ ചെരിപ്പുപോലുമില്ലാതെ കാടുപിടിച്ച മുടിയുമായി, കുളിക്കാതെയും പല്ലുതേക്കാതെയും നടന്നിരുന്ന ആ പ്രാകൃതനെ പഴയ സുഹൃത്തുക്കള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവണം. ഭക്ഷണത്തിനും യാത്രച്ചെലവിനുമൊക്കെയായി എന്നോടും ചെറിയ തുകകള്‍ യാചിക്കാന്‍ വന്നിരുന്ന ദരിദ്രകവി. നഗ്നപാദ കവി എന്ന് അയ്യപ്പപ്പണിക്കര്‍ താങ്കളെ വിശേഷിപ്പിച്ചതോര്‍ക്കുന്നു. കുറെക്കാലം തെണ്ടിയായി ജീവിച്ചതിന്റെ ചില ശീലങ്ങള്‍ ഇപ്പോഴും താങ്കളില്‍ ഞാന്‍ നിരീക്ഷിക്കാറുണ്ട്. തെണ്ടിയായി ജീവിച്ച ആ കാലത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?

ഉത്തരം: ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചതാണ്. വിധിവശാലും കയ്യിലിരിപ്പുകൊണ്ടും കൌമാരകാലത്തുതന്നെ തെണ്ടിയാകേണ്ടിവന്നു. വീടും നാടും വിടേണ്ടിവന്നു. ഭിക്ഷയാചിച്ചും കടത്തിണ്ണകളില്‍ അന്തിയുറങ്ങിയും കഴിയേണ്ടിവന്നു. കവിതകാരണം പതുക്കെപ്പതുക്കെ സൌഹൃദങ്ങള്‍ ഉണ്ടായി. കവി എന്ന ലേബല്‍ ‘തെണ്ടിജീവിത”ത്തിനു മാന്യതയും കാല്‍പനിക പരിവേഷവും നല്‍കി. തെണ്ടിയുടെ ജീവിതം എന്നെ വിലപ്പെട്ട ചില പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ജീവിച്ചിരിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണ്.

ഞാന്‍ ഈ പ്രപഞ്ചത്തില്‍ ഒരവശ്യഘടകമേ അല്ല. കോടാനുകോടി കൃമികളില്‍ ഒരു കൃമി. ആര്‍ക്കും വേണ്ടാത്ത ഒരു ജീവന്‍. സ്വന്തമായി ഒന്നുമില്ലാത്ത ഒരു തെണ്ടിയായിരിക്കുന്നതിന്റെ ലാഘവം. പരിത്യക്തതയുടെ വേദന. അതുകൊണ്ട് ഇന്നു ജീവിതത്തോടു നന്ദിതോന്നുന്നു. ഭക്ഷണവും വസ്ത്രവും കിടക്കാന്‍ സ്ഥലവും ഇന്നുണ്ട്. മഹാഭാഗ്യം. ഇനി നാളെ തെരുവിലേക്കുതന്നെ തിരിച്ചുപോകേണ്ടിവരുമോ എന്നറിയില്ല.


ചോദ്യം: താങ്കള്‍ ഒരു കവി ആയതുകൊണ്ടാണ് താങ്കളോടൊപ്പം ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. പക്ഷേ, ഇന്നു താങ്കള്‍ ഒരു സീരിയല്‍ നടന്‍ ആയാണ് അറിയപ്പെടുന്നത്. നാം പരിചയപ്പെടുന്ന കാലത്തു താങ്കള്‍ ഒരു സീരിയല്‍ നടന്‍ മാത്രമായിരുന്നുവെങ്കില്‍ ഞാനൊരിക്കലും താങ്കളെ വിവാഹം കഴിക്കില്ലായിരുന്നു. എന്നാല്‍, ഇരുപത്തിയേഴു വര്‍ഷം സ്നേഹിച്ചും കലഹിച്ചും സുഖദുഃഖങ്ങള്‍ പങ്കിട്ടും നമ്മള്‍ ഒരുമിച്ചു ജീവിച്ചുകഴിഞ്ഞു. ഇന്നിപ്പോള്‍ താങ്കള്‍ ആരായാലും എനിക്കു താങ്കളെ പിരിയാന്‍ വയ്യാതായി. എങ്കിലും ചോദിക്കട്ടെ, എന്തുകൊണ്ടാണു താങ്കള്‍ സീരിയല്‍ നടന്‍ ആകാന്‍ തീരുമാനിച്ചത്?

ഉത്തരം: 1987 മുതല്‍ ഞാന്‍ ട്രഷറിയില്‍ കണക്കെഴുത്തു ഗുമസ്തനായി ജീവിച്ചു പോരുകയായിരുന്നല്ലോ. മനസ്സിനെ മരവിപ്പിക്കുന്ന കണക്കെഴുത്തുജോലി എന്നെ ഒടുവില്‍ കടുത്ത വിഷാദരോഗത്തിലേക്കാണു നയിച്ചത്. അക്കങ്ങളുടെയും കണക്കുകളുടെയും ലോകത്തില്‍നിന്നു രക്ഷപ്പെടാനും മറ്റൊരു തൊഴില്‍ സമ്പാദിക്കാനുമുള്ള എന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഗള്‍ഫില്‍ എന്തെങ്കിലും ജോലി തരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
വിഷാദരോഗംമൂലം ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്ന കാലത്താണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, മാടമ്പ് കുഞ്ഞുകുട്ടന്‍, മുല്ലനേഴി തുടങ്ങി പല എഴുത്തുകാരും സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്നുണ്ട്. എനിക്കും എന്തുകൊണ്ട് ആ മാര്‍ഗം പിന്തുടര്‍ന്നുകൂടാ എന്നു ചിന്തിച്ചു. സുഹൃത്തുക്കളായ കെ. കെ. രാജീവും അനില്‍ മുഖത്തലയും എന്നെ ‘പൊരുത്തം” എന്ന സീരിയലില്‍ അഭിനയിപ്പിച്ചു. അങ്ങനെ സീരിയല്‍ അഭിനയം തൊഴിലായി.

വിദ്യാര്‍ഥി ആയിരിക്കെ നാടകങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ ആലുവ യുസി കോളജിലെ ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. മഹാരാജാസ് കോളജില്‍ പഠിക്കുമ്പോഴാണ് ജി. അരവിന്ദന്റെ ‘പോക്കുവെയില്‍” എന്ന ചിത്രത്തില്‍ അഭിനയിച്ചത്. പിന്നെ ‘മരിക്കുന്നില്ല ഞാന്‍”, ‘ജാലകം”, ‘പ്രദക്ഷിണം”, ‘എഴുതാപ്പുറങ്ങള്‍” തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കണം എന്ന ആഗ്രഹം കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. അഭിനയം തൊഴിലായപ്പോള്‍ വലിയ സന്തോഷമായി. ഇന്നോളം ഞാന്‍ ചെയ്ത തൊഴിലുകളില്‍ എനിക്ക് ഏറ്റവും സന്തോഷം നല്‍കിയ തൊഴില്‍ അഭിനയമാണ്. കൂടുതല്‍ പ്രതിഫലവും കൂടുതല്‍ പ്രശസ്തിയും നല്‍കിയ തൊഴിലും അഭിനയമാണ്.

ചോദ്യം: കൂടുതല്‍ പണത്തിനും കൂടുതല്‍ പ്രശസ്തിക്കുംവേണ്ടി താങ്കള്‍ കവിതയെ തള്ളിക്കളഞ്ഞു എന്നു ഞാന്‍ ആരോപിച്ചാല്‍?

ഉത്തരം: അതു വളരെ ശരിയാണ്. നിരന്തരമായ കവിതാരചനയ്ക്ക് വലിയ പ്രതിഭയും പാണ്ഡിത്യവും വേണം. ശക്തമായ കാവ്യപ്രചോദനം വേണം. എനിക്കിതൊന്നുമില്ല. കടുത്ത മനക്ളേശവും ആത്മസംഘര്‍ഷവും ഉണ്ടാക്കുന്ന പണിയാണു കവിതാരചന. അതു പലപ്പോഴും മനസ്സിന്റെ സമനില തെറ്റിക്കും. കവിതയ്ക്കു പ്രതിഫലം വളരെ തുച്ഛം. പ്രായം കൂടിയതോടെ കവിതാരചനയുടെ ക്ളേശം സഹിക്കാനുള്ള മനശ്ശക്തിയും ശരീരശക്തിയും എനിക്കില്ലാതായി. ഈ സാഹചര്യത്തില്‍ ഞാന്‍ കവിതയുടെ ലോകം വിട്ടു എന്നു പറയാം. തീര്‍ച്ചയായും ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാനും പ്രശസ്തിയും പ്രതിഫലവും ആഗ്രഹിക്കുന്നു.

ചോദ്യം: മറ്റു പല കവികളെയുംപോലെ, സ്ഥാനമാനങ്ങളോ ബഹുമതികളോ ഉന്നത വിദ്യാഭ്യാസമോ ഉന്നത ഉദ്യോഗമോ നേടിയ ഒരാളല്ല താങ്കള്‍. എങ്കിലും താങ്കളുടെ തലമുറയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും വ്യക്തിഹത്യയ്ക്ക് ഇരയാവുകയും ചെയ്യുന്ന എഴുത്തുകാരന്‍ താങ്കളാണ്. താങ്കളുടെ കവിതകള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘ചിദംബരസ്മരണ” കെട്ടുകഥയാണെന്നു പ്രചരിപ്പിക്കപ്പെടുന്നു. സ്വഭാവശുദ്ധിയില്ലാത്തവനാണെന്ന് ആക്ഷേപിക്കപ്പെടുന്നു. എന്നിട്ടും താങ്കളുടെ കവിതാ സമാഹാരങ്ങള്‍ അനേകമനേകം പതിപ്പുകള്‍ വിറ്റുപോകുന്നു. ‘ചിദംബരസ്മരണ” മലയാളത്തില്‍ മാത്രമല്ല, തമിഴ് തര്‍ജമയിലും അനേകം പതിപ്പുകള്‍ വിറ്റുപോകുന്നു. ഇതിനെക്കുറിച്ച് എന്തു തോന്നുന്നു?

ഉത്തരം: കവി എന്ന നിലയില്‍ കുട്ടിക്കാലം മുതല്‍ എനിക്കു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് എന്നോടു പലര്‍ക്കും ഉള്ള അസഹിഷ്ണുതയുടെ അടിസ്ഥാനം എന്നു ഞാന്‍ വിചാരിക്കുന്നു. സ്ഥാനമാനങ്ങളും ബഹുമതികളും ഉന്നത ബിരുദവും ഉന്നത ഉദ്യോഗവും ഒന്നുമെനിക്കില്ലെങ്കിലും എന്റെ വാക്കുകള്‍ കുറെ മനുഷ്യരുടെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടുണ്ട്. സത്യവും അസത്യവും വേര്‍തിരിച്ച് അറിയാനുള്ള കഴിവ് മനുഷ്യാത്മാവിനുണ്ടെന്നാണ് എന്റെ വിശ്വാസം.
ആത്മാവിന്റെ സത്യബോധം വായനവേളയില്‍ വായനക്കാരനെ നയിക്കുന്നു എന്നാണ് എന്റെ അനുഭവം. അതുകൊണ്ട് കളവുപറഞ്ഞോ കളവ് എഴുതിയോ വായനക്കാരെ കബളിപ്പിക്കാം എന്ന തെറ്റിദ്ധാരണ എനിക്കില്ല. വായനക്കാര്‍ വിഡ്ഢികളല്ല. എഴുത്തിലെ സത്യവും അസത്യവും സ്വന്തം ആത്മാവില്‍ അവര്‍ തിരിച്ചറിയുകതന്നെ ചെയ്യും. അതിന് എഴുത്തിന്റെ കൂടെ എഴുത്തുകാരന്‍ ജില്ലാ കലക്ടറുടെയോ തഹസില്‍ദാരുടെയോ മറ്റേതെങ്കിലും ഗസറ്റഡ് ഓഫിസറുടെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

എനിക്കെതിരായ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പരദൂഷണങ്ങളും എന്നെ പ്രസക്തനാക്കുകയും എന്റെ പ്രശസ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എന്റെ പുസ്തകങ്ങള്‍ കൂടുതല്‍ ചെലവാകുന്നു. അതിനാല്‍ എല്ലാത്തരം എതിര്‍പ്പുകള്‍ക്കും സ്വാഗതം.

ചോദ്യം: മദ്യപിച്ചിരുന്ന കാലത്തു മുന്‍കോപിയും അസ്വസ്ഥനും കലഹപ്രിയനും മുഠാളനും ആയിരുന്ന താങ്കള്‍ മദ്യം ഉപേക്ഷിച്ചപ്പോള്‍ ക്ഷമാശീലനും സ്വസ്ഥനും സൌമ്യനും ആയി മാറി. പണ്ടു ഭാര്യയെയും കുഞ്ഞിനെയും വിട്ട്, എവിടെയാണെന്നുപോലും അറിയിക്കാതെ, ആഴ്ചകളും മാസങ്ങളും താങ്കള്‍ എവിടെയൊക്കെയോ അലഞ്ഞുതിരിയാറുണ്ടായിരുന്നു. കുടുംബകാര്യങ്ങളൊന്നും ഒരിക്കലും ശ്രദ്ധിച്ചിട്ടേയില്ല. ഒരുനേരത്തെ അരിവാങ്ങിത്തരാനുള്ള ഉപകാരംപോലും അക്കാലത്തു താങ്കള്‍ എനിക്കു ചെയ്തുതന്നിട്ടില്ല. ഒരു സഹായവും താങ്കളില്‍നിന്ന് എനിക്കോ കുഞ്ഞിനോ ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്നു താങ്കള്‍ കുടുംബകാര്യങ്ങളില്‍ കുറച്ചൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളോടു സ്നേഹത്തോടെ പെരുമാറുന്നുണ്ട്. അലഞ്ഞുതിരിയാതെ വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുന്നുമുണ്ട്. ബുദ്ധമതം സ്വീകരിച്ചതുകൊണ്ടുണ്ടായ മാറ്റങ്ങളാണോ ഇതെല്ലാം? ബുദ്ധമത തത്വങ്ങള്‍ക്കനുസരിച്ചാണോ ഇപ്പോള്‍ താങ്കള്‍ ജീവിക്കുന്നത്?

ഉത്തരം: ബുദ്ധഗയയില്‍ കഥാകൃത്ത് എന്‍. എസ്. മാധവന്റെയും കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയുടെയും സാക്ഷ്യത്തിലാണു ഞാന്‍ ബുദ്ധമതം സ്വീകരിച്ചത്. അംബേദ്കര്‍ രൂപം നല്‍കിയ ഏതാനും പ്രതിജ്ഞകള്‍ ആ സമയത്തു ഞാന്‍ എടുത്തിരുന്നു. ജീവിതത്തില്‍ ബുദ്ധമത തത്വങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ എനിക്കു കഴിയുന്നില്ല. എന്നെങ്കിലും കഴിയുമെന്നും തോന്നുന്നില്ല. ശ്രമിക്കുന്നു, അത്രമാത്രം. എത്ര ശ്രമിച്ചാലും ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിലുള്ള വ്യത്യാസം ബുദ്ധനും ഞാനും തമ്മില്‍ ഉണ്ടായിരിക്കും. പിന്നെ, സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റം മദ്യം ഉപേക്ഷിച്ചതുകൊണ്ടും ബുദ്ധമതം സ്വീകരിച്ചതുകൊണ്ടും മാത്രമല്ല, പ്രായം കൂടിയതുകൊണ്ടും ആവാം.

ചോദ്യം: ഒരുപാടു രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടല്ലോ. ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഏതാണ്? എന്താണു പ്രത്യേകതകള്‍?

ഉത്തരം: ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, സിംഗപ്പൂര്‍, ഇംഗണ്ട്, ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഇന്തൊനീഷ്യ തുടങ്ങി പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ട രാജ്യം സ്വീഡനാണ്. ഉയര്‍ന്ന കലാബോധവും സാമൂഹികബോധവും പരിസ്ഥിതി ബോധവുമുള്ള ജനത. ഏറ്റവും കൂടുതല്‍ മനുഷ്യത്വമുള്ള യൂറോപ്യന്‍ ജനത. സ്വീഡന്റെ സ്പീക്കര്‍ സ്വന്തം ഡ്രൈവറോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നതു ഞാന്‍ കണ്ടു. സ്വീഡിഷ് മന്ത്രിമാര്‍ സ്വയം ഷോപ്പിങ് നടത്തി തെരുവിലൂടെ സൈക്കിളില്‍ പോകുന്നതും കണ്ടു.

സ്റ്റോക്കോമില്‍ എത്തിയ എന്നെ കാണാന്‍ സ്വീഡനിലെ പ്രമുഖ സ്ത്രീകവിയായ എലിസബത്ത് റിനല്‍ എണ്ണൂറ് കിലോമീറ്റര്‍ യാത്രചെയ്താണു വന്നത്. അതിമനോഹരായ സ്വീഡിഷ് പ്രകൃതിയെയും പരിസ്ഥിതിയെയും ജനങ്ങളും സര്‍ക്കാരും ജാഗത്രയോടെ പരിപാലിക്കുന്നു. സ്വീഡിഷ് പൌരന്മാര്‍ക്കു വിദ്യാഭ്യാസവും ചികില്‍സയും സൌജന്യമാണ്. അതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തെയും സാമൂഹിക നീതിയെയും പൊരുത്തപ്പെടുത്തുന്ന സ്വീഡന്റെ സോഷ്യല്‍ ഡമോക്രാറ്റിക് ഗവണ്‍മെന്റ് ലോകത്തിനുതന്നെ മാതൃകയാണെന്നു തോന്നി.

ചോദ്യം: നാം കണ്ടുമുട്ടുന്നതിനു മുന്‍പു താങ്കള്‍ പ്രണയിച്ചിരുന്ന ബാല്യകാലസഖിയെപ്പറ്റി മാത്രമേ താങ്കള്‍ പ്രണയ കവിതകള്‍ എഴുതിയിട്ടുള്ളു. അതും വളരെ കുറച്ചു പ്രണയകവിതകള്‍ മാത്രം. മറ്റു കവികളെല്ലാം ഇപ്പോഴും ധാരാളം പ്രണയകവിതകള്‍ എഴുതിക്കൊണ്ടിരിക്കെ താങ്കളുടെ പ്രണയലോകം ഇത്ര ശുഷ്കമായിപ്പോകാന്‍ എന്താണു കാരണം?

ഉത്തരം: മറ്റു കവികളെപ്പോലെ വ്യാപകമായി സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവ് എനിക്കോ എന്റെ കവിതയ്ക്കോ ഇല്ല. സ്ത്രീകള്‍ക്ക് ഇഷ്ടം തോന്നാവുന്ന ഗുണങ്ങളൊന്നും എനിക്കില്ല. സഫലമാകാതെപോയ ആദ്യ പ്രണയത്തിന്റെ വേദനയും യാതനയും എന്നെ പ്രചോദിപ്പിച്ചപ്പോള്‍ ഞാന്‍ ചില പ്രണയകവിതകള്‍ എഴുതി എന്നു മാത്രം. വിവിധവും വിപുലവുമായ പ്രണയാനുഭവങ്ങളൊന്നും എനിക്കില്ല. പ്രണയകാര്യത്തില്‍ മറ്റു കവികളെപ്പോലെ വൈദഗ്ധ്യം എനിക്കില്ല. അതുകൊണ്ടാവാം എന്റെ പ്രണയകവിതകളുടെ എണ്ണം വളരെ കുറഞ്ഞുപോയതും ഒരാളില്‍ മാത്രം ഒതുങ്ങിനിന്നതും.

ചോദ്യം: 50 വയസ്സു തികയുന്ന ഈ വേളയില്‍, യൌവനകാലം മുഴുവന്‍ ഹോമിച്ചു താങ്കള്‍ എഴുതിയ സ്വന്തം കവിതകളെക്കുറിച്ച് എന്തു തോന്നുന്നു? സ്വന്തം കവിതകള്‍ കാലത്തെ അതിജീവിക്കുമെന്നു കരുതുന്നുണ്ടോ?

ഉത്തരം: ലോകത്തിലെ മഹത്തായ കവിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ കവിതകള്‍ നിസ്സാരമാണ്. അവ കാലത്തെ അതിജീവിക്കുകയില്ല. എന്റെ കാലഘട്ടത്തിലെ എന്റെ സമാനഹൃദയരെ അഭിസംബോധന ചെയ്താണു ഞാന്‍ കവിതകളെഴുതിയത്. ഭാവി തലമുറ ആ കവിതകള്‍ വായിക്കുമെന്നോ ആസ്വദിക്കുമെന്നോ ഞാന്‍ വിചാരിക്കുന്നില്ല. എന്റെ പരിമിതി എനിക്കു നന്നായി അറിയാം.

ചോദ്യം: കുട്ടിക്കാലംമുതല്‍ അറിയപ്പെടുന്ന പ്രസംഗകന്‍കൂടിയാണല്ലോ താങ്കള്‍. മറക്കാനാവാത്ത ഒരു പ്രസംഗാനുഭവം?

ഉത്തരം: ഒരിക്കല്‍ കലാമണ്ഡലത്തില്‍ വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം ഞാന്‍ നടത്തി. ശ്രോതാക്കള്‍ക്കിടയില്‍ വള്ളത്തോളിന്റെ മകളും ഉണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞപ്പോള്‍ മഹാകവിയുടെ മകള്‍ എന്നോടു പറഞ്ഞു: “അച്ഛന്‍ ജീവനോടെ മുന്നില്‍ വന്നു നില്‍ക്കുന്നതുപോലെ തോന്നി.” പ്രസംഗത്തിന്റെ പേരില്‍ എനിക്കു ലഭിച്ച ഈ അഭിനന്ദനം ഒരിക്കലും മറക്കാനാവില്ല.