Links

മന്ത്രിക്ക് വിവരം കെട്ടാല്‍ ......

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തിരി പോലും വിവരം ഇല്ലെന്നും മഹാഭീരു ആണെന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. മന്ത്രിയാകാന്‍ വിവരം വേണമെന്ന് നമ്മുടെ ഭരണഘടനയില്‍ എഴുതിവെക്കാത്തത്കൊണ്ടാണ് ജയരാജഭാഷയില്‍ വിശേഷിപ്പിക്കേണ്ടതായ ഇയ്യാള്‍ മന്ത്രിയായത്.

കുരുട്ടുചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അഗ്രഗണ്യനാണ് സി.പി.എമ്മിന്റെ ഉപപ്രതിപക്ഷ നേതാവ് കോടിയേരി. വിവരമുള്ളവര്‍ അത്തരം ചോദ്യങ്ങളെ അവഗണിക്കും. എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍ അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് കെണിയില്‍ വീഴും. സി.പി.എം.കാരാണെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ ഉന്നയിക്കുന്ന ന്യായമായ ചോദ്യങ്ങളെ പോലും മൌനം കൊണ്ടോ അവഗണന കൊണ്ടോ നേരിട്ട് തടി തപ്പും.

ഇപ്പോള്‍ തന്നെ ശ്രീധരന്‍ നായരുടെ കൂടെ സരിതയുണ്ടായിരുന്നോ, അന്നത്തെ ദൃശ്യങ്ങള്‍ പുറത്ത് വിടാമോ എന്ന കുരുട്ടുചോദ്യത്തിന് ഉത്തരം പറഞ്ഞാണ് മുഖ്യമന്ത്രി പുലിവാല്‍ പിടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രം എന്ന് വരുത്തിത്തീര്‍ക്കാന്‍ കോടിയേരിയുടെ കുരുട്ടുചോദ്യത്തിന് കഴിഞ്ഞു. സി.പി.എമ്മിന്റെ സാങ്കേതികവിദഗ്ദ്ധനെ കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധസമിതിയെ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായിക്ക് കത്ത് നല്‍കുമ്പോള്‍ പ്രശ്നം പിന്നെയും ജ്വലിപ്പിച്ച് നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കേസ് അന്വേഷിക്കുന്നുണ്ട്, അത് കഴിയട്ടെ എന്നൊരു നിലപാടെടുത്ത് മുഖ്യമന്ത്രിക്ക് ജനകീയപ്രശ്നങ്ങളില്‍ ശ്രദ്ധിക്കാമായിരുന്നു. പിന്നെയും പിന്നെയും സി.പി.എമ്മിന്റെ ചൂണ്ടയില്‍ കൊത്തുകയാണ് മുഖ്യമന്ത്രി.

പിടിയിലായത് പരല്‍മീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ പിടിയിലാവാനുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിട്ടുപോലും ഞാന്‍ നിങ്ങളിലാരെയും പ്രതിയാക്കിയില്ലല്ലോ എന്ന് മാര്‍ക്സിസ്റ്റ് തമ്പുരാക്കന്മാരോട് അടിയാളനായ മന്ത്രിപുംഗവന്‍ വിനീതദാസനയായി നിയമസഭയില്‍ വെച്ച് താണുകേണു പറഞ്ഞു എന്നാണ് പത്രദ്വാര മനസ്സിലാകുന്നത്. അത്കൊണ്ടാണ് ഞാന്‍ പറയുന്നത് അപ്പറഞ്ഞ മന്ത്രിക്ക് അല്പമെങ്കിലും വിവരം ഉണ്ടായിരുന്നെങ്കില്‍ മുല്ലപ്പള്ളിയുടെ പേരു നിയമസഭയില്‍ പറയുമായിരുന്നോ? അങ്ങനെ മാര്‍ക്സിസ്റ്റുകാരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ആ മന്ത്രിക്ക് എന്താണ്? ഒരു കേന്ദ്ര സഹമന്ത്രിയെക്കാളും എനിക്ക് ബഹുമാനവും വിധേയത്വവും അക്കൌണ്ടബിലിറ്റിയും യജമാനന്മാരായ നിങ്ങളോടാണ് എന്ന് മാര്‍ക്സിസ്റ്റുകാരെ ബോധ്യപ്പെടുത്താനല്ലെ മന്ത്രി അത്രയും താണത് ?

അല്ലെങ്കില്‍ തന്നെ ടി.പി.വധക്കേസിന്റെ അന്വേഷണം പാതിവഴിയില്‍ നിന്നത്, കൊല്ലിച്ചവരിലേക്ക് അന്വേഷണം നീളാതിരുന്നത് ഭരണത്തിലെ ഉന്നതരും സി.പി.എം. നേതൃത്വവും തമ്മിലുള്ള അഡ്‌ജസ്റ്റ്മെന്റ് കൊണ്ടാണെന്ന് ആളുകള്‍ക്ക് സംശയം ഉള്ളതായി തോന്നുണ്ട്. ആ സംശയം ബലപ്പെടുത്തുന്നതാണ് മന്ത്രിയുടെ സത്യവാങ്മൂലം. ഇത്രയും തരം താഴരുത് എന്ന് ആ മന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല. ജനാധിപത്യമല്ലേ, മനുഷ്യന്റെ കോലമുള്ള ആര്‍ക്കും മന്ത്രിയാകാം.

ഡിസ്‌ക്ലൈമര്‍ : പത്രറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പാണിത്. മുല്ലപ്പള്ളിയുടെ പേരു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പരാമര്‍ശിച്ചില്ലെങ്കില്‍ ഇത് ഞാന്‍ പിന്‍‌വലിക്കുന്നു.