Links

പിണറായിയിസവും മാഫിയകളും



മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കള്‍ ഞഞ്ഞാമിഞ്ഞ പറഞ്ഞു തടിയൂരുന്നുണ്ടെങ്കിലും ആ പാര്‍ട്ടി ഇന്ന് പൊതുജനമധ്യത്തില്‍ തീര്‍ത്തും അപഹാസ്യമായിരിക്കുകയാണ്. രാഷ്ട്രീയമായ എല്ലാ ധാര്‍മ്മികബലവും അതിന് നഷ്ടപ്പെട്ടിരിക്കുന്നു. ഇത് പൊടുന്നനെ ഉണ്ടായ ഒരു പ്രതിഭാസമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തെങ്കിലും നന്മകള്‍ അവകാശപ്പെടാനുണ്ടെങ്കില്‍ അത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ്. സുന്ദരയ്യയെയും ഏ.കെ.ജി.യെയും പോലെ ചില യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധപാര്‍ട്ടിയാക്കി മാറ്റിയതിന്റെ ക്രഡിറ്റ് സാക്ഷാല്‍ ഇ.എം.എസ്സിന് തന്നെയാണ്. ആ ഈയെമ്മെസ്സിസമാണ് ഇന്ന് ശുദ്ധ പിണറായിയിസമായി രൂപാന്തരപ്പെട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആകെ ഗ്രസിച്ചു ഒരു വലിയ ബഹുജനപ്രസ്ഥാനത്തെ ഒന്നിനും കൊള്ളാത്തതായി മാറ്റിയിരിക്കുന്നത്.

കേരളത്തെ ഇന്നത്തെ കോലത്തില്‍ എത്തിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. എന്താണ് ഇന്നത്തെ കോലം? തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം കേരളം ആയതിലേക്ക് വരുന്നതിന് മുന്‍പ് മറ്റ് ചിലത് പരിശോധിക്കാം. എന്തെങ്കിലും ഒരു പണി ചെയ്യണമെങ്കില്‍ ഇന്ന് ആളുകള്‍ക്ക് മറുനാട്ടിലേക്ക് പോകണം. എന്തെങ്കിലും തിന്നണമെങ്കിലും സാധങ്ങള്‍ മറുനാട്ടില്‍ നിന്ന് കൊണ്ടുവരണം. തൊഴിലിനേക്കാളും സമരങ്ങള്‍ നാട്ടില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വികസിപ്പിച്ചത് കൊണ്ടാണ് ഈ ദുര്‍ഗ്ഗതി നേരിട്ടത്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളായത്കൊണ്ട് പരത്തി പറയുന്നില്ല. നാലാളുകള്‍ക്ക് പണി കിട്ടുന്ന എന്ത് തുടങ്ങിയാലും സഖാക്കള്‍ കൊടിയുമായി വരും എന്നത് നാട്ടില്‍ പരക്കെ പറഞ്ഞ് പതിഞ്ഞ ഒരു ശൈലിയാണല്ലൊ. വിലക്കയറ്റത്തിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ ആണെന്നും, ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ സമരം നയിക്കും എന്നുമാണ് മന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. നോക്കണം, നാലു പറങ്കിമുളകിന്റെ ചെടിയെങ്കിലും ഓരോ പുരയിടത്തിലും നട്ടുവളര്‍ത്തണമെന്ന് നാപ്പിഴയായിട്ടെങ്കിലും ആ വായില്‍ നിന്ന് ഉതിര്‍ന്നില്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗ്ഗമായി ഒറ്റമൂലിയുണ്ട്, സമരം! ഒരു തൊഴിലും ഇന്ന് നാട്ടില്‍ പച്ച പിടിക്കുകയില്ല. കേരം തിങ്ങും കേരളനാട്ടില്‍ നിന്ന് ചകിരിക്ക് വേണ്ടി തമിഴന്റെ കാല് പിടിക്കേണ്ടി വരുന്നു. അവകാശങ്ങളല്ലാതെ ചെയ്യുന്ന തൊഴിലിനോട് ആര്‍ക്കും ഇന്ന് കൂറോ ആത്മാര്‍ഥതയോ ഇല്ല. തൊഴില്‍ സംസ്ക്കാരം തീര്‍ത്തും പറ്റിക്കലായി മാറി.

മാര്‍ക്സിസ്റ്റ്കാര്‍ക്ക് എങ്ങനെയും പാര്‍ട്ടി വളര്‍ത്തണം എന്നേയുള്ളൂ. അതിനപ്പുറം ഒരു ജനതാല്പര്യങ്ങള്‍ക്കും അവരെ കിട്ടില്ല. എന്തിലും പാര്‍ട്ടിക്കെന്ത് നേട്ടം എന്നതിലാണ് നോട്ടം. എന്തിനാണ് പാര്‍ട്ടി? നേതാക്കള്‍ക്ക് ആര്‍മ്മാദിക്കാന്‍ , വേറെന്തിന്? വായനശാലകളും, സാംസ്ക്കാരികസമിതികളും, പരസ്പരസഹായ സൊസൈറ്റികളും ഒക്കെ ബലം പ്രയോഗിച്ചു പിടിച്ചെടുത്ത് കൊണ്ടായിരുന്നു തുടക്കം. ഇന്ന് കോടികള്‍ വരുമാനമുള്ള ബിസിനസ്സ് ശൃംഖലകള്‍ പാര്‍ട്ടിയുടെ കീഴിലുണ്ട്. പാര്‍ട്ടി ക്ഷയിക്കുന്നു,ബിസിനസ്സ് കൊഴുക്കുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിദിനവരുമാനം എത്രയായിരിക്കും? എന്തായാലും നമ്മള്‍ ഊഹിക്കുന്നതിലും അധികമായിരിക്കും. അസൂയ കൊണ്ട് പറയുന്നതല്ല, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഉദ്ദേശ്യം എന്തായിരിക്കണം? ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കലോ, സാമൂഹ്യപ്രവര്‍ത്തനം നടത്തലോ? സാമൂഹ്യപ്രവര്‍ത്തനം എന്നേ വകതിരിവുള്ളവര്‍ പറയൂ. രാഷ്ട്രീയവും ബിസിനസ്സും ഒരിക്കലും കൂട്ടിക്കെട്ടിക്കൂട. പാര്‍ട്ടി വളര്‍ത്താന്‍ എന്ത് കുതന്ത്രവും പ്രയോഗിക്കാം എന്ന ഈയെമ്മെസ്സിസമാണ്, എന്ത് ബിസിനസ്സും നടത്താം എന്ന പിണറായിയിസത്തില്‍ എത്തിനില്‍ക്കുന്നത്.

പി.ഡി.പി. ബന്ധം തെറ്റായിപ്പോയെന്ന് പാന്ഥേ പറഞ്ഞപ്പോള്‍ , അത് നേരത്തെ തന്നെ അവലോകനം ചെയ്ത് കേന്ദ്രക്കമ്മറ്റി പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് മന്ത്രി കോടിയേരി പ്രതികരിച്ചത്. അപ്പോള്‍, കേന്ദ്രക്കമ്മറ്റി അവലോകിക്കുന്നതിന് മുന്‍പ് തന്നെ പി.ഡി.പി.ബന്ധം തെറ്റാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടല്ലൊ അതോ? കേരളത്തില്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അബ്ദുള്‍ നാസ്സര്‍ മദനിയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? എന്നാല്‍ പിന്നെ അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ കേന്ദ്രക്കമ്മറ്റിക്ക് അവലോകനം നടത്തി പിഡിപി ബന്ധം ഒഴിവാക്കിക്കൂടായിരുന്നോ? എല്ലായ്പ്പോഴും ഞങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു ചെയ്തിട്ട് അനന്തരം തിരുത്താന്‍ ശ്രമിക്കുകയേയുള്ളൂ എന്ന് എന്താണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇത്ര നിര്‍ബ്ബന്ധം? വല്ലപ്പോഴും ഒരു ശരി തത്സമയം ചെയ്തുകൂടെ സഖാക്കളേ? ഇപ്പോള്‍ തന്നെ തിരുത്തുന്നതിനുള്ള തെറ്റുകളുടെ കുടിശ്ശിഖ എത്രയായി? എപ്പോഴാണ് ഇതൊക്കെ തിരുത്തി തീര്‍ക്കുക? അപ്പോഴേക്കും പുതിയ തെറ്റുകള്‍ കൂമ്പാരമാകുമല്ലോ.

ഞാന്‍ ഒന്ന് ചോദിക്കട്ടെ, സമീപകാലമായി അച്യുതാനന്ദന്റെ ഏത് നിലപാടുകളാണ്, ഏത് പ്രസ്ഥാവനകളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ദോഷകരമായി ഭവിക്കുമായിരുന്നത്? പിണറായിക്ക് ദോഷം സംഭവിക്കും എന്നത് ശരി തന്നെ. പിണറായി ആണോ പാര്‍ട്ടി? അതേ സമയം പിണറായിയുടെ നിലപാടുകളും, തീരുമാനങ്ങളും, ധാര്‍ഷ്ട്യം കലര്‍ന്ന പ്രസംഗങ്ങളും അടവ്നയങ്ങളുമല്ലെ പാര്‍ട്ടിയെ ഈ ഗതികേടില്‍ ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്? പാന്ഥേയുടെ പ്രസ്ഥാവനയില്‍ ഒരു കുറ്റസമ്മതമില്ലേ? വര്‍ഗ്ഗീയശക്തികളുമായി ബന്ധം പാടില്ലെന്ന അച്യുതാനന്ദന്റെ നിലപാട് ശരിയായിരുന്നു എന്നല്ലെ പാന്ഥേ പറയാതെ പറഞ്ഞത്? എന്നിട്ടും അച്യുതാനന്ദനെ എന്തേ പി.ബി.യില്‍ നിന്ന് ഒഴിവാക്കി പിണറായിയെ നിലനിര്‍ത്തി? അച്യുതാന്ദനെ മുഖ്യമന്ത്രിയായി സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നുവെങ്കില്‍ മാര്‍ക്സ്റ്റ് പാര്‍ട്ടിക്ക് തിളക്കം വര്‍ദ്ധിച്ചേനേ എന്ന് ആരും സമ്മതിക്കും.

പി.ബി.ക്ക് എന്ത്കൊണ്ട്, സെക്രട്ടരി സ്ഥാനത്ത് നിന്ന് പോലും ഒഴിവാക്കേണ്ടിയിരുന്ന പിണറായിയുടെ നിര്‍ബ്ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു? ഉത്തരം ലളിതം. പി.ബി.എന്നാല്‍ ബംഗാള്‍ , കേരളം എന്നീ രണ്ട് കാലുകളില്‍ നടക്കുന്ന ഒരു അപൂര്‍വ്വജീവിയാണ്. പിണറായി ഇല്ലെങ്കില്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്ല. കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നാല്‍ വെറുമൊരു പാര്‍ട്ടി മാത്രമല്ല, അതിന്റെ കീഴിലുള്ള വ്യവസായസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടവര്‍ പിണറായിയുടെ വിശ്വസ്തരാണ്. റബ്കോ തൊട്ട് തലശ്ശേരിയില്‍ ഉള്ള മുഴുവന്‍ സംരഭങ്ങളുടെയും എം.ഡി.യോ ചെയര്‍മാനോ ഇ.നാരായണനാണ്. കണ്ണൂരില്‍ ഏ.കെ.ജി.ഹോസ്പിറ്റല്‍ തൊട്ട് മറ്റെല്ലാ സ്ഥാപനങ്ങളുടെയും കൈകാര്യകര്‍ത്താക്കള്‍ പിണറായിയുടെ സ്വന്തം ആള്‍ക്കാര്‍ തന്നെ. ആഭ്യന്തരമന്ത്രിയുടെ കീഴില്‍ വെറുമൊരു മുഖ്യമന്ത്രിപണി എടുക്കുന്ന പാവം അച്യുതാന്ദന്റെ കൈയില്‍ ഒരു പ്രൈമറി സഹകരണസംഘം പോലുമില്ല. ഇത് പി.ബി.ക്കുമറിയാം.

സ്വത്ത് വാരിക്കൂട്ടുന്നതില്‍ മാത്രമൊതുങ്ങുന്നില്ല പിണറായിയിസം. ബംഗാള്‍ മോഡല്‍ സ്ഥിരം ഭരണം കേരളത്തിലും സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിന്റെ പിറകെ കുറെ നടന്നു. കുഞ്ഞാലിക്കുട്ടിയുടെ കഷ്ടകാലം മുതലെടുത്തായിരുന്നു അത്. അച്യുതാനന്ദന്‍ അനുവദിച്ചില്ല. പിന്നെ കരുണാകരന്റെ ഡി.ഐ.സി.യെ കൂട്ടാമെന്നായി. അവിടെയും ഉടക്ക് അച്യുതാനന്ദന്റെ വക. എന്റെ വി.എസ്സേ നിങ്ങള്‍ക്ക് ഈ ഗതി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ! ഒടുവില്‍ വി.എസ്സിന്റെ ചിറകുകള്‍ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തിയപ്പോള്‍ അതാ വരുന്നു ജയിലില്‍ നിന്നും സാക്ഷാല്‍ മദനി. ആഭ്യന്തരമന്ത്രി തന്നെ സ്വീകരിച്ചാനയിച്ചു. എന്തായിരുന്നു ഘോഷം. മദനിയെ പോലൊരു വിശുദ്ധമതേതരന്‍ ഭൂമിമലയാളത്തില്‍ ഉണ്ടോ?

മദനിയാണ് കേരളത്തില്‍ മതതീവ്രവാദത്തിന്റെ വിത്തുകള്‍ പാകിയത്. മദനിയുടെ തീവ്രവാദസംഘടന ആയ ഐ.എസ്.എസ്. അല്ലെ പി.ഡി.പി.യായി പരിവര്‍ത്തിപ്പിച്ചത്. തടിയന്റവിട നസീറും കൂട്ടാളികളും ഐ.എസ്.എസ്സിന്റെ ഉല്പന്നങ്ങളല്ലെ. ഈ തീവ്രവാദവും ഒരു തരം ബിസിനസ്സ് ആണെന്ന് കാണാം. പണം വരവ് അതാണ് കാര്യം. അല്ലെങ്കില്‍ കുറെ നിരപരാധികള്‍ തെരുവുകളില്‍ കൊല്ലപ്പെട്ടിട്ട് ഈ തീവ്രവാദികള്‍ക്ക് എന്ത് കിട്ടാനാ. ഫണ്ട് റെയിസിങ്ങിന് ഉപയോഗപ്പെടുത്തുന്ന പല പല നിമിത്തങ്ങളില്‍ ഒന്നാണ് ഈ തീവ്രവാദവും എന്നെനിക്ക് തോന്നുന്നു. ആളുകള്‍ക്ക് സംഭാവന കൊടുക്കണമെങ്കില്‍ എന്തെങ്കിലും ഉപാധി വേണമല്ലൊ. മതം പറഞ്ഞാല്‍ മുസ്ലീം സഹോദരന്മാര്‍ വാരിക്കോരി കൊടുക്കുമായിരിക്കും. തമിഴ് പറഞ്ഞിട്ട് പുലിപ്രഭാകരന്‍ വാരിക്കൂട്ടിയ സമ്പത്ത് ഇന്നും കണക്കാക്കിയിട്ടില്ല. അനുയായി പത്മനാഭനുണ്ടായിരുന്നു പോലും അഞ്ച് കപ്പലും സ്വിസ് ബാങ്കില്‍ കോടികളും.

പണം സമ്പാദിക്കാനുള്ള സൂത്രപ്പണികളില്‍ നിന്നാണ് മാഫിയകള്‍ ആധുനികകാലത്ത് രൂപപ്പെടുന്നത്. ഇന്നെല്ലാം മാഫിയകളാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് രാഷ്ട്രീയമാഫിയയുടെ മുഖമാണ്. എല്ലാ മാഫിയകളും അത്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തില്‍ ഏത് മാഫിയയ്ക്കും മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ തണലിലേ ഇന്ന് വളരാന്‍ കഴിയൂ. കണ്ണൂരില്‍ ഒരു വന്‍‌മാഫിയ വളര്‍ന്ന് വരുന്നുണ്ട്. അതാണ് വിദ്യാഭ്യാസ മാഫിയ. എവിടെ നോക്കിയാലും കാണാം മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍. കണ്ണൂര്‍ ബസ്‌സ്റ്റാന്‍ഡിനടുത്തുള്ള മലബാര്‍ കോളേജ് എന്ന പാരലല്‍ കോളേജ് വിലയ്ക്ക് വാങ്ങിയായിരുന്നു തുടക്കം. ഇന്ന് എയിഡഡ് സ്കൂളുകള്‍ വാങ്ങിക്കൂട്ടി അത് ജൈത്രയാത്ര തുടരുന്നു. ഓരോ ഹൈസ്ക്കൂളുകള്‍ ഏറ്റെടുത്ത് അവിടെ കൂറ്റന്‍ കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്ന വേഗത കണ്ട് ആളുകള്‍ മൂക്കത്ത് വിരല്‍ വെക്കുന്നു എന്നല്ലാതെ വിവാദങ്ങള്‍ ഒന്നും ഉയര്‍ന്നുവന്നിട്ടില്ല. എന്നാല്‍ ജനശക്തി യുടെ പഴയ ഒരു ലക്കത്തില്‍ ആ മാഫിയയെ പറ്റി ഒരു ലേഖനം കാണാനിടയായി. ആളുകള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്നതിന് തെളിവാണത്. ആ ലേഖനത്തിന്റെ കോപ്പി താഴെ കൊടുക്കുന്നു. ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാനൊക്കെ ബുദ്ധിമുട്ട് കാണും. സമയവും ക്ഷമയുമുള്ളവര്‍ വായിക്കട്ടെ.

ഈ വിവിധതരം മാഫിയകളില്‍ നിന്ന് കേരളം രക്ഷപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

ഇനി ജനശക്തിയുടെ ലേഖനത്തിലേക്ക്:




17 comments:

ജയകുമാര്‍ said...

Superb ... unfortunately kerala people will not think about such facts ... pity on all mallus

Baiju Elikkattoor said...

PDP yumayi sakhyamundaayirunilla: pinarayi. (Manoramayil)

madaniyumaayi vedi pankittavande uluppillayma nokkane....!!!!
(http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=6402008&tabId=11&contentType=EDITORIAL&BV_ID=@@@)

ANITHA HARISH said...

thettukal cheyyuka, pinne thiruthuka, pinneyum cheyyuka, athu thettukalaanennu veendum kandethuka, pinneyum thiruthuka..... kakka kandum, kokku kondu padikkum. ennaal kaanum munpe thanne ellaam ariyunna nammude paartti sakhaakkal cheyyunnathu kaanumbol sahathaapamaanu thonnunnathu, alla paarttiyile bujikalkku naattukaare paranju pattikkaan ennum enthenkilum vishayam venamallo alle. madaniyaanu mandan, pandu k muraleedharante dic yodu ivar cheythathu enthaayirunnu. madani athu kandu padichilla.

അങ്കിള്‍ said...

കമന്റുകൾ വായിക്കാനായി മാത്രം.

chithrakaran:ചിത്രകാരന്‍ said...

ന്യൂനപക്ഷ വര്‍ഗ്ഗീയ കൂട്ടിക്കൊടുപ്പുകാരനും സവര്‍ണ്ണ ജാതിമൂരാച്ചിയും ജന്മിത്വപ്രതിനിധിയുമായിരുന്ന നംബൂതിരിപ്പാടിനെ നേതാവാക്കിയ,താത്വികനാക്കിയ,തൊഴിലാളി വര്‍ഗ്ഗത്തിനു പറ്റിയ സ്വാഭാവിക പതനം !!!

മദനിയേയോ,നസീറിനേയോ തള്ളിപ്പറയുന്നതിനു മുന്‍പ് പിന്തിരിപ്പന്‍
നംബൂതിരിയെ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തള്ളിപ്പറഞ്ഞാല്‍ മുന്നോട്ടുപോകാം. അല്ലാത്തപക്ഷം എത്ര മുന്നോട്ടു നടന്നാലും ഏറ്റവും പിന്നിലെ എത്തിപ്പെടു.
അത്രക്കു വിഴുപ്പുകളുടേയും തെറ്റുകളുടേയും പാപഭാരം ചുമക്കുന്നുണ്ടല്ലോ പാര്‍ട്ടി :)

Mr. K# said...

"തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം കേരളം ആയതിലേക്ക് വരുന്നതിന് മുന്‍പ് മറ്റ് ചിലത് പരിശോധിക്കാം."

നസീറിനെപ്പിടിച്ചതിനു ശേഷം‌‌ ചിലരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നൊക്കെ പറഞ്ഞു കേള്‍‌‌ക്കുണ്ട്. പക്ഷേ കുറച്ച് നാളുകഴിഞ്ഞാല്‍‌‌ വീണ്ടും‌‌ ചങ്കരനെ തെങ്ങിന്മേല്‍‌‌‌ തന്നെ കാണാം‌‌. വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെ എക്കാലവും‌‌ ആളെപ്പറ്റിക്കാമെന്നാണ് ചിലരുടെ വിചാരം‌‌.
ഒന്നരക്കൊല്ലം മുമ്പത്തെ ചില പത്രവാര്‍‌‌ത്തകള്‍‌‌‌‌‌‌‌‌. അപ്പോള്‍‌‌‌‌ തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം‌‌ ആയി കേരളം‌‌ മാറുന്നു എന്ന് ജനങ്ങള്‍‌‌ക്ക് മനസ്സിലായിത്തുടങ്ങിയിട്ട് കാലം‌‌ കുറേയായി.

Vinod Kooveri said...

സുകുമാരേട്ടന് ചിത്തഭ്രമമുണ്ടോ? പ്രായമായതുകൊണ്ടാവാം. ചിലയാളുകള്ക്ക് ഇങ്ങനെയാണ്. എ.കെ.ജി നല്ലത്, ഇ.എം.എസ് മോശം, അച്ചുതാനന്ദന് നല്ലത്, പിണറായി മോശം….ഒരു കേഡര് പാര്ട്ടിയില് പ്രവര്ത്തിക്കുന്ന രണ്ടു നേതാക്കള്ക്ക് രണ്ടു വഴിയും രണ്ടു രീതിയും ഉണ്ടാവില്ല എന്നറിയാത്ത ആളല്ല സുകുമാരേട്ടന്. പാര്ട്ടിയുടെ നയവും പരിപാടിയുമാണ് അവര് നടപ്പാക്കുന്നത്. പിന്നെ പറങ്കിമുളകിന്റെ കാര്യം പറഞഞല്ലോ.
കേരളത്തിന്റെ ജീവല്പ്രശ്നമായ നെല് വയല് നികത്തലിനെതിരെ പാര്ട്ടി ഒരു നിലപാടെടുത്തപ്പോള് വെട്ടിനിരത്തല് സമരം എന്ന് ആക്ഷേപിച്ചവരുടെ കൂട്ടത്തിലാണല്ലോ ഈ സുകുമാരനും.
മതിയാക്കാറായില്ലെ സുകുമാരേട്ടാ ഈ കവല പ്രസംഗം. പാവപ്പെട്ട നാലു കോഗ്രസുകാര് കമന്റിടുന്ന്തു കണ്ട് വലിയ ചിന്തകനാണെന്ന് മേനി നടിക്കുന്ന്ത് നിങ്ങളെപ്പൊലുള്ളവര്ക്ക് ഭൂഷണമല്ല.

Unknown said...

വിനോദിന്റെ രോഷം മനസ്സിലാവുന്നുണ്ട്.പക്ഷെ നിര്‍ത്താന്‍ കഴിയില്ല വിനോദേ.ഇങ്ങനെ പറയാനും ആളുകള്‍ വേണമല്ലൊ.പിന്നെ പ്രായം കൂടുമ്പോള്‍ ചിത്തഭ്രമം വരും എന്ന് ആരാ വിനോദിനോട് പറഞ്ഞത്? അഥവാ അങ്ങനെ വരുമെങ്കില്‍ അത് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ബാധകമല്ലേ? വിനോദ് ജ്യോതിബസുവിന്റെ ഇപ്പോഴത്തെ ഫോട്ടോ പത്രങ്ങളില്‍ കണ്ടിട്ടുണ്ടോ? അദ്ദേഹം ബംഗാളില്‍ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുകാരോട് വോട്ട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. അത് ചിത്തഭ്രമം കൊണ്ടാണെന്ന് ആരെങ്കിലും പറയുമോ?

ഇത്തരം വാക്കുകള്‍ കമ്മ്യൂണിസ്റ്റുകാരുടെ ടിപ്പിക്കല്‍ പ്രയോഗങ്ങളാണ്. കമ്മ്യൂണിസ്റ്റ്കാരെ എതിര്‍ക്കുന്ന ആരെയും പ്രായവ്യത്യാസം നോക്കാതെ ചിത്തഭ്രമം എന്ന് മുദ്രകുത്തി മനോചികിത്സാ/ലേബര്‍/കോണ്‍സന്റ്രേഷന്‍/ ക്യാമ്പുകളില്‍ അയക്കുക എന്നതാണ്കമ്മ്യുണിസ്റ്റ് രീതി. ഇവിടെ അങ്ങനെ സാധിക്കാത്തത്കൊണ്ട് രോഷം ഇങ്ങനെ പറഞ്ഞു തീര്‍ക്കുന്നു എന്നേയുള്ളൂ.

പ്രായമാവുക എന്നത് പൊതുവെ കമ്മ്യൂണിസ്റ്റുകാരടക്കം(പിണറായി വിജയന്‍ എന്നേക്കാളും മൂത്ത ആളാണ്)എല്ലാവര്‍ക്കും ബാധകമായ ഒരു ജൈവപ്രതിഭാസമാണ്. അച്യുത്യാനന്ദന് എത്ര വയസ്സായെന്ന് വിനോദിനറിയാമോ? എനിക്ക് 59 വയസ്സാണ്. കമ്മ്യൂണിസ്റ്റുകാരുടെ പ്രായവുമായി താരതമ്യം ചെയ്താല്‍ ഞാന്‍ ഇപ്പോഴും യുവാവാണ്. എനിക്ക് ചിത്തഭ്രമം ഇല്ലെന്നതിന് തെളിവ് ഈ ബ്ലോഗ് തന്നെയാണ്. വിനോദിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഇതേ പോലെ പറയാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.മറ്റുള്ളവര്‍ എന്ത് കരുതും എന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബാധകമല്ല. അവര്‍ അവരുടെ പദാവലിയില്‍ ഉള്ളത് പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷെ മറ്റുള്ളവരുടെ മുന്‍പില്‍ അവര്‍ അപഹാസ്യരാവുക തന്നെയാണ്.

എന്നെക്കാളും പ്രായമുള്ള പിണറായി വിജയന്‍ ഇന്നലെ നടത്തിയ പത്രസമ്മേളനം തന്നെ തെളിവ്.ഇപ്പോഴത്തെ പി.ഡി.പി. വിവാദം എന്‍.ഡി.എഫിനെ വെള്ള പൂശാന്‍ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ കാതല്‍. ഇപ്പോള്‍ നടക്കുന്നത് വിവാദമല്ല,കര്‍ണ്ണാടക പോലീസിന്റെ അന്വേഷണമാണ്. അന്വേഷണം മദനിയിലേക്കും ഭാര്യയിലേക്കും നീളുന്നു,അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതല്ലെ വാസ്തവം? പിണറായി അങ്ങനെ പറയുന്നത് പ്രായം കൂടിയത് കൊണ്ടല്ല, മുഖം രക്ഷിക്കാന്‍ ഒരു ഞഞ്ഞാമിഞ്ഞ പറച്ചില്‍. മദനിയേക്കാളും കഷ്ടമാണ് അദ്ദേഹത്തിന്റെ അവസ്ഥ. കാരണം അദ്ദേഹം പ്രതിയായ കേസ് വിചാരണ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.

Unknown said...

ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു കേഡര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് രണ്ട് വഴിയും രണ്ട് രീതിയും ഉണ്ടാവില്ലെന്നോ? അപ്പോള്‍ വിനോദ് ഏത് ലോകത്താണ്? അച്യുതാനന്ദന്റെ വഴിയും രീതിയുമാണോ പിണറായി വിജയന്റേത്? അല്ല, തികച്ചും വ്യത്യസ്തമാണ്. ഏറ്റവും ഒടുവില്‍ തച്ചങ്കേരിയെ ബാംഗ്ലൂര്‍ അയച്ചതില്‍ വരെ വി.എസ്സ്. വ്യതസ്തവഴിയില്‍ ചിന്തിച്ച ആളാണ്. പിറ്റേന്ന് കീഴടങ്ങിയത് മുഖ്യമന്ത്രി പദം കാത്ത് സൂക്ഷിക്കാനാണ്. ഇതെല്ലാം മറ്റുള്ളവര്‍ക്ക് മനസ്സിലാകും വിനോദേ.

വൈയ്യക്തികമായ സവിശേഷതകള്‍ നേതൃഗുണത്തില്‍ പ്രതിഫലിക്കുമെന്നും വ്യക്തികള്‍ക്ക് ചരിത്രം മാറ്റിമറിക്കാന്‍ കഴിയുമെന്നും ലെനിന്‍ അടക്കം കമ്മ്യൂണിസ്റ്റുകാരും പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളെ പറ്റി എന്ത് വിശേഷിപ്പിച്ചാലും അവരുടെ വാക്കുകളും പ്രവര്‍ത്തികളും സാമൂഹ്യവിചാരണയ്ക്ക് വിധേയമാണ്,നമ്മുടേത് പോലുള്ള ജനാധിപത്യസമ്പ്രദായത്തില്‍ പ്രത്യേകിച്ചും. അപ്പോള്‍ കമ്മ്യൂണിസ്റ് നേതാക്കളിലെ പ്രത്യേകതകള്‍ സമൂഹം വിശകലനം ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത് വേണ്ടി വരുന്നത്. ഒരു സ്വകാര്യ ട്രസ്റ്റ് ആയിരുന്നുവെങ്കില്‍ ആരും മിണ്ടുകയില്ല.

കമ്മ്യൂണിസ്റ്റ് ഗുണം തീരെ ഇല്ലാത്ത ഒരാളാണ് ഇപ്പോഴത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടരി. കുറെ സില്‍ബന്ധികള്‍ ഉണ്ടായാല്‍ അയാള്‍ സെക്രട്ടരി ആവും,പക്ഷെ കമ്മ്യൂണിസ്റ്റ് നേതാവാവുകയില്ല. ഇപ്പോഴത്തെ സെക്രട്ടരിക്ക് യോജിച്ച പണി വ്യവസായസംരംഭങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണ്. സര്‍ക്കാരിന്റെ മൂലധനം ഉപയോഗപ്പെടുത്തിക്കൊണ്ട് അദ്ദേഹം അത് ഭംഗിയായി ചെയ്യുന്നുമുണ്ട്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ന് ഒരു രാഷ്ട്രീയ മാഫിയ പോലെയാണെന്നാണ് എന്റെ അഭിപ്രായം വിനോദ്. ഒന്നുകില്‍ ആ പാര്‍ട്ടി തിരുത്തപ്പെടണം.അല്ലെങ്കില്‍ തകരണം. ആ അഭിപ്രായം എനിക്ക് തുടര്‍ന്നും ബ്ലോഗില്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. കമന്റ് ലഭിക്കണം എന്ന ഒരഭിപ്രായവും എനിക്കില്ല. ആരെങ്കിലും വായിക്കാന്‍ വേണ്ടിയാണ് ബ്ലോഗ്. വായിക്കുന്നവര്‍ കമന്റ് എഴുതിയാലായി,ഇല്ലെങ്കില്‍ ഇല്ല. ബ്ലോഗെഴുത്തിന്റെ ലക്ഷ്യം ഇന്റര്‍നെറ്റില്‍ അവനവന്റെ അഭിപ്രായം രേഖപ്പെടുത്തി വെക്കുക എന്നതാണ്. ആരെങ്കിലും എന്നെങ്കിലും വായിക്കും എന്ന പ്രതീക്ഷയില്‍.

Anonymous said...

സ്കൂള്‍ വാങ്ങല്‍ വടക്കു മാത്രമല്ല തെക്കോട്ടും ധാരാളം ഗള്‍ഫുകാരാണു പഴയ എല്‍ പീ യു പീ സ്കൂള്‍ ഒക്കെ വാങ്ങുന്നത്‌ ഇനി അപ്പോയിണ്റ്റ്മണ്റ്റ്‌ ഒന്നും ഉടനെ വരാനില്ലാത്തതിനാല്‍ ഈ സ്കൂള്‍ വാങ്ങലില്‍ വലിയ ലാഭം ഇല്ല സ്കൂള്‍ കോമ്പൌണ്ട്‌ ക്രിഷി ചെയ്യുകയില്ലല്ലോ പിന്നെ എന്താണു ഇതിണ്റ്റെ ഉദ്ദേശം പണ്ടു മാന്യത ഇല്ലായിരുന്നതുകൊണ്ട്‌ ഒരു മാന്യത ഉണ്ടാക്കാന്‍ പുത്തന്‍ പണക്കൂറ്റില്‍ ചെയ്യുന്നതാണെന്നു പറയുന്നു ലൌ ജിഹാദിനാണെന്നു അസൂയക്കാരായ ഹിന്ദുക്കളും പറയുന്നു ഏതായാലും സ്കൂളുകള്‍ കൈമാറ്റം നടക്കുന്നു ഹിഡന്‍ അജണ്ട ആറ്‍ക്കറിയാം

ഡീ പീ ഈ പി പരിഷ്കാരങ്ങള്‍ കാരണം സ്കൂളുകളില്‍ പഠിത്തമില്ല ചാട്ടവും ഓട്ടവുമാണു അതിനാല്‍ മക്കളെ സീ ബി എസ്‌ എസിക്കു വിടാന്‍ പാവപ്പെട്ടവറ്‍ പോലും ശ്രമിക്കുന്നു റ്റ്യൂഷനും മറ്റുമായി ഒരു മിദില്‍ ക്ളാസ്‌ കുടുംബം എത്റ തുകയാണു കുട്ടിക്കു ചെലവാക്കുന്നത്‌

എന്നാല്‍ ഈ സ്കൂളുകളില്‍ പഠിപ്പിക്കുന്നവറ്‍ക്കു പത്റാസല്ലാതെ ക്വാളിഫിക്ക്കേഷന്‍ പോര ഇംഗ്ളീസ്‌ പറയിപ്പിക്കുന്നെങ്കിലും ശരിയായ റിട്ടന്‍ ഇംഗ്ളീഷ്‌ ഒന്നുമല്ല പൊട്ട ഇംഗ്ളീഷ്‌ ആണൂ രക്ഷകറ്‍ത്താവിണ്റ്റെ മുന്നില്‍ ജാഡ കാണിക്കാന്‍ പ്റിന്‍സിപ്പല്‍ മാറ്‍ ഇംഗ്ളീഷ്‌ കടുകു വറുക്കുന്നത്‌ കണ്ടാല്‍ കേള്‍ക്കുന്നവനു വിമ്മിഷ്ടം

എം എ ബേബി ഇപ്പോള്‍ തുഗളക്ക്‌ പരിഷ്കരണം നിര്‍ത്തി പോയവഴിയെ അടിക്കുക എന്ന നയം ആയി അതായത്‌ സ്വാശ്രയമാര്‍ പറയുന്ന വഴി അടിക്കുക തീവ്രവാദം വളര്‍ന്നതിനു ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൊടിയേരിയെപോലെ ഉത്തരവാദികള്‍ ആണു എല്ലാം പണമാണു ഈ പണം പാകിസ്താനില്‍ നിന്നും ദുബായി വഴി വരുന്നതാണു


തീവ്രവാദത്തിനെതിരെ കേദ്രവും ഒന്നും ചെയ്യുന്നില്ല കസബും അഫ്സല്‍ ഗുരുവും ജയിലില്‍ വീ ഐ പികളായി കഴിയുന്നു സൂഫിയ മദനിക്കു വേണ്ടി മനസമാധാനമായി നിസ്ക്കാരം നടത്താനും വ്ര്‍തിയുള്ള ടോയ്ലറ്റു സജ്ജീകരിച്ച പുതിയ ജയില്‍ പണീയുന്നത്‌ വരെ അറസ്റ്റ്‌ നീട്ടാന്‍ സഖാക്കള്‍ കോടതിയില്‍ വാദിക്കും ഹെല്‍മറ്റില്ലാതെ പോകുന്നവനെ ഓടിച്ചിട്ട്‌ പിടിച്ചു അടിച്ച്‌ നിയമം നടപ്പാക്കുന്ന ശുഷ്കാന്തിയുടെ നൂറില്‍ ഒരു അംശം പോലും മണല്‍ മാഫിയക്കെതിരെയോ മദനിമാര്‍ക്കെതിരെയോ ഇല്ല

Anonymous said...

eni cpm nde adutha sthanarthi ponnaniyil soofiya madani aayirikkum enthoru sneham? nanamille saghakkale enthinu ningaludeyeduth nyayanundakum pakshe janathin ethellam valare bodhyamundakum.. eni ethil ninnellam sradha thirikkan kannuril veendum kolapathakam nadathanum evar ready aayikkanum..chinakku vendi chara pani cheytha ningal keralathile theevravadikalkk oshana padunnathil valiya albudamilla.. pinarayisaghavin pothinekkalum tholikattiya enthella vilichu parayunnath ethellam saghakkal sahikkuka thanne allengil ooruvilakk eruttadi vijayanmash paranhapole party undakum janangalundakilla

Joker said...

മാഷെ,

വായിച്ചു , വെറുതെ ഒരഭിപ്രായം പറയാമെന്ന് കരുതി, ചിത്രകാരറ്റെ ബ്ലോഗില്‍ പോയി വരുന്ന വഴിയാണ്. വെട്ടി നിരത്തല്‍ സമരത്തിന്റെ ഉസ്താദ് അല്ലായിരുന്നോ സ: അച്യദാനന്ദന്‍.

മാത്രവുമല്ല താങ്കള്‍ പറയുന്നു പിഡിപിയാണ് കേരളത്തില്‍ ഭീകരവാദത്തിന്റെ വിത്ത് പാകിയത് എന്ന്. അതിനു മുമ്പേ ഇവിടെ ഭീകരവദം ഇല്ലായിരുന്നൊ സിമിയും അതു പോലുള്ള സംഘടനകളും ഇല്ലായിരുന്നോ. മറ്റൊരു സ്ഥലത്ത് താങ്കള്‍ പറയുന്നു ഇസ്ലാം മതം തന്നെ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന്. പക്ഷെ ഇവിടെ പറയുന്നു പണത്തിനു വേണ്ടിയാണ് ഈ ഭീകരവാദ മാഫിയ എന്ന്.

നെല്ല് ക്യഷി ചെയ്തിരുന്ന പാടങ്ങളെല്ലാം നികത്തിയത് ഇവിടെ ഇടത് പക്ഷം പറഞ്ഞിട്ടായിരുന്നോ മാഷെ. കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റായി പോയത് ആരുടെ കുറ്റം കൊണ്ടാണെന്ന് എല്ലാവരും ഇരുത്തി ചിന്തിക്കേണ്ടതുണ്ട്.

മദനിക്കുമുമ്പേ തീവ്രവാദം ഇന്ത്യൈലുണ്ട്, പക്ഷെ വര്‍ഗീയത് ഊതിക്കത്തിക്കുന്നതില്‍ മദനിക്ക് ചില്ലറ പങ്കുണ്ട്. പക്ഷെ എല്ലാ വര്‍ഗീയതക്കും കോണ്‍ഗ്രസ്സും ഒത്താശ ചെയ്തിട്ടുണ്ടെന്ന് ധൈര്യമായി പറയാന്‍ മാഷിനാകുമോ. തൊഗാഡിയമാര്‍ പ്രസംഗിച്ചും, ത്യശൂലം വിതരണം ചെയ്ത് പോകുമ്പോള്‍ ചില മദനിമാരും സ്വാഭാവികമായി ജനിക്കുന്നു. പക്ഷെ ഇപ്പോഴുള്ള മദനി വിവാദത്തിലും യഥാര്‍ത്ത പ്രശ്ന്ത്തില്‍ നിന്നും മാറി വെറും മദനി രാഷ്ട്രീ‍യ ചര്‍ച്ചയായി ഭീകരവാദ വിഷയം വഴിമാറി പോകുന്നു എന്ന ദുരന്തമാണ് കാണുന്നത്. കുറെ നസീറുമാര്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കെതന്നെയാണ്. ഇനി അടുത്ത് നസീര്‍ വരെ കേരളം മിണ്ടാതിരിക്കും, വിവാദം മാത്രം താല്പര്യമുള്ള ഒരു ജനതയായി നമ്മള്‍ മാറിപ്പോയത് നമ്മുടെ ദൌര്‍ഭാഗ്യം.

Joker said...

പക്ഷെ എല്ലാ വര്‍ഗീയതക്കും കോണ്‍ഗ്രസ്സും ഒത്താശ ചെയ്തിട്ടുണ്ടെന്ന് ധൈര്യമായി പറയാന്‍ മാഷിനാകുമോ? ഒരു പിശക്.

പക്ഷെ എല്ലാ വര്‍ഗീയതക്കും കോണ്‍ഗ്രസ്സും ഒത്താശ ചെയ്തിട്ടില്ലെന്ന് ധൈര്യമായി പറയാന്‍ മാഷിനാകുമോ? എന്ന് തിരുത്തി വായിക്കാന്‍ അഭ്യര്‍ഥിക്കുന്നു.

V.B.Rajan said...

സുകുമാരേട്ടാ,

പോസ്റ്റ് നന്നായിട്ടുണ്ട്. പക്ഷെ ഇത് ഒരു പൊതു പ്രതിഭാസം അല്ലെ. ഇന്ത്യയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ ശക്തിയനുസരിച്ച് കച്ചവടസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ അല്ലെ ശ്രമിക്കുന്നത്. പാര്‍ട്ടി എന്ന മറ ഉപയോഗിച്ച് പണം സമ്പാദിക്കുക. കര്‍ണ്ണാടക, ആന്ധ്രാ സംസ്ഥാനങ്ങളിലെ ഖനി മാഫിയയില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നു കേള്‍ക്കുന്നു. സംഘടിത മതങ്ങളും ചെയ്യുന്നത് ഇതു തന്നെ. ഇതിനു ഒരു അപവാദം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടോ?. ഇല്ലന്നാണ് എനിക്കു തോന്നുന്നത്.

Unknown said...

പ്രിയ രാജന്‍, മറ്റ് പാര്‍ട്ടികളില്‍ വ്യക്തികളാണ് ബിസിനസ്സ് നടത്തുന്നത്. രാഷ്ട്രീയ സ്വാധീനം അവര്‍ തങ്ങളുടെ ബിസിനസ്സ് പോഷിപ്പിക്കാന്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഇവിടെ പാര്‍ട്ടി നേരിട്ടാണ് സഹകരണപ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ മൂലധനം കവര്‍ന്നെടുത്തും , ട്രസ്റ്റുകള്‍ രൂപീകരിച്ചും വ്യവസായങ്ങള്‍ നടത്തുന്നത്. ഇത് ഒറ്റപ്പെട്ട പ്രതിഭാസമാണ്. പ്രത്യേകിച്ചും ഇടത്പക്ഷത്തിന്റെ കുത്തക അവകാശപെടുന്ന ഒരു പാര്‍ട്ടി ബിസിനസ്സ് പാര്‍ട്ടിയായി മാറുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ഇടത് മൂല്യങ്ങളാണ്. ഇതിനെക്കുറിച്ചു രാജന്‍ ആലോചിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Anonymous said...

P pinarayi

D democratic

P party

ചാണക്യന്‍ said...

“എന്നിട്ടും അച്യുതാനന്ദനെ എന്തേ പി.ബി.യില്‍ നിന്ന് ഒഴിവാക്കി പിണറായിയെ നിലനിര്‍ത്തി?:-

അച്യുതാനന്ദൻ മാർക്സിസ്റ്റ്കാരനും പിണറായി പാർട്ടിക്കാരനും ആയതു കൊണ്ട്:):):)