Links

കമല്‍ ഹാസന്‍ ഖമല്‍ ഹസ്സനാകരുത്. എന്ത്കൊണ്ട് ?

ഷാരൂഖാനെ അമേരിക്കയില്‍ വിമാനത്താവളത്തില്‍ രണ്ട് മണിക്കൂര്‍ തടഞ്ഞ് നിര്‍ത്തിയത് ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതില്‍ പ്രതിഷേധിച്ച് തമിഴ് താരം കമല്‍ ഹാസന്‍ തന്റെ പേര് ഖമല്‍ ഹസ്സന്‍ എന്നാക്കി മാറ്റുന്നതായി ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സത്യമാണോ എന്നറിയില്ല. പേരിന്റെ അവസാനം ഹാസന്‍ എന്ന് ഉള്ളത്കൊണ്ട് കമല്‍ ഹാസനും ഒരിക്കല്‍ ഇമ്മാതിരി കാത്തിരിപ്പിനും പരിശോധനയ്ക്കും വിധേയനായിട്ടുണ്ട്. 

ഇത് ഒരു വംശീയപ്രശ്നമായി കാണുന്നതില്‍ അര്‍ത്ഥമില്ല. 2001ലെ 9/11 ആക്രമണത്തിന് ശേഷം അമേരിക്ക ആഭ്യന്തര സുരക്ഷയ്ക്ക് പല നിയമങ്ങള്‍ പാ‍സ്സാക്കുകയും നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നുണ്ട്. അത് ആ രാജ്യത്തിലെ പൌരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. അല്ലാതെ ഒരു മതവിഭാഗത്തെ വംശവിവേചനത്തോടെ കാണാനോ ഇന്ത്യക്കാരനെ അപമാനിക്കാനോ അല്ല. അമേരിക്കയിലേക്ക് പോകുന്ന മറ്റ് രാ‍ജ്യക്കാര്‍ അവിടത്തെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ പോകാതിരിക്കണം. അമേരിക്കയിലെ ഉദ്യോഗസ്ഥര്‍ നിയമം അണുകിട വ്യതിചലിക്കാതെ പാലിക്കുന്നവരാണ്. ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല സര്‍ക്കാരും പൌരജനങ്ങളും നിയമം തെറ്റാതെ പാ‍ലിക്കുന്നു. നിയമം നിര്‍മ്മിക്കുന്നത് പാലിക്കാനാണ് എന്നാണ് അമേരിക്കക്കാരുടെ സംസ്ക്കാരം. ഇന്ത്യയില്‍ നേരെ മറിച്ചാണ്. നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ് എന്നാണ് ഇന്ത്യയിലെ സര്‍ക്കാ‍രും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജനങ്ങളും എല്ലാം കരുതുന്നത്. ഒരു നിയമവും തനിക്ക് ബാധകമല്ല എന്നാണ് ശരാശരി ഇന്ത്യക്കാരന്റെ വിചാരം. 

എയര്‍പോര്‍ട്ടില്‍ എത്തുന്ന ഷാരൂഖാനെ അവിടെ നിലവിലുള്ള നിയമം അനുസരിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം മാത്രമേ പുറത്ത് വിടാന്‍ പാടുള്ളൂ. ആ നിയമം അനുസരിക്കുക മാത്രമേ അവിടത്തെ ഉദ്യോഗസ്ഥന് മാര്‍ഗ്ഗമുള്ളൂ. ഇവിടത്തെ പോലെ സിനിമ നടന്‍ ആണെന്ന് വെച്ച് നിയമത്തിന് അതീതനാണ് സൂപ്പര്‍ താരം എന്ന് അമേരിക്കക്കാര്‍ കരുതുകയില്ല. നിയമം തെറ്റിക്കുന്ന ഒരു ഉദ്യോഗസ്ഥനെ അമേരിക്കയില്‍ കാണാന്‍ കഴിയില്ല. നിയമം അതേ പടി പാലിക്കുന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ വിരളമായിരിക്കും. പണ്ട്, ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അവരുടെ വാഹനം ഡല്‍ഹിയില്‍ പാര്‍ക്കിങ്ങ് നിരോധിച്ച ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്യുകയുണ്ടായി. അന്ന് പോലീസ് കമ്മീഷണര്‍ ആയിരുന്ന കിരണ്‍ ബേഡി പ്രധാനമന്ത്രിയുടേത് എന്ന് മനസ്സിലാക്കിയിട്ടും ആ വാഹനം അവിടെ നിന്ന് നീക്കം ചെയ്തു. അതിന്റെ പേരില്‍ കുറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നെങ്കിലും കിരണ്‍ ബേഡി അതില്‍ അഭിമാനിക്കുകയാണ് ചെയ്തത്.

ഒരു രാ‍ജ്യത്തിന്റെ സുരക്ഷാനിയമങ്ങള്‍ സാഹചര്യത്തിനനുസരിച്ച് മാറും. പണ്ടൊക്കെ സിഖുകാര്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ പോലും അവരുടെ കൃപാണ്‍ (വീരവാള്‍) ധരിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. പിന്നീട് സിഖ് ഭീകരവാദികള്‍ വിമാനം റാഞ്ചിയപ്പോള്‍ ആ അനുമതി എടുത്തുകളഞ്ഞു. അമേരിക്കയ്ക്ക് ഇനിയൊരു 9/11 ആവര്‍ത്തിക്കരുത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനുള്ള മുന്‍‌കരുതല്‍ ആണ് അവര്‍ എടുക്കുന്നത്. അമേരിക്കയെ കുറ്റം പറയുന്നതിന് മുന്‍പ് ഇക്കാര്യങ്ങളെല്ലാം ചിന്തിക്കേണ്ടതുണ്ട്.

കമല്‍ ഹാസന്‍ വെറുമൊരു സിനിമാനടനല്ല. നടന്മാരില്‍ വെച്ച് ഒരു ജീനിയസ്സ് ആണ് അദ്ദേഹം. കാലത്തിന് മുന്നേയാണ് അദ്ദേഹത്തിന്റെ ചിന്തകള്‍.  മറ്റുള്ളവര്‍ക്ക് ക്വാട്ട് ചെയ്യാ‍ന്‍ ഒട്ടേറെ മഹദ്‌വചനങ്ങള്‍ അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. ഷാരൂഖാനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ വേണ്ടി അദ്ദേഹം തന്റെ പേരു മാറ്റുകയാണെങ്കില്‍ അത് നിയമങ്ങള്‍ അനുസരിക്കരുത് എന്നൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായിപ്പോകും.  അമേരിക്കയിലെ പോലെ തന്നെ നിയമങ്ങള്‍ അക്ഷരം പ്രതി അനുസരിക്കാന്‍ നമ്മുടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് കമല്‍ ഹാസനെ പോലെ അപൂര്‍വ്വപ്രതിഭയായ ഒരാള്‍ മുന്നോട്ട് വരേണ്ടത്.  ഒരു രാജ്യം അതിന്റെ  നിയമം പാലിക്കുന്നതിനെതിരെ ധാര്‍മ്മിക രോഷം പൂണ്ട് പേരു മാറ്റുന്നതിലാണ് എനിക്ക് എതിര്‍പ്പ്. അല്ലാതെ തത്വസംഹിതയില്‍ ആകൃഷ്ഠനായി ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയേയുള്ളൂ.

56 comments:

ഞാന്‍ പുണ്യവാളന്‍ said...

വ്യക്തികളെ പിടിച്ചിരുത്തി ബുദ്ധിമുട്ടിച്ചല്ല സുരക്ഷ ഒരുക്കെണ്ടാത് ......

താങ്കളുടെ അഭിപ്രായത്തോട് എന്ത് കൊണ്ടോ പൂര്‍ണ്ണമായി യോജിക്കാന്‍ ആവുന്നില്ല .....@ PUNYAVAALAN

Arun Kumar Pillai said...

സുകുമാരൻ സാറിന്റെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.

K.P.Sukumaran said...

9/11/2001 ഇനി ആവര്‍ത്തിക്കരുത് എന്ന് ഉറപ്പ് വരുത്താന്‍ അമേരിക്ക എടുത്തിട്ടുള്ള മുന്‍‌കരുതല്‍ നടപടിയുടെ ഭാഗമാണ് ആ പരിശോധന. അത് അമേരിക്കയുടെ അവകാശമാണ്. നിയമത്തില്‍ ആര്‍ക്കും അവിടെ ഇളവ് കൊടുക്കാറില്ല. അത്കൊണ്ടാണ് ഭാരതത്തിന്റെ പ്രിയപുത്രനും മുന്‍‌രാഷ്ട്രപതിയുമായ ഡോ.അബ്ദുള്‍ കലാമിനെ പോലും അവര്‍ പരിശോധിച്ചത്. നിയമവും ഒരു രാജ്യത്തിന്റെ കര്‍ശനമായ മുന്‍‌കരുതല്‍ നടപടികളും മാനിക്കാതിരിക്കാന്‍ കഴിയില്ല. അത്തരം നടപടികളില്‍ പ്രയാസമുള്ളവര്‍ അവിടെ പോകാതിരിക്കുക എന്നതല്ലാതെ നിങ്ങളുടെ മുന്‍‌കരുതല്‍ ഉപേക്ഷിക്കൂ എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

Cv Thankappan said...

തീര്‍ച്ചയായും,നിയമം പാലിക്കാന്‍ ഏവരും ബാധ്യസ്ഥരാണ്.
സുകുമാരന്‍ സാറിന്‍റെ ലേഖനത്തില്‍ പരമാര്‍ശിച്ച കാര്യങ്ങളോട്
ഞാനും യോജിക്കുന്നു.
ആശംസകള്‍

Indiascribe Satire/കിനാവള്ളി said...

തികച്ചും ശരി തന്നെ. നിയമം മറ്റുള്ളവര്‍ക്ക് മാത്രം ബാധകം ആണെന്ന് വിചാരിച്ചാല്‍ പറ്റില്ല . കമല ഹാസനെ പലപ്പോഴും കമല്‍ ഹസ്സന്‍ എന്ന് പല പേപ്പറുകളും ഇന്ഗ്ലിഷില്‍ എഴുതാറുണ്ട് . ഖാന്‍ തന്നെ ഇത് അത്ര കാര്യം ആക്കിയില്ല . അധികം കളിച്ചാല്‍ അമേരികന്‍ വിസ കിട്ടല്ല എന്ന് അദ്ദേഹത്തിന് അറിയാം . കമല ഹാസന്‍ ചുമ്മാ പറഞ്ഞതായിരിക്കും

ajith said...

എന്നാല്‍ സൌദി രാജാവിനെ പരിശോധിക്കില്ല അമേരിക്കയില്‍. 100% ഗാരണ്ടി. കെ പി എസിന് എതിരഭിപ്രായമുണ്ടോ...? (എന്നാലും പോസ്റ്റിലെ സര്‍വകാര്യങ്ങളോടും യോജിക്കുന്നു)

K.P.Sukumaran said...

:)

K.P.Sukumaran said...

നന്ദി കണ്ണന്‍ :)

K.P.Sukumaran said...

നന്ദിയും സ്നേഹവും സര്‍ :)

K.P.Sukumaran said...

കമല്‍ ഹാസന്‍ ചുമ്മാ പറഞ്ഞത് തന്നെയായിരിക്കും ..

ശ്രീജിത് കൊണ്ടോട്ടി. said...

വിയോജിപ്പുകള്‍ ആണ് കൂടുതല്‍..

K.P.Sukumaran said...

വേണല്ലോ :)

Sidheek Thozhiyoor said...

കാര്യങ്ങളോട് പൂര്‍ണ്ണമായും യോചിക്കുന്നു ..

Manoj മനോജ് said...

വിദേശീയർക്ക് മാത്രമല്ല സ്വദേശികൾക്കും വിമാനയാത്ര നിയമം കർശനമാണു... അമേരിക്കൻ രാഷ്ട്രീയ നേതാക്കളും, സെലിബ്രറ്റികൾ പോലും [അമേരിക്കൻ യുവത്വത്തിന്റെ ഇപ്പോഴത്തെ ഹരമായ Kim Kardashian പോലും!!!] ഷൂസും, കോട്ടും എല്ലാം ഊരി വെച്ച് മെറ്റൽ ഡിറ്റക്റ്റർ, ബോഡി സ്കാനർ; ഇനി അതിനെതിർപ്പുള്ളവർ ദേഹപരിശോധന (ഇത് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്...) ദേഹപരിശോധന നടത്തുന്നവർക്ക് ജെനിറ്റൽ ടച്ചിങിനുള്ള അധികാരം കൊടുക്കുന്ന നിയമം വരെ ഉണ്ടാക്കുവാൻ ചില സംസ്ഥാനങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുന്നു....

ഇപ്പോൾ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനമോഹിയായിട്ടുള്ള റോൺ പോളിനെ പോലും തടഞ്ഞ് നിർത്തി ദേഹ പരിശോധന നടത്തി എന്നത് നൽകുന്ന സൂചന അമേരിക്കയിലെ കർശന വിമാനയാത്ര നിയമത്തെ പറ്റിയുള്ളതാണു...

ഇനി പുഴു കുത്തുകൾ എല്ലായിടത്തും കാണും... പെമ്പില്ലേരെയും ആൺകുട്ടികളെയും മനപൂർവ്വം “ദേഹപരിശോധന“ നടത്തുന്നതും, ലാപ്പ് ടോപ്പ് ഉൾപ്പെടെയുള്ളവ അടിച്ച് മാറ്റുന്നതും എന്തിനേറെ കൈക്കൂലി മേടിക്കുന്നതു വരെയുള്ള സംഭവങ്ങൾ ഈ സ്ഥലങ്ങളിൽ കണ്ടെത്തി പിടിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്....

പിന്നെ മറ്റൊരു താരമായ ഇർഫാൻ ഖാൻ തന്റെ പേരിൽ നിന്ന് ഖാൻ മാറ്റിയതിനെ പറ്റി ചോദിച്ചപ്പോഴാണു കമൽ താൻ പേരു മാറ്റാനും തയ്യാറാണെന്ന് പറഞ്ഞത് എന്ന് റിപ്പോർട്ട് കണ്ടിരുന്നു... അഫ്ഗാനികളോടു ഇതേ അനീതി നമ്മൾ കാട്ടുമ്പോൾ എന്തിനു അമേരിക്കയെ മാത്രം കുറ്റം പറയുന്നു എന്നും അദ്ദേഹം ചോദിക്കുന്നു.... ഈ പോസ്റ്റിന്റെ ടൈറ്റിൽ കമലിനെ കുറ്റപ്പെടുത്തുന്ന തരത്തിലായതിനാലാണു ഇത് എഴുതിയത്.... പേരു മാറ്റുന്നു എന്നത് മാത്രാമേ ഇപ്പോൾ പ്രചരിക്കുന്നുള്ളൂ.. അതിനു പിന്നിൽ ആരാണെന്ന് അതിന്റെ ഉറവിടം നോക്കിയാൽ മനസ്സിലാകും.. “പതിവ് പോലെ” കേരളത്തിന്റെ ഒരു “പ്രത്യേക പ്രദേശത്തു” നിന്നുള്ളവരായിരിക്കും അത് :)

K.P.Sukumaran said...

നന്ദി മനോജ്. ഫേസ്ബുക്കിലെ പ്രചരണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയ്ക്കാ‍ണ് ഈ പോസ്റ്റ്. കമലിനെ കുറ്റപ്പെടുത്താന്‍ ഒട്ടും ഉദ്ദേശിച്ചിട്ടില്ല :)

bright said...

സാറിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു.

K.P.Sukumaran said...

Thank you Bright :)

Murali said...

ഷാരൂഖ് ഖാനെ പരിശോധനക്ക് വിധേയനാക്കിയത് വംശ വിവേചനം കൊണ്ടാണ് എന്ന് വാദിക്കുന്നവർ അമേരിക്കയിലെ Transportation Security Administration എന്ന റോഗ് ഗവണ്മെന്റ് ഏജൻസിയുടെ യഥാർത്ഥ മുഖത്തെക്കുറിച്ച് അല്പം പോലും മനസ്സിലാക്കിയിട്ടില്ല്ലാത്തവരാണ്.
ഏതൊരു ഗവണ്മെന്റ് ഏജൻസിയുടെയും (ഏതു രാജ്യത്തായാലും) പൊതു സ്വഭാവം അവർ അവരുടേതായ നിയമങ്ങൾ - അവർക്ക് മേൽക്കൈയും ആനുകൂല്യങ്ങളും ലഭിക്കാനായി വിഭാവനം ചെയ്തത് - മാത്രമേ അനുസരിക്കുകയുള്ളൂ എന്നും, ജനങ്ങൾക്ക് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും ആണ്. ഇതിന്റെ മൂർത്തിമദ്ഭാവമാണ് TSA. ഏതാണ്ട് 5000-ത്തോളം ജീവനക്കാരുടെ ആവശ്യമേ ഉണ്ടാകൂ എന്ന് കരുതിയിരുന്ന ഈ ഏജൻസിയിൽ ഇപ്പോൾ 60000-ൽ അധികം ജീവനക്കാരുണ്ട്. ഇത്രയും കാലത്തിനിടയിൽ ഒരൊറ്റ ഭീകരനെപ്പോലും പിടികൂടാൻ ഇവർക്കായിട്ടില്ല - 2010-ലെ 'ക്രിസ്മസ് ബോംബർ' മാത്രമല്ല, മറ്റു പല സുരക്ഷാപാളിച്ചകളും കണ്ടുപിടിക്കാൻ TSA-ക്ക് ആയിട്ടില്ല. എന്നാൽ തൊണ്ണൂറു വയസ്സ് കഴിഞ്ഞ, വീൽചെയറിൽ നടക്കുന്ന കാൻസർ രോഗത്തിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന, അമ്മൂമ്മമാരെയും ആറുവയസ്സുള്ള പെൺകുട്ടികളെയും തുണിയഴിച്ച് പരിശോധിക്കാതെ വിടുകയുമില്ല: http://www.nwfdailynews.com/news/mother-41324-search-adult.html
ഇത് ഒരുപക്ഷെ 'politically correct sensitivity training'-ന്റെ ഗുണമായിരിക്കാം. വിവേചനം അരുതല്ലോ - no-fly list-ൽ പേരുള്ള ഭീകര ബന്ധമുള്ളവരെയും തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മമാരെയും ഒരേപോലെ കണ്ടില്ലെങ്കിൽ അത് വിവേചനമാകുമല്ലോ. തലപോയാലും വിവേചനം പാടില്ല!

ഇനിയിപ്പോൾ TSA 'തപ്പുകാരോട്' അപമര്യാദയായി പെരുമാറുന്നവരെ ജയിലിലടക്കാനും നിയമം വരുന്നു.

സർക്കാർ ബ്യൂറോക്രസിയാണ് എല്ലാറ്റിനും പരിഹാരം എന്ന് ധരിച്ചുവെച്ചിരിക്കുന്നവർ TSA യെക്കുറിച്ച് ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ കൊള്ളാം.'സർക്കാർ ബ്യൂറോക്രസിയുടെ മൂന്നുമുഖങ്ങൾ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും, ജനനിന്ദയുടെയും ആണ്' എന്ന് പണ്ട് സക്കറിയ പറഞ്ഞത് കേരളത്തിനെക്കുറിച്ച് മാത്രമായിരിക്കില്ല.

ഷാരൂഖ് ഖാനോടും അബ്ദുൾകലാമിനോടും ചെയ്തത് 'ഇസ്ലാമോഫോബിയ' കൊണ്ടാണെന്ന് വാദിക്കുന്നവർ പുലമ്പുന്നത് ശുദ്ധ അസംബന്ധമാണ്.

കറുത്തേടം said...

Completely agree the opinion of Mr. Sukumaran.

ഷെബു said...
This comment has been removed by the author.
ഷെബു said...

കുറെ നേരം പിടിച്ചിരുത്താന്‍ ഷാരൂഖ്‌ എന്തു തെറ്റാണു ചെയ്തതെന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ ഈ പോസ്റ്റിനു അല്പം ആധികാരികത ഉണ്ടാകുമായിരുന്നു. സെക്യൂരിറ്റി മെഷര്‍ എന്ന് പറഞ്ഞു ഏതു നിരപരാധിയേയും വേട്ടയാടുന്ന കാലമാണിത്. മാഷിന്റെ പോസിറ്റീവ് ചിന്തയെ അംഗീകരിക്കുന്നു. എങ്കിലും അമേരിക്കന്‍ സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധത കുപ്രസിദ്ധമാണ്. ലോകത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ (അത് ഇറാഖിലും അഫ്ഗാനിലും ഒക്കെ നമ്മള്‍ വേണ്ടുവോളം കണ്ടതാണ്) നിരപരാധികള്‍ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്, ഇന്നും അനുഭവിച്ചു തീര്‍ക്കുന്നു. അതിനവര്‍ക്ക് പ്രചോദനം അവരുടെ കടുത്ത വംശീയ മനസ്സും അതിനെ ഒരു പരിധി വരെ പിന്താങ്ങുന്ന സര്‍ക്കാരും ആണ്. വെള്ളക്കാരന്റെ ചില പെരുമാറ്റ മര്യാദകള്‍ കണ്ടു നമ്മള്‍ വീണു പോകുന്നത് സ്വഭാവികമാണ്. 9/11 നു പിന്നിലെ കള്ളക്കളികള്‍ അമേരികയിലെ തന്നെ ബുദ്ധി ജീവികള്‍ പുറത്തു കൊണ്ട് വന്നതാണ്. പക്ഷെ ലോക മാധ്യമങ്ങള്‍ സാമ്രാജ്യത്തിന്റെ പാദ സേവകരായി പോയതിനാല്‍ വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. നമ്മളിലെ താങ്കളെ പോലുള്ളവര്‍ അടക്കം അതില്‍ വീണു പോയെങ്കില്‍ പിന്നെ എന്ത് പറയാന്? ദയവായി വസ്തുതകളെ മറച്ചു വെക്കാതിരിക്കുക.'ന്യായം' ആദ്യം ഉണ്ടാക്കി ശത്രുക്കളെ നിഷ്കാസനം ചെയ്യുക എന്ന സാമ്രാജ്യത്വ അജണ്ട നമ്മള്‍ പോലും ഏറ്റു പിടിച്ചിരിക്കുന്നു.
(ഇതൊക്കെ പറയുന്നതോടൊപ്പം വെള്ളക്കാരന്റെ ശാസ്ത്ര സംഭാവനകള്‍ ലോകത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് മുമ്പില്‍ ശിരസ്സ്‌ നമിക്കാതെ വയ്യ!)

ഷെബു said...

ഇനി എനിക്ക് തോന്നിയ മറ്റൊരു കാര്യം കൂടി പറയട്ടെ, ലോക പ്രശസ്തരായ മുസ്ലിം നാമധാരികളെ പിടിച്ചു വെച്ച് വാര്‍ത്ത സൃഷ്ടിച്ചു പിന്നെ വിട്ടയക്കുന്നതിലെ രാഷ്ട്രീയം ചില്ലറയല്ല. ഇതിലവര്‍ കാണുന്ന നേട്ടം ഇതാണ്. 'അമേരിക്കന്‍ സുരക്ഷാ വിഭാഗം എന്നും ഉണര്‍ന്നിരിക്കുന്നു ' എന്ന് മാലോകരെ അറിയിക്കുക, അത് വഴി തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക!

jaikishan said...

അമേരിക്കയിലെ ഉദ്യോഗസ്ഥര്‍ നിയമം അണുകിട വ്യതിചലിക്കാതെ പാലിക്കുന്നവരാണ്.......മാഷിന് ഇത് എവിടുന്നു കിട്ടിയ വിവരമാ?.എന്റെയറിവില്‍ കേരളത്തിലെ സര്‍കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മഹാ ഉഴപാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.മാഷ്‌ഉദേശിച്ചത് കോര്‍പ്പരെട്ടു മേഖലയയിരിക്കും.റോവര്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരെ കുറിച്ച് ടാറ്റാ കമെന്റു ചെയ്തത് ഓര്‍മയില്ലേ?

Unknown said...

വളരെ മുമ്പാണ് . ശരിക്കു പറഞ്ഞാല്‍ ൨൦൦൧-നവംബര്‍. ചിക്കാഗോ ഓ'ഹെര്‍ അന്താരാഷ്ട്ര വിമാനത്താവളം. നാട്ടിലേക്കുള്ള മടക്കയാത്ര. ഒരു അവിസ് റെന്റല്‍ കാറുമെടുത്തു ഞാന്‍ വിമാനത്താവളത്തിലെത്തി. എടുത്താല്‍ പൊങ്ങാത്ത ലഗ്ഗാജ്. അതെടുത്ത് ഒരു വിധത്തില്‍ ഒരരികില്‍ വെച്ചിട്ട് കാറെടുത്ത് താഴെ റെന്റല്‍ കാര്‍ തിരിച്ചു നല്‍കാനുള്ള യാര്ടിലേക്ക്. (നേരെ ചൊവ്വേ ആദ്യം യാര്‍ഡില്‍ ഇറങ്ങി അവിടെ നിന്നുള്ള ബസ്‌ പിടിച്ച് ടെര്‍മിനലില്‍ എത്തിയാല്‍ മതിയായിരുന്നു. തോന്നണ്ടേ?). തിരിച്ചെത്തിയപ്പോള്‍ പെട്ടിയും കിടക്കയും സ്വാഹ: ൯/൧൧ കഴിഞ്ഞു കൃത്യം ഒരു മാസം. ഒരു പോലീസുകാരന്‍ വന്നു വിളിച്ചു. സംശയാസ്പദമായ രീതിയില്‍ നാഥനില്ലാതെ അഞ്ചു മിനിറ്റ് വിശ്രമിച്ച എന്റെ ലഗ്ഗെജിനു ചുറ്റും പോലീസും പട്ടിയും അനേക സന്നാഹങ്ങളും. മുന്നില്‍ ഒരു ഘടാഘടിയന്‍ വര്ണ വെറിയന്‍ വെള്ളക്കാരന്‍ പോലീസ്. കളരി പരമ്പര ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചു കോട്ടയം ഇംഗ്ലീഷില്‍ ഒരു നിരത്തായിരുന്നു. "സര്‍, അറിയാതെ പറ്റിപോയതാണ് . ഇനി ആവര്‍ത്തിക്കില്ല. ഞാന്‍ ഒരു എഞ്ചിനീയര്‍ ആണ്. ഭീകരനൊന്നുമല്ല. ക്ഷമിക്കണം." വര്ണ വെറിയന്‍ പോലീസ് അമര്ത്തിയോന്നു നോക്കി. എന്നിട്ട് പറഞ്ഞു - 'നന്നായി ഇംഗ്ലീഷ് പറയുന്നുണ്ടല്ലോ. എന്നിട്ടും ഇത്ര പോലും വിവരമില്ലേ?. യു മേ ഗോ നൊവ്. ഡോണ്‍'ട്ട് റിപീറ്റ് ഇറ്റ്‌ !'.

വേണമെങ്കില് ആ പോലീസുകാരന് എന്നെ ഒരു രണ്ടു ദിവസം വാട്ടര്‍ ബോര്‍ഡിംഗ് നടത്താമായിരുന്നു. സായിപ്പുമാര്‍ക്കാന്നെങ്കില്‍ കുരു പൊട്ടിയ സമയം. ഇപ്പോള്‍ അമേരിക്കക്കാരന്‍ വര്ണ വെരിയനാണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആ പോലീസുകാരനെ ഓര്‍മ്മ വരും.

ഷെബു said...

മുസ്ലിംകളോടുള്ള കടുത്ത വിവേചനം യൂറോപ്യന്‍ സമൂഹം അവസാനിപ്പിക്കണമെന്ന് 'ആംനസ് ടി ' ബ്രസല്‍സില്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ആവശ്യപെട്ടിരിക്കുന്നുവെന്ന വാര്‍ത്ത ഇതോടൊപ്പം ചേര്‍ത്ത് വായിക്കുമല്ലോ. അമേരിക യൂറോപ്പിലല്ല യെങ്കിലും അവിടെയുള്ളത് സമാന ചിന്താഗതിക്കാര്‍ തന്നെയല്ലേ.

kaalidaasan said...

അമേരിക്കക്ക് തീവ്രവാദ സംശയരോഗമാണ്. ഈ രോഗം അവരില്‍ ഉണ്ടാക്കിയത് മുസ്ലിം  തീവ്രവാദവും. 9/11നു മുമ്പ് വരെ എന്തിനും പൂര്‍ണ്ണസ്വതന്ത്ര്യമായിരുന്നു അമേരിക്കയില്‍. സുകുമാരനേപ്പോലുള്ളവര്‍ വാഴ്ത്തി പാടുന്ന പൌര സ്വാതന്ത്ര്യത്തിന്റെ പറുദീസ. അന്നൊക്കെ സോവിയറ്റ് യൂണിയന്‍ സ്വന്തം പൌരന്‍മാര്‍ വരെ തടഞ്ഞു നിറുത്തുന്ന കിരാതന്‍മാരും. 9/11 എല്ലാം തകിടം മറിച്ചു. ഇന്ന് പഴയ സോവിയറ്റ് യൂണിയനിലുള്ളതിനേക്കാള്‍ കര്‍ക്കശമയ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമാണവര്‍ സ്വന്തം പൌരന്‍മാരുടെ മേലും വിദേശികളുടെ മേലും ഏര്‍പ്പെടുത്തുന്നത്. പൌര സ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്കൊക്കെ ഇപ്പോള്‍  സന്തോഷം. സുകുമാരനു പെരുത്തു സന്തോഷം. സോവിയറ്റ് യൂണിയന്‍ ഉണ്ടാക്കിയ നിയമങ്ങള്‍ അവരുടെ ജനതയേക്കൊണ്ട് അംഗീകരിപ്പിച്ചതിനെ ഇപ്പോഴും തെറി പറയുന്ന സുകുമാരന്റെ കമല്‍ ഹാസനോടുള്ള ഉപദേശം കൊള്ളാം. അമേരിക്കയുടെ നിയമങ്ങള്‍ അനുസരിച്ചോളണമെന്ന്.

അമേരിക്ക അവരുടെ പ്രജകളെ സംരക്ഷിക്കാന്‍ സുരക്ഷ ക്രമീകരണങ്ങള്‍ നടത്തുന്നതിനെ ആരും എതിര്‍ക്കേണ്ട ആവശ്യമില്ല. പക്ഷെ സുരക്ഷയുടെ പേരില്‍ അവിടെ ചെല്ലുന്ന മുസ്ലിം പേരോ അതിനോട് സാമ്യമുള്ളതോ ആയവരെ മണിക്കൂറുകള്‍ തടഞ്ഞു വയ്ക്കണമെന്ന നിയമം അമേരിക്കയിളുള്ളതായി കേട്ടിട്ടില്ല. സുരക്ഷയുടെ പേരില്‍ ലോക പ്രശസ്തരായ ആളുകളെ വരെ പീഢിപ്പിക്കുന്നതിനെ സുബോധമുള്ള എല്ലാവരം ​എതിര്‍ക്കണം. അബ്ദുള്‍ കലാമും, ഷാരുഖ് ഖാനും, കമല്‍ ഹസനും, മമ്മൂട്ടിയുമൊക്കെ, തടിയന്റവിട നസീര്‍മാരോ, മലപ്പുറത്തെ ഏതെങ്കിലും ഓണം കേറാമുലയില്‍ നിന്നുള്ള പോക്കറോ, അവുക്കാദറോ അല്ല. ഇവരുടെ പേരില്‍ എന്തെകിലും ഭീകര ആരോപണങ്ങളുമില്ല. അബ്ദുള്‍ കലാം ഇന്‍ഡ്യയുടെ എക്സ് പ്രസിഡണ്ടാണെന്നു പറഞ്ഞാല്‍ അത് പരിശോധിച്ച് ഉറപ്പുവരുത്താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചാറു മണിക്കൂര്‍ വേണമെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ഞാനേതായാലും സുകുമാരനല്ല. ഷാരുഖ് ഖാനോ , കമല്‍ ഹാസനോ, അബ്ദുല്‍ കലാമോ, മമ്മൂട്ടിയോ കടന്നു വരുമ്പോള്‍ മറ്റാളുകളെ വിധേയമാക്കുന്ന സുരക്ഷാ പരിശോധന നടത്തിയാല്‍ ആരും അതിനെ എതിര്‍ക്കില്ല. പക്ഷെ അദ്ബുല്‍ കലാം എന്ന എക്സ് പ്രസിഡന്റിനു പ്രോട്ടോക്കോള്‍ പ്രകാരം വിശദ പരിശോധന പോലും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ഷാരുഖ് ഖാനും, മമ്മൂട്ടിയും, കമല്‍ ഹസനും സുരക്ഷാപരിശോധനക്കല്ല വിധേയരാക്കപ്പെട്ടത്. തീവ്രവാദികളെന്ന് സംശയിച്ച് വിശദമായ ചോദ്യം ചെയ്യലിനാണവര്‍ വിധേയരാക്കപ്പെട്ടത്. ഇവര്‍ ആരാണെന്നൊക്കെ ഇവര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടും, അതിന്റെ സത്യാവസ്ഥ പരിശോധിച്ച് ബോധ്യപ്പെടാന്‍ ശ്രമിക്കാതെ ഇവരെ തടഞ്ഞു വച്ച് അനേകം മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനെ യാതൊരു തരത്തിലും  നീതികരിക്കാന്‍ ആകില്ല. ഈ ചെറ്റത്തരത്തോട് പ്രതിഷേധിക്കാനാണ്, കമല്‍ ഹാസന്‍  പേരു മാറ്റുന്നത്. മാനവികതയില്‍ വിശ്വസിക്കുന്ന സുബോധമുള്ള ആര്‍ക്കും അതിനെ എതിര്‍ക്കാനും ആകില്ല. കമല്‍ ഹാസന്, പ്രഷോഭം സംഘടിപ്പിക്കാനൊന്നുമാകില്ല. തനിക്ക് കഴിയുന്നതുപോലെ ഒരു കിരാതത്തോട് പ്രതിഷേധം പ്രകടിപ്പിക്കുന്നു. അന്ധമായ അമേരിക്കന്‍ ഭക്തിയുള്ളവര്‍ക്ക് അത് മനസിലാകണമെന്നില്ല.

ഇപ്പോള്‍ അവഹേളിതനായ ഷാ രുഖ് ഖാന്‍ പണ്ടും ഇതേ രീതിയില്‍ അവഹേളിതനായിട്ടുണ്ട്. അന്ന് അതിനോട് പ്രതിഷേധിക്കാന്‍ My name is khan എന്ന പേരില്‍ ഒരു സിനിമകൂടി അദ്ദേഹം നിര്‍മ്മിച്ചു. വീണ്ടും അമേരിക്കയിലേക്ക് പോയതദ്ദേഹത്തിന്റെ മണ്ടത്തരം. ഇനി പോയാലും അപമാനിക്കപ്പെടും. അതാണമേരിക്ക.

ഷെബു said...

ഒരു വിദേശ ഈച്ച പാറിയാല്‍ മണത്തറിയാന്‍ തക്കം അത്യാധുനിക സുരക്ഷ സംവിധാനങ്ങളുള്ള അമേരികയിലെ സുരക്ഷാ ആസ്ഥാനവും പിന്നെ ലോക വ്യാപാര കേന്ദ്രവും ‍ അഫ്ഗാനിലെ മല മടക്കിലോളിച്ചു കഴിയുന്ന മുല്ലമാര്‍ തകര്‍ത്തു എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ മാത്രം വെള്ള വിധേയത്വം എല്ലാര്‍ക്കും വേണ്ടേ? ആ തട്ടിപ്പിന്റെ നൂലിഴ കീറിയ വിശദീകരണം നെറ്റില്‍ ലഭ്യമായിട്ടും നമ്മള്‍ 9/11 എന്ന് പറഞ്ഞു അലക്കുന്നതിന്റെ രഹസ്യം ഒന്ന് മാത്രമാണ്, അതിവിടെ പറയുന്നില്ല.

kaalidaasan said...

അമേരിക്കന്‍ സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധത എന്ന ഉമ്മാക്കി കാട്ടി അമേരിക്കയുടെ വംശീയ മനസു വായിച്ചെടുക്കുന്നതിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. ഗള്‍ഫിലെ എല്ലാ ഇസ്ലാമിക രാജ്യങ്ങളുമായി അമേരിക്കക്ക് നല്ല ബന്ധമാണ്. 50 വര്‍ഷക്കാലം അമേരിക്ക ഇസ്ലാമിക പാകിസ്താനെ പിന്തുണച്ചു. ഹൈന്ദവ ഇന്‍ഡ്യയേയും കമ്യുണിസ്റ്റ് റഷ്യയേയും  അസ്ഥിരപ്പെടുത്താന്‍. അതിനുള്ള എല്ലാ ഒത്താശയും മുസ്ലിങ്ങള്‍ അവര്‍ക്ക് ചെയ്തു കൊടുത്തു. ഇന്നും ഇസ്ലാമിക പകിസ്ഥാനാണ്, ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്ക ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നതും. ഇതില്‍ നല്ലൊരു പങ്ക് ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഐ എസ് ഐ ഉപയോഗിക്കുന്നു എന്നറിഞ്ഞു കൊണ്ടു തന്നെയാണവര്‍ അത് കൊടുക്കുന്നതും. അഫ്ഘനിസ്താനില്‍ സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കയുടെ പണം ആവോളം ഇസ്ലാമിക ലോകം കൈപറ്റി. പാകിസ്താനിലെയും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലെയും  മുസ്ലിങ്ങള്‍ക്ക് അമേരിക്കയില്‍ പോകാന്‍ വളരെ എളുപ്പമായിരുന്നു. കുടിയേറാനും സാധിച്ചു. അങ്ങനെ പാസ്കിസ്താനില്‍ നിന്നും കുടിയേറിയവരായിരുന്നു ലണ്ടനില്‍ ബോംബ് വച്ച ഇസ്ലാമിക ഭീകരര്‍. അമേരിക്കയുടെ സൌഹ്രുതത്തിന്റെ പഴുതിലൂടെ ഇസ്ലാമിക ഭീകരര്‍ അമേരിക്കയില്‍  കയറി പറ്റി. അവരെ ആക്രമിച്ചു. അത് അമേരിക്കയുടെ കള്ളക്കളിയാണെനു വിശ്വസിക്കാന്‍ കുറേ മന്ദബുദ്ധികളും.

ഇന്ന് ലോകത്ത് അസമാധാനമുണ്ടാക്കുന്ന ഒന്നാമത്തെ ദുഷ്ടശക്തി ഇസ്ലാമിക ഭീകരതയാണ്. റിചാര്‍ഡ് ഡോക്കിന്‍സിന്റെ അഭിപ്രായത്തില്‍ ഇസ്ലാം തന്നെയാണത്. കാരണം ഭീകരത ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷണവും. മീതവാദികളെന്ന് കരുതപ്പെട്ടിരുന്ന മുസ്ലിം ലീഗ് പോലും ഇപ്പോള്‍ തീവ്രവാദികളേക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് ഭീകരവാദത്തിലേക്ക് പോകാന്‍ അധികസമയം വേണ്ട.

ഒന്നാമത്തെ ദുഷ്ടശക്തിയായ ഇസ്ലാമിക ഭീകരരതയും രണ്ടാമത്തെ ദുഷ്ടശക്തിയായ അമേരിക്കന്‍ മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ളക്സും  ഇന്ന് നേര്‍ക്ക് നേര്‍ പൊരുതുന്നു. ഇതിനിടയില്‍ പെട്ടു പോകുന്ന നിരപരാധികളായ നൂറുകണക്കിനു മുസ്ലിങ്ങള്‍ ദിവസേന മരിച്ചു വീഴുന്നു.

ഇസ്ലാമിക ഭീകരര്‍ക്കെതിരെ അമേരിക്ക ശക്തമായ നിലപാടാണെടുക്കുന്നത്. അത് താങ്കളേപ്പൊലുള്ള മുസ്ലിങ്ങള്‍ക്ക് ഇഷ്ടമാകുന്നില്ല. പക്ഷെ എന്തു ചെയ്യാം. അവരുടെ രാജ്യത്തുവരെ ചെന്ന് അവരെ ആക്രമിച്ചവരെ അവര്‍ വെറുതെ വിടുമെന്ന് കരുതേണ്ട. ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യതയില്‍ പോലും സോവിയറ്റ് യൂണിയനോ അമേരിക്കയോ പരസ്പരം ആക്രമിച്ചിട്ടില്ല.

kaalidaasan said...

സുരക്ഷാ ആസ്ഥാനവും പിന്നെ ലോക വ്യാപാര കേന്ദ്രവും ‍ അഫ്ഗാനിലെ മല മടക്കിലോളിച്ചു കഴിയുന്ന മുല്ലമാര്‍ തകര്‍ത്തു, എന്ന് ആരും പറഞ്ഞില്ലല്ലോ. അമേരിക്കയില്‍ പഠിക്കാനെന്ന വ്യാജേന കുടിയേറിയ ഇസ്ലാമിക ഭീകരര്‍ തകര്‍ത്തു എന്നാണു പറഞ്ഞത്. അവര്‍ക്ക് വേണ്ട പരിശീലനവും പണവും മറ്റ് സഹായങ്ങളും  അഫ്ഘാനിസ്ഥനില്‍ ഒളിച്ചിരുന്ന ഭീകര നേതാക്കള്‍ തന്നെയാണു ചെയ്തതും. അങ്ങനെ അല്ല എന്ന് വിശ്വസിക്കാനാണ്, എല്ലാ മുസ്ലിങ്ങളും ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരും അതു തന്നെ വിശ്വസിക്കണം എന്നവര്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ അത് നടക്കില്ല.

ഒരു വിദേശ ഈച്ച പാറിയാല്‍ മണത്തറിയാന്‍ തക്കം അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍  അമേരിക്കയിലുണ്ട്. പക്ഷെ സുഹ്രുത്തുക്കള്‍ എന്ന വ്യാജേന വിദ്യാര്‍ത്ഥികളായി നടിച്ച് വന്ന നടന്‍മാരെ മനസിലാക്കന്‍ പറ്റിയില്ല. വിമാനം തട്ടിയെടുക്കാന്‍ അവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിലെ ചില ഇസ്ലാമിക ശക്തികള്‍  സഹായിച്ചിട്ടുമുണ്ടാകും. അമേരിക്കയില്‍ കുടിയേറി പാര്‍ത്ത് അവിടത്തെ സ്വാതന്ത്ര്യവും മറ്റ് ആനുകൂല്യങ്ങളും അനുഭച്ചിട്ടും അമേരിക്ക മാത്രുരജ്യമാണെന്ന് കരുതാത്ത അനേകം ജന്തുക്കള്‍ അമേരിക്കയിലുണ്ട്. അതുപോലുള്ള ജന്തുക്കള്‍ ഇന്‍ഡ്യയിലുമുണ്ട്. കാഷ്മീരില്‍ ഇന്‍ഡ്യന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോയി വെടിയേറ്റ് മരിച്ച അനേകം മലയാളി മുസ്ലിങ്ങളുണ്ട്. ഇപ്പോഴും യുദ്ധം ചെയ്യുന്നവരും ഉണ്ട്. പാകിസ്ഥാനി മുസ്ലിം ഭീകരരെ സഹായിക്കാന്‍ ഇന്‍ഡ്യക്കാരെന്ന് നടിക്കുന്ന മുസ്ലിങ്ങളുണ്ട്. കസബിനേപ്പൊലുള്ള പാകിസ്ഥാനി മുസ്ലിം ഭീകരന്, മുംബയില്‍ വന്ന് വെറുതെ അങ്ങ് താമസിക്കാനാകില്ല. അവിടത്തെ മുസ്ലിങ്ങളുടെ സഹായം തീര്‍ച്ചയായും ലഭിച്ചിട്ടുണ്ട്. തടിയന്റവിടയൊക്കെ ആ ഗണത്തില്‍ വരും. അമേരിക്കയിലും തടിയന്റവിടമാര്‍ ഉണ്ട്. അവര്‍ അതിനൊക്കെ സഹായിച്ചു. സുരക്ഷാ പാളിച്ചകളുണ്ടായി. റഷ്യയും  ഫ്രാന്‍സും പോലുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളൊക്കെ അവര്‍ അവഗണിച്ചു. അതിനു കൊടുത്ത വില കനത്തായിരുന്നു.

ഇസ്ലാമിസ്റ്റുകള്‍ക്ക് കര്‍ണ്ണാനന്ദകരമായ പല കഥകളും നെറ്റില്‍ ലഭ്യമാണ്. പക്ഷെ അതൊക്കെ അപ്പാടെ വിഴുങ്ങാന്‍ എല്ലാവരും ഇസ്ലാമിസ്റ്റുകളല്ലല്ലോ. 9/11 അസൂത്രണം ചെയ്തവരും നടപ്പാക്കാന്‍ സഹായിച്ചവരും ഒക്കെ അതൊക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ തലവനെ പാകിസ്ഥാനില്‍ വച്ച് തന്നെ അമേരിക്ക വധിച്ചു. തങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്നാണിപ്പോള്‍ പാകിസ്ഥാനി മുസ്ലിം അഭിനേതാക്കളുടെ പക്ഷം.

9/11 അമേരിക്ക നടത്തിയ തട്ടിപ്പാണെന്നു പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നതിന്റെ രഹസ്യവും എല്ലാവര്‍ക്കുമറിയാം. പര്‍ദ്ദ ഇട്ട് മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന അത് എന്താണെന്നും മറ്റുള്ളവര്‍ക്കൊക്കെ അറിയാം.

kaalidaasan said...

>>>>>ഷാരൂഖാനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ വേണ്ടി അദ്ദേഹം തന്റെ പേരു മാറ്റുകയാണെങ്കില്‍ അത് നിയമങ്ങള്‍ അനുസരിക്കരുത് എന്നൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായിപ്പോകും. അമേരിക്കയിലെ പോലെ തന്നെ നിയമങ്ങള്‍ അക്ഷരം പ്രതി അനുസരിക്കാന്‍ നമ്മുടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് കമല്‍ ഹാസനെ പോലെ അപൂര്‍വ്വപ്രതിഭയായ ഒരാള്‍ മുന്നോട്ട് വരേണ്ടത്. ഒരു രാജ്യം അതിന്റെ നിയമം പാലിക്കുന്നതിനെതിരെ ധാര്‍മ്മിക രോഷം പൂണ്ട് പേരു മാറ്റുന്നതിലാണ് എനിക്ക് എതിര്‍പ്പ്. അല്ലാതെ തത്വസംഹിതയില്‍ ആകൃഷ്ഠനായി ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയേയുള്ളൂ.<<<<<


താങ്കള്‍ ആരെയാണു വിഡ്ഢിയക്കാന്‍ ശ്രമിക്കുന്നത്? ആരു നിയമം അനുസരിക്കാത്ത കാര്യമാണു താങ്കള്‍ പറയുന്നത്? ഏതു നിയമം?

അമേരിക്കയിലെ ജനങ്ങള്‍ നിയമം അനുസരിക്കുന്നുണ്ട്, ഇന്‍ഡ്യയില്‍  അനുസരിക്കുന്നില്ല എന്നതൊന്നും ഈ വിഷയത്തില്‍ പ്രസക്തിയില്ല. ഷാ രുഖ് ഖാന്‍ സുരക്ഷാ പരിശോധനക്കു വിധേയനാകാന്‍ വിസമ്മതിച്ചു എന്ന് ആരും ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. പിന്നെ ഏത് നിയമത്തേക്കുറിച്ചാണു തങ്കള്‍ വാചാലനാകുന്നത്? ഒരു യാത്രക്കാരനെ മൂന്ന് നാലു മണിക്കൂര്‍ സുരക്ഷാ പരിശോധന നടത്താനുള്ള എന്തു നിയമാണമേരിക്കയിലുള്ളത്?

വിമനയാത്ര ചെയ്ത പലരും ഇവിടെ ഉണ്ടല്ലോ. ആരെയെങ്കിലും മൂന്നു നാലു മണിക്കൂര്‍ സുരക്ഷാ പരിശോധന എവിടെയെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ വെളിപ്പെടുത്തട്ടെ.

യാത്ര ചെയ്യുന്ന വ്യക്തിയുടെ പക്കല്‍ സുരക്ഷക്കു ഭീഷണിയുള്ള വസ്തുക്കളുണ്ടോ എന്നാണ്, സുരക്ഷ പരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ നടത്തിയ പരിശോധന അതൊന്നുമല്ല. രാജ്യത്തിന്റെ അഭ്യന്തര സുരക്ഷക്ക് ഭീഷ്ണിയായുള്ള ഭീകരനെ കണ്ടെത്താനുള്ള പരിശോധനയും ചോദ്യം ചെയ്യലുമാണവിടെ നടന്നത്. മറ്റ് യാത്രക്കാര്‍ക്ക് ബാധകമല്ലാത്ത എന്തെങ്കിലും പരിശോധനയും  ചോദ്യം ചെയ്യലും നടന്നെങ്കില്‍, അത് ഏതെങ്കിലും നിയമ അനുസരിക്കുന്നതിന്റെ വിഷയമല്ല. നിയമമെല്ലാവര്‍ക്കുമൊരു പോലെയാണു ബാധകമാക്കേണ്ടത്. വിവേചനപരമായിട്ടല്ല. ഷാ രുഖ് ഖാന്റെ കാര്യത്തില്‍ വിവേചനം നടന്നു എന്നത് സ്പഷ്ടമാണ്. ആ വിവേചനതിനെതിരെയാണു കമല്‍ ഹാസന്‍ പ്രതികരിച്ചതും. അതും അദ്ദേഹത്തിന്റേതായ രീതിയില്‍.

കമല്‍ ഹാസന്‍ മുസ്ലിങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു എന്ന വികല ധാരണയാണു താങ്കള്‍ക്ക്. അതുകൊണ്ടാണ്, കമല്‍ തത്വസംഹിതയില്‍ ആകൃഷ്ഠനായി ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കും, എന്നൊക്കെ തട്ടിവിടുന്നത്. അതിനു കഷ്ടം എന്നേ പറയാന്‍ ആകൂ? കമലിനെ ഗുണദോഷിക്കാന്‍ നടക്കുന്നതിനു മുമ്പ് അദ്ദേഹം ചെയ്തതിന്റെ പ്രസക്തി എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്ക് സുകുമാരാ.

ഇത് ഒരു വംശീയപ്രശ്നമായി കാണുന്നതില്‍ അര്‍ത്ഥമില്ല ,എന്നു പറഞ്ഞ താങ്കള്‍ തന്നെ ഇതൊരു വംശീയ വിഷയമാക്കുന്നു.

ഷെബു said...

കാളി കലി തുള്ളിയിട്ടു
കാര്യമില്ല. മാലെഗാവ് സ്ഫോടനത്തില്‍ കാവി സാമിമാര്‍ പിടിയിലായപ്പോള്‍ എല്ലാര്‍ക്കും മനസ്സിലായി കാവി ഭീകരതയുടെ ആഴം. കാവി ഭീകരതയെക്കാള്‍ അപകടം പിടിച്ച ഒന്ന് ഇന്ത്യയിലില്ല. നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് സ്വാതികരായ മത നിഷ്ടയുള്ള മുസ്ലിംകള്‍ ഉണ്ട്.

അവരെയൊക്കെ വിട്ടു കാളിയും കൂട്ടരും അലഞ്ഞു നടക്കുന്നത് അഫ്ഗാന്‍ മല മടക്കില്‍ തന്നെയാണ്. ഒരു തെളിവുമില്ലാത്ത അമേരികന്‍ വിസര്‍ജ്യം തൊണ്ട തൊടാതെ വിഴുങ്ങാന്‍ വായ പൊളിച്ചിരിക്കുന്ന കുറെ പേര്‍ നമ്മുടെ നാട്ടിലുണ്ട്. ആ അസുഖത്തിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല കാളീ. സുകുവേട്ടന്റെ അഭിപ്രായത്തോട് താത്വികമായ വിയോജിപ്പേ ഞാന്‍ പറഞ്ഞുള്ളൂ. കായികമായാണല്ലോ കാളി കലി തുള്ളുന്നത്!

kaalidaasan said...

മാലെഗാവ് സ്ഫോടനത്തില്‍ കാവി സാമിമാര്‍ പിടിയിലായതുകൊണ്ട്, കോയംബത്തൂര്‍ സ്ഫോടനവും, ബാംഗളൂര്‍ സ്ഫോടനവും, മുംബൈ സ്ഫോടനവും ഒക്കെ ഇന്‍ഡ്യയിലെ ഇസ്ലാമിക ഭീകരരുടെ തോളില്‍ നിന്നും ഇറങ്ങിപ്പോകില്ല. 9/11 നും, ലണ്ടനും, മാഡ്രിഡുമൊക്കെ അലുക്കുകളിട്ട് ഇസ്ലാമിന്റെ കള്ളിയില്‍ തന്നെ വരവു വയ്ക്കപ്പെടും. താങ്കളൊക്കെ ഈ ഭീകരര്‍ക്ക് വേണ്ടി എത്ര വീറോടെ വാദിച്ചിട്ടും കാര്യമില്ല. ലോക പരിചയമില്ലാത്ത കുറെ പാവം മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്നു മാത്രം.

ഇന്‍ഡ്യയില്‍ കാവി ഭീകരതയെക്കാള്‍ അപകടം പിടിച്ചത് ഇസ്ലാമിക ഭീകരത തന്നെയാണ്.ഇന്ന് ലോകത്തെ ഏറ്റവും  അപകടം പിടിച്ച നീചതയാണത്. ഇന്ന് ലോകത്ത് ഏറ്റവും പ്രശ്നബാധിത സമൂഹവും ഇസ്ലാമിക ലോകമാണ്. അതിന്റെ കാരണം  അതിനു സഹിഷ്ണുത ഇല്ല എന്നതും. ഒന്നുകില്‍ ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ കാട്ടുനീതി. അല്ലെങ്കില്‍ സ്വേച്ഛാധിപത്യം. അതല്ലാത്ത ഒന്ന് ഇസ്ലാമിക ലോകത്തില്ല. മതേതര ജനാധിപത്യം എന്നത് അവിടെ കേട്ടു കേള്‍വി പോലുമല്ല. അതൊക്കെ മനസിലാകണമെങ്കില്‍ ഇറാനിലോ, സോമാലിയയിലോ, അഫ്ഘാനിസ്താനിലോ, പാക്സിതാനിലോ ജനിക്കണം. ഇന്‍ഡ്യ പോലുള്ള ജനാധിപത്യ മതേതര രാജ്യത്തിരിക്കുമ്പോള്‍ പല തോന്നലുകളും ഉണ്ടാകും.

നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് സ്വാതികരായ മത നിഷ്ടയുള്ള മുസ്ലിംകള്‍ മാത്രമല്ല ഉള്ളത്. കോടിക്കണക്കിനു സാത്വികരായ ഹിന്ദുക്കളുണ്ട്, ക്രിസ്ത്യാനികളുണ്ട്, മറ്റ് മത വിശ്വാസികളുണ്ട്, മത വിശ്വാസമില്ലാത്തവരുണ്ട്. മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള അവരെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്. പക്ഷെ അതൊന്നും ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കുന്നില്ല. തടിയന്റവിട നസീറും, മദനിയും, കാഷ്മീരില്‍ ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുന്നവരും മത നിഷ്ടയുള്ള മുസ്ലിങ്ങള്‍ തന്നെയാണ്. ഒസാമ ബിന്‍ ലാദനും, സവാഹിരിയുമൊക്കെ മതനിഷ്ടയുള്ളവരാണ്. ഇന്‍ഡ്യയെ ഇസ്ലാമിക വത്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന, ബിന്‍ ലാദന്‍ ഇസ്ലാമിന്റെ മഹാനായ രക്തസാക്ഷിയാണെന്നു പറയുന്ന അഞ്ചെം ചൌധരിയും മത നിഷ്ടയുള്ള മുസ്ലിമാണ്. അവരുടെയൊക്കെ മത നിഷ്ടയുടെ ഫലം മറ്റുള്ളവരൊക്കെ അനുഭവിക്കുന്നുമുണ്ട്. അതുകൊണ്ട് മത നിഷ്ടയുടെ മഹത്വം വിളമ്പേണ്ടതില്ല.

അഫ്ഘാന്‍ മലമടക്കും പകിസ്താനും ആണിന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഇസ്ലാമിക ഭീകരരെ സംഭാവന ചെയ്യുന്ന ഇടങ്ങള്‍. അതുകൊണ്ട് ജീവനില്‍ പേടിയുള്ളവര്‍ അവിടെ അലഞ്ഞു നടക്കും. ഏറ്റവും നിര്‍മ്മലമായ ഇസ്ലാം ഉണ്ടായിരുന്ന രാജ്യമാണ്, അഫ്ഘാനിസ്താന്‍. ലോകത്തിന്റെ വിവിധ ഭാഗങളില്‍ നിന്നം ​മത പഠനത്തിനായി അവിടേക്ക് മുസ്ലിങ്ങള്‍ വരിവരിയായി പോയതൊക്കെ എല്ലാവര്‍ക്കും അറിയാം. അവിടെ അവര്‍  പഠിച്ച ഇസ്ലാം അവര്‍ മറ്റിടങ്ങളില്‍ പ്രയോഗവത്കരിച്ചതും  ചിന്താശേഷിയുള്ളവര്‍ക്കറിയാം. ചിന്താശേഷി ഏഴാം നൂറ്റാണ്ടില്‍ പണയം വച്ചവര്‍ക്ക് അതൊക്കെ കേള്‍ക്കുമ്പോള്‍ അസഹിഷ്ണുത ഉണ്ടാകുക സ്വാഭാവികമാണ്.

ഇന്‍ഡ്യയുടെ പാര്‍ലമെന്റ് ആക്രമിച്ചതും, ഇന്‍ഡ്യന്‍ വിമാനം തട്ടികൊണ്ടു പോയതും, തമിഴ് നാടിന്റെ ബസ് തട്ടികൊണ്ട് പോയി കത്തിച്ചതും, കോയംബത്തൂരിലും, ബാംഗളൂരിലും, മുംബയിലും സ്ഫോടനം നടത്തിയതുമൊക്കെ കണ്‍മുന്നില്‍ കണ്ടവരോട് അമേരിക്കന്‍ വിസര്‍ജ്യമെന്ന ഓലപ്പാമ്പു കാട്ടി താങ്കളെന്താണ്, ഓതാന്‍ ശ്രമിക്കുന്നത്?

സുകുമാരനും താങ്കളും തമ്മില്‍ വലിയ വ്യത്യാസം ഞാന്‍ കാണുന്നില്ല. ലോകത്തെ ഒന്നാമത്തെ ദുഷ്ടശക്തിയായ ഇസ്ലാമിക ഭീകരതയെ താങ്കള്‍ വെള്ള പൂശാന്‍ ശ്രമിക്കുന്നു. രണ്ടാമത്തെ ദുഷ്ടശക്തിയായ അമേരിക്കന്‍ മിലിറ്ററി ഇന്‍ഡസ്റ്റ്രീയല്‍ കോംപ്ളക്സിനെ സുകുമാരനും വെള്ള പൂശാന്‍ ശ്രമിക്കുന്നു. എന്റെ കണ്ണില്‍  രണ്ടും ഒരേ തൂവല്‍ പച്ചികള്‍ മാത്രം.

kaalidaasan said...

>>>>>ലോകത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ (അത് ഇറാഖിലും അഫ്ഗാനിലും ഒക്കെ നമ്മള്‍ വേണ്ടുവോളം കണ്ടതാണ്) നിരപരാധികള്‍ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്, ഇന്നും അനുഭവിച്ചു തീര്‍ക്കുന്നു. അതിനവര്‍ക്ക് പ്രചോദനം അവരുടെ കടുത്ത വംശീയ മനസ്സും അതിനെ ഒരു പരിധി വരെ പിന്താങ്ങുന്ന സര്‍ക്കാരും ആണ്. <<<<



മുസ്ലിം രാജ്യങ്ങളായ ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ഉള്ള അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ മാത്രമേ താങ്കളുടെ മനസിലെത്തുന്നുള്ളു. എന്നിട്ടും അമേരിക്കയുടെ വംശീയതയുടെ പിന്നാലെ തന്നെ അലയണം.

മുസ്ലിങ്ങള്‍ ഒരു പ്രത്യേക വംശമാണെന്ന വികല ധാരണയില്‍ നിന്നാണീ പ്രലപനം. മുസ്ലിങ്ങള്‍ ഒരു മത വിഭാഗം മാത്രമാണ്. പ്രത്യേക വംശമോ വര്‍ഗ്ഗമോ അല്ല. അവരില്‍ എല്ലാ വംശക്കാരും വര്‍ഗ്ഗക്കാരുമുണ്ട്. ഇന്‍ഡ്യക്കാരുണ്ട്, അറബികളുണ്ട്, ചൈനക്കാരുണ്ട്, വെള്ളക്കാരുണ്ട്, നീഗ്രോകളുണ്ട്, സ്ലാവ് വംശജരുണ്ട്, ആര്യന്‍മാരുണ്ട്. താങ്കള്‍ക്ക് പരമാവധി അമേരിക്കയില്‍ ആരോപിക്കാവുന്നത് മുസ്ലിം മത വിദ്വേഷം മാത്രമാണ്. അതിനും അല്‍പ്പായുസേ ഉള്ളു. മുസ്ലിം  രാജ്യങ്ങളായ തുര്‍ക്കി, സൌദി അറേബ്യ, ഒമാന്, യു എ ഇ, ബഹറിന്, ഖത്തര്, പാക്സിതാന്‍, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങിയവയൊക്കെ അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളാണെന്നത് മുസ്ലിം മത വിദ്വേഷം എന്ന കുമിളയും കുത്തിപ്പൊട്ടിക്കുന്നു. മുസ്ലിങ്ങള്‍ക്ക് വേണ്ടി കൊസോവോയും ബോസ്നിയയും  ഉണ്ടാക്കാനായി ക്രൈസ്തവ രാജ്യമായ സെര്‍ബിയയെ അമേരിക്ക ആക്രമിച്ചു. അര നുറ്റാണ്ടു കാലം മുസ്ലിം കാഷ്മീരിനെ ഇന്‍ഡ്യയില്‍ നിന്നും വേര്‍പെടുത്താന്‍ അവര്‍ മുസ്ലിം തീവ്രവാദികളെ അകമഴിഞ്ഞ് സഹായിച്ചു. മുസ്ലിം മത വിരുദ്ധതയുള്ളവര്‍ മുസ്ലിങ്ങളെ യാതൊരു വിധത്തിലും സഹായിക്കില്ല. താലിബനെ പുറത്താക്കിയ അഫ്ഘാനിസ്താന്‍ ഇന്ന് അമേരിക്കയുടെ സഖ്യത്തിലാണ്. ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിനു മുന്നെ അവരും അമേരിക്കയുടെ സഖ്യ രാഷ്ട്രമായിരുന്നു.

അമേരിക്കക്ക് അവരുടെ താല്‍പ്പര്യങ്ങളേ ഉള്ളു. ഏത് മത വിശ്വാസികളായാലും അവരുടെ തല്‍പ്പര്യം സംരക്ഷിക്കാന്‍ അവര്‍ സഖ്യമുണ്ടാക്കും. അത് വംശമോ വര്‍ഗ്ഗമോ മതമോ ആയി ബന്ധപ്പെട്ടതല്ല.

ഷെബു said...

കാളിയെ പോലെ അബദ്ധ ജടിലമായ മുന്‍ധാരണയും ശത്രുതയും വെച്ച് പുലര്‍ത്തി വിഡ്ഢിത്തം മാത്രം എഴുന്നള്ളിക്കുന്ന പണിയില്ലാത്ത കുറെപേര്‍ ബൂ ലോകത്തുണ്ട്.. അവരുടെ വായനാറ്റം സഹിക്കാതെ വന്നപ്പോഴാണ് പൊതുവേ വിട്ടു നിന്നത്. അല്പമെങ്കിലും വായിക്കുന്നത് സുകുവേട്ടന്റെ കുറിപ്പുകളാണ്. ചിലപ്പോള്‍ ഇടപെടും. അവിടെയും കാണും അല്പന്മാര്‍. ഇസ്ലാമിക ചരിത്രം എന്തെന്ന് മനസ്സിരുത്തി പഠിക്കാന്‍ മാത്രം ദൈവം ബുദ്ധി കൊടുത്ത്തിട്ടില്ലാത്ത കൊതുകുകള്‍. ക്ഷീരം കണ്ടാലും ചോര തേടി തന്നെ അലയും!
ലോകത്ത് നീതിയിലധിഷ്ടിതമായ അതിമനോഹരമായ ഒരു ഭരണകൂടം നില നിന്നത് മദീനയിലായിരുന്നുവെന്ന പ്രൈമറി
വിവരം പോലുമില്ലാത്തവരോട് സംവദിച്ചു കളയാന്‍ നേരമില്ല. ആണും പെണ്ണും ഉണ്ടായത് എന്തോ ഒന്ന് പൊട്ടിത്തെറിച്ച്ചാണെന്ന് സായിപ്പ് വിളംബിയപ്പോള്‍ അതും അണ്ണാക്ക്
തൊടാതെ വിഴുങ്ങി ജീവിക്കുന്ന വരോട് സഹതാപം മാത്രമേ ഉള്ളൂ...

ഷെബു said...

ഇന്നത്തെ 'മാധ്യമം' ദിനപത്രം വായിച്ചാലറിയാം
കാളിയെപ്പോലെ ഇസ്ലാമോ ഫോബിയ തലയ്ക്കു പിടിച്ചു ഒട്ടേറെ പേരെ തോക്കിനിരയാക്കിയ ഒരു യൂറോപ്യന്‍ ഭീകരനെ കുറിച്ച കഥ. നല്ല ഒന്നാംതരം ക്രിസ്ത്യന്‍ മിലിടന്റ്റ് ഗ്രൂപ്പ് പ്രോഡക്റ്റ്. അയാള്‍ തന്റെ ചെയ്തിയില്‍ അഭിമാനിക്കുന്നുവത്രേ! കാളിക്ക് പക്ഷെ താല്പര്യം കാണില്ല, കാരണം അയാളുടെ പേര് ബിന്‍ലാദനെന്നല്ലല്ലോ! താടിയുമില്ല തൊപ്പിയുമില്ല! നൂറോളം പേരെ ഒറ്റയടിക്ക് വെടി വെച്ച് വീഴ്ത്തിയ ഇയാള്‍ ലോക മാധ്യമങ്ങള്‍ക്ക് ഭീകരനേയല്ല!
ഉറുമ്പുകള്‍ കരിഞ്ഞു പോകാതിരിക്കാന്‍ അനുയായികളോട് തീയണക്കാന്‍ കല്പിച്ച കരുണാ നിധിയായ മുഹമ്മദ്‌ നബിയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ ഭീകരരാകില്ല കാളീ. ദേശസ്നേഹം അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് താനും. കുപ്രചാരണം കൊണ്ടൊന്നും ഏറെക്കാലം പിടിച്ചു നില്ക്കാന്‍ കഴിയില്ല.
ചിന്തിക്കുന്നവര്‍ ഇസ്ലാമില്‍ തന്നെയാണ് ചെന്നെത്തുന്നത്!

kaalidaasan said...

ഓഹോ മദീനയില്‍ അങ്ങനെ ഒന്നുണ്ടായിരുന്നോ? 1400 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതു പോലെ ഒന്ന് പിന്നെ ഉണ്ടാകാത്തതിന്റെ കാരണം എന്താണ്? മദീനയിലോ മക്കയിലോ അന്യ മത വിശ്വാസികളെ പ്രവേശിപ്പിക്കില്ല. എന്നിട്ടും  എന്തേ ഇപ്പോള്‍ താങ്കളീ കൊട്ടിപ്പാടുന്ന വിശേഷം ഇവിടെ ഉണ്ടാകാത്തെ?

ഞാന്‍ പഠിച്ച ഇസ്ലാമിക ചരിത്രത്തില്‍ അങ്ങനെയല്ല. മൊഹമ്മദ് എന്ന അറബി ഇസ്ലാം എന്ന മതം സ്ഥാപിച്ച് അറേബ്യയില്‍ അത് വാളുകൊണ്ട് അടിച്ചേല്‍പ്പിച്ചു. അറേബ്യ പിടിച്ചടക്കി അവിടത്തെ ഖലീഫയായി. അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെയും യഹൂദരെയു വധിക്കുകയോ നിര്‍ബന്ധപൂര്‍വം മതം മാറ്റുകയോ ചെയ്തു. ഇതൊക്കെ അതിമനോഹരമാണെന്ന് തോന്നുനത് മറ്റെന്തോ കാരണം കൊണ്ടാണ്. ഇന്നും അറേബ്യയില്‍ ഇസ്ലാമല്ലതെ മറ്റൊരു മത വിശ്വാസവും അനുവദിക്കില്ല.

മൊഹമ്മദിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരുടെ പിതാക്കന്‍മാര്‍ മൂന്നു പേര്‍ ഖലീഫമാരായി. പിന്നെ മകളുടെ ഭര്‍ത്താവും ഖലീഫയായി. ദോഷം പറയരുതല്ലോ, ഈ നാലെണ്ണത്തിനെയും മുസ്ലിങ്ങള്‍ തന്നെ വാളിനിരയാക്കി. അന്നു തുടങ്ങിയ കൊലപാതകം ഇന്നും തുടരുന്നു. ലോകം മുഴുവന്‍ അശാന്തി വിതച്ചുകൊണ്ട്. ഷിയക്ക് സുന്നികളെ കണ്ടുകൂട. ഷിയകള്‍ക്കും സുന്നികള്‍ക്കും  അഹമ്മദിയകളെ കണ്ടു കൂടാ. മോസ്കുകളില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോഴാണിവര്‍ പരസ്പരം കൊല്ലുന്നത്.

കേരളം എന്ന ഇട്ടാവട്ടത്തില്‍ പോലും കാക്കത്തൊള്ളായിരം മുസ്ലിം വിഭാഗങ്ങളുണ്ട്. പരസ്പരം കടിച്ചു കീറികൊണ്ട്. കാന്തപുരം സുന്നിക്ക് മറ്റ് സുന്നികളെ കണ്ടുകൂടാ. അധികാരം കയ്യിലുണ്ടായിരുന്നെങ്കില്‍ ഇവര്‍ വാളുകൊണ്ടായിരുന്നു വിദ്വേഷം തീര്‍ക്കുക. മദീനയില്‍ ആനയുണ്ടായിരുന്നു ചേനയുണ്ടായിരുന്നു എന്നൊക്കെ വീമ്പ് പറഞ്ഞിട്ടെന്താണ്?

ഇസ്ലാമിക ചരിത്രം ശരിയം വണ്ണം വായിച്ചു പഠിച്ചാല്‍ ഇതൊക്കെ മനസിലാകും.

ഷെബു said...

അന്ധന്മാരോട് ആനയുടെ വലിപ്പത്തെ കുറിച്ച് തര്‍ക്കിക്കാന്‍ ഞാനില്ല. സമയം വിലപ്പെട്ടതാണ്‌.
ആദ്യം നേരാംവണ്ണം വല്ലതും പഠിച്ചു വാ, എന്നിട്ട് സ്വന്തം ഊരും പേരും വെച്ച് ഒരു ബ്ലോഗ്‌ തുടങ്ങ്‌. എന്നിട്ട് മതി വിവരക്കേട് വിളമ്പല്‍.
ഇവിടെ ഇനിയും വൃത്തികേടാക്കണ്ട.

ഷെബു said...

വാലറ്റം: മാര്‍ക്സിസ്റ്റുകാര്‍ ഒരു രാഷ്ട്രീയ എതിരാളിയെ കൊന്നാല്‍ കാറല്‍ മാര്‍ക്സിനെ ആരും ചീത്ത വിളിക്കാറില്ല.ആദര്‍ശങ്ങളില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ കടന്നു കൂടുമ്പോള്‍ സുന്നിയും ശിയയും വാളെടുക്കും. അത് എല്ലാ വിഭാഗങ്ങളിലും കാണുന്നു.

kaalidaasan said...

മാദ്ധ്യമം മാത്രം വയിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണു താങ്കള്‍ക്ക്.

ഇസ്ലാമോഫോബിയ തലക്ക് പിടിക്കുന്നവര്‍ സാധാരണ മുസ്ലിങ്ങളെയാണു കൊല്ലുക. ഇസ്ലാമോഫോബിയ തലക്ക് പിടിച്ചാല്‍ ക്രിസ്ത്യാനികളെ കൊല്ലുന്ന വിനോദം മാദ്ധ്യമത്തിനു മാത്രമേ ഉണ്ടാകൂ. ഫോബിയ എന്ന വാക്കിന്റെ അര്‍ത്ഥം താങ്കള്‍ക്ക് അറിയാമെങ്കില്‍ മാദ്ധ്യമത്തിന്റെ മഹാന്‍മാര്‍ക്ക് പറഞ്ഞു കൊടുക്കാം.

ഉറുമ്പുകളോടും ഒട്ടകങ്ങളോടും ആടുകളോടും കാണിച്ച കരുണയൊന്നും താങ്കളീ പറയുന്ന കരുണാനിധി മനുഷ്യരോട് കാണിച്ചിട്ടില്ല. അതൊക്കെ ഈ കരുണാ നിധിയുടെ വാക്കുകളായി കുറാനില്‍ മുഴുവനുമുണ്ട്. ചില സാമ്പിളുകള്‍ താഴെ.


2:216. Warfare is ordained for you, though it is hateful unto you; but it may happen that ye hate a thing which is good for you, and it may happen that ye love a thing which is bad for you. Allah knoweth, ye know not.

3:118. O ye who believe! Take not for intimates others than your own folk, who would spare no pains to ruin you; they love to hamper you. Hatred is revealed by (the utterance of) their mouths, but that which their breasts hide is greater. We have made plain for you the revelations if ye will understand.

5: 51. O ye who believe! Take not the Jews and the Christians for friends. They are friends one to another. He among you who taketh them for friends is (one) of them. Lo! Allah guideth not wrongdoing folk.

8:12. When thy Lord inspired the angels, (saying): I am with you. So make those who believe stand firm. I will throw fear into the hearts of those who disbelieve. Then smite the necks and smite of them each finger.

9: 29. Fight against such of those who have been given the Scripture as believe not in Allah nor the Last Day, and forbid not that which Allah hath forbidden by His messenger, and follow not the Religion of Truth, until they pay the tribute readily, being brought low.

kaalidaasan said...

കരുണാനിധിയുടെ വാക്കുകളെന്നു വിശ്വസിക്കപ്പെടുന്ന കുര്‍ആനില്‍ അന്യമതവിശ്വാസികളെ എങ്ങനെയൊക്കെ പീഢിപ്പിക്കണമെന്നതിന്റെ ഗവേഷണം തന്നെയുണ്ട്. അതില്‍ നിന്നും പ്രചോദനം കൊണ്ട ബിന്‍ലാദന്‍ മുതല്‍ തടിയന്റവിട വരെയുള്ള മുസ്ലിങ്ങള്‍ അതൊക്കെ പ്രാവര്‍ത്തികമാക്കുന്നു. അവരൊക്കെ കരുണാനിധിയുടെ യഥാര്‍ത്ഥ പിന്‍ഗാമികളാണോ അല്ലയോ എന്നൊക്കെ അറിയണമെങ്കില്‍  ചിന്താശേഷി എന്ന വസ്തു കൂടെ ഉപയോഗപ്പെടുത്തണം. സാത്വികനാകാനും ഭീകരനാകനും ഈ കരുണാനിധിയുടെ പിന്‍ഗാമികള്‍ക്ക് സാധിക്കും.അതവര്‍ ലോകത്തിന്റെ മുന്നില്‍ തെളിയിക്കുന്നുമുണ്ട്. മാദ്ധ്യമം മാത്രം വായിച്ച് കുറച്ച് ഒട്ടകപക്ഷികള്‍ തല മണ്ണില്‍  പൂഴ്ത്തി ഇരുന്നാലൊന്നും ഈ യാഥാര്‍ത്ഥ്യങ്ങള്‍ യാഥാര്‍ത്ത്യങ്ങളല്ലാതാകില്ല.

K.P.Sukumaran said...

അങ്ങേത്തലക്കല്‍ ഒരു ബിന്‍ ലാദനെയും ഇങ്ങേത്തലക്കല്‍ ഒരു തടിയന്റവിട നസീറിനെയും കൂട്ടിക്കെട്ടിക്കൊണ്ട് ഒരു മതവിഭാഗത്തെയാകെ തീവ്രവാദികളെന്ന് ചാപ്പ കുത്താനുള്ള ശ്രമം ഒരുവകപ്പെട്ട എല്ലാവരും ഇപ്പോള്‍ നിര്‍ത്തിയിട്ടുണ്ട്. എന്നിട്ടും കാളിദാസന്‍ അത് ഉപേക്ഷിക്കാത്തത് ഖേദകരമാണ്. ഖുര്‍‌ആന്‍ വായിച്ചവരോ അല്ലെങ്കില്‍ മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരോ ആയത്കൊണ്ട് അവരെല്ലാം എവിടെയാണ് മറ്റ് മതക്കാരെ ആക്രമിക്കുന്നത്. മറ്റേതൊരു മതവിശ്വാസികളെയും പോലെ തന്നെ അവരും ഇതര മതവിശ്വാസികളുമായി സഹവര്‍ത്തിക്കുന്നില്ലേ? ഞാന്‍ ഈ പോസ്റ്റില്‍ പറയാന്‍ ഉദ്ദേശിച്ചത്, അമേരിക്കയ്ക്ക് അവരുടെ നിയമം അമേരിക്കയില്‍ നടപ്പാക്കാന്‍ അവകാശമുണ്ട് എന്നും അതില്‍ പ്രയാസം ഉള്ളവര്‍ എന്തിന് അങ്ങോട്ട് പോകണം എന്നും മാത്രമാണ്.

kaalidaasan said...

ആനയേക്കുറിച്ച് ആരോട് തര്‍ക്കിക്കണമെങ്കിലും ആദ്യം ആനയെ മനസിലാക്കണം. കുഴിയാനയെ കണ്ടിട്ട് ആനയാണെന്നു കരുതി അതിന്റെ വലുപ്പത്തേക്കുറിച്ച് ചിലര്‍ക്ക് തര്‍ക്കിക്കാന്‍ തോന്നും. ആ വിദ്യ ആനയെ കാണാത്തവരുടെ അടുത്ത് ചെലവായേക്കും.

രാഷ്ട്രീയ എതിരാളിയെ തെരഞ്ഞെടുപ്പ് ഗോദയില്‍ കണ്ടാല്‍,  കാണുനിടത്തു വച്ചൊക്കെ വധിക്കണം, സന്ധികള്‍ തോറും വെട്ടണം, കണ്ഠങ്ങള്‍ തോറും വെട്ടണം,  എന്നൊക്കെ കാള്‍ മാര്‍ക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ എഴുതി വച്ചിട്ടുണ്ടെങ്കില്‍,  സുബോധമുള്ള എല്ലാവരും  കാള്‍ മാര്‍ക്സിനെ ചീത്ത വിളിക്കും. അതിനാണ്‌ വിവേചന ശക്തി എന്ന ഒരു സംഗതി മനുഷ്യര്‍ക്കുള്ളത്.

kaalidaasan said...

അങ്ങേത്തലക്കല്‍ ഒരു ബിന്‍ ലാദനെയും ഇങ്ങേത്തലക്കല്‍ ഒരു തടിയന്റവിട നസീറിനെയും കൂട്ടിക്കെട്ടിക്കൊണ്ട് ഒരു മതവിഭാഗത്തെയാകെ തീവ്രവാദികളെന്ന് ചാപ്പ കുത്താനുള്ള ശ്രമം ആരൊക്കെ നിറുത്തിയാലും, താങ്കളുടെ കാണപ്പെട്ട ദൈവം അമേരിക്ക നിറുത്തിയിട്ടില്ല. അതുകൊണ്ടാണ്, ഷാ രുഖ് ഖാന്‍ എന്നും കലാം എന്നും മമ്മൂട്ടി എന്നും പേരുള്ള മുസ്ലിങ്ങളെയും, കമല്‍ ഹാസന്‍ എന്ന ഹിന്ദുവിനെവരെ മുസ്ലിം തീവ്രവാദിയെന്ന് സംശയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതും. അതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ്, കമല്‍ തന്റെ പേര്‍ മുസ്ലിം പേരാക്കി മാറ്റാന്‍ ആലോചിക്കുന്നതും. അതേപ്പറ്റി ഒരു പോസ്റ്റ് എഴുതിയത് ഇതൊന്നും മനസിലാക്കാതെയാണെന്നിപ്പോള്‍ പിടികിട്ടി. ഈ ബിന്‍ ലാദന്‍ കാരണമാണ്, മുസ്ലിങ്ങളായ ഷാ രുഖ് ഖാനും, കലാമിനും, മമ്മൂട്ടിക്കും, ഹിന്ദുവായ കമല്‍ ഹാസനും ഈ അവഹേളനം സഹിക്കേണ്ടി വന്നത്. 9/11 ഉണ്ടായിരുന്നില്ലെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

ഖുര്‍‌ആന്‍ വായിക്കുന്നരും  മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരും എല്ലാം  മറ്റ് മതക്കാരെ ആക്രമിക്കുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ബിന്‍ ലാദനും തടിയന്റവിടയും അത് ചെയ്യുനുണ്ട്. അനേകം മലയാളികള്‍ അത് ചെയ്യുന്നുണ്ട്. കാഷ്മീരില്‍ പോയി ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യുന്നുണ്ട്. അവരെയാണു ഞാന്‍ വിമര്‍ശിച്ചത്. ഇവരൊന്നും മുസ്ലിങ്ങളല്ല എന്നാണിവിടെ ഇസ്ലാമിന്റെ മൊത്തക്കച്ചവടമേറ്റെടുത്ത ഒരാള്‍ എഴുതിയതും. താങ്കള്‍ക്കുമതു വിശ്വസിക്കാം.

മുസ്ലിം പേരുള്ള ആരെയും തീവ്രവാദിയെന്നു സംശയിച്ച് മണിക്കൂറുകള്‍ തടഞ്ഞു വയ്ക്കുന്ന അമേരിക്കന്‍ നിയമം അമേരിക്കയ്ക്ക് അവരുടെ അമേരിക്കയില്‍ നടപ്പാക്കാന്‍ അവകാശമുണ്ട് എന്നാണു താങ്കള്‍ പറയുന്നതെന്ന് എനിക്ക് മനസിലായി. പക്ഷെ അങ്ങനെ ഒരു നിയമം മനുഷ്യാവാകാശ ലംഘനമാണെന്ന അഭിപ്രായം എനിക്കുണ്ട്. അതേ ഞാനും എഴുതിയുള്ളു.

ഇന്‍ഡ്യയില്‍ വരുന്ന അമേരിക്കക്കാരനെ, പഴയ പ്രസിഡണ്ട് ബുഷുള്പ്പടെയുള്ളവരെ ഇതേ രീതിയില്‍ ഇന്‍ഡ്യയിലും തടഞ്ഞു വയ്ക്കണം. എങ്കിലേ ഇതിന്റെ ഗൌരവം അമേരിക്കക്കാരനു പിടി കിട്ടൂ. താങ്കള്‍ അംഗീകരിക്കില്ലെങ്കിലും, ഇസ്ലാമിക ഭീകരത അമേരിക്കയേക്കാള്‍ കൂടുതല്‍ നേരിടുന്ന രാജ്യമാണിന്‍ഡ്യ. അമേരിക്ക അറസ്റ്റ് ചെയ്ത രണ്ട് ഇസ്ലാമിക ഭീകരര്‍ ഇപ്പോഴും ക്രൈസ്തവ നാമം വഹിക്കുന്ന സായിപ്പന്‍മാരാണ്. ഇന്‍ഡ്യയില്‍ വരുന്ന കുറച്ച് സായിപ്പന്‍മാരെ ഇസ്ലാമിക ഭീകരാണെന്ന് സംശയിച്ച് മണിക്കൂറുകള്‍ തടഞ്ഞു വച്ച് ചോദ്യം ചെയ്യുക. പക്ഷെ അതൊക്കെ ചെയ്യണമെങ്കില്‍ നട്ടെല്ലുള്ള അധികാരികള്‍ നാടു ഭരിക്കണം. അമേരിക്ക ഇരിക്കാന്‍ പറഞ്ഞാല്‍ അടിയന്‍ മുട്ടിലിഴഞ്ഞോളാം എന്നു പ്രതികരിക്കുന്ന ഉണ്ണാക്ക മോറന്‍മര്‍ പോരാ. 20 നോട്ടിക്കല്‍ മൈലിനപ്പുറമാണെങ്കില്‍ കടലില്‍ വച്ച് ഏതിന്‍ഡ്യക്കാരനെയും വധിക്കാന്‍  സായിപ്പിന്, അവകാശമുണ്ടെന്നാണ്, വിനീത ദാസന്റെ ഇന്‍ഡ്യാ ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.

ഈ അവഹേളനം ഇഷ്ടമില്ലാത്തവര്‍ അമേരിക്കയിലേക്ക് പോകേണ്ട എന്നാണെന്റെയും അഭിപ്രായം. ഈ അവഹേളനത്തിനു മറുപടിയായി ഇന്‍ഡ്യയില്‍ വരുന്ന അമേരിക്കക്കാരെയും അവഹേളിക്കണമെന്നു കൂടി എനിക്കഭിപ്രായമുണ്ട്. കമല്‍ ഹാസന്‍ അമേരിക്കയിലേക്ക് പോകുന്നില്ല. പക്ഷെ അവരുടെ ചെറ്റത്തരത്തില്‍ പ്രതിഷേധിച്ച് പേരു മാറ്റുന്നു. കമലിനെ അതിനു ഞാന്‍ അഭിനന്ദിക്കുന്നു.

Ajith said...

"മാദ്ധ്യമം മാത്രം വയിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണു താങ്കള്‍ക്ക്".മാദ്ധ്യമം മാത്രം sathyam ennu viswasikkunnavarkkanu kuzhappum

ഷെബു said...

"..ഖുര്‍ആന്‍ മറ്റു മതഗ്രന്ഥങ്ങളെപ്പോലെ, ആശയങ്ങളെ കേവലാശയങ്ങളായി എന്റെ മനസ്സില്‍ കോരിനിറക്കാന്‍ ശ്രമിക്കുകയായിരുന്നില്ല. അത്യലൗകികമായ അപ്രമേയപ്രഭാവിലാസങ്ങളെക്കുറിച്ചുള്ള അമൂര്‍ത്താശയങ്ങള്‍ ആവഹിച്ചുകൊണ്ടുമായിരുന്നില്ല അതെന്റെ മുന്നില്‍ കടന്നുവന്നത്. ഖുര്‍ആന്‍ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. ചുറ്റും നോക്കാനാവശ്യപ്പെടുന്നു.പ്രപഞ്ച വസ്തുക്കളെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും നമ്മുടെ ദൃഷ്ടിയില്‍ കൊണ്ടുവരുന്നു. ഓരോന്നിന്റെയും സംരചനയിലും പരസ്പരസംബന്ധത്തിലും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു. അവ നമ്മുടെ വിചാരകോശത്തെ പ്രവര്‍ത്തിപ്പിക്കുന്നു.മനനവും യുക്തിഭദ്രമായ കാര്യാകാര്യവിവേചനവും അവിടെ കതിര്‍വെട്ടം ചൊരിയുന്നു. ആ പ്രകാശവലയത്തില്‍ പതിരൊന്നും കണ്ടില്ല. യുക്തിനിരപേക്ഷമായി ഒന്നും തോന്നിയില്ല.സന്ദേഹത്തിന്റെയുംഅവ്യക്തതയുടെയും നിഴല്‍പ്പാടുകള്‍ അവിടെയൊന്നും കാണാന്‍ കഴിഞ്ഞില്ല. വനകുല്യയിലെ തെളിനീര്‍ പോലെ സ്വഛവും ശുദ്ധവുമാണെല്ലാം. എല്ലാം പരസ്പരാശ്രിതവും അന്യോന്യപൂരകവുമാണ്. പരംപൊരുളിന്റെ സോദ്ദേശ്യമായ, സബോധനമായ സര്‍ഗവൃത്തി അവിടെ ബോധ്യപ്പെട്ടു.അവയെല്ലാം വഴിനയിച്ചത് സൃഷ്ടികാരനായ ഏകദൈവത്തിന്റെ പവിത്രസങ്കേതത്തിലേക്കാണ്. അപ്പോള്‍ മനസ്സിന്റെ സൂക്ഷ്മകോശങ്ങളില്‍ പോലും സംതൃപ്തി സംത്രസിക്കുന്നതായി തോന്നി. മനസ്സിനെ അവിരാമമായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ജിജ്ഞാസക്ക് പരിശമനം കൈവന്ന പോലൊരു ബോധ്യം. ഏതൊരു സത്യപഥത്തെ ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചുവോ അവിടെ സംപ്രാപിച്ചതു പോലൊരു തോന്നല്‍. സത്യവേദം എന്നിലുണ്ടാക്കിയ പ്രതികരണമതാണ്.
പിന്നെപ്പിന്നെ എന്റെ മനസ്സിലെ ചിത്രശലഭം ഖുര്‍ആന്‍ തുറന്നുകാട്ടിയ വസന്താരാമത്തില്‍ ചുറ്റിപ്പറക്കാന്‍ ഭ്രമം കൊള്ളുകയായി. എന്റെ ചിന്തകളില്‍ ഖുര്‍ആനിക വചസ്സുകള്‍ വര്‍ണച്ചായം പുരട്ടി. എന്റെ വാക്കുകളില്‍ കുളിരായും മധുരമായും വര്‍ത്തിച്ചത് മറ്റൊന്നായിരുന്നില്ല. എന്റെ വിചാരവിശ്വാസങ്ങളിലാകെ വെളിച്ചം പകര്‍ന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍.എന്റെ വീക്ഷണത്തിന് വൈശദ്യവും ആത്മീയ പരിവേഷവും സാമൂഹിക പ്രസക്തിയും സമ്മാനിച്ചത് ആ വേദഗ്രന്ഥമാണ്. ഖുര്‍ആന്‍ മറ്റു മതഗ്രന്ഥങ്ങളെപ്പോലെ, ആശയങ്ങളെ കേവലാശയങ്ങളായി എന്റെ മനസ്സില്‍ കോരിനിറക്കാന്‍ ശ്രമിക്കുകയായിരുന്നില്ല. അത്യലൗകികമായ അപ്രമേയപ്രഭാവിലാസങ്ങളെക്കുറിച്ചുള്ള അമൂര്‍ത്താശയങ്ങള്‍ ആവഹിച്ചുകൊണ്ടുമായിരുന്നില്ല അതെന്റെ മുന്നില്‍ കടന്നുവന്നത്. ഖുര്‍ആന്‍ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. ചുറ്റും നോക്കാനാവശ്യപ്പെടുന്നു.പ്രപഞ്ച വസ്തുക്കളെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും നമ്മുടെ ദൃഷ്ടിയില്‍ കൊണ്ടുവരുന്നു. ഓരോന്നിന്റെയും സംരചനയിലും പരസ്പരസംബന്ധത്തിലും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു. അവ നമ്മുടെ വിചാരകോശത്തെ പ്രവര്‍ത്തിപ്പിക്കുന്നു.മനനവും യുക്തിഭദ്രമായ കാര്യാകാര്യവിവേചനവും അവിടെ കതിര്‍വെട്ടം ചൊരിയുന്നു. ആ പ്രകാശവലയത്തില്‍ പതിരൊന്നും കണ്ടില്ല. യുക്തിനിരപേക്ഷമായി ഒന്നും തോന്നിയില്ല.സന്ദേഹത്തിന്റെയുംഅവ്യക്തതയുടെയും നിഴല്‍പ്പാടുകള്‍ അവിടെയൊന്നും കാണാന്‍ കഴിഞ്ഞില്ല. വനകുല്യയിലെ തെളിനീര്‍ പോലെ സ്വഛവും ശുദ്ധവുമാണെല്ലാം. എല്ലാം പരസ്പരാശ്രിതവും അന്യോന്യപൂരകവുമാണ്. പരംപൊരുളിന്റെ സോദ്ദേശ്യമായ, സബോധനമായ സര്‍ഗവൃത്തി അവിടെ ബോധ്യപ്പെട്ടു.അവയെല്ലാം വഴിനയിച്ചത് സൃഷ്ടികാരനായ ഏകദൈവത്തിന്റെ പവിത്രസങ്കേതത്തിലേക്കാണ്. അപ്പോള്‍ മനസ്സിന്റെ സൂക്ഷ്മകോശങ്ങളില്‍ പോലും സംതൃപ്തി സംത്രസിക്കുന്നതായി തോന്നി. മനസ്സിനെ അവിരാമമായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ജിജ്ഞാസക്ക് പരിശമനം കൈവന്ന പോലൊരു ബോധ്യം. ഏതൊരു സത്യപഥത്തെ ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചുവോ അവിടെ സംപ്രാപിച്ചതു പോലൊരു തോന്നല്‍. സത്യവേദം എന്നിലുണ്ടാക്കിയ പ്രതികരണമതാണ്.
പിന്നെപ്പിന്നെ എന്റെ മനസ്സിലെ ചിത്രശലഭം ഖുര്‍ആന്‍ തുറന്നുകാട്ടിയ വസന്താരാമത്തില്‍ ചുറ്റിപ്പറക്കാന്‍ ഭ്രമം കൊള്ളുകയായി. എന്റെ ചിന്തകളില്‍ ഖുര്‍ആനിക വചസ്സുകള്‍ വര്‍ണച്ചായം പുരട്ടി. എന്റെ വാക്കുകളില്‍ കുളിരായും മധുരമായും വര്‍ത്തിച്ചത് മറ്റൊന്നായിരുന്നില്ല. എന്റെ വിചാരവിശ്വാസങ്ങളിലാകെ വെളിച്ചം പകര്‍ന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍.എന്റെ വീക്ഷണത്തിന് വൈശദ്യവും ആത്മീയ പരിവേഷവും സാമൂഹിക പ്രസക്തിയും സമ്മാനിച്ചത് ആ വേദഗ്രന്ഥമാണ്..." (വി.ഖുര്‍ആന്റെ ആശയ സൌന്ദര്യത്തില്‍ ആകൃഷ്ടനായ ശ്രീ വാണിദാസ് എളയാവൂരിന്റെ വാക്കുകള്‍ )

ChethuVasu said...

ഒരു പോലീസ് സ്റെഷനില്‍ ആവശ്യപ്പെട്ടു ചെന്നാല്‍ ഒരു ദിവസം മുഴുവന്‍ തന്നെ ഇരിക്കാന്‍ പോലും അനുവാദമില്ലാതെ വെറും കാലില്‍ നിന്നും , ഭയപ്പെട്ട്ടും കഴിയേണ്ടി വരുന്ന, ലോക്കപ് മാര്‍ദ്ടനഗള്‍ക്കും ,മറ്റു മാനസിക പീടനങ്ങള്‍ക്കും ഇരയാകുന്നവരുടെ ഒരു സമൂഹത്തില്‍ , ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചും , ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്ന മട്ടിലും കഴിഞ്ഞു പോരുന്നവര്‍ക്കാണ് ഒരാളെ നാലു മണിക്കൂര്‍ ചോദ്യം ചെയാന്‍ മാറ്റി നിര്‍ത്തിയതില്‍ വല്ലാതെ ധാര്‍മിക രോഷം ..!! ഇന്ത്യയിലെ അധികാരികളില്‍ നിന്നും ഒരു ശരാശരി ഇന്ത്യക്കാരന് കിട്ടാവുന്നതില്‍ കൂടുതല്‍ മാന്യത ഇവര്‍ക്ക് അവിടെ ലഭിച്ചിട്ടുണ്ടാകും എന്നുറപ്പ്. ചുരുങ്ങിയ പക്ഷം ഒരു കസേരയെങ്കിലും കൊടുത്തു കാണും .. ഏതായാലും ശാരീരിക മര്‍ദ്ദനങ്ങള്‍ ഒന്നും ഏറ്റില്ലല്ലോ.. തെറി വിളിച്ചോ..? അതും ഇല്ലല്ലോ .. പിന്നെ എന്താണ് പ്രശനം ..? ഒരു എയര്‍പോര്‍ട്ടില്‍ എന്തായാലും കുറെ സമയം അല്ലാതെ തന്നെ വെയിറ്റ് ചെയ്യണം .!

ഒരു മന്ത്രിയോ മറ്റോ യാത്ര പുറപ്പെട്ടാല്‍ അതിനു വേണ്ടി ആംബുലന്‍സ് പോലും വഴില്‍ പിടിച്ചിടുന്ന നാട്ടില്‍ , അങ്ങനെ ആളുകള്‍ മരണപ്പെടുമ്പോള്‍ പോലും ,അതിനു എതിരെ പോലും പ്രതിഷേധമോ ചര്‍ച്ചകളോ ഉയരാത്ത നാട്ടില്‍ ആണു ധാര്‍മിക രോഷത്തിന്റെ വേലിയേറ്റം .!!

ഇവിടെ വരുന്ന എത്ര ആഫ്രിക്കന്‍ വംശജരായ സെലിബ്രെട്ടികളെ നമ്മള്‍ അറിയും..? അവരോടു നമ്മള്‍ കാണിക്കുന്ന സമീപനം എന്തായിരിക്കും?.ഇന്ത്യ കാണാന്‍ താത്പര്യപൂര്‍വ്വം ഒന്നിറങ്ങിയാല്‍ , എങ്ങനെ എങ്കിലും ഇവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്ന് പറഞ്ഞു അവര്‍ ഓടി മറയുന്നതെന്തു കൊണ്ടാണ് .l തൊലി വെളുപ്പില്ല എന്ന കാരണത്താല്‍ ആഫ്രിക്കന്‍ വംശജര്‍ ആയ ചിയര്‍ ഗേള്‍സിനെ പറഞ്ഞു വിട്ട നാടാണ് നമ്മുടെ ..!

നമ്മള്‍ മറ്റു വികസിത രാജ്യക്കരോട് ചങ്ങാത്തം , തുല്യ പരിഗണന , മാനുഷിക സമീപനം ഒക്കെ ആവശ്യപ്പെടും , നാട്ടില്‍ വന്നാല്‍ , പത്തു വയസ്സ് തികയാത്ത കുട്ടിയെ കൊണ്ട് മേശ തുടപ്പിക്കും , ഷൂ പോളിഷ് ചെയ്യിപ്പിക്കും പാത്രം കഴുകിക്കും, അല്ലെങ്കില്‍ ഇതൊക്കെ കണ്ടാലും കണ്ടില്ലെന്നു നടിക്കും ..! അതെല്ലാം കഴിഞ്ഞു ,അമേരിക്കക്കാരന്‍ സായിപ്പ് ബ്രൌണ്‍ സായിപ്പിനോട്‌ കാട്ടുന്ന മര്യാദ കേടിനെതിരെ പ്രതിഷേധിക്കും. !

സംഘടിത രൂപങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ പൊതു സ്വഭാവം ആണ് ആദ്യം ശ്രദ്ധയില്‍ പെടുക . മനുഷ്യരെ തിര്‍ച്ചറിയാന്‍ ഉള്ള പ്രഥമ മാര്‍ഗ്ഗം പേര് ആയതിനാല്‍ , ആദ്യം ഗ്രൂപ്പ് ചെയ്യപ്പെടുന്നതും അക്കാരണത്താല്‍ ആകുന്നതും സ്വാഭാവികം .. സുകുമാരക്കുറുപ്പിനെ അന്വേഷിക്കുമ്പോള്‍ സുകുമാരന്‍ എന്ന പേരുള്ളവര്‍ ആയിരിക്കും മറ്റുള്ളവരെ അപെസ്ക്ഷിച്ചു എപ്പോഴും കൂടുതലായി നിരീക്ഷിക്കപ്പെടുന്നത് .. കൂടുതല്‍ സുകുമാരന്മാരും നിരപരാധികള്‍ ആയിരിക്കാം . പക്ഷെ അത് നിര്‍ഭാഗ്യകരമായ ,ഒഴിവാക്കപ്പെടാന്‍ ആകാത്ത ഒരു പരിമിതിയാണ് .

kaalidaasan said...

കുര്‍ആന്‍ വായിച്ചു മനസിലാക്കന്‍ താങ്കള്‍ക്ക് വാണിദാസ് ഇളയാവൂരിന്റെ സഹായം വേണ്ടി വരുന്നു. ഇതാണ്, ഒരു ശരാശരി മുസ്ലിമിന്റെ ഗതികേട്. ഏറ്റവും ലളിതമെന്ന് കരുണാനിധി പറഞ്ഞത് വായിക്കാനും മനസിലാക്കാനും വാണിദാസുമാര്‍ വേണം. വാണിദാസിനു മുന്നെ അതിലും മുന്തിയ മാധവിക്കുട്ടി ഇതൊക്കെ പറഞ്ഞിരുന്നു. പക്ഷെ അതില്‍ പശ്ചാത്തപിച്ചാണവര്‍ മരിച്ചത്.

ഒരു വാണിദാസ് ഇളയാവൂര്‍ എന്തെങ്കിലും എഴുതി എന്നു കരുതി കുര്‍ആനില്‍ കരുണാനിധി എഴുതി വച്ചിരിക്കുന്നത് മാഞ്ഞു പോകില്ല. ലോകാവസാനം വരെ മാറ്റാനാകില്ല എന്നും എല്ലാ മുസ്ലിങ്ങളും അക്ഷരം പ്രതി അനുസരിക്കണമെന്നും പറഞ്ഞ് കരുണാനിധി തന്നെയാണ്, അള്ളായുടെ വെളിപ്പെടുത്തലുകള്‍ എന്ന ലേബലൊട്ടിച്ച് ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. യഹൂദരോടും ക്രിസ്ത്യാനികളോടും ചങ്ങാത്തം കൂടരുത് എന്ന് പറഞ്ഞാല്‍ അതിന്, ഒരര്‍ത്ഥമേ ഉള്ളു. അര്‍ത്ഥം മാറണമെങ്കില്‍  ഇവര്‍ ഒരു പക്ഷെ ഉറുമ്പുകളല്ലാത്ത മറ്റേതെങ്കിലും ജീവികളാണെന്ന് കരുതേണ്ടി വരും.

കരുണനിധി ഇതുപോലെ പല അല്‍പ്പത്തരങ്ങളും എഴുതി വച്ചിട്ടുണ്ട് എന്നു കരുതി കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും അതിനു പുല്ലു വില പോലും കല്‍പ്പിക്കുന്നില്ല. (പ്രത്യക്ഷത്തില്‍, മനസില്‍ ഒരു പക്ഷെ മറ്റ് വല്ലതുമായിരിക്കാം). അവര്‍  ക്രിസ്ത്യാനികളെ ചങ്ങതികളായി തന്നെ കരുതുന്നു. മക്കയും മദീനയും കാത്തു സൂക്ഷിക്കുന്ന മുന്തിയ മുസ്ലിമായ സൌദി രാജാവിന്റെ അടുത്ത ചങ്ങാതിമാരും ക്രിസ്ത്യാനികളാണ്.

kaalidaasan said...

മധുര മനോജ്ഞ മനുഷ്യാവകാശ പറുദീസ ആയ അമേരിക്ക ഇന്‍ഡ്യയിലെ പോലീസ് സ്റ്റേഷന്റെ നിലവാരത്തിലാണിപ്പോഴെന്ന് കുറച്ചു പേര്‍ക്കെങ്കിലും മനസിലായല്ലോ. നല്ലത്. പോലീസ് സ്റ്റേഷനിലൊക്കെ അഞ്ചാറു ദിവസം കാത്തിരിക്കുന്നത് നിയമം അനുസരിക്കലാണെന്നാണ്, സുകുമാരന്റെ പക്ഷം. അതിനു ജനങ്ങളെ പ്രേരിപ്പിക്കണമെന്നാണദ്ദേഹം കമല്‍ ഹസനെ ഉപദേശിക്കുന്നതും.

ഇന്‍ഡ്യയില്‍ അനേകം മനുഷ്യരെ വെടി വച്ചും, വടി വാളുകൊണ്ട് വെട്ടിയും, ബോംബ് വച്ചും  ഇന്‍ഡ്യക്കാര്‍ തന്നെ കൊലപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് 20 നോട്ടിക്കല്‍ മൈലിനപ്പുറം ഇന്‍ഡ്യക്കാരെ വെടി വച്ചു കൊന്ന സായിപ്പിനെതിരെ ആരും പ്രതിഷേധിക്കരുത് എന്നു കൂടി പറഞ്ഞാല്‍ സംഗതികളൊക്കെ യഥാസ്ഥാനത്തായി. അവര്‍ക്ക് ഓരോരോ താമ്ര പത്രം കൂടി കൊടുത്ത് അനുമോദിക്കണമെന്നു കൂടി പറഞ്ഞാല്‍ ഇന്‍ഡ്യയിലെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ടു. സച്ചിന്‍ നൂറാം സെഞ്ചുറി അടിച്ച ആശ്വാസം.

Ajith said...

on the Brink: The Future of America, Pakistan and Afghanistan .

link : http://atimes.com/atimes/South_Asia/ND28Df01.html

author Ahmed Rashid is a senior pak journalistwith dawn

ajith said...

എവിടെയും എത്താത്ത വാഗ് യുദ്ധം....കുറെ മണ്ടന്മാര്‍

kaalidaasan said...

അജിത്,

അഫ്ഘാനിസ്താനിലെയും പാകിസ്ഥാനിലെയും യഥാര്‍ത്ത വിശേഷങ്ങള്‍ പറയല്ലെ. മുള്ളമാരും മുക്രിമാരും കോപിക്കും. ലോകത്ത് നീതിയിലധിഷ്ടിതമായ അതിമനോഹരമായ ഒരു ഭരണകൂടം നില നിന്നത് മദീനയിലായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെ ഒന്നുള്ളത് ഈ പാകിസ്താനിലും അഫ്ഘാനിസ്ഥാനിലും ആണെന്നൊക്കെ വിശ്വസിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പകിസ്ഥാനില്‍ ജീവിക്കുന്നവര്‍ക്കറിയാം സത്യം. കേരളത്തിലെ മത സൌഹാര്‍ദ്ദത്തിന്റെ തണലില്‍  ജീവിക്കുനവരുടെ തലയില്‍ ഇതൊന്നും കയറില്ല.

kaalidaasan said...

അജിത്,

അഫ്ഘാനിസ്താനിലെയും പാകിസ്ഥാനിലെയും യഥാര്‍ത്ത വിശേഷങ്ങള്‍ പറയല്ലെ. മുള്ളമാരും മുക്രിമാരും കോപിക്കും. ലോകത്ത് നീതിയിലധിഷ്ടിതമായ അതിമനോഹരമായ ഒരു ഭരണകൂടം നില നിന്നത് മദീനയിലായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെ ഒന്നുള്ളത് ഈ പാകിസ്താനിലും അഫ്ഘാനിസ്ഥാനിലും ആണെന്നൊക്കെ വിശ്വസിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പകിസ്ഥാനില്‍ ജീവിക്കുന്നവര്‍ക്കറിയാം സത്യം. കേരളത്തിലെ മത സൌഹാര്‍ദ്ദത്തിന്റെ തണലില്‍  ജീവിക്കുനവരുടെ തലയില്‍ ഇതൊന്നും കയറില്ല.

ഷെബു said...

അസുഖം മനസ്സിലായി..

ഷെബു said...

അസുഖം മനസ്സിലായി..

ഷെബു said...

കാളിയുടെ അസുഖം മനസ്സിലായി..

faisu madeena said...

ആരാണാവോ ഇങ്ങേരെ ഇതിലേക്ക് വിളിച്ചത് ...ആന കരിമ്പിന്‍ കൂട്ടത്തില്‍ കയറിയ പോലെ ....സഖാവിന് പറ്റിയ കുറെ ബ്ലോഗുകളും മറുപടിക്ക് പറ്റിയ കുറെ ആളുകളും ഉണ്ടല്ലോ ..അവിടെ പോരെ മാഷേ .........!