Links

ഞരമ്പ് കേരളം

ശ്വേത മേനോൻ എന്ന സിനിമാനടി കൊല്ലത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു പോയി ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മാധ്യമപ്രവർത്തകരെ വിളിച്ച് ഒരു വിവരം അറിയിക്കുന്നു. പരിപാടിയിൽ , പീതാംബരക്കുറുപ്പ് എം.പി.യും കണ്ടാലറിയാവുന്ന വേറൊരുത്തനും തന്റെ ദേഹത്ത് തോണ്ടി അപമാനിച്ചു എന്നും അങ്ങനെ ഞാൻ മാനസികമായും ശരീരസ്പർശനപരമായും പീഡിപ്പിക്കപ്പെട്ടു എന്നുമാണു ആ വിവരം. താൻ പരിപാടിയിൽ തുടക്കം തൊട്ട് അവസാനം വരെയും ഹാപ്പിയായാണു പങ്കെടുത്തത് എന്നും ഹാപ്പിയായി തന്നെയാണു തിരിച്ചുപോയത് എന്നുമുള്ള കൊല്ലം കലക്ടരുടെ പ്രസ്താവന തന്നെ ദു:ഖിപ്പിച്ചതായും നടി കൂട്ടിച്ചേർത്തു. കൊല്ലം കലക്ടർ നടിയുടെ മുഖത്തെ ഹാപ്പി മാത്രമാണു കണ്ടത്. അപമാനിക്കപ്പെടുമ്പോൾ നടി ആന്തരീകമായി സഹിച്ച പീഢനം കാണാൻ  കലക്ടർക്ക് ജ്ഞാനദൃഷ്ടി ഇല്ലാതെ പോയി. അതിലാണു നടിക്ക് ദു:ഖം.

കേരളത്തിലെ ചാനലുകൾ ഇത് ഒരു ദിവസം നല്ല പോലെ ആഘോഷിച്ചു. നടി മുന്നിലും പീതാംബരക്കുറുപ്പ് പിന്നിലുമായി തിരക്കിനിടയിലൂടെ നടക്കുമ്പോൾ കുറുപ്പിന്റെ കൈ സൂം ഇൻ ചെയ്ത് മാഗ്നിഫൈ ആക്കി വട്ടത്തിൽ ചുകപ്പ് മാർക്കിട്ട് സ്റ്റിൽ ആയി ഒരു മിനിറ്റ് നിർത്തി ആവർത്താച്ചാവർത്തിച്ച് കാണിച്ചിട്ടും സുബോധമുള്ള ആർക്കും അതിൽ അപമാനമോ പീഢനമോ കാണാൻ കഴിഞ്ഞില്ല. എന്നാലും ചാനൽകാരും രാഷ്ട്രീയപ്രതികരണത്തൊഴിലാളികളും വിട്ടില്ല. ഇത്തരം ദൃശ്യങ്ങൾക്കും വാർത്തകൾക്കും വേണ്ടി വേഴാമ്പലിനെ പോലെ കാത്തുനിൽക്കുന്ന ഞരമ്പ് രോഗികൾ നിറഞ്ഞുകവിഞ്ഞ കേരളക്കാർക്ക് വേണ്ടത് വിളമ്പിക്കൊടുക്കുക എന്ന ദൗത്യമാണു ചാനലുകാർ അഹമഹമികയാ നിർവ്വഹിച്ചത്. ന്യൂസ്സ് ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ ഇതൊരു അസംബന്ധം ആണെന്നും ശ്രീ.പീതാംബരക്കുറുപ്പിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എനിക്ക് ബോധ്യമായിരുന്നു.

പാർലമെന്റ് തെരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. ഒരു പക്ഷെ 20ൽ 20ഉം സീറ്റ് തൂത്തുവാരാനുള്ള ചാൻസാണു മുന്നിൽ വന്നുപെട്ടിരിക്കുന്നത്. അത്കൊണ്ടാണു DYFI കൊല്ലം ജില്ലാക്കമ്മറ്റി തന്നെ പ്രശ്നം ഏറ്റെടുത്ത് പോലീസിൽ പരാതി കൊടുത്തത്. അപ്പോൾ തന്നെ പോലീസ് കേസ് റജിസ്റ്റർ ചെയ്യുന്നു, ശ്വേത മൊഴി കൊടുക്കുന്നു, താൻ പരാതിയിൽ ഉറച്ചുനിൽക്കുന്നു എന്ന് മാധ്യമങ്ങൾക്കും ഞരമ്പ് രോഗികൾക്കും വീണ്ടും ഉറപ്പ് കൊടുക്കുന്നു. അതേ വേഗത്തിൽ പരാതി പിൻവലിക്കുന്നു എന്നും മാധ്യമങ്ങളെ അറിയിക്കുന്നു. എല്ലാം ചടപടേന്ന് ആയിരുന്നു. 20 സീറ്റിന്റെ വ്യാമോഹം സ്വാഹ.

ശ്വേത മേനോൻ അപമാനിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അത് പീതാംബരക്കുറുപ്പിന്റെ മേൽ ആരോപിച്ചത് വാർത്താപ്രാധാന്യം കിട്ടാൻ വേണ്ടിയാണോ അതല്ല കുറുപ്പിനെ വ്യക്തിഹ്ത്യ നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനാണോ എന്നത് കേസ്  അന്വേഷണത്തിൽ വ്യക്തമാവുമായിരുന്നു. ആ സാധ്യതയാണു ശ്വേത പരാതി പിൻവലിക്കുന്നതിലൂടെ ഇല്ലാതാകുന്നത്. അത് പോലെ തന്നെ  മറ്റേയാൾ ആരാണു എന്നും  രണ്ട് പേർ മാത്രമാണൊ അപമാനിച്ചത് എന്നും അറിയാനുള്ള ചാൻസും ഇല്ലാതായി. ശ്രീ.പീതാംബരക്കുറുപ്പ് രണ്ട് ദിവസത്തേക്ക് നാറിയത് മിച്ചം. ശ്വേതയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല താനും.

ശ്വേത മേനോനെ പരിപാടിക്കിടയിൽ ആരെങ്കിലും തോണ്ടുകയോ ശരീരത്തിൽ അമർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പോൾ തന്നെ എതിർത്തിരുന്നുവെങ്കിൽ സ്ത്രീസമൂഹത്തിനു ആത്മധൈര്യം പകരുന്ന നടപടിയാകുമായിരുന്നു അത്. എല്ലാം ചിരിച്ചുകൊണ്ട് സഹിച്ചിട്ട് കുറെ മണിക്കൂറുകൾ കഴിഞ്ഞ് ടിവിക്കാരെ വിളിച്ച് പരാതി പറഞ്ഞാൽ എന്ത് സന്ദേശമാണു ആ നടി സമൂഹത്തിനു നൽകുന്നത്? എല്ലാവർക്കും ഇങ്ങനെ ടിവിക്കാരെ വിളിക്കാൻ പറ്റുമോ? വിളിച്ചാൽ ടിവിക്കാർ വരുമോ? സെലിബ്രിറ്റി സ്ത്രീകൾക്ക് മാത്രമേ അപമാനം ഉണ്ടാകൂ എന്നാണോ? അപമാനിക്കപ്പെടുന്ന സ്ത്രീകൾ ആ സ്പോട്ടിൽ പ്രതികരിക്കുന്ന ശീലം ഉണ്ടായാൽ മാത്രമേ കേരളത്തെ ഗ്രസിച്ച ഞരമ്പ് രോഗം ചികിത്സിച്ച് മാറ്റാൻ പറ്റൂ.

വർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ നടന്ന സംഭവമാണു. അന്ന് ഈ അമൃതാനന്ദമയി അത്ര പ്രശസ്തയായിരുന്നില്ല. അഞ്ചരക്കണ്ടിയിലെ പലേരി അമ്പലത്തിൽ ഭക്തർക്ക് ദർശനം നൽകാൻ അവർ വന്നു. ദർശനം കിട്ടാൻ കാത്തുനിക്കുന്നവരുടെ ക്യൂ അവസാനിക്കുന്നേയില്ല. ഭക്തരെ മാറോട് ചേർത്ത്പിടിച്ച് ആലിംഗനം ചെയ്യുന്നതായിരുന്നു അവരുടെ രീതി. ദർശനം കിട്ടിയവർ തന്നെ പിന്നെയും പിന്നെയും ക്യൂവിൽ നിന്ന് ദർശനസുഖം അനുഭവിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ തോണ്ടലും അമർത്തലും മറ്റും നടന്നിരിക്കാം. ഒടുവിൽ ക്യൂ തീരാൻ കാത്തുനിൽക്കാതെ സംഘാടകർ അമ്മയെ രക്ഷിച്ചുകൊണ്ടുപോവുകയായിരുന്നു. ദൃക്‌സാക്ഷികൾ എന്നോട് പറഞ്ഞതാണിത്. എന്തിനാണു അവർ ഇങ്ങനെ ആലിംഗനദർശനം നൽകുന്നത് എന്നറിയില്ല. അന്നത്തെ അവരുടെ പ്രായവും ആലിംഗനദർശനവും ഞരമ്പ്‌രോഗം ഉണ്ടാക്കാൻ പര്യാപ്തമായിരുന്നു. ഞാൻ പറഞ്ഞുവരുന്നത് ഞരമ്പ് രോഗം പുരുഷന്മാർക്ക് ഏകപക്ഷീയമായി ഉണ്ടാകുന്നതല്ല. സമൂഹഞരമ്പ്‌രോഗം  ഉണ്ടാക്കുന്നതിൽ താൻ എന്തെങ്കിലും പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് ശ്വേത മേനോൻ സ്വയം വിമർശനം നടത്തിയാൽ നന്നായിരുന്നു.

എന്ത് തന്നെയായാലും ഞരമ്പ്‌രോഗം കേരളത്തെ ആകമാനം ഗ്രസിച്ചിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണു. ഒരു ചില സ്ത്രീകള്‍ ഇതിനു വളം വെച്ചുകൊടുക്കുന്നുണ്ടാകാം. എല്ലാ സ്ത്രീകളും ഒരുപോലെയാണെന്ന് ഞരമ്പ്‌രോഗം ബാധിച്ചവര്‍ കരുതാനിടയാകാം. അതിന്റെ ദോഷം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സ്ത്രീകളുടെ ഭാഗത്ത് നിന്നാണു ഇതിനു ചെറുത്ത് നില്പുണ്ടാകേണ്ടത്. അപമാനം സഹിക്കാന്‍ അവര്‍ തയ്യാറാകരുത്. അതേ സ്പോട്ടില്‍ പ്രതികരിക്കാന്‍ തയ്യാറാകണം.  ആള്‍ക്കൂട്ടത്തില്‍ അപമാനിതയായപ്പോള്‍ സദസ്സിന്റെ മുന്നില്‍ ഗ്ലാമര്‍ കുറയാതെ ചിരിച്ചുകാട്ടി പിന്നീട് സാവകാശം തിരക്കഥയൊക്കെ ഒരുക്കി മാധ്യമക്കാരെ വിളിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചത് സ്ത്രീത്വത്തിനു അപമാനമാണു.

സ്ത്രീവിഷയം രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്നതും ചാനൽകാർ ഇങ്ങനെ സൂം ഇൻ ചെയ്ത് കാണിക്കുന്നതുമെല്ലാം ഞരമ്പ്‌രോഗത്തിന്റെ വകഭേദങ്ങൾ തന്നെയാണു. സദാചാരപോലീസിങ്ങും വേഷപ്രച്ഛന്നമായ ഞരമ്പ്‌രോഗം അല്ലാതെ മറ്റൊന്നല്ല. ശശിയെയും ഗോപി കോട്ടമുറിക്കലിന്റെയും മറ്റും പേരു പറഞ്ഞു  മാർക്സിസ്റ്റുകാരെ കളിയാക്കാൻ കോൺഗ്രസ്സുകാരും , പീതാംബരക്കുറുപ്പ്ന്റെ പേരു പറഞ്ഞു കോൺഗ്രസ്സിനെ അപമാനിക്കാൻ മാർക്സിസ്റ്റുകളും മെനക്കെട്ടാലൊന്നും ഈ രോഗം ചികിത്സിച്ചു ഗുണപ്പെടുത്താൻ കഴിയില്ല. സമൂഹം കക്ഷിരാഷ്ട്രീയമായി ഭയങ്കങ്കരമായ രൂപത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എങ്കിലും ചില പൊതുകാര്യവിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ എല്ലാവർക്കും യോജിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ സമൂഹം സുഗമമായി മുന്നോട്ട് പോകൂ. രാഷ്ട്രീയമെന്നാൽ മുഴുവൻ ജീവിതമല്ല. ജീവിതത്തിൽ ഒരു ഘടകം മാത്രം. ആരും ഇത് മറക്കാതിരിക്കട്ടെ.






5 comments:

Ananth said...

looks like mr kurup is the victim in this sordid drama......the visuals only indicate him trying to protect her ...if at all anyone attempted to cop a feel taking advantage of the crowd, even an ordinary woman would have stopped the groping with a stern word or stare at the very instant that it happened.....but when someone like shwetha menon says that she suffered the indignities and presented a jovial face till the end of the function and later on accuses the mp, collector etc.....it can only be seen as yet another publicity stunt....

at least from now on, i hope people would remain at arms length away from her in any public function that she attends

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നും യാത്രകളിൽ പോലും ..
ആണു-പെണ്ണുങ്ങൾ ഒന്നിച്ചിരിക്കാത്ത ഒരേ ഒരു രാജ്യം ..!
പിന്നെ
ഞോണ്ടലിനും ,തോണ്ടലിനുമൊക്കെ
ഇത്രയധികം പ്രാധാന്യം കൊടുക്കുന്ന വേറെ ഒരു ജനത മലയാളീസിനെപ്പോലെ ഇല്ല എന്ന് തന്നെ പറയാം ..!

Cv Thankappan said...

ഈ മലയാളികള്‍ മറ്റുരാജ്യങ്ങളില്‍ എത്തുമ്പോള്‍ മറുള്ളവരേക്കാള്‍ മാന്യന്മാരായി മാറുന്നു!
അപ്പോള്‍ എവിടെയാണ് തകരാറ്?!!
ആശംസകള്‍

ajith said...

ശ്വേത മഹാമോശം. ച്ഛെ ച്ഛെ

san said...

പാപം ചെയാത്തവർ കല്ലെറിയട്ടെ !