Links

അഴിമതിയും ജനങ്ങളും


2010ല്‍ കേന്ദ്രസര്‍ക്കാര്‍ 3ജി സ്പെക്‍ട്രം ലേലം ചെയ്തപ്പോള്‍ ആ ലേലത്തിലൂടെ സര്‍ക്കാരിന്106,219കോടി ആദായം ലഭിക്കുകയുണ്ടായി. അത്രയും തുക ലഭിക്കുമെന്ന് സര്‍ക്കാര്‍ കരുതിയതല്ല. ആ കണക്കും കൂടി ഓഡിറ്റ് ചെയ്ത സി.എ.ജി. പാര്‍ലമെന്റിന് നല്‍കിയ രേഖയില്‍ 2008ല്‍ 2ജി സ്പെക്ട്രം ലേലം ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിന് 176,000 കോടി അധിക വരുമാനം ലഭിക്കുമായിരുന്നു എന്നും ലേലം ചെയ്യാത്തത്കൊണ്ട് അത്രയും തുക സര്‍ക്കാരിന് നഷ്ടമായി എന്നും ചൂണ്ടിക്കാട്ടിയിരുന്നു. ആ രേഖ സമ്പാദിച്ച ഒരു മാധ്യമലേഖകന്‍ സര്‍ക്കാരിന്റെ നഷ്ടമായി കാണിച്ച തുക അഴിമതിയാണെന്ന് എക്സ്ക്ലൂസീവ് പുറത്ത് വിട്ടു. അതാണ് പിന്നീട് ഒന്നേമുക്കാല്‍ ലക്ഷം കോടി കോണ്‍ഗ്രസ്സ് അടിച്ചു മാറ്റി എന്ന് പറഞ്ഞ് ബി.ജെ.പി.ക്കാരും മാര്‍ക്സിസ്റ്റുകളും സംയുക്തമായി ആഘോഷിച്ചത്. കല്‍ക്കരി പാടം കണക്കിലും സി.എ.ജി. ഇതേ തന്ത്രമാണ് പയറ്റിയത്. സി.എ.ജി.യുടെ ആ തന്ത്രമാണ് ഇപ്പോള്‍ സുപ്രീം കോടതി പൊളിച്ചടുക്കിയത്. പ്രകൃതി വിഭവങ്ങള്‍ ലേലത്തിലൂടെ മാത്രമേ നല്‍കാവൂ എന്നില്ല. അത് സര്‍ക്കാര്‍ നയപരമായി തീരുമാനിക്കേണ്ട കാര്യങ്ങളാണെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു.

2ജി കണക്ക് പുറത്ത് വന്നപ്പോള്‍ തന്നെ സി.എ.ജിയുടെ തല പരിശോധിക്കണമെന്ന് ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു. 2010ല്‍ 3ജിക്ക് കിട്ടിയ അതേ ലേലവില എങ്ങനെയാണ് 2008ല്‍ 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്നു  എന്ന് സി.എ.ജി.ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുക? ആ സാങ്കല്പികകണക്ക് എങ്ങനെയാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ നഷ്ടമാവുക? അങ്ങനെ ആര് സങ്കല്‍പ്പിച്ചാലും കണക്കാക്കിയാലും അയാളുടെ തല പരിശോധിക്കേണ്ടതാണ്. അങ്ങനെ സാങ്കല്പികമായി നഷ്ടമായി എന്നു പറയുന്ന ഊഹത്തുകയാണ് അഴിമതിയായി പ്രതിപക്ഷങ്ങള്‍ ഇപ്പോഴും പറഞ്ഞു നടക്കുന്നത്. 2ജിയില്‍ സര്‍ക്കാരിന് ഒരു പൈസ പോലും നഷ്ടം ഇല്ല എന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ അന്നും ഇന്നും പറയുന്നുണ്ട്.

2ജി ലേലം ചെയ്യാത്തത്കൊണ്ട് കുറഞ്ഞ നിരക്കില്‍ 2ജി സേവനം നല്‍കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞു. അത്കൊണ്ട് സര്‍വ്വസാധാരണക്കാരും 2ജി സൌകര്യം ഉപയോഗിക്കുന്നു. ആ വകയില്‍ നികുതിയിലൂടെ സര്‍ക്കാരിന് വരുമാനം വന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ 3ജിയുടെ കാര്യമോ? ഇന്ത്യയില്‍ എത്ര ശതമാനം പേര്‍ 3ജി ഉപയോഗിക്കുന്നുണ്ടാകും? സാധാരണക്കാര്‍ക്ക് 3ജി ഇന്നും അപ്രാപ്യമാണ്. സര്‍ക്കാരിന് ഒരുമിച്ച് പണം കിട്ടി. എന്നാല്‍ നികുതിയിനത്തില്‍ വരവ് കുറവായി. 3ജി മത്സരത്തില്‍ വിജയിക്കാന്‍ കഴിയാതെ പല സര്‍വ്വീസ് പ്രൊവൈഡര്‍മാരും പ്രതിസന്ധിയിലാണ്.

അഴിമതി എന്നു പറയുമ്പോള്‍ ബുജികളും പുരോഗമനക്കാരും കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസ്സിനെ മാത്രമാണ്. 2ജി, ആദര്‍ശ് ഫ്ലാറ്റ്, കോമണ്‍‌വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപാടം എന്നൊക്കെയാണ് ഉരുവിട്ടുകൊണ്ടേയിരിക്കുന്നത്. ഇതിലെല്ലാം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് അഴിമതിക്കാര്‍ ആരെയും സംരക്ഷിക്കുന്നില്ല. എന്നാല്‍ ബി.ജെ.പി.ക്കാരും മാര്‍ക്സിസ്റ്റുകളുമോ? കൊലയാളികളെ രക്ഷിക്കാന്‍ പണത്തിനായി കടല്‍ കടന്നു പരക്കം പായുകയാണ് സി.പി.എം. നേതാക്കള്‍. ലാവലിന്‍ കേസ് നടത്താന്‍ കോടികള്‍ പിരിച്ചു വെച്ചത് അവിടെയുണ്ട്.

രാജ്യത്ത് അഴിമതി സാര്‍വ്വത്രികമാണ്. സമൂഹത്തെ ബാധിച്ച അര്‍ബുദമാണത്. അഴിമതിയും കൈക്കൂലിയും മായവുമില്ലാത്ത ഒരു മേഖലയുമില്ല. ഒരു രൂപയ്ക്ക് റേഷന്‍ കടയിലൂടെ നല്‍കേണ്ട അരി മറിച്ച് വിറ്റ് അതേ അരി നിറം മാറ്റി 26രൂപയ്ക്ക് കടകളില്‍ വില്‍ക്കുന്നു എന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത. കാര്‍ഡുടമകള്‍ക്ക് 2രൂപയ്ക്ക് നല്‍കേണ്ട ഗോദമ്പ് മില്ലുകള്‍ക്ക് മറിച്ചുകൊടുത്ത്, അതവര്‍ ആട്ടമാവാക്കി കിലോ 30രൂപപ്രകാരം വില്‍ക്കുന്നു. സബ്‌സിഡികള്‍ ഇങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത്. രാജ്യത്തെ ബ്യൂറോക്രസിയെ മൊത്തം അഴിമതി ഗ്രസിച്ചിരിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളും ബ്യൂറോക്രസിയുടെ അഴിമതിയെ സംരക്ഷിച്ച് അതിന്റെ പങ്ക് പറ്റുന്നു. അഴിമതിയുടെ കുത്തക കോണ്‍ഗ്രസ്സിന് മാ‍ത്രം ചാര്‍ത്തുമ്പോള്‍ ശരിക്കുള്ള അഴിമതിയെ വെള്ള പൂശുകയും മറച്ചു പിടിക്കുകയുമാണ് ബി.ജെ.പി-മാര്‍ക്സിസ്റ്റാദി പ്രതിപക്ഷക്കാര്‍ ചെയ്യുന്നത്. അഴിമതിക്കെതിരെ പട നയിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതാകുന്നു. അഴിമതിയെ അതിന്റെ ഉറവിടത്തില്‍ കണ്ടെത്തി പ്രതിരോധിക്കാന്‍ സിവില്‍ സമൂഹത്തിന് കഴിയണമായിരുന്നു.

അഴിമതിക്കെതിരെ അണ്ണാ ഹസാരെ ധാര്‍മ്മിക സമരത്തിന് മുന്നോട്ട് വന്നപ്പോള്‍ സമൂഹത്തില്‍ നിന്ന് വമ്പിച്ച പിന്തുണ ലഭിക്കാന്‍ കാരണം അഴിമതിയോടുള്ള ജനങ്ങളുടെ വെറുപ്പായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരാള്‍ അഴിമതി വിരുദ്ധ സമരത്തിന്റെ നായകത്വം ഏറ്റെടുത്തപ്പോള്‍ ജനങ്ങള്‍ ഒരു രക്ഷകനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ അണ്ണാ ഹസാരെക്ക് കഴിഞ്ഞില്ല. വെറും ലോക്‍പാല്‍ ബില്ലില്‍ അഴിമതി വിരുദ്ധം അദ്ദേഹം ചുരുക്കിക്കളഞ്ഞു. ഒരു ലോക്‍പാലോ ബില്ലോ വന്നാല്‍ രാജ്യത്തെ അഴിമതിമുക്തമാക്കാനാവില്ല. അഴിമതിയെ ചെറുക്കാന്‍ രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും സന്നദ്ധപ്രവര്‍ത്തകരുള്ള മൂവ്‌മെന്റാണ് വേണ്ടിയിരുന്നത്. അത്തരമൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അണ്ണാ ഹസാരേയ്ക്ക് കഴിഞ്ഞില്ല. അങ്ങനെ ഫലത്തില്‍ ബി.ജെ.പി.യുടെ കൈയിലെ പാവയായി അണ്ണാ പ്രതിഭാസം കെട്ടടങ്ങി. അഴിമതി ഇപ്പോഴും രാജ്യത്ത് തുടരുകയും ചെയ്യുന്നു. ബി.ജെ.പി.ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും അഴിമതി എന്നാല്‍ കോണ്‍ഗ്രസ്സ് മാത്രം.

എന്തായാലും ഇപ്പോഴത്തെ കോടതി നിരീക്ഷണം വന്നതോടെ സി.എ.ജി.യുടെ തലയ്ക്ക് വെളിവ് വന്നിരിക്കും എന്ന് കരുതാം. പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് ലക്ഷം ലക്ഷം കോടികള്‍ നഷ്ടമായി എന്ന് മായക്കണക്ക് പറഞ്ഞ് ബി.ജെ.പി.ക്കാരെയും മാര്‍ക്സിസ്റ്റുകളെയും സുഖിപ്പിക്കാന്‍ ഇനി സി.എ.ജി.ക്ക് കഴിയില്ലാലോ ... അഴിമതിക്കെതിരെ കക്ഷിരാഷ്ട്രീയം മറന്ന് പൊതുപ്രസ്ഥാനം എന്നെങ്കിലും ഉരുത്തിരിയുമെന്ന് പ്രത്യാശിക്കാനേ നമുക്ക് കഴിയൂ.

26 comments:

ajith said...

എല്ലാം ജനങ്ങളുടെ കുറ്റം

N.J Joju said...

CAG കണക്കിലെ പൊരുത്തക്കേടൂകൾ ചൂണ്ടീക്കാണിയ്ക്കുവാൻ ബാധ്യസ്ഥരാണ്. അതിനെ നയപരമായ നിപലാടുകളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിയ്ക്കുവാൻ ഗവർമെന്റിനു സ്വാതന്ത്യമുണ്ട്. പക്ഷേ ഇവിടെ അഴിമതിനടന്നൂ എന്നതു വ്യക്ത്യമാണ്. അതുകൊണ്ടു തന്നെ CAG യുടെ നടപടികൾ പ്രയോജനം തന്നെയാണ് ഉണ്ടക്കിയിട്ടൂള്ളത്.

K.P.Sukumaran said...

ജോജൂ, ഞാന്‍ എപ്പോഴും പറയുന്നത് പോലെ അഴിമതി എന്നത് താഴെത്തട്ടില്‍ വില്ലേജ് ആഫീ‍സ് മുതല്‍ ഏറ്റവും മുകള്‍ത്തട്ട് വരെയുണ്ടാകും. അതില്‍ തര്‍ക്കമില്ല. വില്ലേജില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈക്കൂലി കൊടുക്കണമെങ്കില്‍ സ്പെക്ട്രം ലൈസന്‍സ് കിട്ടാന്‍ കൊടുക്കേണ്ടി വരില്ലേ? വരും. അത് വേറെ വിഷയമാണ്. ഇവിടെ സി.എ.ജി. സാങ്കല്പികകണക്ക് ഉണ്ടാക്കി അതൊരു വടിയാക്കി ബി.ജെ.പി.യെ ഏല്പിക്കുകയാണ് ചെയ്തത്. സാങ്കല്പിക നഷ്ടമാണ് പ്രതിപക്ഷം കോണ്‍ഗ്രസ്സിനെ അടിക്കാനുള്ള വടിയാക്കിയത്. സി.എ.ജി. അയാളുടെ പരിധിയില്‍ പെടാത്ത കാര്യമാണ് ഓഡിറ്റില്‍ പറഞ്ഞത് എന്ന് കോടതിനിരീക്ഷണം വ്യക്തമാക്കുന്നു. ആ രീതിയില്‍ അല്ല സി.എ.ജി. നടപടികള്‍ പ്രയോജനം ചെയ്യേണ്ടത് എന്ന് ജോജു മനസ്സിലാക്കുമല്ലൊ.

Ananth said...

താങ്കളുടെ നിലപാടുകള്‍ കോണ്ഗ്രസ് ഭക്തിയില്‍ അധിഷ്ടിതമായതുകൊന്ടു താങ്കള്‍ പറയുന്ന കാര്യങ്ങള്‍ വളരെ വികലമായിപ്പോകുന്നു .....(.negative feedback ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അക്കാര്യം സൂചിപ്പിക്കുക ഞാന്‍ കമന്റുകള്‍ ഒഴിവാക്കാം .).....

2G ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായി എന്ന സീ ഏ ജീ യുടെ വാദം സുപ്രീം കോടതി പൊളിച്ചടുക്കി എന്ന് താങ്കള്‍ പറയുന്നു ...എന്നാല്‍ വസ്തുത എന്താണ് ....2G ഇടപാടില്‍ 2008 ഇല്‍ കൊടുത്ത ലൈസന്‍സുകള്‍ സുപ്രീം കോടതി തന്നെ റദ്ദാക്കി അവ വീണ്ടും ലേലം ചെയ്യണമെന്ന തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നു .....പുനര്‍ ലേലത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന base price തന്നെ 1 ,25 ,000 കോടി രൂപ അധിക വരുമാനം നല്കുമെന്നിരിക്കെ final auction price വരുമ്പോള്‍ സീ ഏ ജീ ചൂണ്ടിക്കാണിച്ച 1 75 000 കോടിയുടെ ആനുമാനിക നഷ്ടം എത്രത്തോളം വാസ്തവം അല്ലെങ്കില്‍ അതിശയോക്തിപരം എന്ന കാര്യം പൊതുജനത്തിന് വ്യകതമാവും

2G വിഷയത്തിലും കല്‍ക്കരി ഇടപാടിലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒക്കെ സര്‍ക്കാര്‍ ലക്ഷക്കണക്കിന്‌ കോടികള്‍ അടിച്ചുമാറ്റി എന്ന രീതിയില്‍ പ്രചരണം നടത്തുന്നത് തെറ്റിധാരണ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ എനിക്ക് അഭിപ്രായവ്യത്യാസം ഇല്ല ......സീ ഏ ജീ ചൂണ്ടിക്കാട്ടിയത് സര്‍ക്കാരിന് കിട്ടേണ്ടി യിരുന്ന ലക്ഷക്കണക്കിന്‌ കോടികള്‍ നഷ്ടപ്പെടുത്തി എന്നാണു ....അതായത് സ്വകാര്യ മേഖലക്ക് അത്രയും ലാഭം ഉണ്ടാക്കാന്‍ വഴിയൊരുക്കി .....ഖജനാവിന് നഷ്ടം അത്രയും തുക വരുമെങ്കിലും അഴിമതി അതിന്റെ രണ്ടോ മൂന്നോ ശതമാനം kickbacks ആയിരിക്കാം ...5000 -6000 കോടി .....അത്രേ ഉള്ളൂ ലക്ഷം കോടി അടിച്ചു മാറ്റി എന്നൊക്കെ പറയുന്നത് തികച്ചും അപകീര്‍ത്തി പരം തന്നെ ! .....പിന്നെ സാധാരണക്കാരന് കിട്ടുന്ന ഗ്യാസിനും നിത്യോപയോഗ സാധനങ്ങളുടെ എല്ലാം വില നിശ്ചയിക്കുന്ന ഡീസലിനും ഒക്കെ 25000 കോടി സബ്സിഡി കൊടുക്കുന്നു അതൊഴിവാക്കണം എന്നൊക്കെ പറഞ്ഞു വിലവര്ധിപ്പിക്കുന്ന സര്‍ക്കാരിന് corporate subsidy കളില്‍ കൂടെ അം ബാനിമാര്‍ക്കും സില്‍ബന്ധികള്‍ക്കും ലക്ഷക്കണക്കിന്‌ കോടികള്‍ തരപ്പെടുത്തി കൊടുക്കുന്ന തിന് യാതൊരു മടിയും ഇല്ല എന്നതും പൊതുജനം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വസ്തുത ആണ്

അഴിമതി സാര്‍വത്രികമാണ് സര്‍ക്കാരുദ്യോഗസ്തന്മാര്‍ അഴിമതി നടത്തുന്നു എന്നൊക്കെ പറയുന്നത് ഒരു തരത്തിലും ന്യായീകരണം ആവുന്നില്ല .....അഴിമതി തുടച്ചു നീക്കാന്‍ കഴിയണമെങ്കില്‍ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ നിന്നും അത് ആരംഭിക്കണം ......താഴെയുള്ള ആളുകള്‍ അഴിമതി നടത്തിയാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ സ്വയം അഴിമതിയില്‍ നിന്നും മുകതമായിട്ടുള്ള ഒരു നേതൃത്വത്തിന് മാത്രമേ കഴിയൂ .......ആഗോളവല്‍കരണത്തിന്റെ ഭാഗമായി ഇവിടെയും അമേരിക്കയിലെ പോലെ ഒരു പ്രത്യേക വകുപ്പ് ആര് കൈകാര്യം ചെയ്യണമെന്നു corporate lobby കള്‍ ചരടുവലി നടത്തി തീരുമാനിക്കുന്ന അവസ്ഥ സൃഷ്ടിച്ച നേതൃത്വം തന്നെ യാണ് അഴിമതിക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതും .

K.P.Sukumaran said...

I am not interested in politicalised version nof scams. May be true or not. So many scams against Congress, BJP, Communists and others. An enquiry into these is welcome. But development is another one. Unnecessary controversies jeopardise the future of our country. Mixing many things will not help us. CAG drama is a nuisanse. There are many CAG reports against other parties too. You may peruse the history. You can celebrate scams if you want. I am not against or pro to this. My agenda is entirely different. Let us agree to disagree. I have faith on Manmohan singh.

Shaji Mathew said...

2G, 3 G all Gs where existent since time immemorial. How we price them? It all depends on the usage and demand. The usage and demand were minimal until 2004. Due to the policies of UPA , the 2G has wide spread coverage, even daily wagers could avail this utility. The government got indirect revenue do to the high growth. These resources have got value. So the government got a wind fall revenue from 3G auction.

As you said, 3G services are costly and even middle class people can not afford. The government missed the indirect revenue that it could have received. But It is also true that few fly by night operators miss used this opportunity. In any scheme of things there a few of this type. This type we can see even in our day to day life. Similar is the case of coal, the value of coal has increased due the high infrastructure growth in steel , cement and power. ....

All these politicalised CAG,... and the related court cases, non functional parliament due to the opposition are the main causes of slow growth. The reduction in growth rate has affected the neo middle class, as they can not afford to the same standard of living.....I feel the UPA is a victim of its success.

Manoj മനോജ് said...

:)) സി.എ.ജി. അങ്ങിനെ ഒന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ രാജയും കനിമൊഴിയുമൊക്കെ അർമാദിച്ച് ഭരിച്ചേനെ.. അത് കണ്ട് മന്മോഹൻ സന്തുഷ്ടനായി “ഭരിച്ചേനേ” ;)

ഇത്രയൊക്കെ അഴിമതി അതിൽ നടന്നു എന്ന് തെളിഞ്ഞിട്ടും മന്മോഹനന്മാർക്ക് മാത്രം ഇതൊന്നും കാണുവാനും കേൾക്കുവാനും മിണ്ടുവാനും വിമ്മിട്ടം ;)))

തന്റെ കീഴിലുള്ള മന്ത്രിമാർ ഇത്ര വലിയ അഴിമതി നടത്തി രാജ്യത്തിനു ബാധ്യത ഉണ്ടാക്കിയിട്ടും അത് അറിയുവാൻ കഴിയാതിരുന്ന ഒരാൾക്ക് പ്രധാനമന്ത്രി കസേരയിൽ ഒരു നിമിഷം പോലും ഇരിക്കുവാൻ ധാർമ്മിക അവകാശമില്ല. ജനങ്ങൾക്ക് മുന്നിൽ വോട്ട് ചോദിക്കേണ്ട എന്ന ഒറ്റ ധൈര്യത്തിൽ എന്തും ചെയ്യുന്ന മന്മോഹനന്മാരെ ജനകീയ കോടതിയിൽ (തെരഞ്ഞെടുപ്പിൽ) നിർബന്ധിച്ച് മത്സരിപ്പിക്കണം... സാദാ ജനങ്ങളുടെ ശക്തി അപ്പോൾ മനസ്സിലാകും :(

Ananth said...

"But even as they toast their “victory,” government managers ought to realise what the court has handed them is a poisoned chalice. Indeed, its opinion has placed new riders that will make it harder for discretionary powers to be abused. From now on, the state’s actions have to “be fair, reasonable, non-discriminatory, transparent, non-capricious, unbiased, without favouritism or nepotism, in pursuit of promotion of healthy competition and equitable treatment. It should conform to the norms which are rational, informed with reasons and guided by public interest, etc. All these principles are inherent in the fundamental conception of Article 14,” the judgment says, invoking the constitutional guarantee of equality.

This language makes it virtually impossible for the government to resort to any arbitrary process of allocating scarce, valuable resources, since methods like first-come-first-served, lotteries and beauty parades cannot even begin to pass the new tests. In essence, then, the government can have any process for allocation it wants, so long as it’s an auction."

Auctions are dead, long live auctions

kaalidaasan said...

>>>>കല്‍ക്കരി പാടം കണക്കിലും സി.എ.ജി. ഇതേ തന്ത്രമാണ് പയറ്റിയത്. സി.എ.ജി.യുടെ ആ തന്ത്രമാണ് ഇപ്പോള്‍ സുപ്രീം കോടതി പൊളിച്ചടുക്കിയത്. പ്രകൃതി വിഭവങ്ങള്‍ ലേലത്തിലൂടെ മാത്രമേ നല്‍കാവൂ എന്നില്ല. അത് സര്‍ക്കാര്‍ നയപരമായി തീരുമാനിക്കേണ്ട കാര്യങ്ങളാണെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു.<<<<

എന്തു പൊളിച്ചടുക്കി എന്നാണു താങ്കള്‍ പറയുന്നത്. സി എ ജിക്ക് ഒരു തന്ത്രവും ഇല്ല. സി എ ജിയുടെ പണി സര്‍ക്കാര്‍ വകുപ്പുകളുടെ കണക്ക് പരിശോധിക്കുക എന്നതു മാത്രമാണ്. കണക്ക് പരിശോധിച്ച് ഉണ്ടായ നഷ്ടങ്ങളേക്കുറിച്ചും ലാഭങ്ങളേക്കുറിച്ചും ആ സ്ഥാപനം റിപ്പോര്‍ട്ട് നല്‍കുന്നു. ഭീമമായ നഷ്ടം ഉണ്ടാകുന്നവ സര്‍ക്കാര്‍ അന്വേഷിക്കാന്‍ ബാധ്യസ്ഥരാണ്. ചിലപ്പോള്‍ കോടതി വരെ ഇടപെടും.

കോടതി ഒന്നും പൊളിച്ചടുക്കിയിട്ടില്ല. തങ്കള്‍ക്ക് കോടതി നടത്തിയ അഭിപ്രായ പ്രകടനം മനസിലാകാക്കാത്തതുകൊണ്ടാണ്. എല്ലാം ലേലത്തിലൂടെ തീരുമാനിക്കണോ എന്ന് സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ അങ്ങനെ വേണമെന്നില്ല എന്നേ കോടതി പറഞ്ഞുള്ളു. ന്യായമായ വിലക്ക് നല്‍കിയാല്‍ കോടതിയോ സി എ ജിയോ അത് ചോദ്യം ചെയ്യില്ല. ഒരു കോടി രൂപ വിലയുള്ളവ ഒരു ലക്ഷത്തിനു നല്‍കിയാല്‍ കോടതിയും സി എ ജിയുമതില്‍ ഇടപെടും. ലേലം വേണമെന്ന് ആര്‍ക്കും നിര്‍ബന്ധവുമില്ല. നേരിട്ട് വില്‍പ്പന നടത്തിയാലും ലേലം വഴി വില്‍പ്പന നടത്തിയാലും ഖജനാവിലേക്ക് വരേണ്ട പണം വന്നാല്‍ ആരും അതിനെ ചോദ്യം ചെയ്യില്ല.

അന്തരാഷ്ട്ര മാര്‍ക്കറ്റ് വിലയനുസരിച്ച് ഇന്‍ഡ്യയില്‍ എണ്ണവില നിശ്ചയിക്കുമ്പോള്‍ അതേ മാനദണ്ഡം 2 ജി സ്പെക്ട്രത്തിനും ആകാം. അതില്ലാതിരുന്നതാണ്, അഴിമതി എന്നു പറഞ്ഞത്.

താങ്കളീ പറയുന്ന അതേ തന്ത്രമ് തന്നെയല്ലേ സി എ ജി ലാവലിന്‍  വിഷയത്തിലും അവലംബിച്ചത്? ഖജനാവിനു നഷ്ടമുണ്ടായി എന്നേ സി എ ജി പറഞ്ഞുള്ളു. പിണറായി വിജയന്‍  പണം  അടിച്ചു മാറ്റി എന്ന് സി ബി ഐക്ക് പോലും കണ്ടെത്താന്‍ ആയിട്ടില്ല. ഇപ്പോള്‍ താങ്കള്‍ പറയുന്നതാണു ശരിയെങ്കില്‍ ലാവലിന്‍ കേസിലെ താങ്കളുടെ നിലപാടു തിരുത്താന്‍ തയ്യാറുണ്ടോ?

kaalidaasan said...

>>>>അഴിമതി എന്നു പറയുമ്പോള്‍ ബുജികളും പുരോഗമനക്കാരും കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസ്സിനെ മാത്രമാണ്. 2ജി, ആദര്‍ശ് ഫ്ലാറ്റ്, കോമണ്‍‌വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപാടം എന്നൊക്കെയാണ് ഉരുവിട്ടുകൊണ്ടേയിരിക്കുന്നത്. ഇതിലെല്ലാം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് അഴിമതിക്കാര്‍ ആരെയും സംരക്ഷിക്കുന്നില്ല. <<<<

കോണ്‍ഗ്രസ് നിയമപരമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിയമപരമായ നടപടി സ്വീകരിക്കുനത് കോടതിയാണ്. കോടതി ഇടപെട്ടതുകൊണ്ട് ഗത്യന്തരമില്ലാതെ സ്വീകരിച്ചു പോകുന്നതാണ്. 2 ജി സ്പെക്ട്രം വിഷയത്തില്‍ സുബ്രഹ്മണ്യം സ്വാമി അയച്ച കത്തിന്റെ പുറത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും  മന്‍ മോഹന്‍ സിംഗും 8 മാസക്കാലം അടയിരുന്നു. അവസാനം കോടതിയില്‍ വിഷയം വന്നപ്പോളാണ്, മന്‍ മോഹനു വാ തുറക്കേണ്ടി വന്നത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുമായിരുന്നു.

2ജി, ആദര്‍ശ് ഫ്ലാറ്റ്, കോമണ്‍‌വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപാടം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും  ബുദ്ധിമുട്ടുണ്ടാകുന്നു. എന്തു ചെയ്യാം? അഴിമതി ഉണ്ടായിട്ട് നിയമപരമായ നടപടി സ്വീകരിക്കുന്നു എന്നു പറയുന്നത് അല്‍പ്പത്തരമാണ്. അഴിമതി ഉണ്ടാകാതെ നോക്കലാണ്, ഭരിക്കുന്നവരുടെ കടമ.

kaalidaasan said...

>>>>രാജ്യത്ത് അഴിമതി സാര്‍വ്വത്രികമാണ്. സമൂഹത്തെ ബാധിച്ച അര്‍ബുദമാണത്. അഴിമതിയും കൈക്കൂലിയും മായവുമില്ലാത്ത ഒരു മേഖലയുമില്ല.<<<<

താങ്കള്‍ പറയുന്നത് സത്യമാണ്. ആരാണതിന്റെ ഉത്തരവാദി?

അഴിമതി ഉണ്ടാകാതെ നോക്കലാണ്, ഭരിക്കുന്നവരുടെ കടമ. അതില്ലാതെ വരുമ്പോഴാണ്, കോടതിക്കിടപെടേണ്ടി വരുന്നത്. അഴിമതിയും കൈക്കൂലിയും മായവും എല്ലാ മേഘലയിലും ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ഭരിക്കുന്നവരു തന്നെയാണ്.

താങ്കളീ പറയുന്ന അര്‍ബുദത്തിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തലത്തിലുള്ള സംഭാവനകളാണ്, 2ജി, ആദര്‍ശ് ഫ്ലാറ്റ്, കോമണ്‍‌വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപാടം എന്നിവ.

kaalidaasan said...

>>>>ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ അണ്ണാ ഹസാരെക്ക് കഴിഞ്ഞില്ല. വെറും ലോക്‍പാല്‍ ബില്ലില്‍ അഴിമതി വിരുദ്ധം അദ്ദേഹം ചുരുക്കിക്കളഞ്ഞു. ഒരു ലോക്‍പാലോ ബില്ലോ വന്നാല്‍ രാജ്യത്തെ അഴിമതിമുക്തമാക്കാനാവില്ല. അഴിമതിയെ ചെറുക്കാന്‍ രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും സന്നദ്ധപ്രവര്‍ത്തകരുള്ള മൂവ്‌മെന്റാണ് വേണ്ടിയിരുന്നത്. അത്തരമൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അണ്ണാ ഹസാരേയ്ക്ക് കഴിഞ്ഞില്ല. <<<<

രാഷ്ട്രീയ നേതൃത്വങ്ങളും ബ്യൂറോക്രസിയുടെ അഴിമതിയെ സംരക്ഷിച്ച് അതിന്റെ പങ്ക് പറ്റുന്നു എന്നാണ്, താങ്കള്‍ തൊട്ടു മുമ്പ് പറഞ്ഞത്. അഴിമതിയെ സംരക്ഷിച്ച് അതിന്റെ പങ്ക് പറ്റുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ഉത്തരം പറയിക്കാനുള്ള സംവിധാനമാണ്, ലോക് പാല്‍,. അഴിമതി നടത്തുന്നത് രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയുമാണ്. അല്ലാതെ പൊതു ജനം അല്ല. അവയെ ഫലപ്രദമായി നേരിടാന്‍ ശക്തമായ ഒരു സംവിധാനമുണ്ടെങ്കില്‍ രാജ്യം അഴിമതി വിമുക്തമാകും. യാതൊരു സംശയവും വേണ്ട. ഇപ്പോഴത്തെ നിയമത്തില്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ശിക്ഷിക്കുക എളുപ്പമല്ല. പിള്ളയുടെ അഴിമതിക്കേസില്‍ തീരുമാനമുണ്ടാകാന്‍ 20 വര്‍ഷം വേണ്ടി വന്നു. നിയമത്തിന്റെ പഴുതുകളിലൂടെ എല്ലാവരും രക്ഷപ്പെടുന്നു.

അഴിമതിയെ ചെറുക്കാന്‍ രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും സന്നദ്ധപ്രവര്‍ത്തകരുള്ള മൂവ്‌മെന്റെന്നൊക്കെ പറയുന്നത് സമാന്തര ഭരണ സംവിധാനമാണ്. ഇപ്പോള്‍ മാവോയിസ്റ്റുകളും നക്സലുകളും നടത്തുന്നതും അതു തന്നെ. കുറേക്കാലം മുമ്പ് അവര്‍ കേരളത്തില്‍ അഴിമതിക്കാരെ പിടിച്ചു കൊണ്ടു പോയി ജനകീയ വിചരണ നടത്തിയിരുന്നു. താങ്കളേപ്പൊലുള്ളവര്‍ ആ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കും. ചിദംബരം പറഞ്ഞത് ഇന്‍ഡ്യയിലെ 200 ജില്ലകളിലും അവരുടെ സ്വാധീനം ഗണ്യമാണെന്നാണ്. അത് ഇന്‍ഡ്യ മുഴുവന്‍ വ്യാപിക്കാന്‍ അധിക സമയം ​വേണ്ടി വരില്ല.

അണ്ണാ ഹസാരെ അതുപോലുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കണം എന്നൊക്കെ പറയുന്ന താങ്കളുടെ തലയാണു പരിശോധിക്കേണ്ടതെന്ന് എനിക്കു തോന്നുന്നു.

kaalidaasan said...

>>>>2ജി കണക്ക് പുറത്ത് വന്നപ്പോള്‍ തന്നെ സി.എ.ജിയുടെ തല പരിശോധിക്കണമെന്ന് ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു. 2010ല്‍ 3ജിക്ക് കിട്ടിയ അതേ ലേലവില എങ്ങനെയാണ് 2008ല്‍ 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്നു എന്ന് സി.എ.ജി.ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുക? <<<<

സി എ ജി അങ്ങനെയൊന്നും സങ്കല്‍പ്പിച്ചില്ലല്ലോ. 2010 ല്‍ ലേലം ചെയ്തു വിറ്റപ്പോള്‍ ലഭിച്ച വില അടിസ്ഥാനമക്കി 2008 ല്‍ ലഭിക്കുമായിരുന്ന വില കണക്കാക്കിയതില്‍ എന്താണു തെറ്റ്. 2010 ല്‍ ലബിച്ച അതേ വില ലഭിക്കുമായിരുന്നു എന്നൊന്നും  സി എ ജി പറഞ്ഞില്ല.

2008 ല്‍ 2 ജി സ്പെക്ട്രം വിറ്റത് 2001 ലെ വിലക്കാണെന്നാണു സി എ ജി പറഞ്ഞത്. വില നിലവാരത്തേക്കുറിച്ച് അടിസ്ഥാന വിവരമുള്ള ഏതൊരാളും അത് തെറ്റായിരുന്നു എന്നേ പറയൂ. ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ സ്വര്‍ണ്ണശേഖരം ഇപ്പോള്‍ 2005 ലെ വിലക്ക് വിള്‍ക്കുകയാണെങ്ക്കില്‍ തലക്ക് സുനാമി പിടിക്കാത്ത ഏതൊരാളും അത് തെറ്റാണെനു പറയും. അത് ശരിയാണെന്നു പറയുന്നവരുടെ തല പരിശോധിക്കേണ്ട ആവശ്യം തന്നെയില്ല. അതിന്റെ അകത്ത് വെറും ചകിരിച്ചോറായിരിക്കും.

സിഎ ജി പറഞ്ഞത് ഒട്ടും സുതര്യമല്ലാത്ത തരറ്റ്ര്ഹ്തില്‍  ആണ്, 2 ജി സ്പെക്ട്രം വിതരണം ചെയ്തത് എന്നായിരുന്നു. അതു വഴി അനര്‍ഹരും മന്ത്രിയുടെ ഇഷ്ടക്കാരുമൊക്കെ അത് കൈപ്പറ്റി എന്നും അതു വഴി പൊതു ഖജനാവിനു നഷ്ടമുണ്ടായി എന്നുമാണ്. അത് അക്ഷരം പ്രതി ശരിയാനെന്ന് സുപ്രീം കോടതിയുടെ ഉത്തരവു പറയുന്നു.

2G spectrum scam

All the speculations of profit, loss and no-loss were put to rest on 2 February 2012 when the Supreme Court of India delivered judgement on a public interest litigation (PIL) which was directly related to the 2G spectrum scam. The Supreme Court declared allotment of spectrum as "unconstitutional and arbitrary," and quashed all the 122 licenses issued in 2008 during tenure of A. Raja (then minister for communications & IT) the main official accused in the 2G scam case.[4] The court further said that A. Raja "wanted to favour some companies at the cost of the public exchequer" and "virtually gifted away important national asset."[5] The "zero loss theory" was further demolished[6] on 3 August 2012 when as per the directions of the Supreme Court, Govt of India revised the base price for 5 MHz 2G spectrum auction to 14,000 crore (US$2.65 billion), which roughly gives the value of spectrum to be around 2,800 crore (US$529.2 million) per MHz that is close to the CAG's estimate of 3,350 crore (US$633.15 million) per MHz.[7][8]

സി എ ജിയുടെ തല പരിശോധിക്കാന്‍ നടക്കുന്ന സമയത്ത് ഇതും കൂടി ഒന്ന് മനസിലാക്കുക.

kaalidaasan said...

>>>>എന്തായാലും ഇപ്പോഴത്തെ കോടതി നിരീക്ഷണം വന്നതോടെ സി.എ.ജി.യുടെ തലയ്ക്ക് വെളിവ് വന്നിരിക്കും എന്ന് കരുതാം. പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് ലക്ഷം ലക്ഷം കോടികള്‍ നഷ്ടമായി എന്ന് മായക്കണക്ക് പറഞ്ഞ് ബി.ജെ.പി.ക്കാരെയും മാര്‍ക്സിസ്റ്റുകളെയും സുഖിപ്പിക്കാന്‍ ഇനി സി.എ.ജി.ക്ക് കഴിയില്ലാലോ ... <<<<



സി എ ജിയുടെ തലക്ക് ഒരു വെളിവുകേടുമില്ല. പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്തു തന്നെ വില്‍ക്കണമെന്ന് സി എ ജിക്കോ മറ്റ് ഇന്‍ഡ്യക്കാര്‍ക്കോ യാതൊരു നിര്‍ബന്ധവുമില്ല. ലേലം ചെയ്തു വിറ്റാലും  കടതുറന്നു വച്ച് വിലയിട്ട് വിറ്റാലും കുഴപ്പമില്ല. ന്യായമായ വില ലഭിക്കണം. അത് മാത്രമേ ഉള്ളു. അത് ലഭിച്ചിക്കുന്നില്ലെങ്കില്‍ സി എജി അത് ചൂണ്ടിക്കാണിക്കും. ഖജനാവിനുണ്ടാകുന്ന നഷ്ടവും കണക്കാക്കും. അത് വേണ്ടെങ്കില്‍ ഈ ഇടപാടൊക്കെ എല്ലാവരും അറിഞ്ഞ് സുതാര്യമായി നടത്തുക. രഹസ്യമായി നടപടിക്രമങ്ങളൊക്കെ കാറ്റില്‍ പറത്തി വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ചട്ടങ്ങളൊക്കെ വളച്ചൊടിച്ചും വെള്ളം ചേര്‍ത്തും  വിറ്റാല്‍ സി എ ജിയും  കോടതിയും  കുത്തിനു പിടിക്കും. അപ്പോള്‍ കിടന്ന് കരഞ്ഞിട്ടോ ആശ്രിത വിലാപങ്ങളെഴുതിയിട്ടോ കാര്യമില്ല.

ഇപ്പോഴത്തെ കോടതി നിരീക്ഷണം  മുഴുവനായി താങ്കളൊന്ന് വായിച്ചാല്‍ നന്നായിരിക്കും. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്.

Supreme Court's opinion on auction of natural resources

Auction can't be the sole criteria for alienation of natural resources.

One of the judges said, "I would, therefore, conclude by stating that no part of the natural resource can be dissipated as a matter of largess, charity, donation or endowment, for private exploitation. Each bit of natural resource expended must bring back a reciprocal consideration. The consideration may be in the nature of earning revenue or may be to "best subserve the common good". It may well be the amalgam of the two. There cannot be a dissipation of material resources free of cost or at a consideration lower than their actual worth. One set of citizens cannot prosper at the cost of another set of citizens, for that would not be fair or reasonable."

ഇതാണു മാനദണ്ഡമെങ്കില്‍ ആരും പരാതിപ്പെടില്ല. സി എ ജി ഒന്നും പറയില്ല. കോടതി ഒരിടപാടും അസ്ഥിരപ്പെടുത്തില്ല.

സുബിന്‍ പി റ്റി said...

Swan ടെലികോം 1537 കോടി രൂപയ്ക്കു ലൈസെന്‍സ് സ്വന്തമാക്കിയിട്ടു 45 % UAE ആസ്ഥാനമായ Etisalat എന്ന കമ്പനിക്ക്‌ വിറ്റത് 4200 കോടി രൂപയ്ക്കാണ് . Unitech ഗ്രൂപ്പ് 1661 കോടി രൂപയ്ക്കു ലൈസെന്‍സ് സ്വന്തമാക്കിയിട്ടു 60 % നോര്‍വേ ആസ്ഥാനമായ Telenor എന്ന കമ്പനിക്ക്‌ വിറ്റത് 6200 കോടി രൂപയ്ക്കാണ്. അന്ന് അതില്‍ നിന്ന് കമ്മീഷന്‍ അടിച്ചവര്‍ ജയിലില്‍ കിടന്നല്ലോ.. അങ്ങനെയൊന്നില്ല എന്ന് തെളിയിച്ച് അവര്‍ കുറ്റ വിമുക്തരായോ? മാത്രുഭൂമിയില്‍ ഇതിനെക്കുറിച്ച് ജയ്ദീപ് മേനോന്‍ സമാനമായ ഒരു ലേഖനം എഴുതിയിരുന്നു. അവിടെ വന്ന കമന്റുകള്‍ക്കും മറുപടി ഒന്നും ഉണ്ടായില്ല. ഇതൊന്നും സി എ ജി കവടി നിരത്തി കണ്ടുപിടിച്ചതല്ലല്ലോ..

kaalidaasan said...

സിഎജി സര്‍ക്കാരിന്റെ 'കണക്കപ്പിള്ള' മാത്രമല്ലെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: സിഎജി (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) സര്‍ക്കാരിന്റെ കണക്കപ്പിള്ള മാത്രമല്ലെന്ന് സുപ്രീംകോടതി. വരവു ചെലവു കണക്കുകളുടെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാനുള്ള സ്ഥാപനം മാത്രമല്ല സിഎജി. സര്‍ക്കാരിന്റെ കാര്യക്ഷമതയും ക്രിയാത്മകതയും സാമ്പത്തികച്ചെലവുകളും പരിശോധിക്കാനും വിലയിരുത്താനും സിഎജിക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളില്‍ സിഎജി ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കല്‍ക്കരി പാട അഴിമതി വിഷയത്തില്‍ സിഎജി ഭരണഘടനാപരമായ അധികാര പരിധി ലംഘിച്ചതായി ആരോപിച്ച് സാമ്പത്തിക വിദഗ്ധനായ ഡോ. രാകേഷ് ഗുപ്തയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ജസ്റീസുമാരായ ആര്‍.എം ലോധ, അനില്‍ ആര്‍ ദേവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സിഎജി പരിധി ലംഘിച്ചോയെന്ന് പരിശോധിക്കാന്‍ പാര്‍ലമെന്റിനായിരിക്കും അധികാരമെന്നും കോടതി പറഞ്ഞു.

Ananth said...

താങ്കളുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ - താങ്കളുടെ വാദങ്ങള്‍ എല്ലാം സുപ്രീം കോടതി പൊളിച്ചടുക്കി യിരിക്കുന്നു !

സീ ഏ ജീ യുടെ കടമകളും ഉത്തരവാദിത്വങ്ങളും സുപ്രീം കോടതി തന്നെ അര്‍ത്ഥ ശങ്ക ക്കിടയില്ലാം വിധം വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ശ്രീ സുകുമാരന്‍ ഇത്രകാലവും വച്ചുപുലര്‍ത്തി യിരുന്ന തെറ്റായ ധാരണകള്‍ തിരുത്തുമെന്നും വസ്തുതകള്‍ സ്വന്തം രാഷ്ട്രീയവീക്ഷണത്തിന്റെ കണ്ണടയില്‍ കൂടി അല്ലാതെ സ്വതന്ത്രമായ യുക്തി വിചാരത്തിനു വിധേയമാക്കി ന്യായാന്യായങ്ങള്‍ മനസ്സിലാക്കും എന്നും പ്രതീക്ഷിക്കുന്നു !

K.P.Sukumaran said...

കോടതി പറഞ്ഞാലൊന്നും സി.എ.ജി.ക്ക് കണക്ക് ഓഡിറ്റ് ചെയ്യല്‍ അല്ല്ലാതെ സര്‍ക്കാരിനെ ഉപദേശിക്കാനോ നിര്‍ദ്ദേശം നല്‍കാനോ അധികാരമോ അവകാശമോ ഉണ്ടാകണം എന്ന് ഞാന്‍ കരുതുകയില്ല. ജനങ്ങളോട് നേരിട്ട് അക്കൌണ്ടബിലിറ്റി ഉള്ളത് കോടതിക്കോ സി.എ.ജി.ക്കോ അല്ല. അത്കൊണ്ട് കോടതിക്കും സി.എ.ജി.ക്കും മേലെ പാര്‍ലമെന്റിന്റെ പരമാധികാരത്തില്‍ ആണ് എനിക്ക് വിശ്വാസം. സി.എ.ജി.യെ നിയന്ത്രിക്കണമെങ്കില്‍ പാര്‍ലമെന്റിന് നിയമം നിര്‍മ്മിക്കാമന്നും കോടതി പറഞ്ഞിട്ടുണ്ട് എന്നത് വായിച്ചിരിക്കുമല്ലൊ. ഇപ്പോഴത്തെ സി.എ.ജി. ബി.ജെ.പി.ക്ക് വേണ്ടി പണി എടുക്കുന്ന ആളാണ് എന്ന് തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം.

Ananth said...

the comment i posted earlier is missing ....i am posting it again in the belief that it went missing due to some vagaries of google
സുപ്രീം കോടതി സീ ഏ ജീ യുടെ വാദഗതികള്‍ പൊളിച്ചടുക്കി എന്നൊക്കെ എഴുതി വിട്ട ആള്‍ ഇന്നിപ്പോള്‍ സുപ്രീം കോടതി സീ ഏ ജീ യുടെ പ്രവര്‍ത്തികള്‍ തീര്‍ത്തും അധികാരപരിധിക്കുള്ളില്‍ തന്നെ എന്ന് വ്യക്തമാക്കിയപ്പോള്‍ കോടതി പറയുന്നതിലൊന്നും കാര്യമില്ല പാര്ളിമെന്റിനാണ് പരമാധികാരം എന്നൊക്കെ പറഞ്ഞു ഉരുണ്ടു കളിക്കുന്നത് തികച്ചും സഹതാപാര്‍ഹം തന്നെ !

സീ ഏ ജീ സര്‍ക്കാരിന്റെ ഇടപാടുകള്‍ ഓഡിറ്റ്‌ ചെയ്യുകയും ഖജനാവിന് നഷ്ടം സംഭവിച്ച വിഷയങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുകയും മാത്രമേ ചെയ്തുള്ളൂ എന്തെകിലും ഉപദേശം നിര്‍ദ്ദേശം കുറ്റം കണ്ടെത്തല്‍ എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതായി ആരും ഇതുവരെ പറഞ്ഞിട്ടില്ല ....ആ റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കുകയും , സഭ അത് വേണ്ടവിധം പരിശോധനക്ക് വിധേയമാക്കി യ ശേഷം സ്വീകരിക്കുകയോ നിരാകരിക്കുകയോ തുടര്‍ നടപടികള്‍ക്കായി നിര്‍ദ്ദേശിക്കുകയോ ഒക്കെ ചെയ്യുകയാണ് പതിവ് ....അത് തന്നെയാണ് കോടതി പറഞ്ഞതും !!

താങ്കള്‍ പറഞ്ഞു കൊണ്ടിരുന്നത് സീ ഏ ജീ യുടെ തല പരിശോധിക്കണം .....നഷ്ടം എന്ന് പറയുന്നതെല്ലാം മായക്കണക്കുകള്‍ ആണ് എന്നൊക്കെ ആണല്ലോ ......എന്നാല്‍ ഇതൊക്കെ തികച്ചും തെറ്റായ ധാരണകള്‍ ആണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ ഈ പോസ്റ്റിനു കിട്ടിയിരിക്കുന്ന കമന്റുകള്‍ വായിക്കുന്ന ആര്‍ക്കും വ്യക്തമാവും എന്നിരിക്കെ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന മട്ടില്‍ ബാലിശമായ നിലപാടെടുക്കുന്ന താങ്കളുടെ മുന്നില്‍ വസ്തുതകള്‍ നിരത്തുന്നത് അന്ധന് വിളക്ക് കാണിക്കുന്നത് പോലെ ഒരു വ്യര്‍ത്ഥ വ്യായാമം ആണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു !!!

kaalidaasan said...

>>>കോടതി പറഞ്ഞാലൊന്നും സി.എ.ജി.ക്ക് കണക്ക് ഓഡിറ്റ് ചെയ്യല്‍ അല്ല്ലാതെ സര്‍ക്കാരിനെ ഉപദേശിക്കാനോ നിര്‍ദ്ദേശം നല്‍കാനോ അധികാരമോ അവകാശമോ ഉണ്ടാകണം എന്ന് ഞാന്‍ കരുതുകയില്ല. ജനങ്ങളോട് നേരിട്ട് അക്കൌണ്ടബിലിറ്റി ഉള്ളത് കോടതിക്കോ സി.എ.ജി.ക്കോ അല്ല. അത്കൊണ്ട് കോടതിക്കും സി.എ.ജി.ക്കും മേലെ പാര്‍ലമെന്റിന്റെ പരമാധികാരത്തില്‍ ആണ് എനിക്ക് വിശ്വാസം. സി.എ.ജി.യെ നിയന്ത്രിക്കണമെങ്കില്‍ പാര്‍ലമെന്റിന് നിയമം നിര്‍മ്മിക്കാമന്നും കോടതി പറഞ്ഞിട്ടുണ്ട് എന്നത് വായിച്ചിരിക്കുമല്ലൊ. <<<

സി.എ.ജി.യെ നിയന്ത്രിക്കണമെങ്കില്‍ പാര്‍ലമെന്റിന് നിയമം നിര്‍മ്മിക്കാമെന്ന് കോടതി പറഞ്ഞിട്ടില്ല. സി എ ജി പരിധി ലംഘിച്ചോ എന്ന് പാര്‍ലമെന്റിനു പരിശോധിക്കാം എന്നു മാത്രമേ പറഞ്ഞിട്ടുള്ളു.

താങ്കള്‍ സി എ ജിയേക്കുറിച്ച് മനസിലാക്കിയിരിക്കുന്നത് മുഴുവനും തെറ്റാണു സുകുമാരാ. സി എ ജി ഒരു ഭരണഘടനാ സ്ഥാപനമാണ്. സി എ ജിയെ നിയന്ത്രിക്കാന്‍ പാര്‍ലമെന്റിനു നിയമം നിര്‍മിക്കാനൊന്നും ആകില്ല. അതിനു ഭരണഘടന ഭേദഗതി ചെയ്യണം.

സര്‍ക്കാരിനെ ഉപദേശിക്കാനും  നിര്‍ദ്ദേശം നല്‍കാനും ഉള്ള അധികാരവും  അവകാശവും ഇപ്പോഴത്തെ ഭരണഘടന അനുസരിച്ച് സി എ ജിക്കുണ്ട്. കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അക്കൌണ്ടബിലിറ്റി ആണ്, സി എ ജി പരിശോധിക്കുന്നത്. സര്‍ക്കാരിനു തന്നെയാണു ജനങ്ങളോട് അക്കൌണ്ടബിലിറ്റി ഉള്ളത്. അതാണു സി എ ജി പരിശോധിക്കുന്നത്. ആ അക്കൌണ്ടബിലിറ്റിയില്‍ പാളിച്ചകളുണ്ടായാല്‍ വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും  നല്‍കാനുള്ള അധികാരം  ഇന്‍ഡ്യന്‍ ഭരണഘടന സി എ ജിക്ക് നല്‍കുന്നുണ്ട്. അത് വേണ്ടിയിരുന്നില്ല എന്ന് താങ്കള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും തോന്നുക സ്വാഭാവികമാണ്.

Constitution of India

149. Duties and powers of the Comptroller and Auditor-General.—The Comptroller and Auditor-General shall perform such duties and exercise such powers in relation to the accounts of the Union and of the States and of any other authority or body as may be prescribed by or under any law made by Parliament and, until provision in that behalf is so made, shall perform such duties and exercise such powers in relation to the accounts of the Union and of the States as were conferred on or exercisable by the Auditor-General of India immediately before the commencement of this Constitution in relation to the accounts of the Dominion of India and of the Provinces respectively.

ഭരണഘടന ഉപയോഗിക്കുന്ന വാക്ക് Exercise Powers എന്നാണ്. അതിന്റെ അര്‍ത്ഥം അധികാരം പ്രയോഗിക്കല്‍ എന്നു തന്നെയാണ്. വെറും കണക്ക് പരിശോധിക്കല്‍ മാത്രമാണു ജോലി എങ്കില്‍ Comptroller എന്ന വാക്കുപയോഗിക്കേണ്ട അവശ്യമില്ല. Auditor General എന്നു പറഞ്ഞാല്‍  മതിയായിരുന്നു.

CAJ

MISSION: Our mission enunciates our current role and describes what we are doing today: Mandated by the Constitution of India, we promote accountability, transparency and good governance through high quality auditing and accounting and provide independent assurance to our stakeholders, the Legislature, the Executive and the Public, that public funds are being used efficiently and for the intended purposes.

മലക്ക് said...

മന്‍മോഹന്‍ജി ഓക്സ്ഫോഡില്‍ പഠിക്കാന്‍ പോയകാലത്തെ കോണ്‍ഗ്രസ് നല്ല കര്‍ഷകപ്പാര്‍ടിയായിരുന്നു. ജയ് ജവാന്‍ എന്നു പറഞ്ഞയുടനെ ജയ് കിസാന്‍ എന്നു മുരളും. അന്നാണ് പണത്തിന്റെ വിത്തുകള്‍ എവിടെനിന്നൊക്കെയോ സംഘടിപ്പിച്ച് നട്ടുനോക്കിയത്. ആദ്യം വളര്‍ന്നത് ജീപ്പ് മരമാണ്. ആ വിത്ത് നട്ടുനച്ച് വളര്‍ത്തി എണ്‍പതുലക്ഷം രൂപയുടെ വിളവെടുത്തയാളെ ആദരിച്ച് മന്ത്രിയാക്കി കോണ്‍ഗ്രസ് കര്‍ഷകസ്നേഹം പ്രഖ്യാപിച്ചു. 57ല്‍ കൃഷ്ണമാചാരിയുടെ ധനമന്ത്രിസ്ഥാനം തെറിപ്പിച്ചെങ്കിലും മുന്ധ്ര എന്നയിനം മരം കോണ്‍ഗ്രസിനെ കുംഭകോണപ്പാര്‍ടി ആക്കി വളര്‍ത്തി. നാടന്‍ വിത്തിനങ്ങളെക്കാള്‍ സങ്കരയിനത്തിനാണ് പ്രത്യുല്‍പ്പാദനശേഷി എന്ന് നെഹ്റു മനസസ്സിലാക്കിയിരുന്നുവെങ്കിലും കൊച്ചുമകനാണ് പ്രാവര്‍ത്തികമാക്കിയത്. സ്വീഡന്‍ ജനുസ്സായ ബൊഫോഴ്സ് എന്ന ചെടി കപ്പലില്‍ കൊണ്ടുവന്ന് താമരക്കുളത്തില്‍ നട്ട രാജീവനയനന്‍ 40 കോടി രൂപയുടെ വിളവെടുപ്പാണ് നടത്തിയത്. കുളത്തില്‍നിന്ന് അത്ഭുതകരമായി വളര്‍ന്നു പന്തലിച്ച ബൊഫോഴ്സ് മരം 89 ല്‍ ചാഞ്ഞ് കോണ്‍ഗ്രസിന്റെ മോന്തായത്തില്‍ വീണു. വന്മരം വീണപ്പോള്‍ ഭരണം പോയി. ഇപ്പോഴും ആ മരത്തിന്റെ വേരുകള്‍ നശിക്കാതെ അടിത്തറയ്ക്കുള്ളിലുണ്ട്.

മലക്ക് said...

ആയിടയ്ക്ക് കര്‍ഷകശ്രീ അവാര്‍ഡ് കിട്ടിയത് സുഖ്റാം എന്ന കര്‍ഷകസുഹൃത്തിനാണ്. സ്വന്തമായി പരീക്ഷിച്ച് കണ്ടെത്തിയ വിത്തിനങ്ങളിലൊന്ന് നട്ട് ആ ചങ്ങാതി വലിയൊരു ഫലവൃക്ഷം തന്നെ വളര്‍ത്തി. ഗിന്നസ് റെക്കോഡിനു പറ്റിയ വളര്‍ച്ച; നിറയെ പൂവും കായും. അതില്‍നിന്ന് പറിച്ചെടുത്ത് നോട്ടായും പൊന്നായും കിടക്കയിലും കക്കൂസിലും നിറച്ചിട്ടും സുഖ്റാമിന് സുഖംതോന്നിയില്ല. ഏതാനും വെട്ടിനിരത്തല്‍ വീരന്മാരുടെ ആക്രമണത്തില്‍ മരം നിലംപൊത്തുകയും കര്‍ഷകശ്രീ സന്താപവിവശനായി തിഹാര്‍ ജയിലില്‍ ശിഷ്ടകാലം കിടന്നുറങ്ങിയതും അനന്തരം.

സാധാരണ വളക്കൂറുള്ള മണ്ണിലാണ് ചെടി നടുന്നത്. കടപ്പുറത്തു നട്ടാലും അത്ഭുതസിദ്ധി കാണിക്കുന്ന പ്രത്യേകയിനം മരം ഇടക്കാലത്ത് കണ്ടെത്തി. ആ അപൂര്‍വ കണ്ടുപിടിത്തം യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്കായാണ് മന്‍മോഹന്‍ജിയുടെ പാര്‍ടി സമര്‍പ്പിച്ചത്. മുംബൈ നഗരപ്രാന്തത്തില്‍, അറബിക്കടലിനെ സാക്ഷിനിര്‍ത്തി കോണ്‍ഗ്രസ് നട്ട ആദര്‍ശമരം മുപ്പത്തിയൊന്നുനിലവരെ ഉയര്‍ന്നുവളര്‍ന്നു. ആ മരത്തില്‍ ആയിരത്തിന്റെ ഗാന്ധിത്തലയുള്ള ആയിരക്കണക്കിന് കെട്ടുകള്‍ കായ്ച്ചു.

മലക്ക് said...

ആദ്യം സാമ്പ്രദായിക കൃഷിരീതിയായിരുന്നു. 91നുശേഷമാണ് മാറ്റംവന്നത്. പലഭാഷാപണ്ഡിതനായ റാവുജിയും ലോകബാങ്ക് പഠനം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ജിയും കാര്‍ഷികരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് സംയുക്തമായി നേതൃത്വം നല്‍കി. ആധുനിക കൃഷിരീതികള്‍ ആഗോളവല്‍ക്കരണ ശൈലിയില്‍ പരീക്ഷിച്ചു. ഐഎംഎഫ് വിത്ത്, അമേരിക്കന്‍ വളം, കോണ്‍ഗ്രസിന്റെ ജലസേചനം. പെട്രോള്‍ വിലപോലെയാണ് മരങ്ങള്‍ കുതിച്ചുവളര്‍ന്നത്. പലയിനങ്ങളാണെങ്കിലും എല്ലാം ഒന്നിനൊന്നു മെച്ചം. അതിനുശേഷം ഇന്നുവരെയുള്ള കണക്കെടുക്കുമ്പോള്‍ ഏതാണ്ട് നൂറുലക്ഷം കോടി രൂപയുടെ വിളവെടുപ്പെങ്കിലും ഉണ്ടായി എന്നു കണക്കാക്കണം.

റാവുജി സ്പോണ്‍സര്‍ചെയ്ത ഹര്‍ഷദ്മേത്തയുടെ ഓഹരി മരത്തില്‍ 5000 കോടി, പഞ്ചസാരച്ചെടി ഇറക്കുമതിചെയ്ത് നടത്തിയ കൃഷിയില്‍ 650 കോടി, പലവക കൃഷിക്ക് വളം വന്ന വകയില്‍ 1300 കോടി, സുഖ്റാമിന്റെ വിളവെടുപ്പായ 1500 കോടി, മുങ്ങിക്കപ്പല്‍ കൃഷിയില്‍ 18,978 കോടി, പട്ടാളക്കാരുടെ റേഷന്‍ മൂന്നാംവിളയായി കൃഷിചെയ്ത 5000 കോടി, നാട്ടില്‍വേണ്ടാത്ത അരി കയറ്റുമതിചെയ്ത വകയില്‍ 2500 കോടി, ഒറീസയില്‍ ഖനിയില്‍ വിത്തിട്ട് വിളയിച്ച 7000 കോടി, ടുജി സ്പെക്ട്രം വന്നപ്പോള്‍ കോടിയുടെ കണക്ക് കൂടി, 1.76 ലക്ഷത്തിലെത്തി. കല്‍ക്കരി വിളവെടുപ്പില്‍ 1.86 ലക്ഷം കോടിയായി റെക്കോഡും സൃഷ്ടിച്ചു.

മലക്ക് said...

ഇത്രയും പണം മരങ്ങളില്‍ കായ്ച്ചിട്ടും മന്‍മോഹന്‍ജി മരമേ കാണുന്നില്ല; നാട്ടിലെ മുന്തിയ ഇനം മരങ്ങളില്‍നിന്ന് പറിച്ചെടുത്ത് ചാക്കിലാക്കി വിദേശത്തുകൊണ്ടുപോയതിന്റെ കണക്ക് ഓര്‍ക്കുന്നുമില്ല. അസൂയാലുക്കള്‍ അതിനെ കള്ളപ്പണമെന്ന് വിളിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അതിലും ഗാന്ധിജിയുടെ ഒറിജിനല്‍ തലതന്നെയാണ്. സ്വിസ്ബാങ്കില്‍ ഇന്ത്യയിലെ വിളവെടുപ്പുകാര്‍ കൊണ്ടുപോയി സുരക്ഷിതമാക്കിവച്ച പണം രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 13 ഇരട്ടി വരും. എന്നിട്ടും ചില വിഡ്ഢികള്‍ പറയുന്നത്, ഇന്ത്യ ദരിദ്രരാജ്യം എന്നാണ്. നാട്ടില്‍ വിളവെടുത്ത് പ്രത്യേക വിമാനത്തില്‍കയറ്റി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കൊണ്ടുപോകുന്ന മഹാന്മാരുടെ ബുദ്ധിമുട്ട് ആരും കാണുന്നില്ലെന്നതാണ് മഹാകഷ്ടം. നികുതി അടയ്ക്കാതെയും കണക്കില്‍പ്പെടുത്താതെയും 26,60,876 കോടിരൂപ വിദേശത്തെ ബാങ്കുകളില്‍ കൊണ്ടുപോയി കൂട്ടിവച്ച് ഇന്ത്യയെ സമ്പന്നരാഷ്ട്രമാക്കിയവര്‍ക്ക് പത്മവിഭൂഷണെങ്കിലും കൊടുക്കേണ്ടതാണ് മര്യാദ. അതുചെയ്യിക്കാതെ ത്യാഗീവര്യന്മാരെ ആക്ഷേപിക്കുന്നവര്‍ മാര്‍ക്സിസ്റ്റക്രമികള്‍തന്നെ. അക്രമത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ തല ഉയര്‍ത്തേണ്ട കാലം അതിക്രമിച്ചു.

അമ്പതുകോടി ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ ഒരു മരത്തിന്റെയും തണലില്ല എന്ന് ചിലര്‍ കള്ളംപറയുന്നുണ്ട്. അമ്പതുകോടിയില്‍ കുറെപ്പേര്‍ കല്‍ക്കരിഖനിയിലും തോട്ടങ്ങളിലും സുഖജീവിതം നയിക്കുന്നുണ്ട്. 22 രൂപ 40 പൈസ ഒരു ദിവസം കിട്ടിയാല്‍ അവര്‍ സമ്പന്നരാണ്. അത്തരക്കാര്‍ക്ക് കൂടുതല്‍ പണം ആവശ്യമില്ല. അങ്ങനെ അധികംവരുന്ന പണം സ്വരൂപിച്ച് സ്വിസ് ബാങ്കില്‍ സൂക്ഷിക്കുന്നതല്ലേ യഥാര്‍ഥ രാജ്യസ്നേഹം? കോട്ടയത്തെ റബര്‍ കുടുംബത്തിലെ ഒരു കൃഷിക്കാരന്‍ ജര്‍മനിയിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ തിളങ്ങുന്നത് അത്തരം ത്യാഗസുരഭിലമായ കൃഷിരീതിയുടെ വിജയമാണ്. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരിപ്പാടം- ഏറ്റവും പുതിയ അത്യുല്‍പ്പാദന വിത്തുകള്‍ ഇവയാണ്. വെറുതെ നട്ടാല്‍മതി. വെള്ളവും വേണ്ട വളവും വേണ്ട. തനിയെ വളര്‍ന്നു കായ്ച്ചുകൊള്ളും.

Ananth said...

"അഴിമതിയും കോണ്ഗ്രസ് ഭക്തിയും"

Ananth said...

Robert Vadra Net Worth