Links

സി.എ.ജി.യുടെ മായക്കണക്കും ബി.ജെ.പി.യുടെ ദുഷ്ടലാക്കും..

2008ല്‍ 2ജി ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്ന് സി.എ.ജി.യുടെ റിപ്പോര്‍ട്ട് പുറത്ത് വന്ന ഉടനെ തന്നെ അതൊരു മായക്കണക്ക് ആണെന്നും അമ്മാതിരി കണക്ക് തയ്യാറാക്കിയ കണക്കപ്പിള്ളയുടെ തല പരിശോധിക്കേണ്ടതാണെന്നും ഞാന്‍ പറഞ്ഞിരുന്നു. കാരണം, 2010ല്‍ 3ജി ലേലം ചെയ്തപ്പോള്‍ സര്‍ക്കാരിന് ലഭിച്ച തുകയുമായി തുലനം ചെയ്ത്, 2008ല്‍ 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഇതേ തോത് വെച്ച് അന്ന് 2ജിക്കും പണം ലഭിക്കുമായിരുന്നു എന്നും അങ്ങനെ  അന്ന് ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് മേപ്പടി തുക നഷ്ടമായി എന്നുമായിരുന്നു ആ കണക്ക്. ഇങ്ങനെ ഒരു സാങ്കല്പിക കണക്ക് തയ്യാറാക്കാന്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആര്‍ക്കെങ്കിലും സാധിക്കുമോ?  ഈ കണക്ക് സുബോധമുള്ള ആരെങ്കിലും കണക്കിലെടുക്കുമോ?

സി.എ.ജി. ആ കല്പിതകണക്ക് തയ്യാറാക്കിയത് ബി.ജെ.പി.ക്ക് രാഷ്ട്രീയം കളിക്കാനാണ് എന്നും ഞാന്‍ അന്നേ പറയുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ഇപ്പോള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല, Comptroller and Auditor General (CAG) of India യുടെ Director General of Audit ആയിരുന്ന ആര്‍.പി.സിങ്ങ് തന്നെയാണ്. അദ്ദേഹം പറയുന്നു, ഞാന്‍ കണക്കാക്കിയ നഷ്ടം 37, 000 കോടി മാത്രമായിരുന്നു , ആ തുക തന്നെ സര്‍ക്കാരിന് വീണ്ടെടുക്കാനും കഴിയുമായിരുന്നു.

 ( Mr Singh questioned the national auditor's estimates of presumptive loss figure of Rs. 1.76 lakh crore in the 2G spectrum allocation. He said that according to him, the loss due to the first-come-first -served policy followed by the government was Rs. 37, 000 crore and this too, he said, was entirely recoverable. Ref: http://goo.gl/PTef5 )

ആ കണക്ക് സി.എ.ജി. പാര്‍ലമെന്റിന് നല്‍കുന്നതിന്റെ തലേ ദിവസം ബി.ജെ.പി.യുടെ നേതാവ് മുരളി മനോഹര്‍ ജോഷി സി.എ.ജി. ഉദ്യോഗസ്ഥന്മാരെ കണ്ടിരുന്നതായും ആര്‍.പി.സിങ്ങ്  എന്‍.ഡി.ടി.വി.ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  സ്വാഭാവികമായും ഈ ആരോപണം ജോഷിയും ബി.ജെ.പി.ക്യാമ്പും നിഷേധിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം എന്തെന്ന് വെച്ചാല്‍ കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് രാജ്യം കുട്ടിച്ചോറാക്കാന്‍ ബി.ജെ.പി.ക്ക് കഴിയുന്നു എന്നും അതിന് ഭരണഘടന പദവി വഹിക്കുന്ന ബ്യൂറോക്രാറ്റുകള്‍ കൂട്ടുനില്‍ക്കും എന്നുമാണ്. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ മാത്രമേ ഈ പ്രശ്നമുള്ളൂ. ബി.ജെ.പി. ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഇമ്മാതിരി തറവേല കാണിക്കാറുമില്ല. ബി.ജെ.പി. ആരോപണങ്ങളെയോ വിവാദങ്ങളെയോ കൂസാറുമില്ല.

അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത്, ഒരു ഉദ്യോഗസ്ഥന് സര്‍ക്കാരിനെക്കൊണ്ട് കുരങ്ങ് കളിപ്പിക്കാനും രാജ്യം അലങ്കോലമാക്കാനും ഇനിയും കഴിയരുത്. അത്കൊണ്ട് രണ്ട് സി.എ.ജി.മാരെ കൂടി ഉടനെ നിയമിച്ച് മൂന്നംഗ സി.എ.ജി. എന്ന നിലയുണ്ടാക്കണം. തനിക്ക് ഒറ്റക്ക് എന്തും കഴിയും എന്ന ധാര്‍ഷ്ട്യം ഒരു ബ്യൂറോക്രാറ്റിനും മേലില്‍ ഉണ്ടാ‍കരുത്. അത്പോലെ തന്നെ 2008ല്‍ അനുവദിക്കപ്പെട്ട 122 സ്പെക്ട്രം ലൈസന്‍സ് റദ്ധാക്കിയ കോടതി നടപടി ‌- ഇവിടെ ഒരു പ്രശ്നമുണ്ട്. കോടതി നടപടി തെറ്റാണെന്ന് പറയാന്‍ പാടില്ല. ദൌഭാഗ്യകരം എന്നേ പറയാന്‍ പറ്റൂ. ഇല്ലെങ്കില്‍ കോടതിയലക്ഷ്യമാകും- സാമാ‍ന്യയുക്തിക്ക് നിരക്കുന്നതല്ല. കാരണം അന്ന് അനുവദിച്ച മറ്റ് ലൈസന്‍സുകള്‍ കോടതി റദ്ധാക്കിയുമില്ല. അത്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയെക്കൊണ്ട് കോടതിയോട് റഫറന്‍സ് ചോദിപ്പിച്ചത്.

കോടതിയലക്ഷ്യമായാലും വേണ്ടില്ല, ഇപ്പോഴൊക്കെ കോടതി സര്‍ക്കാരിനെ കയറി ഭരിക്കാനും അസ്ഥാനത്തുള്ള പരാമര്‍ശങ്ങളിലൂടെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി ഒരു പൌരന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നുണ്ട്. അത്കൊണ്ട് കോടതിയുടെയും സര്‍ക്കാരിന്റെയും അധികാരപരിധികള്‍ സുവ്യക്തമായി നിര്‍വ്വചിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ നയപരവും ഭരണപരവുമായ കാര്യങ്ങളില്‍ കോടതിക്കോ സി.എ.ജി.ക്കോ ഇടപെടാന്‍ കഴിയരുത്. അത്പോലെ തന്നെ കോടതിയുടെ നീതി-ന്യായ നിര്‍വ്വഹണത്തില്‍ സര്‍ക്കാരിനും ഇടപെടാന്‍ കഴിയരുത്. ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കിടയെ ഈഗോക്ലാഷ് വരാനുള്ള സാധ്യതകള്‍ തടയപ്പെടണം.

പ്രതിപക്ഷപാര്‍ട്ടി എന്ന നിലയില്‍ എന്ത് തറപ്പരിപാടി കളിച്ചാലും ബി.ജെ.പി. എന്ന പാര്‍ട്ടി എവിടെയും എത്താന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പുകപടലങ്ങളില്‍ പെട്ട് രാജ്യം സ്തംഭിച്ചുപോകുന്നു എന്നതാണ് ദുരന്തം. ടെലികോം മേഖല ആകപ്പാടെ നാശകോശമായി എന്ന് പറയാം. വികസിതരാജ്യങ്ങളില്‍ ഇപ്പോള്‍ 4ജി സാങ്കേതിക വിദ്യയാണ് വിദൂരവാര്‍ത്താവിനിമയ രംഗത്ത് പ്രചാരത്തിലുള്ളത്. അതിവേഗ ഇന്റര്‍നെറ്റ് അവിടെ ജനങ്ങള്‍ക്ക് ലഭ്യമാണ്. ഇന്ത്യയില്‍ 3ജി ഇനി പച്ചപിടിക്കാന്‍ പോകുന്നില്ല.  2ജിയില്‍ തന്നെ മൊബൈല്‍ കോളിന്റെ ചാര്‍ജ്ജ് വര്‍ദ്ധിക്കാനാണ് സാധ്യത. നമുക്ക് ഇങ്ങനെയൊക്കെ മതിയല്ലൊ.

കടപ്പാട് :  NDTV

വാര്‍ത്ത കാണുക.

5 comments:

ajith said...

വാട്ട് ആന്‍ ഐഡിയ സര്‍ജീ...!!!

vettathan said...

വിനോദ് റായിയുടെ പ്രമാദമായ രണ്ടു റിപ്പോര്‍ട്ടുകളും വെറും രാഷ്ട്രീയക്കളിയാണെന്നു ഞാന്‍ ആദ്യം തൊട്ടേ പറയുന്നതാണ്.പി.എ.സി യുടെ ഭൂരിപക്ഷം അംഗങ്ങളും തള്ളിയ റിപ്പോര്ട്ട് പി.എ.സി റിപ്പോര്‍ട്ട് ആയി അവതരിപ്പിച്ച ആളാണ് ജോഷി.ബി.ജെ.പിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് വേണ്ടി രാജ്യം കുട്ടിച്ചോറാക്കുന്നു.

Ananth said...

Attack on CAG riddled with full-spectrum contradictions

Ananth said...

R.P. Singh’s doublespeak on CAG’s 2G report

Unknown said...

ആര്‍ പി സിംഗ് നിഷേധിച്ചു. ഇനി കെ പി സുകുമാരന്‍ ആരെ കൂട്ടുപിടിക്കും ??