Links

സക്കറിയ പറഞ്ഞത്





ണ്ണിത്താന്‍ പ്രശ്നത്തില്‍ സക്കറിയ പറഞ്ഞത് ഡിഫിക്കാര്‍ക്ക് രസിച്ചില്ല. അത്കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ചു കൈയേറ്റം ചെയ്തത് സി.പി.എമ്മിന്റെ മുന്‍ എം.പി. യുടെ മകനും കൂട്ടാളികളുമാണത്രെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മക്കളെ കുറിച്ചു അത്ര നല്ല ഇമേജ് അല്ല ഉള്ളത്. മന്ത്രിപുത്രന്‍,എമ്മെല്ലെ പുത്രന്‍ എന്നീ ഗണത്തില്‍ ഇപ്പോള്‍ എം‌പി പുത്രന്‍ എന്ന് കൂടി ചേര്‍ക്കപ്പെടുന്നു.

ഞ്ചേരിയില്‍ സംഭവിച്ചത് എന്താണ് എന്ന് നോക്കാം. അഷറഫ് എന്നാളുടെ വീട്ടില്‍ ഒരു രാത്രി ഉണ്ണിത്താനും ജയലക്ഷ്മിയും കാറില്‍ എത്തുന്നു. കൊല്ലത്ത് നിന്നാണ് അവര്‍ വരുന്നത്. വീട്ടുടമയായ അഷറഫ് തന്നെയാണ് വാതില്‍ തുറന്ന് കൊടുക്കുന്നത്. വീട്ടില്‍ വെളിച്ചം കണ്ട ഉടനെ മൂന്ന് നാലു പേര്‍ കടന്ന് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിത്താന്‍ അവരോട് കയര്‍ക്കുന്നു. വന്നവര്‍ പിന്‍‌വാങ്ങുകയും മിനിറ്റുകള്‍ക്കകം ആള്‍ക്കൂട്ടം വീട് വളയുകയും ചെയ്യുന്നു. വളഞ്ഞവര്‍ ഡിഫിയുടെയും പി.ഡി.പി.യുടെയും പ്രവര്‍ത്തകര്‍ ആണെന്ന് പറയപ്പെടുന്നു. അതാരും നിഷേധിച്ചിട്ടുമില്ല. പോലിസ് എത്തുന്നതിന് മുന്‍പ് ആള്‍ക്കൂട്ടം ഉണ്ണിത്താനെ കൈയേറ്റം ചെയ്യുകയും ഒപ്പമുള്ള സ്ത്രീയെ അധിഷേപിക്കുകയും ചെയ്യുന്നു. പോലീസ് വന്ന് ഉണ്ണിത്താനെയും ഒപ്പമുള്ള ജയലക്ഷ്മി എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്യുന്നു. പിറ്റേന്ന് രാവിലെ അല്പം ആശയക്കുഴപ്പത്തിന് ശേഷം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് ഉണ്ണിത്താനെയും ജയലക്ഷ്മിയെയും കോടതിയില്‍ ഹാജരാക്കുകയും കോടതി അവര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. അന്ന് ഈ സംഭവം കൈരളി ചാനല്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ണിത്താനെതിരെയും ജയലക്ഷ്മിക്കെതിരെയും പോലീസ് റജിസ്റ്റര്‍ ചെയ്ത അനാശാസ്യ കേസില്‍ ഒന്നാം പ്രതി വീട്ടുടമയായ അഷറഫ് ആണ്. ഒന്നാം പ്രതിയായ അഷറഫിനെ പോലീസ് ഇത് വരെ അറസ്റ്റ് ചെയ്യുകയോ കോടതിയില്‍ ഹാജരാക്കുകയോ അയാള്‍ ജാമ്യം സമ്പാദിക്കുകയോ ചെയ്തിട്ടില്ല. അഷറഫ് സ്ഥലത്തെ മലഞ്ചരക്ക് കച്ചവടക്കാരനാണ്. അപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വാഭാവികമായും നമ്മള്‍ ഇപ്പോള്‍ ചോദിക്കേണ്ടതുണ്ട്.

പോലീസ് റജിസ്റ്റര്‍ ചെയ്ത ആ കേസിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ്?

ന്ത്കൊണ്ട് ഒന്നാം പ്രതിയായ അഷറഫിനെ ഇത് വരെയായി അറസ്റ്റ് ചെയ്തില്ല?

ണ്ണിത്താനും ജയലക്ഷ്മിയും അഷറഫിനോടൊപ്പം രാത്രി അയാളുടെ വീട്ടില്‍ എത്തിയത് ആള്‍ക്കൂട്ടം അന്ന് ആരോപിച്ചത് പോലെ അനാശാസ്യം നടത്താന്‍ വേണ്ടിയാണോ? എങ്കില്‍ അഷറഫിന്റെ ആള്‍ത്താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് പെണ്‍‌വാണിഭം നടക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ പ്രമാദമായി മാറേണ്ട ഒരു പെണ്‍‌വാണിഭ കേസല്ലെ ഇത്?

ന്നാല്‍ മേപ്പടി ചോദ്യങ്ങള്‍ അന്നത്തെ ദിവസം കഴിഞ്ഞ് ആരും ഉന്നയിച്ചില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് സംഭവത്തില്‍ നിന്ന് തലയൂരി. കേസിന്റെ തുടര്‍‌നടപടികള്‍ക്കായി അന്നത്തെ ആവേശത്തിന് ശേഷം ഡിഫിയോ,ജനാധിപത്യമഹിളാ അസോസിയേഷനോ, പിഡിപിയോ തുടര്‍ പ്രക്ഷോഭം ഒന്നും നടത്തിയില്ല. ആളുകള്‍ സംഭവം വിസ്മരിക്കുകയും ചെയ്തു. ചാനലുകളില്‍ കാണുമ്പോഴും പത്രങ്ങളില്‍ വായിക്കുമ്പോഴും മാത്രമേ ആളുകള്‍ എന്തും ഓര്‍ക്കാറുള്ളൂ. പിന്നെ മറക്കുകയാണ് പതിവ്. എന്നാല്‍ സക്കറിയ അത് മറന്നില്ല.

തിനിടക്ക് ഉണ്ണിത്താന്‍ സംഭവത്തെക്കുറിച്ച്, ഉണ്ണിത്താന്‍ പറഞ്ഞതുംഎനിക്ക് ലഭിച്ച സ്ഥിരീകരിക്കാന്‍ കഴിയാത്ത ചില വിവരങ്ങളും നോക്കാം. ഉണ്ണിത്താന്റെ അകന്ന ബന്ധത്തില്‍ പെട്ട സ്ത്രീയാണ് ജയലക്ഷ്മി. അവരുടെ കുടുംബം നല്ല ബന്ധത്തിലാണ്. ജയലക്ഷ്മി വിവാഹിതയാണ്. ഒരു ആയുര്‍വേദ വൈദ്യനാണ് ഭര്‍ത്താവ്. അവര്‍ സേവാദള്‍ പ്രവര്‍ത്തകയായിരുന്ന കാലത്ത് കേരളം മുഴുക്കെ സഞ്ചരിച്ചിട്ടുണ്ട്. ആയിടക്ക് മഞ്ചേരിയില്‍ അഷറഫുമൊത്ത് പാര്‍ട്ടണര്‍ ഷിപ്പില്‍ സ്റ്റിച്ചിങ്ങ് സെന്റര്‍ തുടങ്ങി. എന്നാല്‍ ആ സ്ഥാപനം ശ്രദ്ധിക്കാന്‍ ജയലക്ഷ്മിക്കോ അഷറഫിനോ കഴിഞ്ഞില്ല. അഷറഫിന് മറ്റ് ബിസിനസ്സ് ഉണ്ട്, ജയലക്ഷ്മിക്ക് കൊല്ലത്ത് നിന്ന് വന്ന് അത് നടത്തിക്കൊണ്ട് പോകാനും കഴിഞ്ഞില്ല. അത് തുടങ്ങാന്‍ ജയലക്ഷ്മിക്ക് തന്റെ വിഹിതം മൂലധനമായി നല്‍കാന്‍ പണം വായ്പ നല്‍കിയത് ഉണ്ണിത്താനാണെന്നും , പകരമായി ജയലക്ഷ്മി ഉണ്ണിത്താന് ചെക്ക് നല്‍കിയിരുന്നെന്നും ആ ഇടപാടില്‍ തന്റെ ഷേര്‍ മടക്കിക്കിട്ടാന്‍ അഷറഫുമായി സംഭാഷണം നടന്നു വരികയാണെന്നും അത് സെറ്റ്‌ല്‍ ചെയ്യാനാണ് ജയലക്ഷ്മി ഉണ്ണിത്താനോടൊപ്പം എത്തിയതെന്നും, ഉണ്ണിത്താന് അന്ന് രാത്രി തന്നെ മകനെ കാണാന്‍ ബാംഗ്ലൂരിലേക്ക് തിരിക്കേണ്ടതുണ്ടായിരുന്നു എന്നുമാണ് എനിക്ക് ലഭിച്ച വിവരം. സത്യമാണോ എന്ന് അറിയില്ല. ഉണ്ണിത്താനുമായി പരിചയമുള്ള ഒരു കൊല്ലക്കാരന്‍ പറഞ്ഞതാണ്. അനാശാസ്യത്തിന് കൊല്ലത്ത് നിന്ന് മഞ്ചേരി വരെ എന്തിന് ഉണ്ണിത്താന്‍ വരണം എന്നാണയാള്‍ ചോദിക്കുന്നത്. സ്റ്റിച്ചിങ്ങ് സെന്റര്‍ കൊണ്ട് അഷറഫിന് ലാഭമൊന്നുമില്ല. എന്നാല്‍ അയാള്‍ ജയലക്ഷ്മിയുടെ മൂലധനവിഹിതം മടക്കിക്കൊടുക്കാന്‍ നിര്‍ബ്ബന്ധിതനായപ്പോള്‍ അന്നേ ദിവസം അവരെ ചതിക്കുകയായിരുന്നോ, ആളുകള്‍ക്ക് അവര്‍ വരുന്ന വിവരം ചോര്‍ത്തിക്കൊടുത്തുകൊണ്ട് എന്ന് കൊല്ലത്ത് ചിലര്‍ സംശയിക്കുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ പോലീസ് പിന്നെയൊന്നും ചെയ്തതുമില്ല. ഞങ്ങള്‍ അറിഞ്ഞുകൊണ്ടാണ് അവര്‍ മഞ്ചേരിക്ക് പുറപ്പെട്ടതെന്ന് ഉണ്ണിത്താന്റെ ഭാര്യയും ജയലക്ഷ്മിയുടെ അച്ചനമ്മമാരും പറഞ്ഞിട്ടുമുണ്ട്.

സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്താലോ എവിടെയെങ്കിലും രാത്രി താമസിക്കാനിടയായാലോ ആള്‍ക്കൂട്ടം അവരെ വളയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് അപകടമാണെന്നും ഇക്കണക്കിന് പോയാല്‍ അച്ചനും മകള്‍ക്കും ഒരുമിച്ചു യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമാകുമെന്നുമാണ് സക്കറിയ പയ്യന്നൂരില്‍ പറഞ്ഞത്. പുരോഗമനം പറയുന്ന ഡിഫിക്കാറും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ജനാധിപത്യമഹിളക്കാരും സംഭവത്തില്‍ അധിക്ഷേപിക്കപ്പെട്ട സ്ത്രീയുടെ പൌരാവകാശം പരിഗണിച്ചില്ല എന്നതാണ് സ്വതന്ത്രചിന്തകനും മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ത്ത ആളുമായ സക്കറിയയെ ചൊടിപ്പിച്ചത്. ഡിഫിയുടെ ആദ്യത്തെ മനുഷ്യച്ചങ്ങലയില്‍ കേരളത്തിലെ മുഴുവന്‍ സാംസ്ക്കാരികപ്രവര്‍ത്തകരും സ്വതന്ത്രചിന്തകരും നിഷ്പക്ഷക്കാരും പ്രതീക്ഷയോടെ പങ്കെടുത്തിരുന്നു. കേരളത്തില്‍ ഒരു സാംസ്ക്കാരിക നവോത്ഥാനത്തിന് ഇടത് യുവത നേതൃത്വപരമായ പങ്ക് വഹിക്കും എന്ന പ്രതീക്ഷയാണ് അന്ന് അവര്‍ക്കെല്ലാമുണ്ടായിരുന്നത്. മഞ്ചേരിയില്‍ പിഡിപിയോടൊപ്പം സദാചാരപോലീസിന്റെ വേഷം കെട്ടിയ നടപടി പുരോഗമനല്ല, അധ:പതനത്തിന്റെ അവസാനത്തെ പടിയാണെന്ന് ചിന്തിക്കുന്ന ആര്‍ക്കും തോന്നും. ആ അപ്രിയസത്യം പയ്യന്നൂരില്‍ തുറന്ന് പറഞ്ഞതതാണ് സക്കറിയയ്ക്ക് വിനയായത്. പരാതി കൊടുക്കാന്‍ വിസമ്മതിച്ച സക്കറിയ ഡിഫിയെ പറ്റി പറഞ്ഞത് , അതിന്റെ മുഖം അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും മനസ്സ് വൈകൃതവുമാണെന്നാണ്. ഇന്നത്തെ അവസ്ഥയില്‍ പരാതി കൊടുത്താല്‍ താനാണ് പ്രതിയാവുക എന്നും പറഞ്ഞുവെച്ചു.

ക്കറിയയ്ക്ക് നേരെ നടന്ന കൈയ്യേറ്റത്തില്‍ പ്രതിഷേധം വ്യാപകമായപ്പോള്‍ ഡിഫി നേതൃത്വം പതിവ് പോലെ സംഭവത്തെ അപലപിച്ചു. കൈയേറ്റശ്രമത്തില്‍ ഡിഫിക്കാര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചു. സക്കറിയ പ്രശസ്തനായത് കൊണ്ട് ഇത് വാര്‍ത്താപ്രാധാന്യം നേടുകയും വ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. എന്നാല്‍ സക്കറിയയുടെ കഴുത്തിന് പിടിച്ചു അവര്‍ ആക്രോശിച്ച വാക്കുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പയ്യന്നൂരില്‍ വന്ന് ഇമ്മാതിരി പ്രസംഗിച്ചാല്‍ ജീവനോടെ തിരിച്ചു പോകാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന്. അപ്രശസ്തരും സാധാരണക്കാരുമായ ആളുകള്‍ ഡിഫിക്കാരുടെ ഇംഗിതത്തിനെതിരായി പ്രതികരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലൊ. അതാണവരുടെ ജനാധിപത്യവും പൌരാവകാശവും! കേരളത്തില്‍ ഭരണം മാറി മാറി വരുന്നത്കൊണ്ടാണ് അവരുടെ ഫാസിസ്റ്റ് മുഖം എല്ലാവര്‍ക്കും കാണാന്‍ കഴിയാത്തത്. ഇടക്കൊക്കെ സക്കറിയാമാര്‍ക്ക് ദര്‍ശനഭാഗ്യം കിട്ടുന്നു എന്ന് മാത്രം.

രു സംഘടന പുരോഗമനമാകുന്നത്, അതിന്റെ പ്രസ്ഥാവനകളില്‍ കൂടിയോ പ്രസംഗങ്ങളില്‍ കൂടിയോ അല്ല. അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ്. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന അനാചാരങ്ങള്‍ക്കെതിരെ ഡിഫിക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല അവരും അതിന്റെ പ്രചാരകരും പ്രയോക്താക്കളുമാണ്. കുടിച്ചു വറ്റിക്കുന്ന മദ്യത്തിന്റെ നല്ലൊരു ഭാഗം ഉപഭോക്താക്കള്‍ ഡിഫിക്കാരാണ്. സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന വിവാഹധൂര്‍ത്തിലും ജാതകം നോക്കലിലും മറ്റും ഡിഫിക്കാര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ഒരു വ്യത്യാസവുമില്ല. കൈയ്യൂക്കും റൌഡിയിസവും സംഘടനയ്ക്ക് വേണ്ടി പ്രയോഗിക്കും എന്നതൊഴിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് ഡിഫിക്കാര്‍ ഒട്ടും വ്യത്യസ്തരല്ല. പിന്നെ എവിടെയാണ് ഈ പുരോഗമനം?

ണ്ണിത്താനെ കോണ്‍ഗ്രസ്സില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും സംഭവത്തെ കുറിച്ചു അന്വേഷിക്കാന്‍ എന്‍.പി.മൊയ്തീനെ കെ.പി.സി.സി. ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടെന്തായി? മൊയ്തീന്‍ അന്വേഷിച്ചോ? റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ? അറിയില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. സസ്പന്‍ഷന്‍ വേഗത്തില്‍ പിന്‍‌വലിക്കാന്‍ പോകുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാനും പോകുന്നില്ല. ഉണ്ണിത്താന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ഡിഫിക്കാരോ പിഡിപിക്കാരോ അല്ല. സാക്ഷാല്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണ്. മരണം വരെ, മാറിമാറി വരുന്ന മുഖ്യമന്ത്രി പദവിയും പ്രതിപക്ഷനേതാവ് സ്ഥാനവും തനിക്ക് പതിച്ചു കിട്ടിയ മട്ടിലാണ് ഉമ്മന്‍ ചാണ്ടി. ആ ചാണ്ടിയുടെ നിഴലില്‍ നിന്നാലേ അദ്ധ്യക്ഷപദവി തനിക്ക് നിരന്തരമായി ലഭിക്കൂ എന്ന് ചെന്നിത്തലയ്ക്ക് അറിയാം. അതിന്റെ പേരാണ് സമവായം. അതാണ് കോണ്‍ഗ്രസ്സ് സംസ്ക്കാരം. പണ്ട് ശ്രീ. കെ.കരുണാകരന്റെ നിഴലായി ഒരു കെ.എം.ചാണ്ടിയുണ്ടായിരുന്നു. കരുണാകരനും മുരളിക്കും രാഷ്ട്രീയത്തില്‍ അടി തെറ്റി. അത് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും പാഠമാണ്. ഉണ്ണിത്താന്റെ വാഗ്‌ശരങ്ങള്‍ ചെന്നുകൊണ്ടത് പിണറായിക്കോ മദനിക്കോ അല്ല, ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നെഞ്ചത്താണ്. പ്രസംഗത്തില്‍ ഉണ്ണിത്താനെ വെല്ലാന്‍ കഴിയുന്ന പ്രാസംഗികര്‍ കോണ്‍ഗ്രസില്‍ അധികമില്ല. ആ ഉണ്ണിത്താനെ തഴയാന്‍ നല്ല അവസരമാണ് ചാണ്ടിക്കും ചെന്നിത്തലയ്ക്കും ലഭിച്ചത്. സമവായം നീണാള്‍ വാഴ്ക!

45 comments:

Joker said...

ഇതൊരു ഗൂഡാലോചന തന്നെയാണെന്ന് വിശ്വസിക്കാം.

“അനാശാസ്യത്തിന് കൊല്ലത്ത് നിന്ന് മഞ്ചേരി വരെ എന്തിന് ഉണ്ണിത്താന്‍ വരണം എന്നാണയാള്‍ ചോദിക്കുന്നത്.“

സത്യ തന്നെ. എല്ലാവരും അനാശാസ്യം ചെയ്യുന്നത് സ്വന്തം വീട്ടില്‍ വെച്ച് തന്നെയാണല്ലോ. ഉണ്ണിത്താന്റെ പ്രസംഗം ഭയങ്കരം ആണ്. അത് ഈ സംഭവത്തിന്റെ തൊട്ട് തലേന്നാള്‍ ഇന്ത്യാ വിഷനില്‍ ഉണ്ടായിരുന്നു. അത് കേട്ടാല്‍ ആരും അയാളെ ജയിലില്ലാക്കും.

മാഷ് ഈ പോസ്ട്ട് ഇട്ടതിന് നന്ദി. ഇങ്ങനെയൊക്കെയോഒ നമുക്ക് നമ്മുടെ നിലപാട്റ്റുകള്‍ല്‍ വ്യക്തമാക്കാന്‍ പറ്റൂ.

Unknown said...

എല്ലാവരും അനാശാസ്യം ചെയ്യുന്നത് സ്വന്തം വീട്ടില്‍ വെച്ച് തന്നെയാണല്ലോ

എല്ലാവരുടെയും കാര്യമല്ല അയാള്‍ ഉദ്ദേശിച്ചത്. അകന്ന ബന്ധുക്കളായ അവര്‍ രണ്ടു പേരും അനാശാസ്യത്തിനായി കൊല്ലത്ത് നിന്ന് മഞ്ചേരി വരെ വരേണ്ടതില്ല എന്നാണ്. അഷറഫിന്റെ മഞ്ചേരിയിലെ വീട് കേന്ദ്രീകരിച്ചു പെണ്‍‌വാണിഭം നടക്കുന്നുണ്ടെങ്കില്‍ നമുക്കയാളുടെ ചോദ്യം തള്ളിക്കളയുകയും ഉണ്ണിത്താനെ സംശയിക്കുകയും ചെയ്യാം. അന്ന് അവിടെ കൂടിയ പിഡിപ്പിക്കാരും ഡിഫിക്കാരും ഈ വീട്ടില്‍ രാത്രി ആള്‍ക്കാര്‍ വന്നുപോകാറുണ്ട് എന്ന് പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചിരുന്നു. അത് സത്യമാണെങ്കില്‍ അഷറഫിന്റെ വീട് വ്യഭിചാരകേന്ദ്രമാണെന്ന് സംശയിക്കേണ്ടി വരും. എന്നാല്‍ അതിന് ശേഷം പിഡിപിക്കാരോ മഹിളക്കാരോ ഡിഫിക്കാരോ ഒന്നും മിണ്ടുന്നുമില്ല. പോലീസും ഒന്നാം പ്രതിയായ അഷറഫിനെ അറസ്റ്റ് ചെയ്യുന്നില്ല. അയാള്‍ മഞ്ചേരിയില്‍ തന്നെ ഉണ്ട്. അത്കൊണ്ട് കൊല്ലക്കാരനായ ആളുടെ ചോദ്യം ശരിയാണെന്ന് ഞാ‍ന്‍ കരുതുന്നു.

ജോക്കറിന്റെ നന്ദി സ്വീകാര്യമല്ല.

മനോഹര്‍ മാണിക്കത്ത് said...

ഉണ്ണിത്താന്റെ പ്രശ്നം എന്താണെന്ന് സാമാന്യ ബുദ്ദിയുള്ളവര്‍ക്ക് മനസ്സിലാവും അത് ചിലപ്പോള്‍ സക്കറിയക്കും മനസ്സിലായിരിക്കാം അതവിടെ നില്‍ക്കട്ടെ...

എന്നാല്‍ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ അടിക്കടി വർദ്ധിച്ചു വരുന്ന ഇത്തരം സംഘടിത കയ്യേറ്റ ശ്രമങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്. ഏതു വിഷയത്തിലായാലും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ഭരണഘടന എല്ലാ പൌരന്മാർക്കും തുല്ല്യ സ്വാതന്ത്ര്യം നൽകുന്നുണ്ട്. അതുപോലെ ഏതു വിഷയത്തിലായാലും വിരുദ്ധവും വ്യത്യസ്തവുമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉയർന്നു വരിക എന്നത് ഏതൊരു ബഹുസ്വര സമൂഹത്തിലും സ്വാഭാവികമാണ്. അവിടെയാണ് സക്കറിയയുടേ പ്രശ്നം നമ്മള്‍ കാണേണ്ടത്.
ആ നിലക്ക് ഈ പോസ്റ്റ് ഒരു പടി മുന്നില്‍ നില്‍ക്കുന്നു.

Anonymous said...

ഞാന്‍ വിചാരിച്ചു വിസ്മയ പാറ്‍ക്കിലിട്ടു സുകുമാരേട്ടനെ തല്ലി കാലൊടിച്ചുകാണുമെന്നു ഉണ്ണിത്താനെക്കാള്‍ ധൈര്യം കാണിക്കുന്നുണ്ടല്ലോ ബ്ളോഗ്‌ ഉലകത്തില്‍
ഫാസിസം എന്നതിണ്റ്റെ ഇന്ത്യന്‍ രൂപമാണു മാറ്‍ക്സിസം ആറ്‍ എസ്‌ എസിനും ഇത്റ വൈരാഗ്യ ബുധി ഇല്ല

ഉണ്ണിത്താനു ദൈവം കൊടുത്ത ശിക്ഷ എന്നു മദനി പറഞ്ഞതാണു സത്യം, ശബരിമലയില്‍ പോയി വന്ന ഉടന്‍ ഉണ്ണിത്താന്‍ ആ പെണ്ണിനെയും കൊണ്ട്‌ മഞ്ചേരി ഹാള്‍ട്ടിനു പോയത്‌ പണ്ടു തന്ത്റി ഫ്ളാറ്റില്‍ പോയപോലെ ശബരിഗിരീശന്‍ അപ്പോഴേ കാണിച്ചു കൊടുത്തു

മുരളീധരനെ നാറ്റി രാഷ്ട്റീയത്തില്‍ ഇല്ലാതാക്കിയതു ഉണ്ണിത്താനാണല്ലോ കൊണു നടന്നതും നീയേ ചാപ്പാ കൊണ്ടു കൊല്ലിച്ചതും നീയേ ചാപ്പാ എന്നു കരുണകരന്‍ മനസ്സില്‍ പ്റാകിക്കാണും ആ പ്റാക്കായിരിക്കണം ഫലിച്ചത്‌

കരുണാകരന്‍ ആഭ്യന്തരം കൈകാര്യം ചെയ്തപ്പോള്‍ കൊല്ലം ഭരിച്ചിരുന്നത്‌ ഉണ്ണിത്താന്‍ ആയിരുന്നു തിരുത്തല്‍ വാദികളെ ഫലപ്റദമായി തടഞ്ഞു അണികളെ ഐ ഗ്രൂപ്പില്‍ നിറ്‍ത്തിയതും ഉണ്ണിത്താന്‍ ശരത്‌ ചന്ദ്ര പ്റസാഡ്‌ ആണു ആ കലി ചെന്നിത്തലക്കുണ്ടാകാം ഉണ്ണിത്താന്‍ ഇനി ഷാജി കൈലാസിണ്റ്റെ പടത്തില്‍ അഭിനയിച്ചു കാലം കഴിക്കാനേ പറ്റു എന്നു തോന്നുന്നു

ലൈംഗിക അപവാദം ഏതു നേതാവിനെയും നശിപ്പിക്കും സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും കാരണം മലയാളിയുടെ കപട സദാചാരം

tharam said...

Thanks for this Blog. All most all the scandals that happened in recent times did not have any legal backing. They were purely intended to destroy the social image of the victims. Once this goal is achieved no case will be filed against them.
By the way what I don't understand is the legal side of making such arrests. Having a "relation" with a human being of opposite sex who is an adult, with mutual consent is legal in India. (Correct me if I am wrong). And if such a relation happen behind closed doors, why should others be worried about it!!! Is it not a matter of individual choice and freedom. Why such moral polices who get in to ones private and ensure morality is not questioned by the authorities?

Anonymous said...

വിവാഹിതയായ ഒരു സ്ത്റീയുമായി ബന്ധപ്പെടാന്‍ അവളുടെ ഭറ്‍ത്താവിണ്റ്റെ സമ്മതം ആവശ്യമുണ്ട്‌ ഒരു ആണിനും പെണ്ണിനും ഒരു മുറിയില്‍ ഒന്നിച്ചിരിക്കാന്‍ നിയമതടസ്സം ഇല്ല എന്നാല്‍ അവിടെ ലൈംഗിക ബന്ധം നടന്നിട്ടുണ്ടെങ്കില്‍ രണ്ടുപേരും അവിവാഹിതറ്‍ ആയാല്‍ കുഴപ്പമില്ല ഇതു രണ്ടുപേരും വിവാഹിതറ്‍ ആണു

മെഡിക്കല്‍ പരിശോധനയില്‍ ലൈംഗിക ബന്ധം നടന്നിരുന്നെങ്കില്‍ പ്റശ്നം ഗുരുതരം ആയേനെ, ലൈംഗിക ബന്ധത്തിനു പാരിതോഷികം നല്‍കിയതായി തെളിഞ്ഞാല്‍ കുറ്റം വ്യഭിചാരമാകു
പാരിതോഷികം പണം തന്നെ ആകണമെന്നില്ല

കള്ളന്‍ പവിത്റന്‍ എന്ന സിനിമയിലെ ഗുണപാഠം പോലെ സുന്ദരിയും സുചരിതയും ആയ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ കണ്ണില്‍ കണ്ട അവളുമാരുടെ പുറകെ പോകുന്ന എല്ലാ അവനും അപകടം ഫലം

മാനസപുത്റി എന്ന സീരിയല്‍ ബഹു ഭൂരിപക്ഷം മലയാളികളും കാണുന്നു അതു ഇന്ത്യന്‍ പീനല്‍ കോഡിണ്റ്റെ മൊത്തം പൊളിച്ചെഴുത്താണു പ്റൈം ടൈമില്‍ ഇതു കാണുന്നവറ്‍ വല്ലവണ്റ്റെ ഭാര്യയുടെറ്റും വല്ലവളുടെ പുരുഷണ്റ്റെയും കൂടെ പോകുന്നതില്‍ എന്ത്‌ അത്ഭുതം

ഒന്നുകില്‍ മാറ്റുവിന്‍ ചട്ടങ്ങളെ മദ്യപാനം പോലെ കള്ളവെടിയും മലയാളിക്കു അത്യന്താപേക്ഷിതമാണു എന്നു തിരിച്ചറിയു

എത്റ കേസും കോടതി സമയവും ലാഭിക്കാം

മനോഹര്‍ കെവി said...

ഏറ്റവും രസകരമായി തോന്നിയത്, "ഇടതു പക്ഷ ബുദ്ധിജീവികളുടെ " നിശബ്ദതയാണ്.
ഇതു നടത്തിയത് യുവമോര്ച്ചയോ , യൂത്ത് കോണ്‍ഗ്രസോ ആയിരുന്നെങ്കില്‍, എന്തായേനെ സ്ഥിതി.
ഏതായാലും വളരെ വൃത്തികെട്ട ഒരു കാര്യമായി പോയി.

ഒരു കാര്യം കൂടി - സക്കറിയ പ്രസംഗിച്ചു സഖാക്കളെ അരിശം കൊള്ളിച്ചത്, ഉണ്ണിത്താനെ ന്യായീകരിച്ചതല്ല. മറിച്ചു കമ്മ്യൂണിസ്റ്റ്‌ നേതാക്കളും ഒഴിവില്‍ കഴിയുമ്പോള്‍ , അവിഹിത വേഴ്ച നടത്തിയിട്ടുണ്ട് എന്ന വൃത്തികെട്ട പരാമര്‍ശമാണ്. സക്കറിയ അങ്ങനെ പറഞ്ഞതും വളരെ വൃത്തികെട്ട ഒരു കാര്യമായി പോയി.

Unknown said...

@ മനോഹര്‍ മാണിക്കത്ത്, ഉണ്ണിത്താന്റെ ആഗമനോദ്ദേശ്യം ലൈംഗികവേഴ്ചയാണെങ്കില്‍ പോലും അതൊരു രതിവൈകൃതമായി കാണാം. എന്നാല്‍ അവിടെ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിന്റെ മനോവൈകൃതത്തെ എങ്ങനെ വിശേഷിപ്പിക്കും. ഒരു പരിഷ്കൃതസമൂഹത്തില്‍ ഒരിക്കലും അങ്ങനെയൊരു സംഘാടനം സംഭവിക്കുകയില്ല. ഒരു പുരുഷനും സ്ത്രീയും പരസ്പരസമ്മതത്തോടെ സംഗമിക്കുന്നത് നിയമപ്രകാരം ഇവിടെ ശിക്ഷാര്‍ഹമാണോ എന്നറിയില്ല. അഥവാ അങ്ങനെയാണെങ്കില്‍ നിയമപാലകരെ അറിയിക്കുകയല്ലേ വേണ്ടത്. നമ്മുടെ യുവമനസ്സ് എത്രമാത്രം അപരിഷ്കൃതമാണെന്നത് ആലോചിക്കേണ്ട കാര്യമാണ്. ഇത്രയ്ക്കും കേരളത്തിലെ ഇന്നത്തെ സദാചാരനിലവാരം എന്താണ്? സ്ത്രീകള്‍ക്ക് സന്ധ്യയായാല്‍ വഴിനടക്കാന്‍ പറ്റില്ല. കേരളത്തിലെ പോലെ വായനോക്കുന്ന ആള്‍ക്കൂട്ടം എവിടെയുമുണ്ടാവില്ല. രോഗാതുരമാണ് കേരളമനസ്സ് എന്തുകൊണ്ടും. അതിനെതിരെയൊക്കെ ബോധവല്‍ക്കരിക്കാനല്ലെ യുവജനസംഘടനകള്‍ ശ്രമിക്കേണ്ടത്.

ഏതായാലും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ ആരുഷി, പയ്യന്നൂരില്‍ സക്കറിയയുടെ ഗതി കണ്ടില്ലേ? നാട്ടില്‍ ആരും ബ്ലോഗ് വായിക്കാറില്ല. അത്കൊണ്ട് ബ്ലോഗെഴുത്തും ഇടക്കിടെ നാട്ടില്‍ പോക്കും തിരിച്ചു വരവും നടക്കുന്നു :)

@tharam, വാ‍യനയ്ക്ക് നന്ദി. ആരുഷിയുടെ മറുപടി വായിച്ചിരിക്കുമല്ലൊ :)

@ മനോഹര്‍ജി, “ കമ്മ്യൂണിസ്റ്റ്‌ നേതാക്കളും ഒഴിവില്‍ കഴിയുമ്പോള്‍ അവിഹിത വേഴ്ച നടത്തിയിട്ടുണ്ട്.” എന്ന് സക്കറിയ പ്രസംഗിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

കടത്തുകാരന്‍/kadathukaaran said...

സക്കറിയാ സംഭവം ഉയര്‍ത്തുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്, ഒന്ന്, ഡിഫിക്ക് അനുകൂലമല്ലാത്ത(മൊത്തത്തില്‍ സി പി എം എന്ന് വിവക്ഷ) ഓരഭിപ്രായത്തിന്‍ കേരളീയ സാഹചര്യത്തില്‍ ഒരിടമില്ലെന്നോ? രണ്ട്, സക്കറിയ സംഭവത്തിനു ശേഷം ചോദിച്ചൊരു ചോദ്യം 'പരാതി തത്ക്കാലം കൊടുക്കുന്നില്ല, ഇന്നത്തെ അവസ്ഥയില്‍ പരാതി കൊടുത്താല്‍ താനാവും പ്രതിയാവുക' ഇതുയര്‍ത്തുന്ന സമകാലീന കേരളത്തിന്‍റെ അരക്ഷിതാവസ്ഥ. മൂന്നാമത്, മുഖ്യ മന്ത്രിയുടെ പ്രതികരണം, സംഭവത്തിനു ശേഷം മുഖ്യ മന്ത്രി സക്കറിയയുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നറിയുന്നു, സംഭവം പഠിക്കും എന്ന് മുഖ്യ മന്ത്രി പറഞ്ഞതായും അറിയുന്നു... ഈ മുഖ്യ മന്ത്രിക്ക് എന്ത് ചെയ്യാനാകും? ഒരു മനുഷ്യ ജീവിതത്തില്‍ പുരുഷന്‍, സ്ത്രീ, ഹിജട ഇതുമൂന്നും ഒരാള്‍ക്കു തന്നെയാകാന്‍ കഴിയുമെന്നോ?

Unknown said...

കടത്തുകാരന്റെ ചോദ്യങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. എന്നാല്‍ കേരളം ബംഗാള്‍ അല്ലല്ലൊ എന്നതും ബംഗാള്‍ തന്നെ ഇത്തരം മുഷ്ക്കിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയല്ലോ എന്നതും ആശാവഹമല്ലെ?

നിധീഷ് said...

സുകുമാരേട്ടാ,
പണ്ടത്തെ പോലെ അല്ല സുകുമാരേട്ടാ ഇപ്പോ.. കൂലി വരമ്പത്ത് തന്നെ കിട്ടും..

Unknown said...

കൂലി വരമ്പത്ത് തന്നെ കിട്ടുമെങ്കില്‍ അത് എല്ലാര്‍ക്കും കിട്ടുമല്ലോ നിധീഷേ, അതായിക്കോട്ടെ :)

chithrakaran:ചിത്രകാരന്‍ said...

ഡിഫിയിലും സി.പി.എം ലും ചേക്കേറുന്ന സവര്‍ണ്ണ മാടംബികളായ ശ്രീരാമസേനക്കാരും,മുസ്ലീം വര്‍ഗ്ഗീയവാദികളും,സഭയോടുള്ള കൂറു സഹിക്കാനാകാത്ത ഡോക്റ്റര്‍ കുഞ്ഞാടുകളും ട്രോജന്‍ കുതിരകളായി അവരുടെ അജണ്ടകള്‍ നടപ്പാക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ ചങ്കിനകത്ത് ഞെരിച്ച് കൊല്ലപ്പെടുന്ന പുരോഗമന ശബ്ദമാണ്. ചിന്താശേഷിയുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കുകതന്നെ വേണം.

പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!!

മനനം മനോമനന്‍ said...

അന്ധമായ മാർക്സിസ്റ്റു വിരോധം പ്രകടിപ്പിക്കാൻ അനാശാസ്യത്തെയും പെൺണിഭത്തെയും പോലും ന്യായീകരിക്കുന്ന പോസ്റ്റുകൾ കുറെ കണ്ടു ബ്ലോഗുകളിൽ. വെരി ഗുഡ്! ഇനി ഏത് ആളൊഴിഞ്ഞ വീട്ടിലും ആർക്കും പോയി അനാശാസ്യമോ പെൺണിഭമോ ഒക്കെ നടത്താം.ആരും അങ്ങോട്ട് തിരിഞ്ഞു നോക്കരുത്. സി.പി.എമ്മുകാരാണെങ്കിൽ പ്രത്യേകിച്ച്! താങ്കളൊക്കെ ഇത്രയ്ക്ക് മാർക്സിസ്റ്റ് വിരോധികളാകാൻ മാത്രം അപകടകരമായ പാർട്ടിയാണോ കേരളത്തിലെങ്കിലും ഇത്രയ്ക്ക് അടിത്തറയുള്ള ഒരു പാർട്ടി. ഇവിടെ പാവപ്പെട്ട യുക്തിവാദികൾ ഒക്കെ യോഗം നടത്തുന്നിടത്ത് നുഴഞ്ഞുകയറി എൻ,ഡി.എഫുകാരും ആർ.എസ്.എസ് കാരും അക്രമിക്കുമ്പോഴൊന്നും അത് ആരും വാർത്തയുമാക്കിയിട്ടില്ല, ആരും പ്രതികരിച്ചിട്ടുമില്ല. പാർട്ടിക്കാർ കൂടിയിരുന്ന വേദിയിൽ കയറി അടികൊള്ളിത്തരം പറഞ്ഞ് പ്രകോപനമുണ്ടാക്കിയ സക്കറിയ ഒരു അഹങ്കാരി എന്നു ഈയുള്ളവൻ വിളിക്കാത്തത് ഒരു സാഹിത്യകാരൻ എന്ന ബഹുമാനം കൊണ്ട് മാത്രം. ആരോ പോയി പെണ്ണു പിടിയ്ക്കട്ടെന്നേ. അറിയാ‍തെ നാട്ടുകാർ ചെന്ന് പിടിച്ചു പോയി. വിട്ടേരെ. ഡി.വൈ.എഫ്.ഐ ക്കാരും കൂടി ചെന്നങ്ങുപെട്ടുപോയി! പണ്ടേ ജയലക്ഷ്മിയും ഉണ്ണിത്താനും ബന്ധുക്കളായിരുന്നെന്ന് കൊല്ലത്തുകാർക്കും തിരുവനന്തപുരത്തു കാർക്കും ഒക്കെ പണ്ടേ അറിയാം.അതുകൊണ്ടാണല്ലോ ആരും അവരുടെ പുറകെ പോകാത്തത്. മഞ്ചേരിയിൽ അങ്ങനെ ഒരു സാഹചര്യത്തിൽ ഉണ്ണിത്താൻ ചെന്നു പെട്ടതിന്റെ ഉത്തരവാദിത്വം ഡി.വൈ.എഫ്.ഐ ക്കാർക്കല്ല.

Unknown said...

എന്തായാലും ഉണ്ണിത്താന്‍ സംഭവത്തോടുകൂടി ബസ്റ്റാന്‍റുകളില്‍ `സേവാദള്‍' പ്രവര്‍ത്തകര്‍ക്ക് ഇത്തിരി ഡിമാന്‍റ് കൂടിയിട്ടുണ്ട്. സക്കറിയയുടെ ധാര്‍മ്മിക പിന്തുണ കൂടിയാവുന്പോള്‍ ഭംഗിയായി. കെ.പി. സുകുമാരനും അയക്കാം സ്വന്തം വീട്ടില്‍ നിന്നും സേവാദള്‍ പ്രവര്‍ത്തകരെ നാടിനെ `ഉദ്ധരിക്കാന്‍'

Pulchaadi said...

സക്കറിയ ചോദിച്ചതും ചോദിക്കാഞ്ഞതും

സുകുമാരേട്ടാ,
എഴുതിയത് വായിച്ചു, യോജിക്കുന്നു, എല്ലാം ശരി, സക്കറിയയെ കയ്യേറ്റം ചെയ്തത് ഹീനമായി, അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കുതിരകയറ്റമായിപ്പോയി!
ഉണ്ണിത്താന്‍ സംഭവത്തെക്കുറിച്ചും വായിച്ചു: താങ്കള്‍ എഴുതിയതും പത്രങ്ങള്‍ എഴുതി എന്നു വരുത്തിയതും. അടുത്ത ദിവസം ചാനലുകളില്‍ കയറിയിരുന്ന് ഉണ്ണിത്താന്‍ നടത്തിയ വീരോചിതമായ വിശദീകരണവും കേട്ടു. എന്റെ ചില സംശയങ്ങള്‍ ഒന്നു ചോദിച്ചോട്ടെ?!
1. അഷറഫ് എന്നാളുടെ വീട്ടില്‍ ഒരു രാത്രി ഉണ്ണിത്താനും ജയലക്ഷ്മിയും കാറില്‍ എത്തുന്നു. കൊല്ലത്ത് നിന്നാണ് അവര്‍ വരുന്നത്. വീട്ടുടമയായ അഷറഫ് തന്നെയാണ് വാതില്‍ തുറന്ന് കൊടുക്കുന്നത്. വീട്ടില്‍ വെളിച്ചം കണ്ട ഉടനെ മൂന്ന് നാലു പേര്‍ കടന്ന് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിത്താന്‍ അവരോട് കയര്‍ക്കുന്നു.
എന്താണര്‍ഥം , രാത്രി ഒമ്പതുമണിക്ക് അവര്‍ വരും എന്നറിയാവുന്ന അഷ്റഫ് ലൈറ്റ് ഓഫ് ചെയ്ത് കരണ്ടു ലാഭിക്കുകയായിരുന്നോ? അതോ ആരുടെയും അനാവശ്യശ്രദ്ധ ആകര്‍ഷിക്കേണ്ട എന്നു കരുതിയിട്ടോ?
2. അഷ്റഫിന്റെ കുടുംബം ആ വീട്ടില്‍ ഉണ്ടായിരുന്നോ, അവരെ ആരും ഉപദ്രവിച്ചതായി കേട്ടില്ല?!

മനോഹര്‍ കെവി said...

സുകുമാര്‍ജീ, സക്കറിയ അങ്ങനെ പ്രസംഗിച്ചിട്ടില്ല എന്ന് താങ്കള്‍ ഇത്ര വാശിയോടെ വാദിക്കരുത് എന്നൊരു അപേക്ഷ. നാളെ വാക്ക് മാറ്റേണ്ടി വന്നാലോ. ജയലക്ഷ്മിയുടെ വീട്ടുപുരണം ഇത്ര ആഴത്തില്‍ പഠിച്ചു ഭംഗിയോടെ പ്രകീര്‍ത്തിച്ച താങ്കള്‍ക്ക് , സക്കറിയ എന്തെങ്കിലും വൃത്തികേട്‌ പ്രസംഗിച്ചോ എന്നുകൂടി ആഴത്തില്‍ പഠിക്കാമയിരുന്നില്ലേ ?
ഈ എം എസ, എ കെ ജി എന്നീ നേതാക്കളെ പ്രകീര്തിക്കയും , ഇപ്പോഴത്തെ നേതാക്കളെ പഴിക്കുകയും ചെയ്യുന്ന ആധുനിക "ചിക്കന്‍ ഗുനിയ" സുകുമാര്ജീയും നടത്താരുണ്ടല്ലോ. ഈ നേതാക്കളെയും, കുഞ്ഞമ്പു, സുബ്രമണ്യ ഷേണായി എന്നിവരെ പയ്യന്നൂര്‍ പോയി പഴിച്ചാല്‍ ആള്‍ക്കാര്‍ വെറുതെ വിടുമോ .
ഇങ്ങനെ എഴുതിയാലും, ഡി വൈ എഫ് ഐ ചെയ്ത കാര്യം , ന്യായീകരിക്കാന്‍ ഞാനില്ല.

Pulchaadi said...

3. ആ രാത്രി തന്നെ ബന്ധുവും വിവാഹിതയുമായ ജയലക്ഷ്മിയുടെ കയ്യില്നിന്നും കാശുവാങ്ങണം എന്നു ഉണ്ണിത്താനു വാശിയായിരുന്നോ?
4. ചെക്ക് കിട്ടിയിരുന്നില്ലേ, വണ്ടിച്ചെക്കായിരുന്നോ?
5. രാത്രി പോയാല്‍ മാത്രമേ അഷ്റഫിനെ കാണാന്‍ സാധിക്കുകയുള്ളോ?
6. മധ്യസ്ഥം പറയാന്‍ ഞാനും കൂട്ടുവരാം എന്നു ഭര്ത്താവു പറഞ്ഞില്ലേ, തിരുമ്മല്‍ തിരക്കിലായിരുന്നോ?
7. രാത്രി ഉണ്ണിത്താനേട്ടന്‍ ബാംഗ്ലൂര്‍ക്കു പോയാല്‍ പാവം ജയലക്ഷ്മി എവിടെ കിടക്കും, അഷ്റഫിന്റെ കൂടെയോ?
8. രാത്രി ഒമ്പതുമണിക്ക് മഞ്ചേരി വഴി ബാംഗ്ലൂര്‍ക്കു പോയാല്‍ ചെക്ക്പോസ്റ്റില്‍ കിടക്കേണ്ടിവരും (കര്‍ണാടകത്തില്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ട് കുറച്ചുനാളായി, പത്രക്കാര്ക്കൊക്കെ അറിയാം!) എന്ന് ഉണ്ണിത്താനറിയില്ലേ?

Pulchaadi said...

9. പോലീസ് പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി സത്യങ്ങള്‍ തെളിയിച്ച പാരമ്പര്യമുള്ള (മുത്തൂറ്റ് കേസ് ഉദാഹരണം) നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ എന്തേ ഈ വിഷയത്തില്‍ യാതൊരു അന്വേഷണവും നടത്തിയില്ല?
10. ഒന്നരദിവസം കൊണ്ട് ഈ വാര്‍ത്ത കുഴിച്ചുമൂടപ്പെടണം എന്നാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടായിരുന്നോ?
11. ഉണ്ണിത്താന്റെ കന്യകാത്വം തെളിയിക്കാനെങ്കിലും എന്തുകൊണ്ട് മാധ്യമങ്ങള്‍ തുടര്‍അന്വേഷണ പരമ്പരയും പോലീസിന്റെ കേസ് ഡയറിയും പ്രസിദ്ധീകരിച്ചില്ല?
12. സ്വയം വേശ്യ എന്നു വിശേഷിപ്പിച്ച ഒരു സ്ത്രീ മലയാളികളെ ഒന്നടങ്കം വിഡ്ഡികളാക്കിക്കൊണ്ട് ഒരു രാഷ്ട്രീയനേതാവിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതും പിന്നീടത് പിന്‍വലിക്കുന്നതും തുടര്‍ചയായി കാണിക്കാന്‍ പ്രൈം ടൈം ഉഴിഞ്ഞുവെച്ച മലയാളവാര്‍ത്താ ചാനലുകള്‍ എന്തുകൊണ്ട് പാവം ജയലക്ഷ്മിയെ വിളിച്ച് രണ്ടുവാക്കു പറയാന്‍ അവസരം കൊടുക്കുന്നില്ല?
13. വിശദമായ വൈദ്യപരിശോധനയില്‍ ലൈംഗിക ബന്ധം നടന്നിട്ടില്ല (ഡിഫിക്കാരുടെ ടൈമിംഗ് റൊമ്പ മോശം, സേവ തുടങ്ങുന്നതുവരെ ക്ഷമയില്ല!) എന്നു തെളിഞ്ഞ സ്ഥിതിക്ക് പോലീസ് എന്തിനു കേസ് മുന്നോട്ടുകൊണ്ടുപോകണം, എന്തിനു അഷ്റഫിനെ അറസ്റ്റ് ചെയ്യണം?
14. വിവാഹിതയും അടുത്ത ബന്ധുവുമായ ഒരു സ്ത്രീയുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുക നിങ്ങളുടെ വീടോ, സ്ത്രീയുടെ വീടോ, അടുത്ത ബന്ധുക്കളുടെയോ സുഹ്രുത്തുക്കളുടെയോ വീടുകളോ, നാട്ടിലുള്ള ചെറിയ ലോഡ്ജോ, അതോ അവിടത്തെ കോണ്ഗ്രസ്സ് ആപ്പീസോ, ഇനി രണ്ടുപേരെയും ആരും പെട്ടെന്നു തിരിച്ചറിയാത്ത ദൂരെ ഏതെങ്കിലും നാടോ?!
15. ഞങ്ങള്‍ അറിഞ്ഞുകൊണ്ടാണ് അവര്‍ മഞ്ചേരിക്ക് പുറപ്പെട്ടതെന്ന് ഉണ്ണിത്താന്റെ ഭാര്യയും ജയലക്ഷ്മിയുടെ അച്ചനമ്മമാരും പറഞ്ഞിട്ടുമുണ്ട്. ഭര്ത്താവദ്ദേഹം ഒന്നും പറഞ്ഞില്ലേ ആവോ?
16. പ്രായപൂര്‍ത്തിയായ ഒരു അന്യപുരുഷനും സ്ത്രീയും, അവര്‍ വിവാഹിതരാണെങ്കില്‍, രഹസ്യമായിട്ടാണെങ്കില്‍ക്കൂടി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലേ?

Pulchaadi said...

17. മഞ്ചേരിസംഭവത്തിനു കുറച്ചുദിവസം മുമ്പ് ഉണ്ണിത്താന്‍ റ്റീവീക്യാമറകള്ക്കു മുമ്പിലിരുന്ന്, "പോളിറ്റ്ബ്യൂറോ മീറ്റിങ്ങ് നടക്കുമ്പോള്‍ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ടിന്റെ തുടയ്ക്ക് പിടിച്ചാണിരിക്കാറെന്നും" പറയാനറയ്ക്കുന്ന മറ്റുപലതും പറഞ്ഞതു സക്കറിയയും സുകുമാരേട്ടനും കേട്ടില്ലേ?
18. ഉണ്ണിത്താന്‍ സ്വയം തുണിയുരിഞ്ഞ ദിവസത്തിനു രണ്ടുനാള്‍ മുന്നെ, ചാനല്‍ കസേരയില്‍ കയറി ഞെളിഞ്ഞിരുന്ന് "പിണറായിക്ക് ആരെയാണു നോട്ടം : മദനിയെയോ സൂഫിയയെയോ?" എന്നു കേരളത്തോടുറക്കെ ചോദിച്ചപ്പോള്‍ സക്കറിയ ഉറക്കമായിരുന്നോ?!
19. മാനവും മാനഹാനിയും കോണ്ഗ്രസ്സുകാര്‍ക്കു മാത്രം ഉള്ളതാണോ?
20. സദാചാരം എന്നത് ഉണ്ണിത്താന്റെ എതിരാളികള്‍ മാത്രം പാലിക്കേണ്ട ഒന്നാണോ?
21. സക്കറിയ പ്രസംഗിച്ചു സഖാക്കളെ അരിശം കൊള്ളിച്ചത്, ഉണ്ണിത്താനെ ന്യായീകരിച്ചതല്ല; മറിച്ചു കമ്മ്യൂണിസ്റ്റ്‌ നേതാക്കളും ഒഴിവില്‍ കഴിയുമ്പോള്‍ അവിഹിത വേഴ്ച നടത്തിയിട്ടുണ്ട് എന്ന വൃത്തികെട്ട പരാമര്‍ശമാണ്. സക്കറിയ ഇവിടെ സദാചാരപോലീസ് ചമയുകയല്ലേ?!
22. ബാംഗ്ലൂരിലെ ഒരു റഷ്യന്‍ വേശ്യയുടെ ലാപ്ട്ടോപ്പില്‍ ബിനീഷ് കോടിയേരിയുടെ ചിത്രം എന്ന കള്ളവാര്‍ത്ത (പിന്നീടു തെളിഞ്ഞു) രണ്ടാഴ്ച കൊണ്ടുനടന്നാഘോഷിച്ചത് സുകുമാരേട്ടനും സക്കറിയയും കണ്ടതല്ലേ? എന്തേ ഒന്നും പ്രതികരിച്ചുകണ്ടില്ല?!

Pulchaadi said...

താന്‍ ബാംഗ്ളൂര്ക്കു പോകുന്ന വഴിയായിരുന്നെന്നും അകന്ന ബന്ധത്തിലുള്ള യുവതി മഞ്ചേരി വരെ ലിഫ്റ്റ് ചോദിച്ചപ്പോള്‍ കൊടുത്തതാണെന്നുമായിരുന്നു ഉണ്ണിത്താന്‍ ആദ്യം പറഞ്ഞത്, ഇപ്പോ ദേ ഇങ്ങനെയൊക്കെ ആയി. ഈ വിഷയത്തില്‍ ഒന്നും എഴുതേണ്ടെന്ന് തീരുമാനിച്ചതാണ്. സുകുമാരേട്ടന്‍ എന്നെക്കൊണ്ട് ആ പ്രതിഞ്ജ തെറ്റിച്ചു, ക്ഷമിക്കണം സുമാരേട്ടാ!
സന്ദര്ഭവശാല്‍ പറയട്ടെ, ഞാന്‍ ഒരു ഡിഫിക്കാരനല്ല, ഒരു പീഡീപ്പിക്കാരനുമല്ല! ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സില്‍ വിശ്വസിക്കുന്ന (കേരളത്തിലെ കോണ്ഗ്രസ്സല്ല), സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന ഒരു സാദാ മലയാളി.
ഒന്നും എഴുതേണ്ട എന്നു തീരുമാനിച്ചതിനു കാരണം ഇനി പറയാം: ഞാനും ലൈംഗിക സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു, പക്ഷെ അത് ഉണ്ണിത്താനും സക്കറിയക്കും കോണ്ഗ്രസ്സുകാര്ക്കും മാത്രം പോര എന്നും ഉറച്ചുപ്രഖ്യാപിക്കുന്നു, ജയ് ഹിന്ദ്!!

നിധീഷ് said...

"എല്ലാവരുടെയും കാര്യമല്ല അയാള്‍ ഉദ്ദേശിച്ചത്. അകന്ന ബന്ധുക്കളായ അവര്‍ രണ്ടു പേരും അനാശാസ്യത്തിനായി കൊല്ലത്ത് നിന്ന് മഞ്ചേരി വരെ വരേണ്ടതില്ല എന്നാണ്"

nalla kandu pidutham....
1. kollathu ninnum bangaloorku mancheri.. mukkam .. thamarasseri vazhi varunnathno eluppam.
2. Makan Volvo Busil Mathrame yathra cheyyu ennum xmasil nattil varan volvoyil ticket kittathathu kondu avane koottan vendi bangalorku pokuka aa ennum unnithan sir oru abhimukathil parayuka undayi..sathyamano sukumaretta ethu
3. ethinu munbu oru aanum pennum koodi erunnu samsarichitto orumichu yathra cheythitto ethu poloru prashnam keralathil undayathayi njan kettittilla.. sir kettittunod?
4. kure kalam munbu ethe Sthreeyude bharthavum ammayum koodi oru press meeting nadathi ennu oru channel charchyil kettittundu... enthu kondayirikkam avar annu angine cheythathu..
5. Pinne kooli varambathu thanne kittum ... koduthorkkokke kitti kondirikkuka alle eppol
6. Unnithanu pakaram ethenkilum CPIM nteyo Difyudeyo oru chotta nethavanenkilo? sukumarettante sadhachara bhodham uranju thullumayirunnu lle appol?

aareya sukumaretta ningal nyayeekarikkunnath? enthinu vendiya?

ഷൈജൻ കാക്കര said...

കെ.പി. സുകുമാരൻ,

ഉണ്ണിത്താൻ പ്രശ്‌നം പോയി പോയി ഉമ്മൻ ചെന്നിത്തല വരെ എത്തിയോ, എന്തൊരു ഭാവന!

പ്രസംഗത്തിൽ ഉണ്ണിത്താനെ വെല്ലാൻ കോൺഗ്രസ്സിൽ ആരുമില്ല എന്നൊക്കെ താങ്ങൾ പറയുമ്പോൾ, ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ.

പിന്നെ സക്കറിയ വിഷയം;

എല്ലാ സഘടിത ശക്തികൾക്കും സഹിഷ്ണത വളരെ കുറവാണ്‌, കേരളത്തിൽ ഇടതുപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ വളരെ മുന്നിലാണെന്ന്‌ മാത്രം.

Unknown said...

കാക്കര ഒരു കോണ്‍ഗ്രസ്സ് അനുഭാവിയാണോ എന്നെനിക്കറിയില്ല. എന്നെ സംബന്ധിച്ചു കോണ്‍ഗ്രസ്സിനേക്കാളും മെച്ചപ്പെട്ട ഒരു പാര്‍ട്ടിയെ ഞാന്‍ ഇന്ത്യയില്‍ കാണുന്നില്ല. എല്ലാവര്‍ക്കും ജനാധിപത്യ-മതേതര-പൌരാവകാശ-പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ഇന്ത്യയുടെ മഹത്താ‍യ പാരമ്പര്യം മറ്റേതൊരു പാര്‍ട്ടിയെക്കാളും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടി എന്ന നിലയില്‍ എനിക്ക് കോണ്‍ഗ്രസ്സിനോട് മതിപ്പാണ്. എന്നാല്‍ സംഘടനാതെരഞ്ഞെടുപ്പ് എന്ന് കേട്ടാല്‍ വിറളി പിടിക്കുന്ന ഉമ്മന്‍-ചെന്നിത്തല പ്രഭൃതികളോട് പുച്ഛവുമാണ്. അണികളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരേ നേതൃസ്ഥാനത്തെത്താവൂ. അണികളാല്‍ തിരസ്ക്കരിക്കപ്പെടുന്നവന്‍ പോയി മറ്റ് വല്ല പണിയും നോക്കണം. ഈ സമവായം എന്നാല്‍ ഒരു തരം വൃത്തികെട്ട വീതം വയ്പ്പ് അല്ലേ? തങ്ങളുടെ നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും അവസരം വേണ്ടേ? എന്താ മുരളിക്ക് മെമ്പര്‍ഷിപ്പ് കൊടുക്കാതേ? കോണ്‍ഗ്രസ്സ് ആരുടെയെങ്കിലും കുടുംബസ്വത്ത് അല്ലല്ലൊ. കേരളത്തില്‍ സി.പി.എം.കാരുടെ ഫാസിസവും അഹന്തയും അക്രമശൈലിയും കൊണ്ട് ആ പാര്‍ട്ടിയോടുള്ള വിരോധം നിമിത്തമാണ് പലരും കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത്. ഞാനും അങ്ങനെ തന്നെ. അല്ലാതെ കോണ്‍ഗ്രസ്സ്കാരുടെ മഹത്വം കൊണ്ടല്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് എനിക്ക് അങ്ങേയറ്റം ആദരവാണ്. എന്നാല്‍ കോണ്‍ഗ്രസ്സ്കാരോട് തീരെ മതിപ്പില്ല. ഇതൊന്നും കാക്കരയെ മുഷിപ്പിക്കാന്‍ പറഞ്ഞതല്ല കേട്ടോ. ഉണ്ണിത്താനോട് എനിക്ക് മമതയൊന്നുമില്ല.

V.B.Rajan said...

സുകുമാരേട്ടാ,

സക്കറിയായെ പേടിപ്പിച്ചു വിട്ടത് കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ നടത്തിയ വിക്രിയകളെ പരാമര്‍ശിച്ചതുകൊണ്ടാണെന്ന് പിണറായി വിജയന്‍ പ്രസംഗിക്കുന്നത് കേട്ടു. പ്രസ്തുതനേതാക്കളെ ക്രിസ്തുവിനോടും, അള്ളാവിനോടും ആണ് അദ്ദേഹം ഉപമിച്ചത്. ദൈവങ്ങള്‍ക്കെതിരെ വിശ്വാസികളോടു പ്രസംഗിച്ചാല്‍ ഉണ്ടാകുന്ന പ്രതികരണത്തിന്റെ ചെറിയൊരു പതിപ്പാണത്രെ മഞ്ചേരിയില്‍ നടന്നത്. എന്തായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കുറെ പുത്യ ദൈവങ്ങള്‍ കൂടി ഉണ്ടായി.

തോപ്പില്‍ ഭാസി തന്റെ ആത്മകഥയില്‍ ഒളിവു ജീവിതത്തിനിടയില്‍ തനിക്ക് ഒരു വീട്ടമ്മയോടു തോന്നിയ വികാരം ഭംഗിയായി വിവരിക്കുന്നുണ്ട്. അദ്ദേഹം ഇന്നു ജീവിച്ചിരുന്നുവെങ്കില്‍ ഡിഫിക്കാര്‍ വെറുതെ വിടുമായിരുന്നില്ല.

Rajeeve Chelanat said...

“കുടിച്ചു വറ്റിക്കുന്ന മദ്യത്തിന്റെ നല്ലൊരു ഭാഗം ഉപഭോക്താക്കള്‍ ഡിഫിക്കാരാണ്“

പ്രിയപ്പെട്ട കെ.പി.എസ്സ്, കഷ്ടം! വിമര്‍ശനമാവാം. എന്നുവെച്ച്, ഇത്ര നിലവാരം കുറഞ്ഞ ജല്‍പ്പനങ്ങള്‍ ഒരിക്കലും ആയിക്കൂടാത്തതാണ്. അതോ, വയസ്സേറുന്തോറും ആളുകള്‍ ഇങ്ങനെയാവുമെന്നാണോ? എങ്കില്‍, ഇനി താങ്കള്‍ക്ക് വയസ്സേറരുതേയെന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നതിന് എന്നോട് ക്ഷമിക്കുക.

(വീണ്ടും)അഭിവാദ്യങ്ങളോടെ

ഷൈജൻ കാക്കര said...

കെ.പി. സുകുമാരൻ,

താങ്ങളുടെ പോസ്റ്റ്‌, സക്കറിയ ഉണ്ണിത്താൻ തുടങ്ങിയ വിഷയങ്ങളാണ്‌, പക്ഷെ ഭാവനയിലൂടെ ഉമ്മൻ ചെന്നിത്തലയിലെത്തിയതിനെ ഒന്ന്‌ ചോദ്യം ചെയ്‌തതാണ്‌. സമവായവും മറ്റും കോൺഗ്രസ്സ്‌ രാഷ്ട്രീയവും ചർച്ച ചെയേണ്ട പോസ്റ്റണോ ഇത്‌?

കൂടാതെ യതൊരു നിലവാരവും മര്യാദയും പുലർത്താത്ത ഉണ്ണിത്താന്റെ പ്രസംഗത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കുന്നത്‌ കണ്ടപ്പോൽ, യോജിക്കാൻ കഴിഞ്ഞില്ല. പ്രസംഗങ്ങളിലും ചാനൽ ചർച്ചകളിലും പ്രതിപക്ഷ ബഹുമാനത്തോടെ ആശയപരമായി സംസാരിക്കുന കോൺഗ്രസ്സുകാരും കമ്യുണിസ്റ്റ്കളും ഒക്കെയുള്ള കേരളത്തിൽ, ഉണ്ണിത്താൻ ശൈലിയോ സക്കറിയയോടുള്ള ഡി.വൈ.എഫ്‌.ഐ ശൈലിയോ അഭിലഷണീയമല്ല. ചുരുങ്ങിയ പക്ഷം എന്നിക്ക്‌.

കാക്കര ഒരു കോൺഗ്രസ്സ്‌ അനുഭാവിയാണൊ എന്ന താങ്ങളുടെ സന്ദേഹം തന്നെ പ്രസക്തിയില്ലാത്തതാണ്‌, കാരണം, ഇവിടെ സുകുമരന്റെ പോസ്റ്റും എന്റെ കമന്റും മാത്രമെയുള്ളു!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മനോഹര്‍ജി, “ കമ്മ്യൂണിസ്റ്റ്‌ നേതാക്കളും ഒഴിവില്‍ കഴിയുമ്പോള്‍ അവിഹിത വേഴ്ച നടത്തിയിട്ടുണ്ട്.” എന്ന് സക്കറിയ പ്രസംഗിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.


സുകുമാരന്‍ ചേട്ടാ,വേണ്ടതെല്ലാം പുല്‍ച്ചാടി എഴുതിയതു കൊണ്ട് ഇനിയൊരു കമന്റിന്റെ ആവശ്യമില്ല എന്നു കരുതി ഇരിക്കുകയായിരുന്നു..അപ്പോളാണു താങ്കളുടെ , മുകളില്‍ കൊടുത്ത മറുപടി കണ്ടത്...ഇഷ്ടമില്ലാത്ത കാര്യം വിശ്വസിക്കാന്‍ പ്രയാസമാണു സുകുമാരന്‍ ചേട്ടാ, പ്രത്യേകിച്ചും അവസരം കിട്ടിയാല്‍ ഇടതു പക്ഷത്തെ ചീത്ത പറയാന്‍ നോക്കിയിരിക്കുന്ന താങ്കള്‍ക്ക്..

ദാ, വീഡിയോ ഇട്ടിരിക്കുന്നു...ഇനി ഇതു സക്കറിയ അല്ലെന്നു മാത്രം പറഞ്ഞേക്കരുതേ...ക്ലിക്ക് ചെയ്ത് കേട്ട് ആസ്വദിക്കൂ...സ്വാതന്ത്ര്യ സമര കാലം മുതല്‍ കേരളത്തിന്റെ മണ്ണില്‍ ഏറ്റവും കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നടന്ന പയ്യന്നൂരിന്റെ മണ്ണില്‍ പോയി ഇങ്ങനെ തന്നെ പറയണം...!

Unknown said...

കാക്കരയോട് തര്‍ക്കത്തിനില്ല. അഭിപ്രായങ്ങള്‍ക്ക് നന്ദി.

സുനിലിന്റെ ലിങ്കിനും നന്ദി.

Unknown said...

@ രാജീവ് ചേലനാട്, ഡി.വൈ.എഫ്.ഐ.അംഗത്വമുള്ളവരിലും പ്രാദേശിക സി.പി.എം.ഭാരവാഹികളിലും മദ്യം കഴിക്കുന്നവരുണ്ട് എന്ന പ്രസ്ഥാവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. തെളിയിക്കാനൊന്നും കഴിയില്ല. നേരില്‍ കണ്ടതും മറ്റുള്ളവരില്‍ നിന്ന് സംഭാഷണങ്ങളില്‍ കൂടി മനസ്സിലാക്കുന്നതുമായ കാര്യങ്ങളാണ് ഇവിടെ എഴുതുന്നത്. യുവാക്കള്‍ ഇന്ന് മിക്കവരും കേരളത്തില്‍ മദ്യത്തിന് അടിമകളാണ്. ഡിഫിക്കാര്‍ കുടിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ ഡിഫിയില്‍ അംഗങ്ങള്‍ തീരെ കുറവാണ് എന്ന് പറയേണ്ടി വരും.മദ്യത്തോട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വിരോധം ഇല്ലെന്ന് തോന്നുന്നു അതായിരിക്കാം തെറ്റുതിരുത്തല്‍ രേഖയില്‍ മദ്യം പരാമര്‍ശിക്കാതിരുന്നത്. ചേലനാട് കരുതുന്നത് ഡിഫിക്കാര്‍ മദ്യം കഴിക്കില്ലെന്നാണോ?

കുറെ മുന്‍പ് പിണറായി പഞ്ചായത്ത് മദ്യരഹിത പഞ്ചായത്ത് ആക്കി മാറ്റുന്നതിന് വേണ്ടി പഞ്ചായത്തും,മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും,കലാ-സാംസ്ക്കാരികപ്രവര്‍ത്തകരും എല്ലാം മുന്‍‌കൈ എടുത്ത് ഒരു സാംസ്ക്കാരികയജ്ഞം നടത്തുകയുണ്ടായി. പിണറായി പഞ്ചായത്തിനെ മദ്യരഹിതപഞ്ചായത്ത് ആയി പ്രഖ്യാപിച്ചതായി പത്രങ്ങളിലൊക്കെ വാര്‍ത്ത വന്നതാണ്. എന്തായിരുന്നു കാരണം? വയസ് കുറഞ്ഞ ചേലനാടിന് അതിന്റെ കാരണം ചിന്തിച്ചു മനസ്സിലാക്കാന്‍ കഴിയുമോ? പിണറായി എന്നത് പിണറായി വിജയന്റെ സ്വന്തം നാടാണ്. അവിടെ മറ്റ് പാര്‍ട്ടിക്കാര്‍ വിരളമാണ് അന്നും ഇന്നും. പിന്നെന്താണ് അവിടെ മദ്യരഹിതപഞ്ചായത്താക്കി മാറ്റാനുള്ള ശ്രമം നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്? മരണവീട്ടിലും കല്യാണവീട്ടിലും മദ്യം ശേഖരിച്ചു ആള്‍ക്കാര്‍ക്ക് കൊടുക്കരുത് എന്ന് നിഷ്ക്കര്‍ഷിച്ചു. എന്താ കാരണം? മദ്യം കൊടുത്താലേ നാല് യുവാക്കളെ ആവശ്യത്തിന് കിട്ടുകയുള്ളൂ.

എന്നിട്ട് ഇപ്പോള്‍ എന്താ സ്ഥിതി? ഞാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു പഞ്ചായത്ത് മെമ്പറോട് തന്നെ സ്വകാര്യമായി ചോദിച്ചു: കല്യാണവീടുകളില്‍ തലേന്ന് മദ്യം നിരോധിച്ചത് നടപ്പിലുണ്ട്.പക്ഷെ എല്ലാം കഴിഞ്ഞ് കുടി നടക്കുന്നുണ്ട്.മാത്രമല്ല ഒട്ടുമിക്ക യുവാക്കളുടെയും കാശ് തീരുന്നത് മദ്യപാനത്തില്‍ തന്നെയാണ്. അയാള്‍ പറഞ്ഞു. ഇതൊന്നും തെളിയിക്കാന്‍ ആവശ്യപ്പെട്ടേക്കരുത്. അവരില്‍ പലര്‍ക്കും ഡിഫിയില്‍ അംഗത്വമുണ്ടായേക്കാം എന്ന നിഗമനത്തിലാണ് അങ്ങനെയെഴുതിയത്.കാരണം ഡിഫിയില്‍ അംഗത്വം എല്ലാ യുവാക്കള്‍ക്കും നല്‍കുന്ന ഒന്നാണ്.പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലെയല്ല.മാത്രമല്ല മദ്യത്തിനെതിരെ ഡിഫി ഒന്നും പറയുന്നതായും കേട്ടിട്ടില്ല. ഡിഫിക്കാരെങ്കിലും കുടിക്കാതിരുന്നാല്‍ മദ്യത്തിന്റെ ഉപഭോഗം പകുതി കണ്ട് കുറയുമെന്ന് ഞാന്‍ കരുതുന്നു, എന്‍.ജി.ഓ.യൂനിയന്‍‌കാരന്‍ കൈക്കൂലി വാങ്ങാതിരുന്നാല്‍ അഴിമതി പകുതി കുറയുമെന്ന പോലെ.

എല്ലാവരും കണക്കാണ് വയസ്സ് കുറഞ്ഞ ചേലനാടേ. പിടിക്കുന്ന കൊടിയുടെ നിറവും,വിളിക്കുന്ന മുദ്രാവാക്യങ്ങളുടെ അര്‍ത്ഥവും മാത്രമേ വ്യത്യാസമുള്ളൂ. സമൂഹത്തില്‍ നിന്ന് കടന്നുവരുന്നവന്‍ ഡിഫിയിലായാലും പാര്‍ട്ടിയിലായാലും അവന്റെ ബോധമനസ്സിനെ മാറ്റി ഇടത്ഛായ നല്‍കാന്‍ സംവിധാ‍നമൊന്നുമില്ല. സമൂഹത്തിന്റെ കുത്തൊഴുക്കില്‍ എല്ലാവരും ഒരേ പോലെ ഒഴുകുന്നു. അത്കൊണ്ട് ഇപ്പോഴത്തെ തെറ്റുതിരുത്തല്‍ ഒന്നും ഒരു ചലനവും ഉണ്ടാക്കില്ല. ഇടത് ഇടത് എന്ന് പറയുന്നതല്ലാതെ ആ ഇടത് തിരിച്ചറിയാനോ അനുഭവവേദ്യമാകാനോ ഒരു വഴിയും കേരളത്തില്‍ ഇല്ല. പിന്നെ അഹന്തയും ധാര്‍ഷ്ട്യവുമുള്ള മുഖം കണ്ടാല്‍ അത് സി.പി.എം.മാണെന്ന് അനുമാനിക്കാം എന്ന് മാത്രം.

എനിക്ക് വയസ്സേറരുതേ എന്ന് ദയവായി ആഗ്രഹിക്കാതിരിക്കൂ വയസ്സ് കുറഞ്ഞ രാജീവ് ചേലനാടേ. എന്തെന്നാല്‍ ദാര്‍ശനികമായ ഒരര്‍ത്ഥത്തില്‍ ഈ ജീവിതം തന്നെ ഒരു തടവാണ്. വയസ്സ് ഏറാതെ വാര്‍ദ്ധക്യം ബാധിച്ചു മരണം പുല്‍കാത്ത ഒരവസ്ഥ എത്ര മാത്രം ഭയാനകമായിരിക്കും. ജീവിതത്തിന് സൌന്ദര്യവും ആനന്ദവും ഉണ്ടാകുന്നത് തന്നെ വയസ്സേറുകയും അങ്ങനെ മരണം പ്രാപിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഉള്ളത് കൊണ്ടാണ്. ഇല്ലെങ്കില്‍ ജീവിതം എത്ര ഭീകരമായ ഒരു തടവറ ആയിരിക്കും.

അത് കൊണ്ട് ഇപ്പോള്‍ വയസ്സ് കുറവാണെങ്കിലും ക്രമാനുഗതമായ വയസ്സേറലും സ്വാഭാവിക വാര്‍ദ്ധക്യവും ഞാന്‍ രാജീവ് ചേലനാടിന് ആശംസിക്കുന്നു. കാരണം മാര്‍ക്സിസ്റ്റ് ഭക്തനാണെങ്കിലും വയസ്സ് കുറഞ്ഞ ചേലനാട് എന്റെ ശത്രുവല്ല. മാത്രമല്ല നമ്മളെല്ലാം അടിസ്ഥനപരമായി മനുഷ്യരാണല്ലൊ.

{{ തല്‍കൊള്‍ }} said...

മൊത്തത്തില്‍ നന്നായി



അതിജീവിക്കാന്‍ കഴിയുമെന്ന്‌ സാറ്‌ തെളിയിക്കുന്നു. തിന്മകളുടെ മുത്തപ്പന്‍മാര്‍ക്ക്‌ മുമ്പില്‍ മുട്ടു മടക്കേണ്ടതില്ല. ഒരു ജനാധിപത്യ സമൂഹത്തിന്‌ വിജയിക്കാന്‍ മാത്രമെ കഴിയൂ. നിശ്ശബ്ദതയും ആലസ്യവും മാത്രമേ വെടിയേണ്ടതുള്ളു എന്ന കാര്യം സാറ്‌ തെളിയിക്കുന്നു. തെറിവിളികളും കണ്ണു മൂടുന്ന വാചക കസര്‍ത്തുകളും കൊണ്ട്‌ യാഥാര്‍ത്ഥ്യത്തെ അധികകാലം മൂടി വെക്കാന്‍ കഴിയില്ല. അടിമകളായി അഭിനിയക്കുന്ന ഒരു സമൂഹത്തെ വളര്‍ത്താനുള്ള ചിലരുടെയെങ്കിലും ശ്രമങ്ങള്‍ അധിക കാലം നിലനില്‍ക്കില്ല.

രാജീവിനിട്ട മറുപടി കലക്കി.

കടത്തുകാരന്‍/kadathukaaran said...

എല്ലാ മതവും മനുഷ്യനെ മയക്കുന്ന കറുപ്പാണ്, അത് കൊണ്ട് മത വിശ്വാസം പാടില്ല, സി പി എം എന്ന മതത്തില്‍ മാത്രം വിശ്വസിക്കുക, പാര്‍ട്ടി നേതാക്കളായ ദൈവങ്ങളെ മാത്രം ആരാധിക്കുക. ദൈവങ്ങളെ അധിക്ഷേപിക്കരുത് ദൈവകോപമുണ്ടാകും.

വേദിയറിഞ്ഞേ ആരും പ്രസംഗിക്കാവു എന്ന് പിണറായി. അതെ ഡിഫിയുടെ അതിക്രമത്തെ ഡി ഫിയുടെ വേദിയില്‍ വന്ന് ന്യായീകരിച്ച പ്രസംഗിച്ചതു പോലെ.... കള്ളമയാലും അനീതിയായാലും വേദിയിലുള്ളവരെയും ശ്രോതാക്കളേയും സുഖിപ്പിച്ച് സംസാരിക്കുക, മനസ്സിനെ വഞ്ചിക്കുക, ദൈവങ്ങളെ കോപിപ്പിക്കരുത്.

Unknown said...

@ തല്‍‌കൊള്‍ & കടത്തുകാരന്‍,

നമ്മള്‍ ഏതായാലും ഭാഗ്യവാന്മാരാണ്. കാരണം പൌരാവകാശങ്ങള്‍ക്ക് വേണ്ടിയോ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടിയോ ജനാധിപത്യ പരിഷ്ക്കാരങ്ങള്‍ക്ക് വേണ്ടിയോ നമ്മള്‍ പ്രക്ഷോഭം ഒന്നും നടത്തേണ്ടതില്ലല്ലൊ. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിആയിരുന്നു. അന്നത്തെ അവസ്ഥയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്രമാനുഗതമായി വളര്‍ന്നിരുന്നുവെങ്കില്‍ നമ്മുടെ ഇന്നത്തെ അവസ്ഥ എന്തായിരുന്നിരിക്കും. സക്കറിയമാരെ ജീവനോടെ വെച്ചേക്കുമായിരുന്നോ അവര്‍? ഇപ്പോള്‍ കണ്ടില്ലേ, കഴുത്ത് വരെ കൈ ഒന്ന് നീണ്ടപ്പോഴേക്കും പ്രതിഷേധകോലാഹലങ്ങള്‍. കമ്മ്യൂണിസ്റ്റ്കാരെ വിമര്‍ശിക്കുന്നത് കമ്യൂണിസത്തില്‍ പതിവുള്ളതല്ല. പ്രത്യയശാസ്ത്ര ഏകാധിപത്യമാണ് കമ്മ്യൂണിസ്റ്റ് രീതി.ഇവിടെ ആ ഏകാധിപത്യം നടപ്പാക്കാന്‍ കഴിയാതെ അസഹിഷ്ണുത മനസ്സില്‍ പേറിയാണ് അവര്‍ കഴിയുന്നത്. അങ്ങിങ്ങായി ചില അക്രമങ്ങളേ അവര്‍ക്ക് നടത്താന്‍ കഴിയുന്നുള്ളൂ. ബലം പ്രയോഗിച്ചു കമ്മ്യൂണിസ്റ്റിതര ചിന്തകള്‍ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് ഇന്ത്യയില്‍ കഴിയുന്നില്ല. അത്കൊണ്ട് ഇന്ത്യയില്‍ ജീവിയ്ക്കുന്ന നാം എന്തുകൊണ്ടും ഭാഗ്യവാന്മാര്‍ തന്നെ.

manu said...

എനിക്കിതങ്ങ് ഇഷ്ടമായി മാഷെ ,, ഇപ്പൊ നമ്മലെണ്ട ചെയ്യേണ്ടത് ഉണ്ണിത്താനും ജയലക്ഷ്മി അമ്മയും കൂടി റൂമില്‍ കേറിയത്‌ കാശ് വങ്ങനനെന്നും ഡി വയ് എഫ് ഐ .. പിടിച്ചത് ചതിവിലൂടെ ആണെന്നും , നമ്മള്‍ വിശ്വസിക്കണം അത്രരയല്ലേ ഉള്ളു ,, അതങ്ങ് വിശ്വസിച്ചിരിക്കുന്നു അപ്പൊ സമാധാനമാവുമോ?

പിന്നെ ലിങ്ക് ഇട്ടതു എനിക്കങ്ങു ഇഷ്ടപ്പെട്ടു ,, മാഷിനെ ഇഷ്ടമല്ലാത്തത്‌ വിസ്വപ്പിച്ചു കളഞ്ഞല്ലോ,, മാഷിന്റെ ഇ അന്വേഷണ തുരത കീമ തന്നെ എന്ന് പറയാനും ഞാന്‍ ഇ അവസരം ഉപയോഗിക്കട്ടെ,, ഇ കമന്റ്‌ ഡിലീറ്റ് ചെയ്തില്ല എങ്കില്‍ .. മാഷ് ഉണ്നിതനെയും സക്കരിയെയും അനുകൂലിച്ചാല്‍ ,, നമ്മള്‍ അടികൊടുതവരെയും അനുകൂളിക്കേണ്ട അവസ്ഥ വരും ... വല്ല കാര്യമുണ്ടോ ഇ പോസ്റ്റു തന്നെ വേസ്റ്റ് യെന്നു മാഷിന് തന്നെ thonniylle ,,

ജനശക്തി said...

പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

സക്കറിയയും മനോജും പിന്നെ ഞാനും - സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന വളരെ പ്രസക്തമായ ലേഖനം

Mr. K# said...

രാഷ്ട്രീയ എതിരാളിയെ നാറ്റിക്കാന്‍‌‌‌‌‌‌ ഫ്ലാഷൊക്കെ കൊണ്ട് വന്ന് ആര്‍‌‌ഭാടമായി വീഡിയോ പിടിച്ച് നെറ്റിലിട്ടപ്പോള്‍‌‌ ആ സ്ത്രീയുടെ മുഖമൊന്ന് ബ്ലര്‍‌‌ ചെയ്യാമായിരുന്നൂ സഖാക്കളേ. അവര്‍‌‌ നിങ്ങള്‍‌‌‌‌ക്ക് ഒരു തരത്തിലും‌‌ ദ്രോഹം‌‌ ചെയ്തിട്ടില്ലല്ലോ.

നാളെ വേറൊരു പാര്‍‌‌ട്ടി ഇതു പോലെ ഭവനഭേദനം‌‌ നടത്തി ഒരുവനേയും‌‌‌‌‌‌‌‌ കൂടെയുള്ള പെണ്ണിനേയും‌‌, അത് ഭാര്യയായാലും‌‌ പെങ്ങളായാലും‌‌ കാമുകിയായാലും‌‌‌‌, വലിച്ചിഴച്ചു റോഡിലിട്ട് വീഡിയോ പിടിച്ച് യൂട്യൂബില്‍‌‌ കയറ്റുമ്പോഴും‌‌ ഇതൊക്കെ തന്നെ പറയണം‌‌. അതിനെതിരേ ആരെങ്കിലും‌‌ എന്തെങ്കിലും‌‌ പറഞ്ഞാല്‍‌‌ അവന്റെ കൊരവള്ളിക്ക് കുത്തിപ്പിടിക്കണം‌‌‌‌‌‌, വിഷമുള്ള പാമ്പിന്റെ മാളത്തില്‍‌‌ കൈയിട്ടാല്‍‌‌ കടി കിട്ടുമെന്ന് ന്യായം‌‌ പറയണം‌‌‌‌‌‌, രാജവെമ്പാലയാണു താനെന്ന വീരസ്യവും‌‌.

സാമ്രാജ്യത്തിനെതിരേയുള്ള പ്രതിഷേധത്തിന്റെ പ്രതീകമായ ചെരിപ്പേറ് ഒടുവില്‍‌‌ ദൈവത്തിനും‌‌ ഒന്ന് കിട്ടിയപ്പോഴാണ് അങ്ങനെയല്ലാതെയായത്. ഈ അനാശാസ്യവും‌‌ അതുപോലെ ഒടുവില്‍‌‌‌‌‌‌ ആശാസ്യമാവുന്ന ദിവസം‌‌ ഉടനേ വരും‌‌.

qw_er_ty

Unknown said...

@ തല്‍‌കൊള്‍, കുറെ ഇടത് നപുംസകങ്ങള്‍ ബ്ലോഗിലുണ്ട്. അവറ്റകള്‍ എഴുതുന്നത് ഞാന്‍ ഗൌനിക്കാറില്ല. ഇവിടെ എഴുതിയാല്‍ ഞാന്‍ ഡിലീറ്റ് ചെയ്യും. ഇത്തരം ചെറ്റകളെ അവഗണിക്കുന്നതാണ് ബുദ്ധി. മറുപടി പറയാന്‍ പോയാല്‍ നമ്മള്‍ നാറും. ഈ ചെറ്റകള്‍ക്ക് ഇതല്ലേ കഴിയൂ എന്ന് സമാധാനിക്കാം. അക്രമിക്കാന്‍ കഴിയാത്തത് കൊണ്ട് ഇവറ്റകള്‍ അമര്‍ഷം എഴുതിത്തീര്‍ക്കുകയാണ്. അവറ്റകളുടെ മനോവിഭ്രാന്തി നാം തിരിച്ചറിയേണ്ടതുണ്ട്. ഇനിയും കുറെ നപുംസകങ്ങള്‍ ബ്ലോഗില്‍ കടന്നു വരും.ആഹ്വാനം ചെയ്തത് കേട്ടില്ലെ. അവറ്റകളുടെ വെപ്രാളം കണ്ട് ചിരിക്കാന്‍ ശീലിച്ചാല്‍ പ്രശ്നമില്ല. അറിഞ്ഞില്ലേ ചൈനയില്‍ നിന്ന് ഗൂഗ്‌ള്‍ പിന്‍‌വാങ്ങാന്‍ പോകുന്നു. നമുക്ക് ഇവിടെ പേടിക്കാനില്ല. ഇവറ്റകള്‍ ഒരിക്കലും ഇന്ത്യാമഹാരാജ്യം ഭരിക്കാന്‍ പോകുന്നില്ലല്ലൊ.

absolute_void(); said...

ഇടതുനപുംസകത്തില്‍ പെടുമോന്നറിയില്ല, എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ടു്. ഏതായാലും നപുംസകമാണു്, അതുറപ്പു്.

Unknown said...

സെബിനേ, ഇവിടം വരെ വന്നു ഈ ലിങ്ക് ഇവിടെ പതിക്കേണ്ടിയിരുന്നില്ല. പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു.വളരെ നന്നായിരുന്നു ആ ലേഖനം.ഇടത് ആഭിമുഖ്യമുള്ളവര്‍ക്ക് ഇങ്ങനെയും ആശയാവിഷ്ക്കാരം നടത്താന്‍ കഴിയുമല്ലോ എന്നാശിച്ചുപോയി. അവിടെ കമന്റ് എഴുതാതിരിക്കാന്‍ കാരണം നടേ പറഞ്ഞ നപുംസകങ്ങള്‍ തെറിയുമായി അവിടെയുമെത്തും. ഏതായാലും ലിങ്ക് ഇവിടെ കിടക്കട്ടെ. അനോണിയായി തെറി എഴുതുന്ന ഇടതന്മാരെയാണ് ചില നപുംസകങ്ങള്‍ എന്ന് വിവക്ഷിച്ചത്. അതില്‍ സെബിന് വേദനിച്ചെങ്കില്‍ അങ്ങ് ക്ഷമി. അവറ്റകള്‍ എഴുതുന്ന തെറികള്‍ എനിക്ക് ഊര്‍ജ്ജം തരുന്നേയുള്ളൂ. കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി എത്ര പേര്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. ചൈനയിലും ഇപ്പോള്‍ എന്താ സ്ഥിതി? അക്കണക്കിന് അസഹിഷ്ണുതയുള്ള ഇവിടത്തെ ചില ഞാഞ്ഞൂലുകള്‍ പാവം!

Myna said...

pls give your mail id or phone No

manu said...

mashingane prakopithanakunnathendinu???? mashinu ithu kandu chirikkan seelichittilla ennalle??? sahishnutha kanikku mashe

ഇ.എ.സജിം തട്ടത്തുമല said...

ഇതുവഴി വന്നിരുന്നു. കൂടുതലൊന്നും പറയാനില്ല. എല്ലാവരും വേണ്ടവിധം പറഞ്ഞിട്ടുണ്ട്. എങ്കിലും മാർക്സിസ്റ്റ്വിരോധം ഇത്ര അതിരു കടക്കണോ? ഞങ്ങളുടെ നാട്ടിലൊന്നും താങ്കൾ പറയുന്നതു മാതിരിയുള്ള ഫാസിസ്റ്റുകളായ മാർക്സിസ്റ്റുകാ‍രെ കണ്ടിട്ടില്ല. നല്ല കമ്മ്യൂണിസ്റ്റ് മാതൃകകളാണ് കൂടുതലും കണ്ടിട്ടുള്ളത്. അങ്ങനെയല്ലാത്തവരും ഇല്ലെന്നല്ല. അവരെയൊക്കെ തിരസ്കരിച്ചിട്ടുമുണ്ട്. ചിലർ പക്ഷെ അള്ളിപ്പിടിച്ച് ഇരുന്നെന്നും വരും. സ്വാഭാവികം. ആത്യന്തികമായി മറ്റേതു രാഷ്ട്രീയപാർട്ടി പ്രവർത്തകർക്കും ലഭിക്കുന്നതിനേക്കാൾ കൂടുതൽ ആദരവ് കമ്മ്യൂണിസ്റ്റുകാർക്ക് ലഭിയ്ക്കുന്നതായാണ് കാണുന്നത്. എന്തായിരിക്കും കാരണം? നല്ല കോൺഗ്രസ്സുകാരെ കമ്മ്യൂണിസ്റ്റുകാരും ആദരിക്കുന്നുണ്ട്. പക്ഷെ താങ്കൾ പറയുന്നതനുസരിച്ച് എന്തോ കമ്മ്യൂണിസം വന്നാൽ നാടു മുടിയുമെന്ന ധ്വനിയാണുള്ളത്. ഇത് പഴയ വിമോചന സമരകാലത്തെ ചില പ്രമാണിമാരുടെ മാനസികാവസ്ഥയാണല്ലോ! പറഞ്ഞെന്നുവച്ച് താങ്കൾക്ക് അങ്ങനെയൊക്കെ തന്നെ ചിന്തിക്കാം കേട്ടോ!

tharam said...

@absolute_void()
തകര്‍പ്പന്‍ ബ്ലോഗ്‌. ആശംസകള്‍.

നാട്ടില്‍ ജീവിക്കുന്ന ഒരു സാദാരണ മലയാളി എന്ത് ചെയ്യണം ചെയരുത് എന്ന് അവനെക്കാള്‍ ഏറെ അവന്‍റ് നാട്ടുകാരും അയല്‍ക്കാരും ബന്ധുക്കളും വീട്ടുകാരും ആണ് തീരുമാനിക്കുന്നത്. സ്വന്തം കാര്യം നോക്കി നടത്തുന്നതിനേക്കാള്‍ മറ്റുള്ളവരുടെ കാര്യത്തിലാണ് പലര്‍ക്കും താല്പര്യം. ഒരു വക്തിയുടെ അവകാസങ്ങള്‍ അവന് ഔദാര്യപൂര്‍വം സമൂഹം നല്‍കുന്നതാണെന്ന നമ്മുടെ വിശ്വാസമാണ് അടിസ്ഥാനപരമായ കാരണം.

എന്നാല്‍ ഒരു വ്യക്തി അടിസ്ഥാനപരമായ സ്വതന്ത്രനാണെന്നും ഈ വ്യക്തി സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പാക്കുവാനാണ് സാമുഹിക നിയമങ്ങള്‍ എന്ന്
പാച്ചത്യര്‍ വിശ്വസിക്കുന്നു.

വ്യക്തി സ്വതന്ത്രത്തെ പറ്റി ഉള്ള കാഴപ്പാടില്‍ അടിസ്ഥാനപരമായ ഒരു മാറ്റം വരാതെ നമ്മുടെ നാട് നന്നാവില്ല.
രണ്ടു ഊരോപ്പ്യന്‍ രാജ്യങ്ങളിലെ തിരക്കേറിയ നഗരങ്ങളിലെ പൊതുസ്ഥലത്ത് അര്ധ്യരാത്ര്യില്‍ നടക്കുന്ന പുതുവല്‍സര ആഖോഷങ്ങള്‍ ഞാന്‍ നേരിട്ടു കണ്ടു. വന്‍ തെരക്ക്. തലങ്ങും വേലങ്ങും പായുന്ന കരിമരുന്നു പ്രയോഗം. മദ്ധ്യ ലഹരിയില്‍ മിക്കവരും. ആയിരം ആളെ നോക്കാന്‍ തമാശ പറഞ്ഞു തെക്ക് വടക്ക് നടക്കുന്ന രണ്ടു പോലീസുകാര്‍!! ഇപ്പോള്‍ അടി പൊട്ടും പൊട്ടും എന്ന് കാത്തു ഞാന്‍ മണിക്കുരുകള്‍ നിന്നത് വെറുതെ ആയി.

good@heart said...

ചര്‍ച്ച നന്നായിട്ടുണ്ട് ...വ്യക്തിജീവിതത്തിലും സര്‍വ വ്യവഹാരങ്ങളിലും ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ അതിപ്രസരം അരോചകം തന്നെ. കപടസദാചാരവും കപടപ്രത്യയശാസ്ത്രങ്ങളും വിളമ്പുന്ന മഹാനേതാക്കന്മാര്‍ പച്ചമനുഷ്യര്‍ തന്നെയല്ലേ ..പിന്നെ വെറുമൊരു കണ്ണില്‍ പൊടിയിടല്‍..

ഓഫ്: വാര്‍ധക്യത്തെപ്പറ്റി പരാമര്‍ശിച്ച കമന്റ് ഹൃദയസ്പര്‍ശിയായി..പൊസിറ്റീവ് തിങ്കിങ്-ന്റെ നല്ല ഒരു ഉദാഹരണം.. യെസ്..ആകുലതകളും ഉല്‍ക്കണ്ഠകളും മാറ്റിവച്ച് നമുക്കു ആഘോഷിക്കാം...അതിനിടയില്‍ ഈ വാദങ്ങളൊക്കെ വെറും വര്‍ച്ച്വല്‍ മാത്രം ..എങ്കിലും കിടക്കട്ടെ ഒരു മേമ്പൊടിയ്ക്ക്..കൊഴുക്കട്ടെ ജീവിതാഘോഷം..

Indian-Spartucus said...

മാഷേ, അപ്പം പിന്നെ ഈ ജയലക്ഷ്മിയെ കെട്ടിയോന്‍, കൈവിട്ടതെന്തിനാണാവോ? ഒന്നന്വേഷിക്കാം...